<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3346401413117431974</id><updated>2012-02-16T11:12:25.952-08:00</updated><category term='നര്‍മ്മം'/><category term='ഓര്‍മ്മ'/><category term='കഥ'/><category term='അനുഭവം'/><title type='text'>ഹൃദയത്തുടിപ്പുകള്‍ Hrudayathudippukal</title><subtitle type='html'>മറക്കാതെടുക്കുമെന്‍ പുസ്തകം പിന്നെയും &lt;br&gt;
മറക്കാന്‍ കൊതിക്കുന്ന കാവ്യമുണ്ടെങ്കിലും</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default?max-results=100'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>42</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3346401413117431974.post-5315712613425540149</id><published>2010-08-31T21:19:00.000-07:00</published><updated>2010-08-31T21:20:01.184-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>തെരുവുപട്ടിയുടെ ആത്മബന്ധുത്വം</title><content type='html'>&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;റെയില്‍വേസ്റ്റേഷനിലിറങ്ങിയ രമേഷ് വെറുതേ ചുറ്റും നോക്കി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ആരുമില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അങ്ങനെ തനിക്കു വേണ്ടി കാത്തിരിക്കാന്‍ ആരുമുണ്ടാവില്ലെന്നറിയുമെങ്കിലും വെറുതേ ആശിച്ചു പോയതായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഏറിയാല്‍ ഒരാഴ്ച അതിനുള്ളില്‍ ഇടപാടുകളെല്ലാം തീര്‍ത്ത് എന്നെന്നേക്കുമായി വിട വാങ്ങണം. ഇനിയൊരിക്കലും ഈ ഗ്രാമത്തിന്‍റെ ഓര്‍മ്മകള്‍ പോലും അവശേഷിക്കാത്ത രഹസ്ഥലികളില്‍ അലയണം. ഒടുക്കം... ഒടുക്കം എവിടെയെങ്കിലും ഒരു അനാഥനെപ്പോലെ...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;നന്ദന എനിക്കു പ്രിയപ്പെട്ട അനിയത്തി തന്നെയാണ് ഇപ്പൊഴും. അവള്‍ എന്തൊക്കെ കുത്തുവാക്കുകളും ഗുരുത്വദോഷവും പറഞ്ഞിട്ടുണ്ടെങ്കിലും, പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും എനിക്കതെല്ലാം ക്ഷമിക്കാവുന്നതേയുള്ളൂ. അമ്മയുടെ കത്തിനേക്കാള്‍ അവളുടെ ദുഃഖമാണെന്നെ വീണ്ടും ഈ ഗ്രാമത്തിലേക്കു വലിച്ചടുപ്പിച്ചത്. അവളുടെ വിവാഹസമയത്ത് ഞാന്‍ കൊടുത്തിരുന്ന വാക്കാണത്.എന്‍റെ പേരിലുള്ള മൂന്നേക്കര്‍ അവള്‍ക്കു കൊടുത്തേക്കാമെന്ന്. ഇന്ന് അതിന്‍റെ പേരില്‍  അവളുടെ ഭര്‍ത്താവും കുടുംബവും നോവിക്കുന്നത് എനിക്കു സഹിക്കില്ല. അതവളുടെ പേരില്‍ എഴുതി നല്‍കണം. രണ്ടു ദിവസം അമ്മയുടെ കൂടെ കഴിയണം. എന്നെന്നേക്കുമായി തിരികെ പോകണം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;രമേശ് ഇങ്ങനെ ഓരോന്നു ചിന്തിച്ചു കൊണ്ട്‌ റെയില്‍‍വേസ്റ്റേഷന്‍റെ വെളിയിലേക്കു  നടന്നു. പെട്ടെന്നാണ് ഓര്‍ക്കാപ്പുറത്ത് തറയില്‍ കിടന്നുറങ്ങിയിരുന്ന ഒരു കില്ലപ്പട്ടിയുടെ നെഞ്ചത്ത് കയറി ചവിട്ടിയത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഭൈ ഭൈ എന്ന നിലവിളിയോടെ പട്ടി എടുത്ത് ചാടിയതും തൊട്ടടുത്ത് ചാരുബഞ്ചില്‍ ഇരുന്ന പെണ്‍കുട്ടിയെ കടിച്ചതും ഒന്നിച്ചായിരുന്നു. കുട്ടിയുടെ കയ്യില്‍ നിന്നും ചോര ഒഴുകാന്‍ തുടങ്ങി. രമേശ്‌ എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധനായി നിന്നു. പലരും പലതും പറയാന്‍ തുടങ്ങി. ഒടുവില്‍ അവളെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ട ഉത്തരവാദിത്വം രമേശിന്‍റെ തലയിലായി. അപ്പൊഴും ചോര വാലുന്ന കയ്യുമായി, പരിഭവങ്ങളൊന്നുമില്ലാതെ, ഒന്നു കരയുക പോലും ചെയ്യാതെ ആ കുട്ടി നിന്നു. അവളുമായി ഓട്ടോയിലിരിക്കുമ്പൊഴും അവള്‍ ഒന്നും സംസാരിച്ചില്ല. ഇടക്കെപ്പൊഴോ രമേശ് ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;കുട്ടിയുടെ പേരെന്താണ്?&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അശ്വതി. അവള്‍ നിര്‍വികാരമായി പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഓട്ടോ കുറച്ചു കൂടി നീങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു. ഞാനിവിടെ ഇറങ്ങിക്കോളാം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;രമേശ്‌ ചോദിച്ചു ആശുപത്രിയില്‍ പോകണ്ടേ?&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;വേണ്ട&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അയ്യോ മുറിവുണ്ടല്ലോ. അതു പറ്റില്ല. ആശുപത്രിയില്‍ പോയി മരുന്നു വയ്ക്കണം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;എന്തു കൊണ്ടോ അവള്‍ പിന്നീടൊന്നും പറഞ്ഞില്ല. അവര്‍ ആശുപത്രിയിലെത്തി മുറിവ് ഡ്രസ് ചെയ്ത് പുറത്തിറങ്ങി. രമേശ് ചോദിച്ചു കുട്ടിക്കെവിടെയാണ് പോകേണ്ടത് ഞാന്‍ കൊണ്ടു വിടാം. അവള്‍ ഒന്നും പറഞ്ഞില്ല.എന്നാല്‍ അവളുടെ കണ്ണുകള്‍ നിറയുന്നത് രമേശ് കണ്ടു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;എന്തുകൊണ്ടോ അവന്‍ അവളുടെ കഥ അറിയാന്‍ വല്ലാതെ ആഗ്രഹിച്ചു. വളരെ നിര്‍ബന്ധിച്ച ശേഷമാണവള്‍ പറഞ്ഞു തുടങ്ങുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;കുട്ടിക്കാലത്തേ അനാഥത്വത്തിന്‍റെ വേദനയില്‍ വളര്‍ന്ന അവള്‍ക്ക് താങ്ങും തണലുമായിരുന്നത് അവളുടെ അമ്മാവനായിരുന്നു. അവിവാഹിതനായ അയാള്‍ ഒരു കുറവും അറിയിക്കാതെ അവളെ വളര്‍ത്തി. കുഞ്ഞു പാവാടയില്‍ നിന്നും ദാവണിസ്വപ്നങ്ങളുടെ വര്‍ണ്ണപ്രപഞ്ചത്തിലേക്ക് അവള്‍ വളര്‍ന്നപ്പോള്‍, വര്‍ദ്ധിച്ചു വന്ന അമ്മാവന്‍റെ സ്നേഹം ആദ്യമൊന്നും തെല്ലും സംശയമില്ലാതെയാണ് അവള്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ നാളുകള്‍ ചെല്ലും തോറും വന്യമായ കാമാസക്തിയോടെ അവളെ പ്രാപിക്കാനടുക്കുന്ന ചെകുത്താന്‍റെ രൂപം അയാളില്‍ തെളിഞ്ഞു വരുന്നത് നിസ്സഹായതയോടെ അവള്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ ഒരു രാത്രിമഴ താണ്ഡവമാടിയ ദുര്‍ദിനത്തില്‍ അവള്‍ അയാളില്‍ നിന്നും കുതറിയോടി മരണം എന്ന അനിവാര്യത തേടി യാത്രയാവുകയായിരുന്നു. ആ രാത്രി അവള്‍ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ താമസിച്ചു. രാവിലെ ആരോടും പറയാതെ പുറപ്പെടുകയായിരുന്നു. റെയില്‍വേസ്റ്റേഷനില്‍ ആള്‍സഞ്ചാരം കുറയുന്ന ഏതെങ്കിലുമൊരു നിമിഷത്തില്‍ മരണത്തിന്‍റെ ചൂളം വിളീയുമായെത്തുന്ന തീവണ്ടി വന്നണയുന്ന നിമിഷം വരെ, തന്‍റെ സ്ത്രീത്വത്തിനു പോറലേല്‍ക്കാതെ സുരക്ഷിതയായിരിക്കാന്‍ ഒരിടം. അതു മാത്രമായിരുന്നു ആ റെയില്‍‍വേസ്റ്റേഷനിലെ കാത്തിരുപ്പ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;രമേഷ് അവളുടെ കഥ കേട്ട്, ഉത്തരമൊന്നും പറയുവാനാകാതെ അല്പസമയം നിലകൊണ്ടു. അയാള്‍ ആലോചിച്ചു. ഈശ്വരാ ഇതെന്തൊരു നിയോഗം. ആത്മഹത്യചെയ്യാന്‍ പോയിരുന്ന ആ പെണ്‍കുട്ടി ഇങ്ങനെയൊരു സംഭവമില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇതിനോടകം... എന്തുകൊണ്ടോ അവന് അവളെ മരണത്തിനു വിട്ടു കൊടുക്കുവാന്‍ മനസ്സു വന്നില്ല. ഏതോ ജന്മങ്ങളുടെ ബന്ധം അവനവളോടു തോന്നി. അവാച്യമായ ഒരു സുരക്ഷിതത്വബോധത്തില്‍ നിന്നും ഉടലെടുത്ത ഒരു വിധേയത്വം അവള്‍ക്കും. അല്ലായിരുന്നുവെങ്കില്‍ അവളിതൊന്നും രമേഷിനോട്‌ തുറന്നു പറയുമായിരുന്നില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവന്‍ ചോദിച്ചു. അശ്വതിക്കു മരിക്കാതിരുന്നു കൂടേ?&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവള്‍ ഒന്നും മിണ്ടാതെ കുനിഞ്ഞു നിന്നു. മുഖത്തേക്കു പാറിക്കിടന്നിരുന്ന ചുരുള്‍മുടികളില്‍ തട്ടി ഒരു കാറ്റു കടന്നു പോയത് അവളെ അസ്വസ്ഥപ്പെടുത്തിയില്ല. അവളുടെ കണ്ണുകളില്‍ നിന്നും ഉതിര്‍ന്നു വീണ കണ്ണീര്‍മുത്തുകള്‍ തുടയ്ക്കുവാന്‍ കൂട്ടാക്കാതെ അവള്‍ ചലനമില്ലാതെ നിലകൊണ്ടു. രമേഷിന്‍റെ കൈത്തലങ്ങള്‍ക്ക് ആ കണ്ണുനീര്‍ തുടയ്ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അജ്ഞാതമായ ഏതോ അവകാശത്തിന്‍റെ പ്രഘ്യാപനമെന്ന വണ്ണം അവന്‍ അവളുടെ കണ്ണുനീര്‍ തുടച്ചു. ആര്‍ദ്രമായ നോട്ടത്തോടെ അവള്‍ മുഖമുയര്‍ത്തി അവനെ നോക്കി. അവന്‍റെ അവകാശപ്രഘ്യാപനത്തിന് അവള്‍ നല്‍കിയ അംഗീകാരമായിരുന്നു ആ നോട്ടം. അവന്‍റെ കണ്ണുകളും സജലങ്ങളായിരുന്നു. ആ സമയം ഈ പ്രപഞ്ചത്തില്‍ അവര്‍ രണ്ടു പേര്‍ മാത്രമേയുള്ളുവെന്ന് അവര്‍ക്കു തോന്നി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവന്‍ അവളോടു പറഞ്ഞു. ഞാനും അനാഥനാണ്.ഈ നല്ല ജീവിതം എന്തിനാണ് നശിപ്പിക്കുന്നത്? അനാഥത്വത്തിന്‍റെ വേദന സനാഥനായിരിക്കേ തന്നെ അനുഭവിച്ചവനാണ് ഞാന്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt; ഇന്നത്തെ എന്‍റെയീ തിരിച്ചു വരവിന് ഞാന്‍ കരുതിയിരുന്നതൊന്നുമല്ല കാരണമെന്നു ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഇത് കാലത്തിന്‍റെ നിയോഗമായിരുന്നു. നമുക്കൊന്നായി കൂടേ. ചെറിയൊരു ജോലിയും, താമസിക്കാന്‍ ഒരു വാടകവീടും മാത്രമാണ് എനിക്കു സ്വന്തമായുള്ളതെങ്കിലും, ഈ കണ്ണുകള്‍ നിറയാതെ നോക്കാന്‍ ഒരു മനസ്സെനിക്കുണ്ട്‌. ആ മനസ്സ് ഒത്തിരി സ്നേഹം കൊതിക്കുന്നുമുണ്ട്. നമുക്കു പരസ്പരം കൈമാറാന്‍ കഴിയുന്നതും അതു മാത്രമാണല്ലോ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവള്‍ നിയന്ത്രണം വിട്ടു കരയുവാന്‍ തുടങ്ങി. ആരൊക്കെയോ അവരെ ശ്രദ്ധിച്ചും, ശ്രദ്ധിക്കാതെയും കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒടുവില്‍ അവര്‍ തീരുമാനിച്ചു... ഒന്നായൊഴുകാന്‍... തീരത്തെ പ്രണയിച്ച തിരമാല പോലെ അവരുടെ മനസ്സില്‍ വിവരണാതീതമായ ഓളങ്ങള്‍ ഉയര്‍ന്നു കൊണ്ടിരുന്നു. സ്നേഹം ലഭിക്കുന്നതിന്‍റെ സന്തോഷം, അനുഭൂതി; അതെ അത് അനിര്‍വ്വചനീയമാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;................................................................&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;തേക്കിന്‍ കാടു മൈതാനം ചുറ്റി അവര്‍ വടക്കുംനാഥന്‍റെ തിരുമുന്‍പിലെത്തുമ്പോള്‍ ഭഗവാന്‍ ഉച്ചശ്രീബലിക്കായി പുറത്തെഴുന്നള്ളി നിന്നിരുന്നു. അവര്‍ക്ക് അനുവാദം ചോദിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. ജീവിതം നഷ്ടപ്പെട്ട രണ്ടു ജന്മങ്ങള്‍. എന്നാല്‍ ഇന്ന് ഈ നിമിഷം വളരെ വലിയ എന്തോ ഒന്നു നേടിയ ധന്യത രണ്ടു പേര്‍ക്കും. ആഢ്യനായ വിശ്വനാഥന്‍റെ മുന്‍പില്‍ അവര്‍ കണ്ണുകള്‍ കൊണ്ടു പരസ്പരം വരിച്ചു. കണ്ണു നീര്‍ത്തുള്ളികള്‍ കൊണ്ട്‌ പരസ്പരം മാല ചാര്‍ത്തി. അവളുടെ കരപല്ലവങ്ങള്‍ അവന്‍റെ കൈകളില്‍ അഭയവും, സ്നേഹവും, സുരക്ഷയും തേടി സമര്‍പ്പിതമായപ്പോള്‍, പ്രപഞ്ചത്തിന്‍റെ കരഘോഷം പോലെ, പ്രകൃതിയുടെ കുരവ പോലെ ക്ഷേത്രഗോപുരത്തിന്‍റെ മുകളില്‍ നിന്നും പറന്നുയര്‍ന്ന മാടപ്രാവുകളുടെ ചിറകടിയൊച്ച ആ മംഗളനിമിഷത്തെ മുഖരിതമാക്കി. മന്ത്രം ജപിച്ച് പൂജാരി തൂകിയ ബലിച്ചോറ് അവരുടെ വിവാഹസദ്യയായി. വിതയ്ക്കാതെ, വിളവെടുപ്പു നടത്താതെ, നാളേക്ക് യാതൊന്നും സംഭരിച്ചു വയ്ക്കാതെ അനന്താകാശത്തിന്‍റെ നീലിമയില്‍ പാറിപ്പറന്നും, പ്രകൃതിയുടെ മാസ്മര സംഗീതത്തില്‍ ശ്രുതി ചേര്‍ത്തും നിസ്വാര്‍ത്ഥരായി ജീവിക്കുന്ന പക്ഷികള്‍ അവരുടെ വിവാഹ സദ്യ ഉണ്ടു. അവന്‍ അവളുടെ കൈപിടിച്ച് തിരികെ നടന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവന്‍ വീട്ടില്‍ ചെന്നു കയറിയ നിമിഷവും, തുടര്‍ന്നും അവളാരാണെന്ന് ആരും ചോദിച്ചില്ല. ഉമ്മറപ്പടിയില്‍ നിന്നിരുന്ന നന്ദനയുടെ മുഖത്ത് ഒരു പുഞ്ചിരി പോലും അവന്‍ ദര്‍ശിച്ചില്ല. ഇനി മേല്‍ അവനതിന്‍റെ ആവശ്യമില്ലെന്ന സത്യം നന്ദനയുമറിഞ്ഞില്ല. അതേ, അവനു സ്നേഹിക്കാനും, ഒരു യുഗം മുഴുവന്‍ അവനു വേണ്ടി പുഞ്ചിരിക്കാനും അവന് ഇന്ന് അശ്വതിയുണ്ട്. അവര്‍ അമ്മയുടെ കാല്‍ തൊട്ടു തൊഴുതു. ആര്‍ക്കോ വേണ്ടിയെന്ന പോലെ അവര്‍ ‘നന്നായി വരട്ടെ’ എന്നവരെ അനുഗ്രഹിച്ചു. പിറ്റേന്നു തന്നെ ഭൂമിയുടെ ഇടപാടുകള്‍ തീര്‍ത്ത് അവര്‍ യാത്ര തിരിച്ചു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;തിരികെ റെയില്‍‍വേസ്റ്റേഷനിലെത്തുമ്പോള്‍ അവന്‍ കയ്യില്‍ ഒരു പൊതി കരുതിയിരുന്നു. വണ്ടി വരാന്‍ ഇനിയും അല്പസമയം കൂടി മാത്രം. അവന്‍റെ കണ്ണുകള്‍ ആരെയോ തിരയുന്നുണ്ടായിരുന്നു. വളരെ വേണ്ടപ്പെട്ട ആരെയോ കാണാത്തതിന്‍റെ പരവശ്യം അവന്‍റെ മുഖത്തു പ്രകടമായിരുന്നു. നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അശ്വതി അതൊന്നും കാണുന്നില്ലായിരുന്നു. ഒടുവില്‍ അവന്‍റെ കണ്ണുകള്‍ ആ കാഴ്ച കണ്ട് തെളിഞ്ഞു. അന്നവന്‍ ചവുട്ടിയ ആ തെരുവുപട്ടി. അതെ അതിനെയായിരുന്നു രമേഷ് തിരഞ്ഞിരുന്നത്. നന്ദിപൂര്‍വ്വം,  സ്നേഹപൂര്‍വ്വം അവനാ പൊതിയഴിച്ച് അതിനു കൊടുത്തു. വരുന്ന വഴി വാങ്ങിയ ബിരിയാണി. കണ്ടു നിന്ന ഏതാനും ചിലര്‍ അത്യത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു. അവനു ഭ്രാന്താണെന്നു കരുതിയിരിക്കും ചിലപ്പോഴവര്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;വണ്ടി വന്നു. നിറവിലേക്ക്, നന്മയിലേക്ക്, ജീവിതത്തിലേക്ക്, സ്നേഹത്തിന്‍റെ അളവില്ലാത്ത ആഴങ്ങളിലേക്കുള്ള ആ യാത്ര അവിടെ തുടങ്ങുകയായി... വണ്ടി ചലിച്ചു തുടങ്ങുമ്പൊഴും, കണ്ണില്‍ നിന്നു മായുവോളം തങ്ങള്‍ കൊടുത്ത ഭക്ഷണം മറ്റൊന്നും ശ്രദ്ധിക്കാതെ ആര്‍ത്തിയോടെ തിന്നുന്ന ആ പട്ടിയെ അവര്‍ നന്ദിപൂര്‍വ്വം നോക്കിയിരുന്നു... ആ നാട്ടില്‍ അവര്‍ക്ക് അവശേഷിച്ച ഒരേയൊരു ബന്ധു ആ തെരുവുപട്ടിയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;© ജയകൃഷ്ണന്‍ കാവാലം&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-5315712613425540149?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/5315712613425540149/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=5315712613425540149&amp;isPopup=true' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/5315712613425540149'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/5315712613425540149'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2010/08/blog-post_31.html' title='തെരുവുപട്ടിയുടെ ആത്മബന്ധുത്വം'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-8625959757087606044</id><published>2009-10-25T03:52:00.000-07:00</published><updated>2009-11-01T23:25:16.452-08:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>കൃഷ്ണനാശാന്‍</title><content type='html'>&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;വിദ്യ എന്നത് ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉണ്മയുള്ള ഒരു അനുഭവമാണ്. അമ്മയുടെ ഗര്‍ഭത്തില്‍ അങ്കുരിക്കുന്ന നിമിഷം മുതല്‍ നാം അറിഞ്ഞു തുടങ്ങുന്ന ഈ അറിവുകള്‍ മരണസമയത്തും തുടരുന്നു എന്ന് അറിവുള്ളവര്‍ പറയുന്നത് എത്ര സത്യമാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എന്‍റെ കുട്ടിക്കാലം. എട്ടും പൊട്ടും തിരിയാത്ത നിഷ്കളങ്കമായ ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു എന്ന് ഉള്‍പ്പുളകത്തോടെ ഞാന്‍ ഓര്‍ക്കുന്നു. കാവാലത്തെ വീട്ടിലെ ഓരോ മണ്‍‍തരികള്‍ക്കും സുപരിചിതമായിരുന്ന ബാല്യം. വീട്ടുമുറ്റത്തു കളിച്ചും, പൂക്കളോടും കിളികളോടും കഥ പറഞ്ഞും, വീടിന്‍റെ പടിഞ്ഞാറേ തോട്ടിറമ്പില്‍ ആരും കാണാതെ പോയി നിന്ന് പരല്‍ മീനുകളെ കണ്ടും, തുമ്പിയും ചിത്രശലഭങ്ങളും, കുയിലും, കാക്കയെയുമൊക്കെപ്പോലെ പറന്നു കളിക്കാന്‍ മോഹിച്ചും, രാത്രികളില്‍ മൂങ്ങകളോട് മത്സരിച്ച് മൂളിയും ഈ മണ്ണില്‍ ജനിച്ച് വളരെ കുറച്ചു നാളത്തെ പരിചയം മാത്രമുള്ള കുഞ്ഞു ജയകൃഷ്ണന് എല്ലാമെല്ലാം അത്ഭുതവും കൌതുകവുമായിരുന്ന കാലം. മനുഷ്യരുടെ കാലുഷ്യം മനസ്സിനെ പൊള്ളിച്ചു തുടങ്ങിയിട്ടില്ലാതിരുന്ന എന്‍റെ കുട്ടിക്കാലം. പാട്ടുകളും, സ്വപ്നങ്ങളും, പരിലാളനങ്ങളും, പൂക്കളും, കിളികളും മാത്രം കൂട്ടുണ്ടായിരുന്ന ബാല്യകാലം...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അമ്മക്കു പേടിയായിരുന്നു എന്നും. ആരോടും ചോദിക്കാതെ വേലി ചാടി ഈ ഭൂമിയില്‍ എനിക്കും അവകാശമുണ്ടെന്ന ഭാവത്തില്‍ കറങ്ങി നടക്കുന്ന നാടന്‍ പട്ടികളോട്‌ എനിക്ക് വല്ലാത്ത അടുപ്പമുണ്ടായിരുന്നു എന്നതാണ് അമ്മയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നത്. അവരെ കാണുമ്പോള്‍ ഞാന്‍ ഓടി അടുത്തു ചെല്ലും. വലിയവരെ കണ്ടാല്‍ പറപറക്കുന്ന അവര്‍ കുഞ്ഞു ജയകൃഷ്ണനെ കണ്ടാല്‍ ഭയന്നോടിയിരുന്നില്ല. ചിലര്‍ വാലാട്ടി സ്നേഹം കാട്ടും, ചിലര്‍ മൈന്‍ഡ്‌ ചെയ്യാതെ തിരക്കിട്ടു സ്ഥലം വിടും, ഇനിയും ചിലര്‍ കൂടെ കളിക്കാന്‍ കൂടും. പക്ഷേ എന്‍റെ ശ്രദ്ധ മുഴുവനും അവരുടെ കറുത്ത മൂക്കില്‍ ആയിരുന്നു. വല്ലാത്ത കൌതുകമായിരുന്നു അവരുടെ മൂക്കില്‍ പിടിക്കാന്‍. മുന്‍‍പരിചയമില്ലാത്ത ശുനകവര്യന്മാരുടെ ഏറ്റവും വലിയ ജീവനോപാധി കൂടിയായ മൂക്കില്‍ പിടിച്ചാല്‍ അവര്‍ എന്നെ വെറുതേ വിടില്ല എന്ന് അമ്മ ഭയന്നു. പക്ഷേ എന്നെ ആരും ഒന്നും ചെയ്യുമായിരുന്നില്ല. എല്ലാവര്‍ക്കും സ്നേഹം. അവരോട്‌ എനിക്കും... പിന്നെയുള്ള പേടി മഞ്ഞച്ചേരകള്‍. എവിടെ മഞ്ഞച്ചേരയെ കണ്ടാലും ഞാന്‍ അവയോടു കൂട്ടുകൂടാന്‍ ഓടിച്ചെല്ലുമായിരുന്നു. ഏഴയലത്തടുക്കാന്‍ പോലും ഇതുവരെ കഴിയാത്തത് അമ്മയുടെ ബദ്ധശ്രദ്ധ ഒന്നുകൊണ്ടു മാത്രമാണ്. സാധുക്കളായ അവയില്‍ നിന്നും എന്നെ അകറ്റാന്‍ അമ്മ പറഞ്ഞുതന്നിട്ടുള്ള ഭീകരകഥകള്‍ ഒരു രാജവെമ്പാലയെക്കുറിച്ചു പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കില്ല. എന്നിട്ടും എനിക്കവയോടു പ്രണയമായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;കാലം ഇങ്ങനെ കഴിയവേ ജയകൃഷ്ണനെ എഴുത്തിനിരുത്താന്‍ സമയമായി. നവരാത്രി വ്രതമെടുപ്പിച്ച് അക്ഷരത്തിന്‍റെ അവാച്യമായ ആനന്ദസാരസ്വതം നുകരുവാന്‍ ജയകൃഷ്ണനെ അമ്മ തയ്യാറാക്കി. വീടിന്‍റെ കന്നിക്കോണില്‍ പട്ടുകോണകവും കുഞ്ഞു നേര്യതുമുണ്ടും ഉടുത്ത് വല്യമ്മാവന്‍ അയ്യപ്പപ്പണിക്കരുടെ മടിയിലിരുന്ന് ആ സ്വര്‍ഗ്ഗീയമധുരം ആദ്യമായി എന്‍റെ ജിഹ്വകളെ ധന്യമാക്കി. ഒരു ജീവിതകാലത്തിന്‍റെ... അല്ല ശരീരം മരിച്ചാലും മരിക്കാതെ ജ്വലിച്ചു നില്‍ക്കുന്ന ശക്തിയായ അക്ഷരം. വ്യക്തിത്വവും, അസ്തിത്വവും, ആത്മബോധവും ഉണര്‍ത്തുന്ന നിത്യസത്യമായ ജ്ഞാനത്തിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള അക്ഷരം. അമൃതിന്‍റെ മധുരമുണ്ടായിരുന്നു അമ്മാവന്‍റെ മോതിരം കൊണ്ട് ഇവന്‍റെ നാവിന്‍‍തുമ്പില്‍ ഹരി ശ്രീ എന്നെഴുതിയപ്പോള്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എഴുത്തിനിരുത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂക്കൈതയാറിന്‍റെ അക്കരെ നിന്നും കൃഷ്ണനാശാന്‍ വന്നെത്തി. കറുത്ത് കുറിയ ഒരു മനുഷ്യന്‍. ഷര്‍ട്ടിന്‍റെ എല്ലാ ബട്ടണ്‍സും പകുതി മാത്രമേ ആശാന്‍ ബട്ടണ്‍ഹോളില്‍ കയറ്റുമായിരുന്നുള്ളൂ. രണ്ടു ചെവിക്കടയിലും അമ്പലത്തിലെ പൂക്കള്‍ തിരുകി, നെറ്റിയില്‍ ചന്ദനം ചാര്‍ത്തി, കാലം മായ്ച്ചു കളയാതെ പഴമയുടെ തിരുശേഷിപ്പു പോലെ ചെവിയിലെ കടുക്കനിടുന്ന പാടുമായി ഒരു മനുഷ്യന്‍. ഒരു സന്ധ്യക്കാണ് ആശാന്‍ വീട്ടില്‍ വന്നത്. അപ്പൂപ്പനുമായി കുറച്ചു സമയം സംസാരിച്ച് ആശാന്‍ പിരിഞ്ഞു. ഇളംതിണ്ണയിലിരുന്ന് കൌതുകത്തോടെ ഞാന്‍ ആശാനെ നോക്കി. ആകെക്കൂടി അത്ഭുതം തോന്നിയിരുന്നു എനിക്ക് ആശാനെ കണ്ടപ്പോള്‍. അടിമുടി പ്രത്യേകതകളുള്ള ഒരു മനുഷ്യന്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ആശാന്‍ പോയിക്കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞു നാളെമുതല്‍ മോനെ അക്ഷരം പഠിപ്പിക്കാന്‍ വരുന്ന ആശാനാണതെന്ന്. രാജശ്രീക്കുഞ്ഞമ്മയെയും, ദീപച്ചേച്ചിയെയും, ദീപ്തിച്ചേച്ചിയെയും, സിന്ധുച്ചേച്ചിയെയും, ദീപു ചേട്ടനെയുമൊക്കെ അക്ഷരം പഠിപ്പിച്ചിട്ടുള്ള ആശാനാണതെന്ന്. ശരിയാണ് ആശാന്‍ വിളമ്പിയ അക്ഷരം അവരെ എല്ലാവരെയും ഉന്നതമായ നിലകളില്‍ തന്നെ എത്തിച്ചു എന്നത് പില്‍ക്കാലത്തെ അനുഭവം. രാജശ്രീച്ചേച്ചി കെമിസ്ട്രിയില്‍ പി എച്ച് ഡി ഇന്നു കോളേജ് അദ്ധ്യാപിക, ദീപച്ചേച്ചിയും ദീപ്തിച്ചേച്ചിയും അദ്ധ്യാപികമാര്‍, ദീപുച്ചേട്ടന്‍ എം ബി എ കഴിഞ്ഞ് നല്ല ജോലി അങ്ങനെ ആശാന്‍ പഠിപ്പിച്ചിട്ടുള്ള ആരും പാഴായിപ്പോയിട്ടില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പിറ്റേന്നു മുതല്‍ ആശാന്‍ വീട്ടിലെ നിത്യസന്ദര്‍ശകനായി. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു തഴപ്പായ ആശാനും, സമചതുരാകൃതിയിലുള്ള ഒന്ന് എനിക്കും, അങ്ങനെ ഞങ്ങള്‍ വീട്ടിലെ മാവിന്‍ ചുവട്ടിലും, പടിഞ്ഞാറേ തോട്ടിറമ്പിലും, കമ്പിളിനാരകത്തിന്‍റെ ചുവട്ടിലും മഴയുള്ള സമയങ്ങളില്‍ നേരത്തേ വാരി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്ന മണ്ണുമായി വീടിന്‍റെ തിണ്ണയിലും, പൂജാമുറിയുടെ ഉള്ളിലും അങ്ങനെ ആ വീടിന്‍റെ ഓരോ കോണിലും, ഓരോ ബിന്ദുവിലുമിരുന്ന് അക്ഷരാമൃതമുണ്ടു. ഓരോ ദിവസവും പഠിക്കാനിരിക്കേണ്ട സ്ഥലം ഞങ്ങള്‍ ചേര്‍ന്നു തീരുമാനിക്കും. ചിലപ്പോള്‍ ഞങ്ങള്‍ പഠിക്കുമ്പോള്‍ ഞാന്‍ കൊച്ചുകുഞ്ഞമ്മേ എന്നു വിളിച്ചിരുന്ന രാജശ്രീച്ചേച്ചിയും, ദീപ്തിച്ചേച്ചിയുമൊക്കെ ബോട്ടുപുരയുടെ അപ്പുറത്തെ അരമതിലില്‍ വന്നിരിക്കും. അവരെ കുഞ്ഞു കുഞ്ഞു കല്ലുകള്‍ പെറുക്കി വെള്ളത്തിലെറിഞ്ഞും മറ്റും ആശാന്‍ പറ്റിക്കുമായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ആശാന്‍റെ കൂടെ ഒരു വര്‍ഷത്തെ പഠനത്തിനു ശേഷമാണ് ഞാന്‍ സ്കൂളില്‍ പോകുന്നത്. വെള്ളപ്പൊക്കമാകുമ്പോള്‍ അയല്‍ വീടുകളിലെ ചേച്ചിമാര്‍ ഞങ്ങളുടെ വീട്ടിലൂടെ കയറിയാണ് സ്കൂളില്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. രഞ്ചി,രാജി,ഷീബ എന്നിങ്ങനെ മൂന്നു ചേച്ചിമാരും അവരുടെ ലീഡറെപ്പോലെ പ്രീതിച്ചേച്ചിയും. എല്ലാവരും നാലാം ക്ലാസ്സില്‍ പഠിക്കുന്നു. പ്രീതിച്ചേച്ചിയുടെ അച്ഛന്‍ ഗള്‍ഫിലാണ്. എന്നുവരുമ്പൊഴും കൈനിറയെ ചോക്ലേറ്റുമായി ഓടിവന്നുകൊണ്ടിരുന്ന പ്രീതിച്ചേച്ചിയെ എന്‍റെ ബാല്യകാലത്തിനു ശേഷം ഞാന്‍ കണ്ടിട്ടേയില്ല. കുഞ്ഞുന്നാളിലെ സ്നേഹം തീര്‍ത്ത സാഹോദര്യം കാലയവനികയ്ക്കുള്ളില്‍ എവിടെയോ ഇന്നും തുടരുന്നു. ഈ കുഞ്ഞനിയനെ പ്രീതിച്ചേച്ചി ഓര്‍ക്കുന്നുണ്ടാവുമോ എന്തോ...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഈ ചേച്ചിമാരുടെ സ്കൂളില്‍ പോക്കു കാണുമ്പോള്‍ എനിക്കും കൊതിയായി. മുടി ഇരുവശത്തേക്കും പിന്നിയിട്ട്, ക്രീം കളര്‍ ബ്ലൌസും, മെറൂണ്‍ കളര്‍ പാവാടയും, കയ്യില്‍ പുസ്തകസഞ്ചിയുമായി അവര്‍ പോകുന്നതു കാണുമ്പോള്‍ എനിക്കും പോകണമെന്ന് അടങ്ങാത്ത ആശ. അവര്‍ അതിലേ കടന്നു പോകുമ്പോള്‍ എന്നും ഞാന്‍ കരച്ചില്‍ തുടങ്ങും. ഇതുകണ്ട് പ്രീതിച്ചേച്ചി അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു, ജയകൃഷ്ണനെക്കൂടെ ഞങ്ങളോടൊപ്പം അയച്ചോളൂ. ഞങ്ങള്‍ പൊന്നുപോലെ നോക്കിക്കോളാം. എന്‍റെ കുസൃതിയേക്കുറിച്ചറിയുന്ന അമ്മ എന്തൊക്കെ പറഞ്ഞിട്ടും അവരുടെ നിര്‍ബന്ധം തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം തൊട്ടപ്പുറത്തു തന്നെയുള്ള സ്കൂളില്‍ ചെന്ന് രാധാമണിടീച്ചറിനോട് അനുവാദം വാങ്ങി. സ്കൂളില്‍ ചേര്‍ക്കാനുള്ള പ്രായമായിരുന്നില്ല എനിക്ക്. അതുകൊണ്ട് അടുത്ത അദ്ധ്യയനവര്‍ഷമാകുന്നതു വരെ അവന്‍ ഇഷ്ടമുള്ള ക്ലാസ്സില്‍ പോയി ഇരുന്നോട്ടെ എന്ന് അനുവാദം കിട്ടി. അങ്ങനെ ആശാന്‍റെ വിദ്യാഭ്യാസത്തോടൊപ്പം ഒന്നാം ക്ലാസ്സുമുതല്‍ നാലാം ക്ലാസ്സുവരെ മാറിമാറി പഠിക്കാനും തുടങ്ങി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ആശാന്‍റെ ഒപ്പമുള്ള വിദ്യാഭ്യാസം അവസാനിച്ചതിനു ശേഷവും അതുവഴി പോകുമ്പോഴെല്ലാം ആശാന്‍ മധുരപലഹാരങ്ങളുമായി എന്നെ കാണാന്‍ വരുമായിരുന്നു. ആശാന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ കൊച്ചുകുഞ്ഞമ്മയും, മറ്റു ചേച്ചിമാരുമെല്ലാം ആശാനോട് ഇതു പറഞ്ഞു വഴക്കുണ്ടാക്കും. ആശാന്‍ ഞങ്ങളെയും പഠിപ്പിച്ചിട്ടുള്ളതല്ലേ പിന്നെന്താ ഇവനുമാത്രം ഇതെല്ലാം കൊണ്ടു കൊടുക്കുന്നത് ഇതു പറ്റില്ല എന്നു പറഞ്ഞ്. പല്ലുകള്‍ പലതും കൊഴിഞ്ഞു പോയ ആ മുഖത്ത് സദാ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി ഇതിനു മറുപടിയായി ഒന്നു കൂടി ശോഭിക്കുക മാത്രം ചെയ്തിരുന്നു. എന്നൊക്കെ വരുമ്പൊഴും പൂക്കേക്കും, മിഠായികളും, പഴവും തുടങ്ങി എന്തെങ്കിലുമൊരു സമ്മാനം കരുതാതെ ആശാന്‍ വരുമായിരുന്നില്ല. ഞങ്ങള്‍ക്ക് പരസ്പരം കാണാതിരിക്കാന്‍ കഴിയാത്ത ഒരു അടുപ്പമുണ്ടായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഒരു ഓണത്തിന് ആശാന് ഞാന്‍ പറഞ്ഞിട്ട് ഒരു ഓണക്കോടി വാങ്ങിക്കൊടുത്തു. അന്ന്‌ ആശാന്‍ കുറേ വഴക്കുണ്ടാക്കി. കുഞ്ഞിനു വേറേ പണിയൊന്നുമില്ലേ എന്നൊക്കെ ചോദിച്ച്. ഇങ്ങനെയാണെങ്കില്‍ ഞാന്‍ ഇനി കുഞ്ഞിനെ കാണാന്‍ വരില്ല എന്നുവരെ ആശാന്‍ പറഞ്ഞു. ആശാന്‍റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു എന്‍റെ അമ്മയുടെ അനിയത്തിയുടെ കല്യാണത്തിന്‌ പങ്കെടുക്കണമെന്ന്. എന്നു വരുമ്പൊഴും ചോദിക്കും, കുഞ്ഞമ്മയുടെ കല്യാണമായില്ലേ എന്ന്. വര്‍ഷം ഒന്നു കഴിഞ്ഞു. ആശാന്‍റെ വരവ്‌ വളരെ കുറഞ്ഞു. ആഴ്ച്ചയില്‍ ഒന്നെങ്കിലും വന്നിരുന്ന ആശാന്‍റെ സന്ദര്‍ശനം ക്രമമായി കുറഞ്ഞു വന്നു. നിരവധി കുട്ടികളെ പഠിപ്പിച്ചിരുന്ന ആശാന്‍ എന്നും നല്ല തിരക്കിലായിരുന്നു. കുഞ്ഞമ്മയുടെ വിവാഹാലോചനകളും, അപ്പൂപ്പന്‍റെ അസുഖവുമൊക്കെയായി ആശാനെക്കുറിച്ച് അന്വേഷിക്കാനും എല്ലാവരും വിട്ടു പോയി. തുള്ളല്‍ കലാകാരന്‍ കൂടിയാണ് ആശാന്‍. ആശാന് അതിന്‍റെയും തിരക്കുകള്‍ അപൂര്‍വ്വമായി ഉണ്ടാകാറുണ്ട്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പൊഴായിരുന്നു കുഞ്ഞമ്മയുടെ കല്യാണം. അപ്പൊഴേക്കും ആശാനെ കല്യാണത്തിനു വിളിക്കുന്ന കാര്യം അമ്മ ഓര്‍മ്മിച്ചു. പൂക്കൈതയാറിന്‍റെ അപ്പുറത്താണ് ആശാന്‍റെ താമസം. പലരോടും ചോദിച്ചിട്ടും ആശാനെക്കുറിച്ചോ ആശാന്‍റെ വീടിനെക്കുറിച്ചോ ആര്‍ക്കും ഒരു പിടിയുമില്ല. ഒടുവില്‍ നിരവധി അന്വേഷണങ്ങള്‍ക്കു ശേഷം ഞങ്ങള്‍ അറിഞ്ഞു... ആശാന്‍ പോയി...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ആശാന്‍റെ വരവിനായി വീടിന്‍റെ പൂമുഖത്തെ അഴികളില്‍ തൂങ്ങി കാത്തു നിന്നിരുന്ന, ആശാന്‍റെ സമ്മാനപ്പൊതികള്‍ അവകാശബോധത്തോടെ തട്ടിപ്പറിച്ചിരുന്ന ജയകൃഷ്ണന്‍ അറിയാതെ, കാത്തുകാത്തിരുന്ന കുഞ്ഞമ്മയുടെ കല്യാണം കൂടാതെ, ആരും അറിയാതെ പോയി.... ഇന്നും എന്നെ ഞാനാക്കി നിലനിര്‍ത്തുന്ന എന്‍റെ അക്ഷരം എന്നില്‍ പകര്‍ന്ന എന്‍റെ ആശാന്‍റെ കാല്‍ക്കല്‍ ഒരു പൂവിതള്‍ വയ്ക്കാന്‍ ഈ മഹാപാപിക്കു കഴിയാതെ പോയി. ഒരുപക്ഷേ ആശാന് മരണമില്ലായിരിക്കും. ആ കാഴ്ച്ച ഞാന്‍ കാണേണ്ടതല്ലായിരിക്കും. അതിനാലാവാം ബോട്ടുപുരയുടെ തൂണുകളില്‍ മറഞ്ഞിരുന്ന് കുഞ്ഞു വെള്ളാരം കല്ലുകള്‍ പെറുക്കിയെറിഞ്ഞ് കൊഞ്ചിക്കുന്ന ലാഘവത്തോടെ ആശാന്‍ പോയത്. ആശാന്‍റെ ഒരു ഫോട്ടോ പോലുമില്ല എന്‍റെ കയ്യില്‍. എനിക്കതിന്‍റെ ആവശ്യമില്ല. ഹൃദയശ്രീകോവിലില്‍ ലക്ഷദീപം തെളിയിച്ച്, കണ്ണുനീര്‍ നേദിച്ച്, ഈ ജീവിതം തന്നെ സമര്‍പ്പിച്ച് ഞാന്‍ പൂജിക്കുന്നുണ്ട്‌ പുഞ്ചിരി തൂകുന്ന ആ ദേവനെ. എന്‍റെ കൃഷ്ണനാശാനെ...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;© ജയകൃഷ്ണന്‍ കാവാലം&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-8625959757087606044?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/8625959757087606044/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=8625959757087606044&amp;isPopup=true' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/8625959757087606044'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/8625959757087606044'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/10/blog-post_25.html' title='കൃഷ്ണനാശാന്‍'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-1583790345677923354</id><published>2009-10-24T04:29:00.001-07:00</published><updated>2009-10-24T04:42:22.117-07:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ഭാവിയില്‍ ഭൂതമാകാത്ത പെണ്ണ് !</title><content type='html'>&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;സന്യാസജീവിതമെന്നു പറയുന്നത് വളരെ സുഖമുള്ള ഒരു കാര്യമാണ്. ഓരോരോ സന്യാസിക്കും ഓരോരോ ഉപാസനാമൂര്‍ത്തികളുണ്ടാവും. ജയകൃഷ്ണന്‍ പ്രേമസന്യാസിയായി ഹൃദയവനാന്തരങ്ങളിലൂടെ അലയുന്ന കാലം. കാനനഭംഗിയിലലിഞ്ഞും, കണ്ണുനീര്‍തീര്‍ത്ഥങ്ങളിലെ പ്രണയതീര്‍ത്ഥം നുകര്‍ന്നും, പ്രണയപുഷ്പങ്ങള്‍ സാക്ഷാല്‍ കാമദേവന് അര്‍ച്ചിച്ചും പരമാനന്ദത്തില്‍ ലയിച്ച് കഴിയുന്ന കാലം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അപ്പൊഴാണ് ഇവനെ കാവാലത്തെ കുഞ്ഞു പള്ളിക്കൂടത്തില്‍ പഠിപ്പിച്ച അന്നമ്മടീച്ചര്‍ ആ ചോദ്യം ചോദിക്കുന്നത്. ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ? വയസ്സ് പത്തിരുപത്തിയഞ്ചായില്ലേ ഇനിയൊരു കൂട്ടുകാരിയെ വേണ്ടേ? എനിക്ക് നാണം വന്നു. ഞാന്‍ ഒളികണ്ണിട്ട് ഒപ്പമുണ്ടായിരുന്ന അമ്മയെ നോക്കി. അമ്മയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എന്‍റെ ടീച്ചര്‍മാര്‍ അങ്ങനെയാണ്. ഒന്നാം ക്ലാസ്സുമുതല്‍ ഇന്നു വരെയും പഠിപ്പിച്ചിട്ടുള്ള എല്ലാ അദ്ധ്യാപകരുമായും ഇന്നും മുറിയാത്ത ബന്ധമുണ്ട്. അവരെല്ലാവരും ജയകൃഷ്ണന്‍റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളാണ്. ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും അവര്‍ക്ക് ജയകൃഷ്ണനെക്കുറിച്ച് അറിയണം. എന്തു ചെയ്യുന്നു, സുഖമാണോ, തടി വച്ചോ, മിടുക്കനായിരിക്കുന്നോ, ഒരു കമ്പനിയില്‍ നിന്നും വേറേ കമ്പനിയിലേക്ക് കുരങ്ങനേപ്പോലെ ചാടി നടക്കുന്ന പഴയ സ്വഭാവം ഇപ്പൊഴുമുണ്ടോ തുടങ്ങി എല്ലാ കാര്യങ്ങളും അവര്‍ക്കറിയണം. എനിക്കും മാസത്തിലൊരിക്കലെങ്കിലും ഇവരെയൊക്കെ ഫോണിലൂടെ വിളിച്ചെങ്കിലും നാലു വഴക്കും ഉപദേശവും കിട്ടിയില്ലെങ്കില്‍ ഒരു സമാധാനവുമില്ല. അതൊരനുഭവവും, അനുഗ്രഹവും ആണ്. ഈശ്വരന്‍റെ സ്നേഹമാണോ അമ്മയുടെ സ്നേഹമാണോ ഏറ്റവും മധുരതരമെന്ന് താരതമ്യം ചെയ്യാന്‍ എനിക്കറിയില്ല. എന്നാല്‍ അതു കഴിഞ്ഞാല്‍ ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായതും, നിര്‍വ്യാജവും, നിസ്വാര്‍ത്ഥവും മധുരതരവുമായ സ്നേഹം അദ്ധ്യാപകരുടെ സ്നേഹമാണ്. സംശയമില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അന്നു മുതലാണ് ഇവനെ കെട്ടിച്ചു വിട്ടുകളയാമെന്ന ആശയം എന്‍റെ അമ്മയുടെ ഉള്ളില്‍ അങ്കുരിക്കുന്നത്. ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു സന്യാസി എങ്ങനെ പെണ്ണു കെട്ടും? എല്ലാ ശക്തിയും സംഭരിച്ച് എതിര്‍ത്തു. പതിയെ നാടുവിട്ടു. ഇനി ഈ കാര്യം എന്നോടു പറഞ്ഞാല്‍ ഞാന്‍ നാട്ടിലേക്കു വരില്ല എന്ന് ഭീഷണിപ്പെടുത്തുക വരെ ചെയ്തു. അങ്ങനെ കാലം കടന്നു പോയി. ഇടക്ക് നാട്ടില്‍ വരുമ്പോള്‍ ഒപ്പം പഠിച്ച പെണ്‍കിടാങ്ങളൊക്കെ കയ്യില്‍ പൊതിക്കാത്ത തേങ്ങ ചുമന്നുകൊണ്ടു പോകുന്നതു പോലെ സ്വന്തം പിള്ളേരെയും ചുമന്നുകൊണ്ടു നടക്കുന്ന കാലം വന്നു. അവരുടെ മുഖത്തു നോക്കുമ്പോള്‍ ചിരിയും ചമ്മലും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ. കൊച്ചു പാവാടയുമുടുത്ത് മൂക്കുമൊലിപ്പിച്ച് ഒന്നാം ക്ലാസ്സിലും രണ്ടാംക്ലാസ്സിലുമൊക്കെയുള്ള ഇവരുടെ പണ്ടത്തെ ഇരുപ്പാണ് അതു കാണുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്കു വരുന്നത്. എങ്ങനെ ചിരി വരാതിരിക്കും?&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എന്നിട്ടും ജയകൃഷ്ണന്‍ കുലുങ്ങിയില്ല. കൂടെ പഠിച്ചിരുന്ന പല വിദ്വാന്മാരും പതുക്കെ പെണ്ണുകെട്ടിത്തുടങ്ങി. ചിലവന്മാരൊക്കെ തന്തമാരുമായി. അങ്ങനെ അവസാനം ഞങ്ങള്‍ മൂന്നോ നാലോ പേര്‍ മാത്രം കാവാലത്തിന്‍റെ ആസ്ഥാനബാച്ചിലേഴ്സ്‌ ആയി തുടരുന്ന കാലം. ഇനിയിങ്ങനെ പോയാല്‍ പറ്റില്ല എന്ന നിലപാടു സ്വീകരിക്കാന്‍ ഇതൊന്നുമായിരുന്നില്ല കാരണം. നൈഷ്ഠികബ്രഹ്മചര്യം ദീക്ഷിച്ച് ജീവിക്കുന്ന എന്‍റെ മുഖത്തു നോക്കി എന്താ കല്യാണം കഴിക്കാത്തത് വല്ല ‘കുഴപ്പവും’ ഉണ്ടോ എന്നൊരു മഹാപാപി ചോദിക്കുകയുണ്ടായി? കാര്യങ്ങള്‍ ഇതുവരെയായ സ്ഥിതിക്ക് കുഴപ്പമൊന്നുമില്ല എന്നു തെളിയിക്കേണ്ടത് ആണായി പിറന്ന എന്‍റെ ധര്‍മ്മവും, അഭിമാനപ്രശ്നവും കൂടിയാകുന്ന അവസ്ഥയിലെത്തി. അന്നുതന്നെ വീട്ടില്‍ പച്ചക്കൊടി ഐ എസ് ഡി വിളിച്ച് പറത്തി. ബാംഗ്ലൂര്‍ വഴി ആകാശത്തു കൂടി പോലും പോയിട്ടുള്ള പെണ്ണിനെ എനിക്കു വേണ്ട എന്നു തീര്‍ത്തു പറഞ്ഞു. ബാഗ്ലൂര്‍, കൊല്ലം, തൃശ്ശൂര്‍ ജില്ലകളെ വിട്ട് തിരുവനന്തപുരം, പാലക്കാട് ജില്ലകള്‍ക്ക് പ്രാധാന്യം നല്‍കി വിചിത്രമായ ഒരു പെണ്ണന്വേഷണം. അതിനു പിന്നിലെ രഹസ്യങ്ങള്‍ എനിക്കു മാത്രമേ അറിയൂ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എന്‍റെ &lt;a href="http://hrudayathudippukal.blogspot.com/2009/01/blog-post_30.html"&gt;&lt;span class="Apple-style-span"  style="color:#000099;"&gt;ഡിമാന്‍ഡുകള്‍&lt;/span&gt;&lt;/a&gt; അല്പം കാഠിന്യമുള്ളവയാണെങ്കിലും അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിച്ചപ്പോഴാണ് ബയോഡാറ്റ എന്നൊരു സാധനം ഇതിനും ആവശ്യമാണെന്നറിയുനത്. ആ പണി വാവക്കുട്ടന്‍ അമ്മാവനെ ഏല്‍‍പ്പിച്ചു. ഭാവിയില്‍ ഭൂതമായി വരാത്ത ഒരുവളെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇവിടെയൊന്നു പിഴച്ചാല്‍ ജീവിതം കട്ടപ്പൊക. ഒരു ജോലിക്കപേക്ഷിക്കുമ്പോള്‍ ബയോഡാറ്റയില്‍ ആദ്യം വെണ്ടക്ക പോലെ വയ്ക്കുന്ന ഒരു സാധനമാണ് എക്സ്പീരിയന്‍സ്‌. ഡിമാന്‍ഡുകള്‍ പറഞ്ഞ കൂട്ടത്തില്‍ അമ്മാവനോട് ചോദിച്ചു അമ്മാവാ എക്സ്പീരിയന്‍സ് എന്തു വയ്ക്കുമെന്ന്? അപ്പോഴാണറിയുന്നത് എക്സ്പീരിയന്‍സ് ഡിസ്ക്വാളിഫിക്കേഷന്‍ ആകുന്ന ലോകത്തിലെ ഒരേയൊരു തൊഴില്‍ ഭര്‍ത്താവുദ്യോഗമാണെന്ന്!!!.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എന്നെക്കൊണ്ട് പല ആംഗിളുകളില്‍ പല വോള്‍ട്ടേജില്‍ ചിരിപ്പിച്ച തരാതരത്തിലുള്ള ഫോട്ടോകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന തിരക്കിലാണിപ്പോള്‍ വീട്ടുകാര്‍. കാവാലത്തെ തെങ്ങുകളിലും കലുങ്കുകളിലുമൊക്കെ ഫോട്ടോ പതിപ്പിച്ച നോട്ടീസുകള്‍ കാണുമോ എന്ന ഭയം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ജീവിതത്തിലെ ചില തീരുമാനങ്ങള്‍ക്ക് നിദാനമാകുന്നത് ‘കുഴപ്പമുണ്ടോ’ എന്നതു പോലെയുള്ള ചില നിസ്സാര ചോദ്യങ്ങളും സംഭവങ്ങളുമാണെന്നുള്ളത് അത്ഭുതമുളവാക്കുന്നു. ഇതിനോടകം ഏതൊക്കെയോ ബ്യൂറോക്കാരും വീട്ടുകാരെ പറ്റിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷേ ഭാവിയില്‍ ഭൂതമായി വരാത്ത പെണ്ണ്.....!&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഈ കുറിപ്പ് ഞാന്‍ ബ്ലോഗ്ഗര്‍ ചാണക്യനു സമര്‍പ്പിക്കുന്നു&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഹി ഹി ഹി&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;© ജയകൃഷ്ണന്‍ കാവാലം&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-1583790345677923354?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/1583790345677923354/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=1583790345677923354&amp;isPopup=true' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/1583790345677923354'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/1583790345677923354'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/10/blog-post.html' title='ഭാവിയില്‍ ഭൂതമാകാത്ത പെണ്ണ് !'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-9062754241749289461</id><published>2009-10-19T04:26:00.000-07:00</published><updated>2009-10-19T04:36:16.316-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>നിശ്ശബ്ദമായ മൂന്നു വര്‍ഷങ്ങള്‍... അതേ എനിക്കു 3 വയസ്സ്</title><content type='html'>&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഞാന്‍ ബ്ലോഗ്ഗിംഗ് ആരംഭിച്ചിട്ട് ഈ കഴിഞ്ഞ സെപ്റ്റംബറില്‍ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. തിരിഞ്ഞു ചിന്തിക്കുമ്പോള്‍ ഒരു പിടി നല്ല സൌഹൃദങ്ങള്‍ നേടാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഈ മൂന്നുവര്‍ഷത്തെ ഏറ്റവും വലിയ നേട്ടം. അതിലുപരിയായി, സര്‍ഗ്ഗധനരായ കുറച്ച് നല്ല എഴുത്തുകാരെ പരിചയപ്പെടാനും, നിശ്ശബ്ദമായി അവരുടെ സൃഷ്ടികള്‍ ആസ്വദിക്കുവാനും സാധിച്ചു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഈയവസരത്തില്‍ ദീപുവിന്‍റെ പേര് എടുത്തു പറയാതിരിക്കുവാന്‍ കഴിയില്ല. അഹങ്കാരം, ആദര്‍ശം ഇവകളുടെയൊക്കെ പേരില്‍ ജോലിയുപേക്ഷിച്ച് ഇറങ്ങിപ്പോന്ന നിരവധി കമ്പനികളിലൊന്നില്‍ എന്‍റെ ടീം ലീഡര്‍ ആയിരുന്ന ദീപു. ഒപ്റ്റിമൈസ്‌ഡ്‌ ഇമേജുകള്‍ മാത്രം ഉപയോഗിക്കുന്ന ആ സ്ഥാപനത്തില്‍ ഇന്‍റര്‍വ്യൂവിന് ഞാന്‍ പ്രസന്‍റ് ചെയ്ത ഗ്രാഫിക്സ് ഫയലുകളുടെ സൈസ്‌ കണ്ട്‌ ബോധം കെട്ടു വീണ ദീപു, നിരന്തരം ഓഫീസിനുള്ളില്‍ എ.സി ഫുള്‍ സ്പീഡില്‍ ഇട്ടെന്നെ തണുപ്പിച്ച് പീഡിപ്പിച്ചു കൊണ്ടിരുന്ന ദീപു, ‘ഇനിയെങ്കിലും നന്നാകടേയ്‘ എന്ന് ആത്മാര്‍ത്ഥതയുടെ തിരുവനന്തപുരം ശൈലിയില്‍ സ്ഥിരമായി ഉപദേശിക്കാറുള്ള ദീപു, എപ്പോള്‍ കണ്ടാലും കോഴിബിരിയാണി വാങ്ങിത്തരാറുള്ള ദീപു, എന്‍റെയുള്ളിലെ പ്രണയം കണ്ടിട്ടോ, എന്‍റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്ന അജ്ഞാതകാമുകിയെ കണ്ടിട്ടോ എന്തോ സ്നേഹത്തോടെ ‘കോഴീ’ എന്നു വിളിക്കുന്ന ദീപു, മനസ്സില്‍ അഗ്നി ജ്വലിക്കുന്ന നട്ടപ്പാതിരകളില്‍ ഐ എസ് ഡി വിളിച്ച് ഞാന്‍ ചീത്ത കേള്‍ക്കാറുള്ള ദീപു, ഏതു പാതിരാത്രിയിലും അക്ഷരസ്ഫുടതയോടെ, വസ്തുതാപരമായും കാര്യകാരണങ്ങള്‍ സഹിതവും, പ്രാസമൊപ്പിച്ചും യാതൊരു ലോഭവുമില്ലാതെ ചീത്ത വിളിക്കാനും നന്നാകാന്‍ ഉപദേശിക്കാനും സന്മനസ്സുള്ള ദീപു....&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഈ ദീപുവാണ് എന്നെ പിടിച്ച് ബ്ലോഗറാക്കിയത്. ബ്ലോഗ് എന്നൊരു കുണ്ടാമണ്ടി ഇറങ്ങിയിട്ടുണ്ട്. നീ അതൊരെണ്ണം തുടങ്ങ് എന്നിട്ട് നിന്‍റെ കഥയും കവിതയുമൊക്കെ അതില്‍ ഇട് എന്നൊരുപദേശം. അനുസരണക്കേട് ജന്മസിദ്ധമായവനും കുഴിമടിയനുമായ ഞാനുണ്ടോ അനുസരിക്കുന്നു. അതെന്തു കുന്തമാ. ആ പേരു കേട്ടിട്ടൊരു ഇതില്ല, അതു ശരിയാവില്ല, എനിക്കു മലയാളം ടൈപ്പ് ചെയ്യാനറിയില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു നോക്കി. രക്ഷയില്ല. അവസാനം ഗതികെട്ട് ദീപു എന്‍റെ പേരില്‍ ഒരു ബ്ലോഗ് തുടങ്ങി. പണ്ടെന്നോ ഒരു തമാശക്കു വേണ്ടി ഞാന്‍ ഡിസൈന്‍ ചെയ്ത ‘നിഷ്കളങ്കന്‍ ഓണ്‍ലൈന്‍‘ എന്ന ഒരു വെബ് സൈറ്റിന്‍റെ അതേ പേരില്‍. ആഗോളപൊട്ടത്തരങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു വെബ്‌സൈറ്റ് തുടങ്ങണ്ട എന്നു തീരുമാനിച്ചതു കൊണ്ടാണ് സത്യത്തില്‍ ഞാന്‍ ആ സൈറ്റ് ഹോസ്റ്റ് ചെയ്യാതിരുന്നത്. അതേ പേരില്‍ ദീപു ബ്ലോഗ് തുടങ്ങി എന്‍റെ ലീലാവിലാസങ്ങള്‍ ചരിത്രമാക്കി രേഖപ്പെടുത്തിയിരുന്ന എന്തോ കുറേ പോസ്റ്റുകളും അതിലിട്ടു. പിന്നെ സ്ഥിരമായി മൂന്നു നേരവും എന്നെ വിളിച്ച് ചീത്തവിളിയും തുടങ്ങി. ബ്ലോഗ് അപ്ഡേറ്റ് ചെയ്യ് ബ്ലോഗ് അപ്ഡേറ്റ് ചെയ്യ് ഇതു തന്നെ പല്ലവി. അവസാനം ഒരു നിവൃത്തിയുമില്ലാതെ ആകുമ്പോള്‍ ഒരു പോസ്റ്റിടും. പിന്നെയും അടുത്ത റൌണ്ട് ഭീഷണി വരണം അടുത്ത പോസ്റ്റിടാന്‍. ഇങ്ങനെ ദീപുവിനെ പേടിച്ചാണ് ഞാന്‍ ബ്ലോഗറായത്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എന്നിട്ടും ജീവിതപ്രാരാബ്ധങ്ങളും, പഠനവും, ജോലിയും, സന്യാസവും, പ്രണയവുമൊക്കെ കാരണം ബ്ലോഗിംഗിലേക്കു വരാന്‍ സമയവും, അതിനുള്ള താത്പര്യവുമില്ലാതെ അതങ്ങനെ മുടങ്ങി മുടങ്ങി തുടര്‍ന്നു. ആ സമയത്താണ് എവിടെയോ ശുദ്ധ അസംബന്ധം കവിത എന്ന പേരില്‍ കണ്ട് അയ്യോ എന്നൊരു ഞെട്ടല്‍ അറിയാതെ പ്രകടിപ്പിച്ചു പോയത്. അതോടെ രംഗം കൊഴുത്തു. കവിയുടെ ആരാധകന്മാര്‍ ഇളകി. ഉടക്കുകളായി, ഭീഷണികളായി, ഇന്നലെ കേറി വന്ന നീയാണോടാ ബോഗിലെ വിശ്വസാഹിത്യത്തെ അപമാനിക്കാന്‍ നോക്കുന്നത് തുടങ്ങിയ ഗംഭീര പ്രശ്നങ്ങള്‍. അലസമായി മാത്രം ബ്ലോഗിനെ നോക്കിക്കണ്ടിരുന്ന എനിക്കിതൊരു ഊര്‍ജ്ജമായി. സംഗതി കൊള്ളാല്ലോ എന്നൊരു തോന്നല്‍. അങ്ങനെ മുടങ്ങാതെ ബ്ലോഗുകള്‍ വായിക്കാനും കൂട്ടത്തില്‍ വല്ലതുമൊക്കെ എഴുതാനും തുടങ്ങി. എന്നാല്‍ നാളിതുവരെ ഞാന്‍,&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;1. അര്‍ക്കു വേണ്ടിയും സ്തുതി പാടിയിട്ടില്ല&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;2. ആരുടെയും തല്ലിപ്പൊളി സൃഷ്ടികളെ പുകഴ്ത്തിയിട്ടില്ല&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;3. കമന്‍റുകള്‍ക്കോ, വായനക്കാര്‍ക്കോ വേണ്ടി എഴുതിയിട്ടില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;4. നല്ലത് എന്ന് തോന്നിയിട്ടുള്ളവയെ നന്നെന്നും അല്ലാത്തവയെ മുഖം നോക്കാതെ മോശമെന്നും വിളിക്കാന്‍ മടി കാണിച്ചിട്ടില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;5. ഇല്ലാത്ത വിഷയം ഉണ്ടാക്കി, എഴുതാന്‍ വേണ്ടി എഴുതിയിട്ടില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;6. ശത്രുക്കളെ ഉണ്ടാക്കിയിട്ടില്ല. എന്നോട്‌ ആര്‍ക്കെങ്കിലും ശത്രുത തോന്നിയിട്ടുണ്ടെങ്കില്‍ അതെന്‍റെ കുറ്റമല്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;7. മിത്രങ്ങള്‍ക്ക് വേണ്ടി അനാവശ്യമായി കയ്യടിച്ച് അവരിലെ പ്രതിഭയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;8. എഴുതണമെന്ന് തോന്നിയിട്ടുള്ള കാര്യങ്ങള്‍ യാതൊരു സങ്കോചവും കൂടാതെ എഴുതിയിട്ടുണ്ട്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;9. വിമര്‍ശകരോട് വിമുഖത കാട്ടുകയോ അവരെ ശത്രുവായി കാണുകയോ ചെയ്തിട്ടില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;10. തോന്നിവാസം വിളമ്പി ഞാന്‍ എന്‍റെ ഭാഷയോട് മഹാപരാധം ചെയ്തിട്ടില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;11. അറിവില്ലാത്ത വിഷയങ്ങള്‍ വിളിച്ചു കൂവി പുലിയാകാന്‍ ശ്രമിച്ചിട്ടില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടാണ് ഇവയെല്ലാം ഒന്ന് കാറ്റഗറൈസ്‌ ചെയ്യണം എന്നു തോന്നിയത്. അങ്ങനെ ഹൃദയത്തുടിപ്പുകള്‍ തുടങ്ങി. നിഷ്കളങ്കന്‍ ഓണ്‍ലൈനിന്‍റെ ഹെഡര്‍ ‘ജയകൃഷ്ണന്‍റെ കവിതകള്‍‘ എന്നാക്കി അതില്‍ കവിതകളും, ഹൃദയത്തുടിപ്പുകളില്‍ കഥ എന്നു വേണമെങ്കില്‍ വിളിക്കാവുന്ന&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt; കുറേ കുറിപ്പുകളും, ചില അനുഭവക്കുറിപ്പുകളും സൂക്ഷിച്ചു. തുടര്‍ന്ന് ദീപുവിന്‍റെ അഭിപ്രായപ്രകാരമാണ് സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളിലെ സ്വന്തം കാഴ്ച്ചപ്പാടുകള്‍ പങ്കു വയ്ക്കാനൊരിടം എന്ന നിലയില്‍ കാഴ്ച്ച ആരംഭിക്കുന്നത്. വീണ്ടും നാളുകള്‍ക്കു ശേഷം നല്ല നല്ല ബ്ലോഗുകളും, എഴുത്തുകളും സന്ദര്‍ശിച്ചു വന്നപ്പോള്‍ നല്ല ഒരു പിടി ബ്ലോഗുകളെ അവയുടെ ആസ്വാദനം സഹിതം ഒന്ന് സമാഹരിച്ചു വച്ചാല്‍ വല്ലപ്പോഴും അവരെ പിന്‍‍തുടരുന്നതിന് എനിക്കും ഒപ്പം മറ്റുള്ളവര്‍ക്കും അത് സഹായകമാകുമല്ലോ എന്നു കരുതി ബ്ലോഗ് നിരൂപണം ലക്ഷ്യം വച്ചുകൊണ്ട് വായനശാല എന്ന ബ്ലോഗ് കൂടി ആരംഭിച്ചു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഈ ബ്ലോഗുകളെല്ലാം എത്രകണ്ട്‌ നിലവാരം പുലര്‍ത്തി, അല്ലെങ്കില്‍ ഒരാളെ മാത്രമെങ്കിലും അതിലെ ഒരക്ഷരമെങ്കിലും തൃപ്തനാക്കിയോ എന്നൊന്നും എനിക്കറിഞ്ഞു കൂടാ. ആത്മാര്‍ത്ഥമെങ്കിലും, അപക്വമായ എന്‍റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചോ, സന്തോഷിപ്പിച്ചോ, ചിരിപ്പിച്ചോ, ചിന്തിപ്പിച്ചോ, കരയിച്ചോ എന്നൊന്നും എനിക്കറിഞ്ഞു കൂടാ. എങ്കിലും വീഴ്ച്ചകള്‍ക്കെല്ലാം മാപ്പു ചോദിക്കുകയും സന്തോഷം പങ്കു വയ്ക്കുകയും ചെയ്യട്ടെ. എന്‍റെ വാക്കുകള്‍, ചിന്തകള്‍ ഇവയുടെയെല്ലാം നിലവാരം നിശ്ചയിക്കേണ്ടത് അത് വായിക്കുന്നവരാണ് അവര്‍ മാത്രം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഇതുവരെ പ്രോത്സാഹിപ്പിച്ചവര്‍, വിമര്‍ശിച്ചവര്‍, സ്നേഹിച്ചവര്‍, ഉപദേശിച്ചവര്‍,  കളിയാക്കിയവര്‍, മൌനം ദീക്ഷിച്ചവര്‍ എല്ലാവര്‍ക്കും സ്നേഹത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. (ഒരിക്കല്‍ മാത്രം ഒരു അനോണി എന്നെ തെറി വിളിച്ചിരുന്നു അവന് മാപ്പില്ല) &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഹൃദയത്തുടിപ്പുകളില്‍ സ്ഥിരമായി വന്ന് ‘പോസ്റ്റിന് നീളം കൂടി’ ‘ഇതു ശരിയായില്ല’ എന്നൊക്കെ പറഞ്ഞ് എന്നെ ഉപദേശിക്കുന്ന ഒരു അനോണിയെ ഞാന്‍ സ്നേഹപൂര്‍വ്വം സ്മരിക്കുന്നു. ഒരു പക്ഷേ ഞാന്‍ ഈ ലോകത്തില്‍ ഏറ്റവുമധികം സ്നേഹിക്കുന്ന ഒരു അനോണിയാണ് അദ്ദേഹം. എന്നെങ്കിലുമൊരിക്കല്‍ എന്‍റെ മെയില്‍ ബോക്സിന്‍റെ ജാലകത്തിലെങ്കിലും തട്ടി വിളിച്ച് ‘ഞാനായിരുന്നു കൂട്ടുകാരാ അതെന്ന്’ ആ അനോണി പറയുന്ന ഒരു ദിവസത്തിനു വേണ്ടി പ്രണയാതുരനായ കാമുകനെപ്പോലെ ഞാന്‍ കാത്തിരിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പരസ്പരം സ്നേഹിച്ച് സ്നേഹിച്ച് സ്നേഹിച്ച് നമുക്ക് ഈ ബൂലോക ജീവിതം ധന്യമാക്കാം. തുടര്‍ന്നും എല്ലാവരുടെയും വിമര്‍ശനങ്ങളും, സന്ദര്‍ശനവും സ്വാഗതം ചെയ്യുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;സ്നേഹപൂര്‍വ്വം&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ജയകൃഷ്ണന്‍ കാവാലം&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-9062754241749289461?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/9062754241749289461/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=9062754241749289461&amp;isPopup=true' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/9062754241749289461'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/9062754241749289461'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/10/3.html' title='നിശ്ശബ്ദമായ മൂന്നു വര്‍ഷങ്ങള്‍... അതേ എനിക്കു 3 വയസ്സ്'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-7824006796782877471</id><published>2009-08-22T04:58:00.000-07:00</published><updated>2009-08-23T04:10:40.795-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അച്ചുവിന്‍റെ ഓണസമ്മാനം</title><content type='html'>&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;കര്‍ക്കിടകം പെയ്തൊഴിഞ്ഞു. നിറവിന്‍റെയും സമൃദ്ധിയുടെയും പൊന്നോണക്കാലമായി, നാടെങ്ങും ആഘോഷങ്ങള്‍. ഉപ്പേരിമണം നിറഞ്ഞ അടുക്കളകള്‍... എല്ലാവരും തിരക്കിലാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അച്ചുവും അവന്‍റെ അമ്മയും തിരക്കില്‍ തന്നെ. അച്ഛനോടൊപ്പമുള്ള അച്ചുവിന്‍റെ ആദ്യത്തെ ഓണമാണിത്. നീണ്ട പന്ത്രണ്ടു വര്‍ഷത്തെ കാത്തിരുപ്പിന്‍റെയും, പ്രാര്‍ത്ഥനയുടെയും, കണ്ണീരിന്‍റെയും ഫലമായി കിട്ടിയ ഓണം. ഓര്‍മ്മ വച്ച നാള്‍ മുതല്‍ അച്ചുവിന് അച്ഛന്‍റെ കൂടെ ജീവിക്കാന്‍ കൊതിയായിരുന്നു. ആ കൈപിടിച്ച് നടക്കാന്‍, ആ മടിയില്‍ ഉറങ്ങാന്‍, ആ കയ്യില്‍ തൂങ്ങി കളിക്കാന്‍, ഒത്തിരിയൊത്തിരി കൊച്ചു വര്‍ത്തമാനങ്ങള്‍ പറയാന്‍. അച്ഛാ എന്നൊന്നു വിളിക്കാന്‍. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അച്ചുവിന്‍റെ അച്ഛനും അമ്മയും തമ്മില്‍ അകന്നു താമസിക്കാന്‍ തുടങ്ങിയിട്ട് അവന്‍റെ പ്രായമായിരിക്കുന്നു. അച്ചുവിനെ ഏഴുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ താങ്ങാനാവാത്ത പീഡനം സഹിക്കാതെ നിറവയറുമായി ആ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് അവന്‍റെ അമ്മ. അന്ന്‌ തന്‍റെ മകളുടെ ദയനീയാവസ്ഥ കണ്ട്‌ അയാളെ തല്ലാന്‍ പിടിച്ച തന്‍റെ അച്ഛന്‍റെ കാലു പിടിച്ചവള്‍ കരഞ്ഞു. എന്‍റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന് ശാപം വരുത്തല്ലേ, അദ്ദേഹത്തെ തല്ലരുതേ എന്നു പറഞ്ഞ്. സ്ത്രീയെ ഭൂമിയോടുപമിച്ച കവിഭാവനക്കും അതീതമായ ക്ഷമയും, സഹനവുമാണ് സ്ത്രീ എന്നതിന്‍റെ നിശ്ശബ്ദസാക്ഷയങ്ങള്‍ എത്രയോ തവണ തനിയാവര്‍ത്തനം നടത്തിയ മലയാളത്തില്‍ ആ അമ്മയുടെ, ഭാര്യയുടെ സഹനവും, സ്നേഹവും തങ്കലിപികളാലല്ല, സംശുദ്ധമായ കണ്ണുനീരിലാണ് കുറിക്കപ്പെട്ടിരിക്കുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അച്ചു വളര്‍ന്നതോടൊപ്പം അച്ഛന്‍ എന്ന അവന്‍റെ വികാരവും വളര്‍ന്നു. മറ്റു കുട്ടികള്‍ അച്ചനോടൊപ്പം ജീവിക്കുന്ന കാഴ്ച്ച അവനില്‍ അഗാധമായ വേദന നിറച്ചു. അവന്‍റെ ഓരോ ഹൃദ്സ്പന്ദനങ്ങളും തിരിച്ചറിഞ്ഞിരുന്ന ലക്ഷ്മി, അച്ചുവിന്‍റെ ഈ ആഗ്രഹവും വേദനയോടെ തിരിച്ചറിഞ്ഞു. ഒടുവില്‍ ഈ പ്രപഞ്ചത്തില്‍ ഒരു അമ്മക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ത്യാഗത്തിന് അവള്‍ തയ്യാറായി. തന്‍റെ കുഞ്ഞിന്‍റെ സന്തോഷത്തിനു വേണ്ടി മാത്രമായി അവള്‍ അവന്‍റെ കയ്യും പിടിച്ച് അയാളുടെ വീട്ടിലേക്ക് കയറിച്ചെന്നു. അവരെ സ്വീകരിക്കാനെത്തിയത് അച്ചുവിനേക്കാള്‍ ഏഴോ എട്ടോ വയസ്സു മാത്രം പ്രായക്കൂടുതലുള്ള അയാളുടെ രണ്ടാം ഭാര്യ. അവള്‍ ഗര്‍ഭിണീയാണത്രേ. അന്‍പതു വയസ്സുള്ള കാമദേവന്‍റെ പതിനെട്ടു വയസ്സുള്ള വെപ്പാട്ടിയിലെ വൈകിവരാന്‍ പോകുന്ന സൌഭാഗ്യം!.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അയാള്‍ക്കും അവരുടെ വരവ്‌ സന്തോഷമായി. എത്രയും വേഗം അവന്‍റെ സ്കൂളില്‍ നിന്നും ടി.സി വാങ്ങി അയാളുടെ വീടിനടുത്തുള്ള സ്കൂളില്‍ ചേര്‍ത്തു. അതോടെ അയാളുടെ ഭാവം പതിയെ പതിയെ മാറാന്‍ തുടങ്ങി. ഗര്‍ഭിണിയായ തന്‍റെ പുതുഭാര്യയെ പരിചരിക്കാനാണത്രേ ലക്ഷ്മിയെ അവിടെ താമസിപ്പിച്ചിരിക്കുന്നത്. അവള്‍ അത് സന്തോഷപൂര്‍വ്വം ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;വൈകിയ രാത്രികളില്‍ തന്‍റെ അമ്മയുടെ കവിളില്‍ അയാളുടെ ദൃഢകരങ്ങള്‍ ആഞ്ഞു പതിക്കുന്ന ശബ്ധം കേട്ട് ഞെട്ടിയുണരാന്‍ തുടങ്ങിയ അച്ചുവിന്‍റെ കുഞ്ഞു മനസ്സില്‍ വിഭ്രാന്തിയുടെ കറുത്ത പക്ഷികള്‍ ചിറകടിച്ചുയരുന്നത് ആരും അറിയുന്നില്ലായിരുന്നു. തന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന അച്ഛന്‍, തന്‍റെ പ്രതീക്ഷകളുടെ സായന്തനങ്ങളില്‍ സമ്മാനപ്പൊതിയുമായി കടന്നു വരാറുള്ള അച്ഛന്‍, കുഞ്ഞു മനസ്സിന്‍റെ പടിവാതിലിലെത്തി എത്രയോ തവണ പൊന്നുമോനേയെന്ന് നീട്ടി വിളിക്കാറുണ്ടായിരുന്ന അച്ഛന്‍... ആ അച്ഛനാണോ ക്രൂരമായ താഡനവും, കാട്ടാളന്‍റെ നോട്ടവും, കഴുവേറീടെ മോനേ എന്നു മാത്രമുള്ള വിളിയുമായി തന്നെയും തന്‍റെ അമ്മയെയും കൊല്ലാക്കൊല ചെയ്യുന്ന ഈ മനുഷ്യന്‍ എന്ന് ഭയത്തോടെ അവന്‍ ഓര്‍ക്കാറുണ്ടായിരുന്നു. പോഷകാഹാരങ്ങളും, പാലും കൊടുത്ത് പുന്നാരിച്ചു വളര്‍ത്തുന്ന അയാളുടെ പട്ടിയെ കുളിപ്പിക്കല്‍, അയാളുടെ പുതിയ വ്യാപാര സമുച്ചയത്തിന് കല്ലും മണ്ണും ചുമക്കല്‍ തുടങ്ങിയ ജോലികളില്‍ അവനും അവന്‍റെ അമ്മയും വേതനമില്ലാ ജോലിക്കാരായി. രാവിലെ അടുക്കള ജോലിയെല്ലാം ധൃതിയില്‍ അവസാനിപ്പിച്ച് ലക്ഷ്മി പണിസ്ഥലത്തെത്തും. വൈകിയാല്‍ എല്ലാവരും കാണ്‍കെ അടിയും, അധിക്ഷേപവും. ജോലിയുള്ള ദിവസങ്ങളില്‍ അച്ചുവിനെ സ്കൂളില്‍ അയക്കില്ല. ഒരാളുടെ വേതനമായ അറുപത്തിയഞ്ചു രൂപയേക്കാള്‍ മൂല്യം ഒരു ദിവസത്തെ അവന്‍റെ ക്ലാസ്സിന് ഇല്ലത്രേ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;പഠിക്കാന്‍ മിടുക്കനായിരുന്ന, അച്ഛനോടൊപ്പം താമസിക്കാനെത്തിയ സന്തോഷവും പ്രസരിപ്പുമുണ്ടായിരുന്ന അവന്‍റെ ഭാവം ദിനം പ്രതി മാറുന്നത് അവന്‍റെ ക്ലാസ്‌ടീച്ചര്‍ അറിയുന്നുണ്ടായിരുന്നു. പഠനത്തില്‍ അവന്‍ ദിനം പ്രതി പിന്‍പോട്ടു പോയിക്കൊണ്ടിരുന്നു. ഒരു ദിവസം സ്കൂള്‍ വിട്ട് തിരികെയെത്തുമ്പോള്‍ തന്‍റെ അമ്മ ജീവനോടെയുണ്ടാകുമോ എന്ന ഭയം അച്ചുവിന്‍റെ മനസ്സിനെ ഓരോ നിമിഷവും വല്ലാതെ ഉലച്ചുകൊണ്ടിരുന്നു. താന്‍ കാരണം. താന്‍ മാത്രം കാരണമാണ് തന്‍റെ അമ്മക്ക് ഇന്നീ ഗതി വന്നത് എന്നോര്‍ത്ത് അവന്‍റെ മനസ്സു തളര്‍ന്നു. എങ്കിലും ഒന്നും പറയാനോ, ഒന്നു കരയാന്‍ പോലുമോ അവനു കഴിഞ്ഞില്ല. അതിനുള്ള സ്വാതന്ത്ര്യം അവനില്ലായിരുന്നു താനും. പഠിക്കാന്‍ ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങി നല്‍കാത്തതിന്‍റെ പേരില്‍ പലതവണ ഉത്തരമില്ലാതെ നിന്ന അവന്‍റെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച ഒരിക്കല്‍ അവന്‍റെ വീടിനു മുന്‍പിലൂടെ ആ സ്കൂളിന്‍റെ മാനേജര്‍ തന്‍റെ ഭാര്യയും അച്ചുവിന്‍റെ സഹപാഠിനിയായ മകളുമൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ കണ്ടറിഞ്ഞു.അവനും അവന്‍റെ അമ്മയും സിമന്‍റ് ചട്ടിയില്‍ മണ്ണു ചുമക്കുന്ന കാഴ്ച. അതിനു ശേഷം പലതവണ അവന് ഇളവുകള്‍ അനുവദിക്കപ്പെട്ടു. സ്വര്‍ഗ്ഗതുല്യമായ ആ കലാലയത്തിലെ ദൈവതുല്യരായ അദ്ധ്യാപകര്‍ അവന് നിഷേധിക്കപ്പെട്ട സ്നേഹം പതിന്മടങ്ങായി നല്‍കിയിട്ടും അതിനൊന്നും അച്ചുവിനെ സാന്ത്വനിപ്പിക്കാന്‍ കഴിഞ്ഞില്ല. അവനു വേണ്ടത് അച്ഛന്‍റെ സ്നേഹം മാത്രമായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt; ഒരു ദിവസം സ്കൂള്‍ വിട്ടു വന്ന അവന്‍ കണ്ടത് അവന്‍റെ അമ്മയുടെ ഒരു കണ്ണും മൂക്കും കവിളും ചതഞ്ഞ് നീരുവച്ച് ചുവന്നിരിക്കുന്നതാണ്. മനുഷ്യത്വമില്ലാത്ത ആ മനുഷ്യന്‍ ആ സാധു സ്ത്രീയെ ഇടിച്ചതാണത്രേ!. ആ കാഴ്ച അവനെ വിദ്യാലയത്തില്‍ നിന്നും എന്നെന്നേക്കുമായി അകറ്റി. ആ മനുഷ്യന്‍റെയും തികച്ചും നിയമവിരുദ്ധമായി അയാള്‍ കൂടെ പാര്‍പ്പിച്ചിരിക്കുന്ന വെപ്പാട്ടിയുടെയും മുഴുവന്‍ സമയ വേലക്കാരനായി അവനും അവന്‍റെ അമ്മയോടൊപ്പം കൂടി. അയാള്‍ക്കും അത് സന്തോഷമായി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അച്ഛനോടൊപ്പമുള്ള അവന്‍റെ ആദ്യത്തെ ഓണം വന്നെത്തി. ഉപ്പേരി വറുത്തതും, പായസം വച്ചതും, വീടു മുഴുവന്‍ കഴുകി വെടിപ്പാക്കിയതുമെല്ലാം ലക്ഷ്മി തനിച്ചാണ്. ഇടക്കിടെ ആക്രോശിക്കാന്‍ മാത്രം ഇറങ്ങി വരാറുള്ള അയാളുടെ രണ്ടാം ഭാര്യയോട്‌ പ്രതികരിക്കാന്‍ ലക്ഷ്മിക്ക് ഭയമായിരുന്നു. ജോലിത്തിരക്കു കാരണം അവള്‍ക്ക് കെട്ടിടത്തിന്‍റെ ബേസ്‌മെന്‍റില്‍ മണ്ണു ചുമന്നിടാന്‍ സമയം കിട്ടിയില്ല. അതറിഞ്ഞ അവന്‍റെ അച്ഛന്‍ അവര്‍ക്ക് അന്നത്തെ ആഹാരം വിലക്കി. അയാളുടെ രണ്ടാം ഭാര്യ അടുക്കള പൂട്ടിയിട്ടു. ഉച്ചവെയിലില്‍ മണ്ണു ചുമക്കാന്‍ വിശക്കുന്ന വയറുമായി പാടുപെടുന്ന അമ്മയോടൊപ്പം അവനും കൂടി.പണി കഴിഞ്ഞിട്ടും ജോലി ചെയ്തു തീര്‍ക്കാന്‍ താമസിച്ചതിന്‍റെ ശിക്ഷയായി അവര്‍ക്ക് അന്നത്തെ ആഹാരം നിഷേധിക്കപ്പെട്ടു. ഭക്ഷണശേഷം എല്ലാ വിഭവങ്ങളും ചേര്‍ത്ത് വീട്ടിലെ പട്ടികള്‍ക്കും ചോറു നല്‍കപ്പെട്ടു. വിശപ്പിന്‍റെ വേദനയോ, അതോ അച്ഛന്‍റെ വീട്ടിലെ ഒരു പിടി ഓണസദ്യയുടെ പുണ്യം നേടാനുള്ള മനസ്സിന്‍റെ വെമ്പലോ... അറിയില്ല, ഏതു ചേതോവികാരമാണ് ആ പട്ടിയുടെ ചോറുപാത്രത്തില്‍ നിന്ന് ഒരുപിടി ചോറു വാരിക്കഴിക്കാന്‍ അച്ചുവിനെ പ്രേരിപ്പിച്ചതെന്ന്. പൊട്ടിക്കരഞ്ഞു കൊണ്ട്‌ ലക്ഷ്മി അവനെ പിടിച്ചു മാറ്റി മാറോടു ചേര്‍ത്തു. അവളുടെ ചുടുകണ്ണുനീര്‍ അവന്‍റെ കവിളുകളെ ആഴത്തില്‍ പൊള്ളലേല്‍‍പ്പിച്ചു. ആ പൊള്ളല്‍ മനസ്സില്‍ പടര്‍ന്ന് ഒരിക്കലുമുണങ്ങാത്ത വൃണമായി. അവന്‍ കരയുന്നുണ്ടായിരുന്നില്ല. നിര്‍വ്വികാരമായ അവന്‍റെ കണ്ണുകള്‍ സ്നേഹത്തിന്‍റെ അര്‍ത്ഥങ്ങള്‍ തേടിയെന്നപോലെ വിദൂരതയെ നോക്കി ചലിച്ചുകൊണ്ടിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവള്‍ പറഞ്ഞു, മോനു വിശക്കുന്നില്ലേ, നീ അപ്പുറത്ത് പിള്ളമാമന്‍റെ കടയില്‍ പോയി എന്തെങ്കിലും വാങ്ങി കഴിച്ചോ. പൈസ പിന്നീടെന്നെങ്കിലും തരാമെന്നു പറയൂ. മാമന്‍ തരാതിരിക്കില്ല. അച്ഛനറിയണ്ട. അമ്മയുടെ സമാധാനമോര്‍ത്ത് മാത്രം അവന്‍ അവിടെ പോയി. വിശപ്പും, ഉച്ചവെയില്‍ തളര്‍ത്തിക്കളഞ്ഞ ശരീരവും, ഇടിഞ്ഞ മനസ്സിന്‍റെ പാരവശ്യവും അവനില്‍ അതിയായ ദാഹമുണ്ടാക്കി. അവന്‍ പിള്ളയോട്‌ ചോദിച്ചു, മാമാ ഞാന്‍ ഒരു സോഡ കുടിച്ചോട്ടേ, എന്‍റെ കയ്യില്‍ പൈസയില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവന്‍റെ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ പിള്ള പറഞ്ഞു, എന്‍റെ മക്കള് എന്തു വേണമെങ്കിലും എടുത്തു കഴിച്ചോ. മാമന് പൈസയൊന്നും വേണ്ട. അവന്‍ ഒരു സോഡ മാത്രമെടുത്തു കുടിച്ചു. വരണ്ടുണങ്ങിയ അവന്‍റെ തൊണ്ടയിലൂടെ നുരയുന്ന വെള്ളമിറങ്ങുന്നത്, തൊട്ടടുത്ത വീട്ടില്‍ നടക്കുന്ന ഓരോ സംഭവങ്ങളുടെയും ദൃക്‌സാക്ഷിയായ പിള്ള ഹൃദയവേദനയോടെ നോക്കി നിന്നു. അവന്‍ പോയതും അയാള്‍ കടയും പൂട്ടി നേരേ വീട്ടില്‍ ചെന്നു. അയാളുടെ അമ്മയുടെ അടുത്തു ചെന്ന്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ പറഞ്ഞു.തിരുവോണമായിട്ട് കട തുറക്കേണ്ടെന്നു വച്ചതാണ് എന്നിട്ടും വെറുതേയിരുന്നു മുഷിഞ്ഞപ്പോള്‍ കുറച്ചു സമയം അവിടെ പോയിരുന്നതാണ്. ആകുഞ്ഞിന്‍റെ പരവേശം കണ്ടിട്ട് സഹിക്കുന്നില്ലമ്മേ. എനിക്കുമില്ലേ രണ്ടുമക്കള്‍. അച്ചുവിന്‍റെയും ലക്ഷ്മിയുടെയും വേദന പിള്ളയുടെയും കുടുംബത്തിന്‍റെയും വേദനയായി. എങ്കിലും ഒരു പിടി ചോറ്‌ അവര്‍ക്കു കൊടുക്കുവാനുള്ള ധൈര്യവും അനുവാദവും അവര്‍ക്കില്ലായിരുന്നു. അണമുറിയാത്ത അസഭ്യവര്‍ഷവും, അപവാദവും കേള്‍ക്കാന്‍ മാന്യതയും, സമാധാനം കാംക്ഷിക്കുന്നവരുമായ ആര്‍ക്കാണ് സാധിക്കുക.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ദിവസങ്ങള്‍ കടന്നു പോയി. നിരന്തരമായ പീഡനം അവനില്‍ വിഭ്രാന്തിയുടെ രാസമാറ്റങ്ങള്‍ തീര്‍ത്തു. അവന്‍റെ തുടര്‍ന്നുള്ള ദിവസങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത മൂകതയിലേക്ക് അവന്‍ മെല്ലെ മെല്ലെ ആഴ്ന്നു പൊയ്ക്കൊണ്ടിരുന്നു. തന്‍റെ ഒരേയൊരു ആഗ്രഹം കാരണം തങ്ങളുടെ ജീവിതം താറുമാറായതോര്‍ത്ത് അവന്‍ ദുഃഖിച്ചു. അവന്‍റെ ഈ ചെറു പ്രായത്തില്‍ അവന് എങ്ങനെ ഒരു പരിഹാരം കണ്ടെത്താനാവും? ഇങ്ങനെ പോയാല്‍ അവന് ഈ ലോകത്തില്‍ ആകെയുള്ള അവന്‍റെ അമ്മയും കൂടി നഷ്ടമാകുമെന്ന് അവന്‍ ഭയന്നു. ചിന്തകളും ആശങ്കകളും അവനെ വേട്ടയാടിക്കൊണ്ടിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഒരു ദിവസം വരാന്തയില്‍ നിന്നും എന്തോ ഒച്ച കേട്ടവന്‍ ഓടിയെത്തിയപ്പോള്‍ അവന്‍ കണ്ട കാഴ്ച്ച, അയാള്‍ ലക്ഷ്മിയെ ചെരുപ്പു കൊണ്ട്‌ ഒരു കാരണവുമില്ലാതെ അടിക്കുന്നതാണ്. ആവേശം പകരാനും രസമുള്ള കാഴ്ച കാണാനുമായി അയാളുടെ വെപ്പാട്ടിയും ഒപ്പമുണ്ട്‌. അവന്‍റെ നിയന്ത്രണങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു. കുഞ്ഞു മനസ്സില്‍ ഉറഞ്ഞു കൂടിയിരുന്ന വേദനയുടെ നിണച്ചാര്‍ത്തുള്ള പക അവന്‍റെ കണ്ണുകളില്‍ അഗ്നി പകര്‍ന്നു. പ്രപഞ്ചനീതി, ജന്മം കൊണ്ടു തന്നെ അവനില്‍ നിക്ഷേപിച്ച പുത്രധര്‍മ്മം പന്ത്രണ്ടുവയസ്സുള്ള ആ ബാലനില്‍  യുവത്വത്തിന്‍റെ കരുത്തു പകര്‍ന്നു. തന്‍റെ അമ്മയെ, അവള്‍ക്ക് രക്ഷയും, സ്നേഹവും നല്‍കേണ്ട പുരുഷന്‍ ക്രൂരമായി ഉപദ്രവിക്കുന്നത് തടയാന്‍ പ്രകൃതി അവന് അനുമതി നല്‍കിയ നിമിഷമായിരുന്നു അത്. രക്ഷിക്കാത്തവന് ശിക്ഷിക്കാന്‍ അനുവാദമില്ല എന്ന സത്യത്തിന്‍റെ സം‍രക്ഷണം ആ ബാലനില്‍ നിയുക്തമായി. തൊട്ടടുത്ത് കിടന്നിരുന്ന വെട്ടുകത്തിയുമായി അവന്‍ അയാളുടെ നേര്‍ക്ക് അലറിയടുത്തു. പന്ത്രണ്ടു വര്‍ഷക്കാലം സ്നേഹിച്ചു സ്നേഹിച്ച് പൂജിച്ച തന്‍റെ അച്ഛന് രക്തം കൊണ്ട്‌ ഓണസമ്മാനം കൊടുക്കാന്‍. താന്‍ കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ കൊതിച്ചിരുന്ന, തന്നോട്‌ അസഭ്യം പറയാനും, ആജ്ഞാപിക്കുവാനും മാത്രം ഉണര്‍ന്നിരുന്ന അയാളുടെ കണ്ഠച്ഛേദം ചെയ്ത് ഒരു പുത്രന്‍ ആകുവാന്‍...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവന്‍റെ കോപത്തിനു മുന്‍പില്‍ അയാള്‍ വിറക്കാതിരുന്നില്ല, ഭയത്തോടെ അയാളും ആ സ്ത്രീയും ഓടി അകത്തു കയറി കതകടച്ചു. കലികയറിയ അവനെ തടഞ്ഞു നിര്‍ത്തി ലക്ഷ്മി അവന്‍റെ മുഖത്തടിച്ചു. കോപത്തോടെ അവളവനെ ശാസിച്ചു. അച്ഛനോടാണോടാ നീ ഇങ്ങനെ പെരുമാറുന്നത്? അതിനു മുന്‍പ് നീ എന്നെ കൊല്ല്‌.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;കലിയടങ്ങാതെ ആ മണിമാളികയുടെ ചില്ലുജാലകങ്ങള്‍ എല്ലാം ഒന്നൊന്നായി കല്ലുകൊണ്ട്‌ എറിഞ്ഞുടക്കുമ്പൊഴും തന്‍റെ അമ്മ എന്ന മഹാലക്ഷ്മിയുടെ പതിഭക്തിയും, ക്ഷമയും സഹനവും അവനെ അത്ഭുതപരതന്ത്രനാക്കി. പ്രപഞ്ചത്തിലെ ഏറ്റവും മഹനീയമായ സ്ത്രീത്വം പൂര്‍ണ്ണപ്രഭാവത്തോടെ ജ്വലിച്ചു നിന്ന ആ സാധുസ്ത്രീയെ നോക്കി ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കൈ കൂപ്പി. പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ദേവി പരാശക്തിയെ ഒരു പക്ഷേ അവര്‍ ആ നിമിഷം അവളില്‍ കണ്ടിരിക്കാം. സംഹാരവ്യഗ്രതയോടെ നിലകൊണ്ട അച്ചുവിനെ പിടിച്ചു മാറ്റാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. അടച്ചിട്ട മുറിയില്‍ നിന്നും ഏറു കൊണ്ടു തകര്‍ന്ന ചില്ലുജാലകത്തിലൂടെ ഭയചകിതനായ ആ മനുഷ്യന്‍ അലറി. അവനു ഭ്രാന്താണ്... അവനു ഭ്രാന്താണ്&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ലക്ഷ്മി അവളുടെ ജീവിതത്തിലാദ്യമായി സ്വരമുയര്‍ത്തി അയാളോട്‌ പറഞ്ഞു. അതെ, അവനു ഭ്രാന്താണ്. ഭ്രാന്തനായ അവനെയും കൊണ്ട്‌ ഞാനിതാ പോകുന്നു. അയല്‍ക്കാര്‍ പങ്കിട്ടു കൊടുത്ത പണവുമായി അവള്‍ അവന്‍റെ കൈപിടിച്ഛ് അവിടെനിന്നിറങ്ങി. നേരേ തന്‍റെ പ്രാര്‍ത്ഥനാമൂര്‍ത്തിയായ വൈക്കത്തപ്പന്‍റെ തിരുനടയിലേക്കായിരുന്നു അവള്‍ പോയത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ചന്ദ്രകലാധരന്‍റെ ജ്യോതിര്‍മയലിംഗം നെയ്‌വിളക്കിന്‍റെ പ്രഭയില്‍ കുളിച്ച് ദേവദേവന്‍റെ സര്‍വ്വ പ്രതാപത്തോടെയും ജ്വലിക്കുന്നു. ഭക്തലക്ഷങ്ങള്‍ക്ക് മോക്ഷം പകരുന്ന സാക്ഷാല്‍ കാലകാലനായ ശ്രീമഹാദേവന്‍റെ ശ്രീകോവില്‍‍പ്പടിയില്‍ അവള്‍ അവളുടെ താലിമാല അഴിച്ചു വച്ചു. തന്‍റെ പൊന്നുമോനെ ചേര്‍ത്തു നിര്‍ത്തി അവള്‍ പറഞ്ഞു. മോനേ അമ്മ പറയുന്നതാണ് മക്കള്‍ക്ക് അച്ഛന്‍. അച്ഛനില്ല എന്നു നീ ഇനി മേലില്‍ വിഷമിക്കരുത്. നിന്‍റെ അച്ഛന്‍ ഇന്ന് ഈ നിമിഷം മുതല്‍ ഇതാ വൈക്കത്തപ്പനാണ്. ഭഗവാന്‍ നിന്നെ ഒരിക്കലും നോവിക്കില്ല. അപമാനിക്കില്ല, ഭ്രാന്തനെന്നു വിളിക്കില്ല. മോന്‍റെ മുന്‍പില്‍ വച്ച് അമ്മയെ തല്ലുകയുമില്ല. അന്നദാനപ്രിയനായ ഭഗവാന്‍ ഒരിക്കലും നമ്മളെ പട്ടിണിക്കിടുകയുമില്ല. അച്ഛനെ കാണണമെന്നു തോന്നുമ്പൊഴെല്ലാം മോന് വൈക്കത്തപ്പന്‍റെ അടുത്തുവരാമല്ലോ. ഭഗവാന്‍റെ നടവാതില്‍ ഒരിക്കലും എന്‍റെ പൊന്നുമോന്‍റെ മുന്‍പില്‍ അടയില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അച്ചുവിന് അന്നുമുതല്‍ ശ്രീമഹാദേവന്‍ അച്ഛനായി. ഭൂമിയേക്കാള്‍ ക്ഷമയും, കടലോളം സ്നേഹവുമുള്ള ആ പുണ്യവതിയുടെ വയറ്റില്‍ ജനിച്ച്, ദേവദേവനായ വിശ്വംഭരന്‍റെ പുത്രനായി അവന്‍ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത കുഞ്ഞായി. ആ പൊന്നോണം അവന്‍റെ ജീവിതത്തിലെ വൈകി വന്ന സൌഭാഗ്യമായി. അതിനു ശേഷം ഒരിക്കലും അവര്‍ക്ക് കരയേണ്ടതായി വന്നിട്ടില്ല. അവളുടെ പതി, അവന്‍റെ അച്ഛന്‍ ശ്രീപരമേശ്വരന്‍ അതിനിടവരുത്തിയില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ശുഭം&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;© ജയകൃഷ്ണന്‍ കാവാലം&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-7824006796782877471?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/7824006796782877471/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=7824006796782877471&amp;isPopup=true' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/7824006796782877471'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/7824006796782877471'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/08/blog-post.html' title='അച്ചുവിന്‍റെ ഓണസമ്മാനം'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-3148893694246340630</id><published>2009-05-31T06:13:00.000-07:00</published><updated>2009-05-31T06:22:34.390-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>കിളിമകളേ നീയറിഞ്ഞിരുന്നുവോ...</title><content type='html'>&lt;span class="Apple-style-span"  style="font-size:large;"&gt;പൂനയില്‍ പഠിക്കുന്ന കാലത്താണ് റെയില്‍വേപാളത്തിലൂടെ നടക്കുന്ന ശീലം എനിക്കുണ്ടായത്. രണ്ടു വരിയായി പരന്നു കിടക്കുന്ന കപ്പലണ്ടിപ്പാടങ്ങളുടെയും, പട്ടാള ക്യാമ്പിന്‍റെയുമെല്ലാം ഇടയിലൂടെ നീണ്ട പാത. വസന്തകാലമാകുമ്പോള്‍ ഈ പാതയുടെ ഇരു വശവും അല്ലിച്ചെന്താമരകള്‍ വിടരാറുണ്ടായിരുന്നു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂവുകള്‍ക്കു മുകളില്‍ പറന്നു കളിക്കുന്ന ചിത്ര ശലഭങ്ങളും.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഈ പാളത്തിലൂടെ ഏകനായി നടക്കുന്നത് എന്തുകൊണ്ടോ ഞാന്‍ ഏറെയിഷ്ടപ്പെട്ടു. വളരെ അപകടമാണ് അതിലേ നടക്കുന്നത്. ഒന്നു മുരടനക്കുക പോലും ചെയ്യാതെ മരണം എപ്പോഴാണ് പിന്നിലൂടെ പാഞ്ഞു വരികയെന്നു പറയാന്‍ കഴിയില്ല. ലോക്കല്‍ ഇലക്ട്രിക് ട്രെയിനുകള്‍ക്ക് ശബ്ദം നന്നേ കുറവാണ്. എങ്കിലും ഞാന്‍ നടക്കുമായിരുന്നു. ഓരത്തുള്ള കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ഇരുന്നു വിശ്രമിക്കുമായിരുന്നു. അല്ലിച്ചെന്താമരകള്‍ക്കൊപ്പം എന്‍റെ ഒത്തിരി സ്വപ്നങ്ങളും അവിടെ വിടര്‍ന്നിട്ടുണ്ട്. എന്‍റെ ഒത്തിരി കണ്ണുനീരും അവിടെ വീണലിഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ സ്ഥലത്ത് ഒരിക്കല്‍ക്കൂടി പോകണമെന്ന് ഇന്ന് ഞാന്‍ ആശിക്കുന്നില്ല.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അന്നൊരിക്കല്‍, ക്ലാസ്സ് കഴിഞ്ഞ് തിരിച്ചു വന്നതും അതു വഴി തന്നെ. ട്രെയിനിറങ്ങി സാവധാനം പാളത്തിലൂടെ ഞാന്‍ നടന്നു. ഏകദേശം ഒരു കിലോമീറ്ററോളം നടക്കേണ്ടതുണ്ട്‌. നടന്നു വരുന്ന വഴിയില്‍ ഇലക്ട്രിക് പോസ്റ്റിനു ചുവട്ടിലായി ചതഞ്ഞരഞ്ഞു കിടക്കുന്ന ഒരു കുഞ്ഞു കിളി. പച്ചയും നീലയും നിറമുള്ള അവളുടെ പട്ടുകുപ്പായം രക്തത്തില്‍ മുങ്ങിയിരുന്നു. കഴുത്ത് അറ്റു തൂങ്ങാറായ അവസ്ഥ. എന്നിട്ടും അതിനു ജീവനുണ്ട്. അവള്‍ ഞരങ്ങിയിരുന്നോ?, ഞാനതു കേട്ടിരുന്നോ? എനിക്കോര്‍മ്മയില്ല. പാഞ്ഞു വന്ന ലോഹവാഹനത്തിന്‍റെ ഏതെങ്കിലും കോണുമാത്രമേ അവളെ തട്ടിയിട്ടുണ്ടാവുകയുള്ളൂ. എന്നാല്‍ അതു താങ്ങാനുള്ള ശേഷി ആ കുഞ്ഞു കിളിക്കുണ്ടാവുമോ? ആ ദയനീയതയിലും അവളുടെ കണ്ണുകള്‍ ചിമ്മുന്നുണ്ടായിരുന്നു. ഈ ലോകത്തില്‍ പാറിക്കളിച്ചും, പാട്ടുപാടിയും കൊതിതീരാത്ത ജന്മം. അവള്‍ ഭൂമിയിലെ വസന്തോത്സവത്തിന്‍റെ വര്‍ണ്ണാഭയിലേക്ക് കൊതിയോടെ നോക്കുന്നു. ഹൃദയഭേദകമായ ആ കാഴ്ച കണ്ടുനില്‍ക്കുവാനുള്ള ശക്തി എനിക്കില്ലായിരുന്നു. അസഹ്യമായ വേദനയില്‍ അവള്‍ എത്രനേരം കഴിഞ്ഞുകൂടിയാലാണ് മരണം വന്നവളെ കൂട്ടിക്കൊണ്ടു പോവുക എന്നറിയില്ല. ഇടക്കിടെ വേദനയോടെ വെട്ടിത്തിരിഞ്ഞു പോകുന്ന അവളുടെ തലയും ചേതനയറ്റ ശരീരവും...&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;കൊല്ലുകയായിരുന്നു ഞാനവളെ. മാറുപിളരുന്ന വേദനയോടെ, ഒഴുകുന്ന കണ്ണുകളോടെ അവളെ ഞാന്‍ കൊന്നു. വേദനയില്‍ പിടഞ്ഞു പിടഞ്ഞ് മണിക്കൂറുകള്‍ കിടന്ന ശേഷം തീരുന്നതിലും ഒരു നിമിഷമെങ്കിലും നേരത്തേ പോകട്ടെയെന്നു കരുതി. അരുകിലൂടെ ഒഴുകിയിരുന്ന നീര്‍ച്ചാലില്‍ നിന്നും ഞാനവള്‍ക്കൊരിറ്റു ദാഹജലം പകര്‍ന്നിരുന്നുവോ എന്നു ഞാന്‍ ഓര്‍ക്കുന്നില്ല. കണ്ണുകള്‍ ഇറുക്കിയടച്ച് അവളെ ഞാന്‍ കഴുത്തു ഞെരിച്ചു കൊന്നു. സ്വന്തം കുഞ്ഞിനെ കൊല്ലേണ്ടി വരുന്ന ഒരച്ഛന്‍റെ ഹൃദയവേദന എന്തുകൊണ്ടാണ് എന്നിലുണ്ടായതെന്നെനിക്കറിയില്ല. എങ്കിലും ഈശ്വരന്‍റെ കോടതിയില്‍ ഞാന്‍ ചെയ്തത് ഒരു ജീവകാരുണ്യ പ്രവര്‍ത്തിയായി മാത്രം പരിഗണിക്കപ്പെടുമെന്നു ഞാന്‍ വിശ്വസിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എത്രയും സ്നേഹമുള്ള കിളിമകളേ... നീ എനിക്കു മാപ്പു തരിക. ഉറുമ്പുകളുടെ കടിയേറ്റും, ദാഹജലത്തിനായി കേണും, വിശന്നും ഇഞ്ചിചായി നീ മരിക്കാതിരിക്കാന്‍... അതിനു വേണ്ടി മാത്രം ഞാനതു ചെയ്തു. നിന്നെ രക്ഷപ്പെടുത്താന്‍ ഒരു പഴുതെങ്കിലുമുണ്ടായെങ്കില്‍...&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;© ജയകൃഷ്ണന്‍ കാവാലം&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-3148893694246340630?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/3148893694246340630/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=3148893694246340630&amp;isPopup=true' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/3148893694246340630'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/3148893694246340630'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/05/blog-post_31.html' title='കിളിമകളേ നീയറിഞ്ഞിരുന്നുവോ...'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-6258103422916275108</id><published>2009-05-21T00:18:00.001-07:00</published><updated>2009-05-21T00:33:13.714-07:00</updated><title type='text'>രണ്ടാം ക്ലാസ്സ് പ്രണയം രണ്ടാം ഭാഗം - അഥവാ പ്രിയദര്‍ശിനി (916 പരിശുദ്ധിയുള്ളവള്‍)</title><content type='html'>&lt;div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ജന്മജന്മാന്തരങ്ങളായി പിന്തുടര്‍ന്നു പോന്ന ഒരു വിശുദ്ധപ്രേമത്തിന്‍റെ നാഡിമിടിപ്പുകള്‍ ക്രീം കളര്‍ ഷര്‍ട്ടിട്ട എന്‍റെ കുഞ്ഞു നെഞ്ചകത്തേക്കു പകര്‍ന്നു കൊണ്ടാണ് അവള്‍ രണ്ടാം ക്ലാസ്സില്‍ വന്നു ചേര്‍ന്നത്. ക്ലാസ്സില്‍ വന്ന അവളുടെ താടിക്കു പിടിച്ച് ടീച്ചര്‍ ചോദിച്ചു, &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: 18px;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;എന്താ മോളുടെ പേര്?&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഞാന്‍ കാതോര്‍ത്തു, എനിക്കവളുടെ പേരറിഞ്ഞാല്‍ മാത്രം പോരാ ആ ശബ്ദവും കേള്‍ക്കണമായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവള്‍ പറഞ്ഞു, പ്രിയദര്‍ശിനി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;പ്രിയദര്‍ശിനീ, നിന്‍റെ പ്രിയതമന്‍ ഞാനാണെന്നു പറയാന്‍ പോന്ന വകതിരിവും, വിവരവും അന്നെനിക്കില്ലായിരുന്നു. എങ്കിലും എനിക്കു നാണം വന്നു. വെറുതേ ഒരു നാണം!.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;കൂടെപ്പിറപ്പുകളൊന്നുമില്ലാതെ ഒറ്റക്കു വളര്‍ന്ന എനിക്ക് സ്കൂളില്‍ ചേര്‍ന്നപ്പോള്‍ എല്ലാവരും സഹോദരീസഹോദരന്‍‍മാരായിരുന്നു. പക്ഷേ ഇവള്‍ മാത്രം മറ്റെന്തോ ആയി അനുഭവപ്പെട്ടു. അവള്‍ വന്നതോടു കൂടി ആ രണ്ടാം ക്ലാസ്സ് വസന്തകാലത്തെ പൂന്തോട്ടമായി എനിക്കനുഭവപ്പെടാന്‍ തുടങ്ങി. എങ്കിലും അവളെയോ, അവളിരിക്കുന്ന ഭാഗത്തേക്കോ നോക്കാന്‍ എനിക്കു വല്ലാത്ത പേടിയായിരുന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ഏഴു വയസ്സുകാരന്‍റെ പ്രണയപാരവശ്യം മനസ്സിലാക്കാന്‍ ആരാണുണ്ടാവുക?&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;എന്‍റെ സ്വപ്നങ്ങള്‍ അവളേക്കൊണ്ടു നിറഞ്ഞു. കല്ലുപെന്‍‍സില്‍, വളപ്പൊട്ടുകള്‍, പൂക്കള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ ഞാന്‍ അവള്‍ക്കായി സൂക്ഷിച്ചു വച്ചു. പക്ഷേ ഒന്നു പോലും കൊടുത്തില്ല. അവള്‍ക്കും എന്നെ നോക്കാന്‍ നാണമായിരുന്നു. എന്നോടു മിണ്ടാനും. ടീച്ചര്‍ ചോദ്യം ചോദിക്കാന്‍ എഴുന്നേല്‍‍പ്പിച്ചു നിര്‍ത്തുമ്പോള്‍ ആദ്യം എന്നെ ഒളികണ്ണിട്ടു നോക്കിയിട്ടേ അവള്‍ ഉത്തരം പറയുമായിരുന്നുള്ളൂ. ഞാനും&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഞാന്‍ എന്നും സ്വപ്നം കാണുമായിരുന്നു. ഞങ്ങള്‍ വളര്‍ന്നു വലുതാകും, കല്യാണം കഴിക്കും, ഹണിമൂണിനു പോകും, അവള്‍ എനിക്കു ഭക്ഷണം ഉണ്ടാക്കി തരും. വീട്ടിലെ ബോട്ട് അപ്പൂപ്പന്‍ എനിക്കു തരും,(ഇല്ലെങ്കില്‍ അപ്പൂപ്പന്‍ അറിയാതെ അഴിച്ചു കൊണ്ടു പോകും) അതില്‍ കയറി ഞങ്ങള്‍ കായലായ കായലുകളും, തോടായ തോടുകളുമെല്ലാം യാത്ര ചെയ്യും. ഇതു കണ്ട്‌ വാവക്കുട്ടനമ്മാവന് അസൂയ തോന്നും. അവളെ ഞാന്‍ കൈതപ്പൂ ചൂടിക്കും. എന്നും അവളേക്കൊണ്ടു ഞാന്‍ പാട്ടു പാടിക്കും, തിരുവാതിര കളിപ്പിക്കും, വീടിന്‍റെ പടിഞ്ഞാറേ തോട്ടിറമ്പില്‍ നിന്ന് ഞങ്ങള്‍ പരല്‍മീനുകളെ കാണും, വടക്കുവശത്ത് ഗന്ധരാജന്‍റെ ചുവട്ടിലെ കല്‍‍പ്പടവുകളില്‍ ഇരുന്ന് ഒരുപാടൊരുപാട്‌ കഥ പറയും. ഗന്ധരാജന്‍റെ പൂ നുള്ളി ഞാനവളുടെ തലയില്‍ ചാര്‍ത്തും, അവിടെയിരുന്ന് ഞങ്ങള്‍ രണ്ടു പേരും കൂടി അപ്പുറത്തെ അനുവിനോടും, ആന്‍റിയോടും വര്‍ത്തമാനം പറയും. ഇങ്ങനെ സ്വപ്നം ഒരു മഹാവൃക്ഷമായി വളര്‍ന്നതിനൊപ്പം ഞങ്ങള്‍ ക്ലാസ്സുകള്‍ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഇതിനിടയില്‍ ഇവന്‍ സ്കൂളുകള്‍ ചിലതു മാറി, അപ്പൊഴും അവള്‍... അവള്‍ മാത്രം മനസ്സില്‍ നിന്നു മാറിയില്ല. പത്താം ക്ലാസ്സ് കഴിഞ്ഞ് കാവാലത്തെത്തിയപ്പോള്‍ ഞാനവളെ കണ്ടു. പള്ളിയറക്കാവ് അമ്പലത്തിലെ ഉത്സവനാളുകളിലെന്നോ, പാതി വിടര്‍ന്ന താമരമൊട്ടുപോലെ പ്രാര്‍ത്ഥന നിറഞ്ഞ കണ്ണുകളുമായി, തിരുമേനി ശ്രീകോവിലില്‍ നിന്നു തളിച്ച തീര്‍ത്ഥബിന്ദുക്കള്‍ അവിടവിടെ ചിതറി വീണ്, അതില്‍ ഉദയസൂര്യന്‍റെ പൊന്‍‍കിരണങ്ങള്‍ പ്രതിഫലിക്കുന്ന മുഖവുമായി അവള്‍. ആ കാഴ്ചക്ക് അകമ്പടിയെന്നോണം ഉത്സവപ്പറമ്പിലെ മൈക്കില്‍ നിന്നും  &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;‘ലാവണ്യ ദേവതേ നിന്നെ കാണുവാനിന്നു ഞാന്‍ വന്നു, &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഓമല്‍ക്കിനാവുകളാലെ പൂമാല കോര്‍ത്തു ഞാന്‍ നിന്നു‘&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;എന്ന ഗാനം തൃക്കൊടിത്താനം സച്ചിദാനന്ദന്‍റെ ശബ്ദത്തില്‍ ഒഴുകിക്കൊണ്ടിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഞാന്‍ കണ്ണനെ കണ്ടില്ല. പകരം അവളെ കണ്ടു. രാജീവലോചനനെ തൊഴുതില്ല പകരം ഞാന്‍ മാധവന്‍ തന്നെയായി മാറി. എന്‍റെ മനസ്സ് ഒരു യുഗം പിന്‍പോട്ട് സഞ്ചരിച്ച് വൃന്ദാവനത്തിലെത്തി. പക്ഷേ അവള്‍ എന്‍റെ കൂടെ പോന്നില്ല. പകരം അലുവാ തിന്ന പട്ടിയേപ്പോലെ അമ്പരന്നു നില്‍ക്കുന്ന എന്നെ കണ്ട് അവള്‍ വിളിച്ചു ചോദിച്ചു, താനിതെന്നു വന്നെന്ന്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഞാന്‍ യാന്ത്രികമായി മറുപടി പറഞ്ഞെന്നാണെന്‍റെ ഓര്‍മ്മ. അല്‍‍പസമയം പഠനകാര്യങ്ങളെല്ലാം സംസാരിച്ച് ഞങ്ങള്‍ പിരിഞ്ഞു. അന്നു മുതല്‍ എനിക്ക് ഊണും ഉറക്കവുമില്ലാത്ത ദിവസങ്ങള്‍ ആരംഭിച്ചു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഇതിനിടയില്‍ ഒരു സാമദ്രോഹി എന്‍റെയടുത്തു വന്നു പറഞ്ഞു അവന് പ്രിയദര്‍ശിനിയെ ഭയങ്കര ഇഷ്ടമാണ് അവളില്ലാതെ അവനൊരു ജീവിതമില്ലെന്ന്. അപ്പോഴത്തെ എന്‍റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് ഇന്നും എനിക്കു വിവരിക്കാന്‍ അറിയില്ല. എന്തെല്ലാം പാര പണിഞ്ഞാണ് അവനെ ഞാനതില്‍ നിന്നും പിന്‍‍തിരിപ്പിച്ചതെന്ന് എനിക്കു മാത്രമേ അറിയൂ. അവടച്ഛന് ഭ്രാന്താണെന്നു വരെ പറഞ്ഞു. എന്‍റെ മാത്രം പ്രിയതമയെക്കുറിച്ച്, പുറത്തു നിന്നു കാണുന്ന ഭംഗി മാത്രമേ അവള്‍ക്കുള്ളെന്നും, അവള്‍ മഹാ തറയാണെന്നും, അവളൊരു യക്ഷിയാണെന്നും വരെ പറയേണ്ടി വന്നു. അതും പോരാഞ്ഞ് അവനൊരു കള്ളുകുടിയനും, ആഭാസനും, വായീ നോക്കിയും, കുടുംബത്തു കയറ്റാന്‍ കൊള്ളാത്തവനുമാണെന്ന് അവളെ അറിയിക്കാന്‍ വേണ്ട ഏര്‍പ്പാടുകളും ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഇതെല്ലാം ആണെങ്കിലും ഞാന്‍ അവളോട്‌ ഒന്നും പറഞ്ഞില്ല. പറയാന്‍ ധൈര്യമില്ലായിരുന്നു. കാലം കുറേ കഴിഞ്ഞു. ഞങ്ങള്‍ കൌമാരം പിന്നിട്ട് യൌവ്വനത്തിലെത്തി. അപ്പൊഴും പറഞ്ഞില്ല. പകരം ഗുരുവായൂരപ്പനെ ദല്ലാളുപണി ഏല്‍‍പ്പിച്ചു മിണ്ടാതിരുന്നു. കള്ളകൃഷ്ണന്‍ തനി സ്വഭാവം കാണിച്ചു. എന്നെ പറ്റിച്ചു. അവളെ വീട്ടുകാര്‍ കൊള്ളാവുന്ന ഒരുത്തനു കെട്ടിച്ചു കൊടുത്തു. അതും പോരാഞ്ഞ് അവള്‍ രണ്ട് തടിയന്‍ പിള്ളേരടെ തള്ളയുമായി. ഇന്ന് വല്ലപ്പോഴും കാണുമ്പോള്‍ അവളുടെ എളിയിലിരുന്നുള്ള കൂട്ടത്തില്‍ ഇളയവന്‍റെ നോട്ടം കാണുമ്പോള്‍ എനിക്കെന്തോ വല്ലാത്ത ഒരു നാണം തോന്നാറുണ്ട്‌. അന്ന്‌ രണ്ടാം ക്ലാസ്സിലെ മുന്‍ ബഞ്ചിലിരുന്ന്, അവള്‍ ടീച്ചറിനോട്‌ പേരു പറഞ്ഞപ്പോള്‍ തോന്നിയ അതേ നാണം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;© ജയകൃഷ്ണന്‍ കാവാലം&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-6258103422916275108?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/6258103422916275108/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=6258103422916275108&amp;isPopup=true' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/6258103422916275108'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/6258103422916275108'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/05/916.html' title='രണ്ടാം ക്ലാസ്സ് പ്രണയം രണ്ടാം ഭാഗം - അഥവാ പ്രിയദര്‍ശിനി (916 പരിശുദ്ധിയുള്ളവള്‍)'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-8557991482891786344</id><published>2009-05-19T23:00:00.000-07:00</published><updated>2009-05-19T23:10:27.074-07:00</updated><title type='text'>രണ്ടാംക്ലാസ്സിലെ സംശുദ്ധ പ്രണയം</title><content type='html'>&lt;span class="Apple-style-span"  style="font-size:large;"&gt;രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മൂന്നിഞ്ചു പൊക്കവും, മെറൂണ്‍ കളര്‍ നിക്കറും, ക്രീം കളര്‍ കുട്ടിയുടുപ്പുമിട്ട് ജയകൃഷ്നന്‍ എന്നു പേരുള്ള കരുമാടിക്കുട്ടന്‍ ഉത്സാഹത്തോടെ ഓടിക്കളിക്കുന്ന കാലം. അന്നേ അവന്‍ സുന്ദരന്‍ ആയിരുന്നെങ്കിലും, ഇന്നുള്ള അത്രയും ഗ്ലാമറോ, നിറമോ ഇല്ലായിരുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഈ പറഞ്ഞ രണ്ടാം ക്ലാസ്സ് ജയകൃഷ്ണന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു പിടി മാറ്റങ്ങള്‍ക്ക് സാക്ഷിയായതുമാണ്.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അന്നൊക്കെ ദിവസവും രാവിലെ സ്ലേറ്റിന്‍റെ ഒരു വശത്ത് മലയാളവും, മറു വശത്ത് കണക്കും പാഠഭാഗങ്ങള്‍ എഴുതി കൊണ്ടു ചെല്ലണമെന്നതായിരുന്നു ഗൃഹപാഠം. ചില വിരുതന്മാര്‍ എഴുതാതെ ചെല്ലും, ടീച്ചര്‍ ചോദിക്കുമ്പോള്‍ കുഞ്ഞു കിളിനാദത്തില്‍ കരച്ചിലിന്‍റെ പ്രത്യേക ‘ടോണ്‍‘ ഒക്കെ വരുത്തി, ടീച്ചറിന്‍റെ സഹതാപവും, ചൂരലില്‍ നിന്ന് രക്ഷയും കിട്ടാന്‍ ആവശ്യമായ എല്ലാ ചേരുവയും ചേര്‍ത്ത് പറയുന്ന ഒരു ഡയലോഗ് ഉണ്ട്‌ ‘തൂന്നു പോയി’. എഴുതിയിരുന്നതാണ് പക്ഷേ മാഞ്ഞു പോയി എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്. ടീച്ചര്‍ ഞങ്ങളുടെ ടീച്ചറായതുകൊണ്ടും, ഞങ്ങളേക്കാള്‍ നിരവധി ഓണങ്ങള്‍ - വിഭവസമൃദ്ധമായി തന്നെ - ഉണ്ടിട്ടുള്ളതിനാലും അടി കിട്ടുമെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ എന്തെങ്കിലുമൊക്കെ കുത്തിവരച്ച് വിദഗ്ദ്ധമായി മായ്ച്ചു കളഞ്ഞ് എഴുതിയതു മാഞ്ഞു പോയി എന്നു സ്ഥാപിച്ചെടുക്കുന്ന ചില മിടുക്കന്മാരും കൂട്ടത്തില്‍ അപൂര്‍വ്വമായുണ്ടായിരുന്നു. ഒന്നു രണ്ട് അത്യാവശ്യ ഘട്ടത്തില്‍ ഈയുള്ളവനും ആ പ്രക്രിയ ചെയ്യേണ്ടി വന്നത് കാലത്തിന്‍റെ ആവശ്യമായിരുന്നു എന്ന് ഇന്ന് ഒരു കള്ളച്ചിരിയോടെ ഞാന്‍ ഓര്‍ക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഈ സമയത്താണ് ഞാന്‍ ആദ്യമായി കടല്‍ കാണുന്നത്. മുതുകുളത്ത്, അപ്പൂപ്പന്‍റെ വീട്ടില്‍ നിന്നു മടങ്ങി വരുമ്പോള്‍ അങ്ങു ദൂരെയായി ഭൂമിക്കു ചാര്‍ത്തിയ വെള്ളി അരഞ്ഞാണം പോലെ കടല്‍. ബസ്സിന്‍റെ സീറ്റില്‍ കയറ്റി നിര്‍ത്തി അപ്പൂപ്പന്‍ കാണിച്ചു തന്നു. ഇന്നിപ്പോള്‍ കടല്‍ ഇങ്ങടുത്തെത്തി. അന്ന് വളരെ ദൂരെയായി ഒരു തിളക്കം മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. കടലിനു പ്രായമായതു കൊണ്ടാവാം പഴയ ആ കൌമാര കൌതുകമൊന്നും ഇപ്പോഴത്തെ കടലിനില്ല. ചിലപ്പോള്‍ സുനാമിഭ്രാന്തെടുത്ത് അവള്‍ കാണിച്ച അക്രമം പൊറുക്കാന്‍ മനസ്സിനു കഴിയാത്തതിനാലാവാം എനിക്കവളോട് പണ്ടത്തെ അത്ര മമത ഇല്ലെന്നാണ് തോന്നുന്നത്.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;കടലും കണ്ട്, ശ്രീകൃഷ്ണഭവന്‍ ഹോട്ടലിലെ ജനിച്ചിട്ടു വെള്ളം ദേഹത്തു വീണിട്ടില്ലാത്ത നമ്പൂരിച്ചന്‍റെ മസാലദോശയും, അശോക ബേക്കറിയിലെ ഐസ്‌ക്രീമും കഴിച്ച് വീട്ടിലെത്തിയ ഞാന്‍ ഹോം വര്‍ക്ക് എന്ന കുണ്ടാമണ്ടി മറന്നേ പോയി. രാവിലെ സ്കൂളീല്‍ പോകാന്‍ നേരത്താണ് വരാനിരിക്കുന്ന അടി ഒരു ഞെട്ടലോടെ ഓര്‍ക്കുന്നത്. തല്ലു കൊള്ളുന്നതല്ല പ്രശ്നം. എനിക്കടി കൊള്ളുമ്പോള്‍ തൊട്ടപ്പുറത്തെ ബഞ്ചിലിരിക്കുന്ന അനുവും, മഞ്ചുവും, ഉഷാകുമാരിയുമൊക്കെ സന്തോഷിക്കുമല്ലോ എന്നോര്‍ത്തിട്ട് എനിക്കു സഹിക്കാന്‍ മേലാതായി. ടീച്ചറിനെ പറ്റിക്കാന്‍ പുതിയ ഒരു മാര്‍ഗ്ഗം തരികിട വേലകള്‍ അന്നേ വശമുണ്ടായിരുന്നതു കൊണ്ട്‌ മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നു.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;സ്ലേറ്റിന്‍റെ ഒരു വശത്ത് ഇങ്ങനെ എഴുതിയിട്ടു,&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;കടലില്‍ തിരമാലകള്‍ തുള്ളിക്കളിക്കുന്നതു പോലെ&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എനിക്കും കളിക്കുവാന്‍ മോഹം&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;കടലില്‍ കപ്പലിനു പുറത്ത് കിടന്ന്&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഒന്നുറങ്ങുവാന്‍ മോഹം&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;സഹപാഠികളായ ദ്രോഹികള്‍ കാണാതെ സ്ലേറ്റ് മൂടിപ്പിടിച്ച് ഞാനവിടെയിരുന്നു. അടി കിട്ടാനുള്ള സാദ്ധ്യത രണ്ടു കയ്യിലും ഭാരവുമായി പോകുമ്പോള്‍ കഷണ്ടിയില്‍ വന്നു പതിച്ച കാക്കയുടെ പ്രസാദം പോലെ നില്‍ക്കുകയാണ്. ഏതു നിമിഷവും എന്തും സംഭവിക്കാം. അങ്ങനെ രാധാമണിടീച്ചര്‍ സ്ലേറ്റുകള്‍ ഒന്നൊന്നായി പരിശോധിക്കാന്‍ തുടങ്ങി. എന്‍റെ ഊഴമായി. ടീച്ചര്‍ സ്ലെറ്റ് വാങ്ങിയതും രണ്ടും കല്‍‍പ്പിച്ചൊരു കാച്ചു കാച്ചി. ടീച്ചറേ ഇതു ഞാന്‍ സൊന്തമായി എഴുതിയതാണ്. അതു കൊണ്ടാ ഹൃഹപാഠമെഴുതാഞ്ഞത്. കേവലം ഒരു അടിയില്‍ നിന്നു രക്ഷപ്പെടാന്‍ കാണിച്ച ഈ വികൃതി, ടീച്ചര്‍ ഒരു വലിയ സംഭവമാക്കി മാറ്റി. അമ്മാവന്‍റെ പാരമ്പര്യം, എഴുത്തിനിരുത്തിയ വല്യമ്മാവന്‍റെ പുണ്യം തുടങ്ങി ടീച്ചര്‍ ആ പീരിയഡ്‌ മുഴുവന്‍ ഇവനെ പുകഴ്ത്തിക്കൊണ്ടിരുന്നു. അടുത്ത ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന അന്നമ്മ ടീച്ചറും ഒപ്പം കൂടി. വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇവനും അവിടെയിരുന്നു. ഈ കവിതയെഴുത്തിന്‍റെ പിന്നിലെ പ്രേരകശക്തി എന്തായിരുന്നെന്ന് എന്‍റെ ടീച്ചര്‍മാര്‍ അറിയുന്നത്, വര്‍ഷങ്ങള്‍ക്കു ശേഷം രാധാമണിടീച്ചറിന്‍റെ സെന്‍റ് ഓഫിന് ഇവന്‍ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ മാത്രമായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഇതേ രണ്ടാം ക്ലാസ്സില്‍ വച്ചു തന്നെയായിരുന്നു ഇവന്‍റെ ആദ്യ പ്രണയവും നാമ്പിടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഒരനുഭവമാണ് പ്രണയം എന്നു ഞാനറിയുന്നത് അന്നാണ്.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="COLOR: rgb(51,51,255)"&gt;&lt;span class="Apple-style-span" style="FONT-WEIGHT: bold"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;തുടരും&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;© ജയകൃഷ്ണന്‍ കാവാലം&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-8557991482891786344?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/8557991482891786344/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=8557991482891786344&amp;isPopup=true' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/8557991482891786344'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/8557991482891786344'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/05/blog-post_19.html' title='രണ്ടാംക്ലാസ്സിലെ സംശുദ്ധ പ്രണയം'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-3947891026708112925</id><published>2009-03-28T03:49:00.000-07:00</published><updated>2009-03-28T04:07:32.099-07:00</updated><title type='text'>സ്മിതയും ഭഗദ്‌സിംഗും കവര്‍ന്നെടുത്ത ഹിന്ദിവിജ്ഞാനം</title><content type='html'>&lt;span class="Apple-style-span"  style="font-size:large;"&gt;ഒരു സുപ്രഭാതത്തില്‍ പെട്ടിയും, പൊക്കാണവുമെടുത്ത് പൂനായ്ക്ക് വണ്ടി കയറുമ്പോള്‍ ഹിന്ദി എന്നൊരു കുണ്ടാമണ്ടി എനിക്കു പാരയായി അവിടെയുണ്ടെന്നുള്ള കാര്യമൊന്നും ഞാനോര്‍ത്തില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്തേ ഹിന്ദി എനിക്കൊരു കീറാമുട്ടിയായിരുന്നു. ഗ്രാഫിക്സിലും എഡിറ്റിംഗിലും പുലിയാകാനുള്ള രാജ്യത്തെ ഒന്നാം കിട കോളേജില്‍ അവസരം കിട്ടിയ സന്തോഷത്തില്‍ ഈയൊരു കുരിശ് ഞാനോര്‍ത്തതുമില്ല.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അവിടെ താമസം 6 മാസം കുഞ്ഞമ്മയുടെ വീട്ടിലും 6 മാസം കുഞ്ഞമ്മാവന്‍റെ വീട്ടിലും എന്ന അനുപാതത്തിലായിരുന്നു. റെയില്‍‍വേ സ്റ്റേഷനില്‍ കൊച്ചച്ചന്‍ കാത്തു നിന്നു കൂട്ടിക്കൊണ്ടു പോയി. ഇലക്ട്രിക് ട്രെയിനില്‍ ചാഞ്ചാടിയാടി പോകുന്ന വഴിയില്‍ തന്നെ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. ഭഗവാനേ മലയാളം മാത്രമറിയുന്ന ഞാന്‍ എങ്ങനെ ഈ മഹാനഗരത്തില്‍ ജീവിക്കും. ചുറ്റും വെള്ള തൊപ്പിയും വച്ച് കയ്യില്‍ പാല്‍‍പ്പാത്രങ്ങളുമായിരുന്ന് തമ്പാക്കടിക്കുന്ന കക്ഷികള്‍ മറാത്തിയില്‍ തകര്‍ക്കുകയാണ്. അന്നെനിക്ക് ഇംഗ്ലീഷ് പോലും ശരിക്കറിയില്ല. അന്നൊക്കെ ഞാന്‍ ഇംഗ്ലീഷ് പറയുന്നതു സായിപ്പ് കേട്ടാല്‍ അന്നത്തോടെ സായിപ്പ് ഇംഗ്ലീഷു പറച്ചില്‍ നിര്‍ത്തി മലയാളം പഠിക്കും. ഭൂതവും ഭാവിയുമെല്ലാം എനിക്ക് വര്‍ത്തമാനമായിരുന്നു. ഇവിടെയിപ്പോള്‍ ഇംഗ്ലീഷ് നന്നായി അറിയാമെങ്കിലും ഒരു പ്രയോജനവുമില്ല. കാരണം കേള്‍ക്കുന്നവനു കൂടി അറിയണ്ടേ ഇംഗ്ലീഷ്!!!.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അങ്ങനെ ജയകൃഷ്ണന്‍റെ വിശ്വവിഖ്യാതമായ പഠനം ആരംഭിച്ചു. സീസണ്‍ ടിക്കറ്റെടുത്ത് ദിവസവും രാവിലെ എട്ടുമണിക്ക് വീട്ടില്‍ നിന്നിറങ്ങും. ശിവാജി നഗര്‍ റെയില്‍‍വേഷേഷനിലിറങ്ങി ഏകദേശം പത്തു കിലോമീറ്റര്‍ നടക്കും. ആ വഴി ബസ്സില്ല. പോകുന്ന വഴി മുന്‍‍പരിചയമില്ലാത്തതും, ഇവിടെ വന്നു പരിചയപ്പെട്ടവരുമായ കുറേ ദൈവങ്ങള്‍ അമ്പലങ്ങളിലുണ്ട്‌. ഒരു ഗുഹാക്ഷേത്രമുള്‍പ്പെടെ പത്തോളം അമ്പലങ്ങള്‍. പോകുന്ന വഴി എല്ലാവരെയും കണ്ട് നമസ്കാരം പറഞ്ഞ് അവിടെയെത്തുമ്പോഴേക്കും കൃത്യം ക്ലാസ് തുടങ്ങാന്‍ സമയമായിരിക്കും. തിരിച്ച് വരുന്നത് രാത്രി പന്ത്രണ്ടിനുള്ള ട്രെയിനില്‍. വര്‍ഷങ്ങള്‍ നീണ്ട ഈ സഞ്ചാരത്തിനൊടുവിലും ജയകൃഷ്ണന്‍ ഹിന്ദിയും പഠിച്ചില്ല, മറാത്തിയും പഠിച്ചില്ല. കൂടെ പഠിക്കുന്നവരെല്ലാം പെണ്‍കുട്ടികള്‍. ഇവന്‍ മാത്രം അവരുടെയിടയില്‍ ഗോപീജനവല്ലഭനായി സസുഖം കഴിഞ്ഞുകൂടി. അവരുടെ കൃപാകടാക്ഷമാണ് എന്നെ മര്യാദക്ക് ഇംഗ്ലീഷ് പറയാന്‍ പ്രാപ്തനാക്കിയത്.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എനിക്ക് ഹിന്ദി അറിയില്ല എന്നത് കുഞ്ഞമ്മയുടെ മക്കള്‍ (മൂത്തവന്‍ അന്ന് എട്ടാം ക്ലാസ്സിലും ഇളയവള്‍ നാലാം ക്ലാസ്സിലും) ഒരു ആഘോഷമാക്കി കൊണ്ടാടുന്ന കാലം. വീട്ടില്‍ പുതുതായി ആരെങ്കിലും വന്നാല്‍ പരിചയപ്പെടുത്തുന്നതേ യേ മേരാ ഭയ്യാ ഹേ ലേക്കിന്‍ ഹിന്ദി ഓര്‍ മറാത്തി മാലൂം നഹി എന്നു പറഞ്ഞാണ്.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പത്താംക്ലാസ്സില്‍ സരസ്വതി പിള്ള ടീച്ചര്‍ ഹിന്ദി പഠിപ്പിക്കുമ്പോള്‍ ഇവന്‍  പാഠപുസ്തകത്തിലെ ഭഗത് സിംഗിനേയും, അപ്പുറത്തെ ബഞ്ചിലിരുന്ന സ്മിതയേയും വരച്ചുകൊണ്ടിരുന്നത് ഒരു തെറ്റായിപ്പോയെന്നും, ഇതു കണ്ട് സരസ്വതിപിള്ള ടീച്ചര്‍ ചോക്ക് കൊണ്ടെറിഞ്ഞെണീപ്പിക്കുകയും, തുടര്‍ന്ന്, പത്താംക്ലാസ്സില്‍ പഠിക്കുന്ന വീരകേസരിയാണെങ്കിലും ഇവന്‍ എന്‍റെ സ്വന്തതില്‍ പെട്ട കുട്ടിയാണെന്ന അവകാശപ്രഘ്യാപനത്തോടെ ചന്തി അടിച്ച് പരത്തുകയും ചെയ്തത് തികച്ചും ഒരു നല്ല പ്രവൃത്തിയായിരുന്നെന്നും ഇവനറിയുന്നത് അന്നാണ്. ഇതിനെല്ലാം ഉത്തരവാദികള്‍ ഭഗത് സിംഗും സ്മിതയും മാത്രമാണ്.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഹിന്ദി അറിയാന്‍ മേലെന്നും പറഞ്ഞ് വീടിനകത്തിരുന്നാല്‍ പഠിക്കാന്‍ പറ്റില്ല പുറത്തിറങ്ങി ആള്‍ക്കാരോട്‌ വര്‍ത്തമാനം പറയണം എന്ന കൊച്ചച്ചന്‍റെയും, കുഞ്ഞമ്മാവന്‍റെയും ഉപദേശം ശിരസാ വഹിച്ച് ഇവന്‍ പുറത്തിറങ്ങി നടപ്പ് തുടങ്ങി. കൂട്ടിന് കുഞ്ഞമ്മയുടെ ഇളയ മകളേയും കൂട്ടും. അവള്‍ക്ക് മലയാളം സംസാരിക്കാനും അറിയാം, ഹിന്ദി, മറാത്തി, ഇംഗ്ലീഷ്‌ ആംഗ്യഭാഷ ഇവകളും നന്നായി കൈകാര്യം ചെയ്യും.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class=""&gt;അങ്ങനെ&lt;/span&gt; ഒരു ദിവസം ഞങ്ങള്‍ മാര്‍ക്കറ്റില്‍ പോയി. ജയകൃഷ്ണന്‍ ചേട്ടന്‍ സംസാരിച്ചോ ഞാന്‍ സഹായിക്കാം എന്നവള്‍ വാക്കു തന്നിരുന്നതാണ്. പക്ഷേ പുറത്തിറങ്ങിയതും അവള്‍ കാലു മാറി. അവള്‍ ഒറ്റ അക്ഷരം സംസാരിക്കാതെ ഞാന്‍ പറയുന്ന മണ്ടത്തരങ്ങള്‍ കേട്ടാസ്വദിക്കാന്‍ തുടങ്ങി.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അപ്പോഴുണ്ട് അവിടെ ഞാവല്‍‍പഴം വില്‍ക്കാന്‍ വച്ചിരിക്കുന്നു. ഈ കുന്ത്രാണ്ടത്തിന്‍റെ പേരറിയാതെങ്ങനെയാണ് വില ചോദിക്കുന്നത്? അവളോട് ചോദിച്ചിട്ട് അവളൊട്ട് പറയുന്നുമില്ല. എന്നാല്‍ ആദ്യം അതിന്‍റെ പേര് ചോദിക്കാമെന്നു കരുതി, അത് വില്‍ക്കാന്‍ ഇരുന്ന സ്ത്രീയോട് ചോദിച്ചു ഏ ക്യാഹേ എന്ന്. അവര്‍ പറഞ്ഞു ജാംബുള്‍. എന്നാല്‍ അവര്‍ പറഞ്ഞത് എനിക്കു മനസ്സിലായില്ല. ഞാന്‍ പിന്നെയും ഇസ് കാ നാം എന്നൊക്കെ അറിയാവുന്ന രീതിയിലെല്ലാം ചോദിച്ചുകൊണ്ടേയിരുന്നു. കുറേ പറഞ്ഞു കഴിഞ്ഞപ്പോള്‍ ആ സ്ത്രീ വിളിച്ചു കൂവി. ‘അരേ പാഗല്‍ ഹേ ക്യാ‘ എന്ന്. പാഗല്‍ എന്ന വാക്ക് മാത്രം തിരിഞ്ഞു. ഞാന്‍ കരുതി ഞാവല്‍‍പഴത്തിന്‍റെ പേരായിരിക്കും പാഗല്‍ എന്ന്. ഞാന്‍ പറഞ്ഞു ഹാ ഹാ പാഗല്‍ പാഗല്‍, ഏക് കിലോ കിത്തനാ പൈസാ&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അവര്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്നെ തുറിച്ചു നോക്കി ഇരിപ്പാണ്. കൂടെ വന്ന അനിയത്തി പൊട്ടിച്ചിരിച്ചു കൊണ്ട്‌ എന്നെയും വലിച്ച് മാര്‍ക്കറ്റിനു പുറത്തിറങ്ങി. തിരിഞ്ഞു നടക്കുന്ന വഴിക്കാണ് അവള്‍ പറഞ്ഞത്, ജയകൃഷ്ണന്‍ ചേട്ടന് വട്ടാണോന്നാ അവര് ചോദിച്ചതെന്ന്.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഇളിഞ്ഞ മുഖഭാവവുമായി തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ കണ്ടു, മുടിയിഴകള്‍ പാറിപ്പടര്‍ന്നു കിടക്കുന്ന മനോഹരമായ കവിളുള്ള, നീളന്‍ കണ്ണുള്ള ആ സുന്ദരിയെ... സ്മിതയെ... ഒപ്പം കൊച്ചരിവാലന്‍ മീശയും പിരിച്ച് എന്‍റെ ഹിന്ദിപ്പുസ്തകത്തില്‍ നിന്നിരുന്ന ഭഗത്‌സിംഗിനെയും.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;© ജയകൃഷ്ണന്‍ കാവാലം&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-3947891026708112925?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/3947891026708112925/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=3947891026708112925&amp;isPopup=true' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/3947891026708112925'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/3947891026708112925'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/03/blog-post_28.html' title='സ്മിതയും ഭഗദ്‌സിംഗും കവര്‍ന്നെടുത്ത ഹിന്ദിവിജ്ഞാനം'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-7797601998321074158</id><published>2009-03-25T23:40:00.000-07:00</published><updated>2009-03-26T01:28:59.266-07:00</updated><title type='text'>ആശാന്‍</title><content type='html'>ഒരു പരസ്യ കമ്പനിയില്‍ കോപ്പി റൈറ്റര്‍ ആയി ജോലി ചെയ്യുന്ന കാലം. ഞാനവിടെ കോപ്പി റൈറ്ററായതിനു പിന്നില്‍ ഒരു കഥയുണ്ട്‌...&lt;br /&gt;&lt;br /&gt;&lt;br /&gt;നാണം കെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേടാ പണം തീര്‍ക്കും എന്ന മുദ്രാവാക്യത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു ഹിന്ദിക്കാരന്‍റെ കമ്പനിയിലെ അടിമപ്പണി വലിച്ചെറിഞ്ഞ്, എയര്‍പോര്‍ട്ടില്‍ നിന്നു കൊണ്ട്‌ ഇനിയീ രാജ്യത്തു കാലു കുത്തുന്ന പ്രശ്‌നമില്ല എന്ന് ശപഥവും ചെയ്ത് വന്ന വരവാണ്. തിരിച്ചു നാട്ടിലെത്തിയപ്പോള്‍ വലിയൊരു സത്യം മനസ്സിലായി. ആദര്‍ശം പുഴുങ്ങിത്തിന്നാല്‍ വയര്‍ നിറയില്ല എന്ന മഹാസത്യം. എന്നാലും വിദേശത്തെ ജയിലിലെ ഗോതമ്പുണ്ടയേക്കാള്‍ എന്തുകൊണ്ടും നല്ലത് സ്വന്തം നാട്ടിലെ വായുഭക്ഷണം തന്നെ എന്ന ആശ്വാസം എന്നെ ആശ്വസിപ്പിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍ പ്രവാസം ആരംഭിച്ച കാലം മുതല്‍ -അതു വരെ തിരിഞ്ഞു നോക്കാതിരുന്ന- ചില ബന്ധുക്കള്‍ക്ക് ജയകൃഷ്ണനോട്‌ അളവില്ലാത്ത സ്നേഹം. ഐ എസ്‌ ഡി വിളിച്ചു വരെ അവരെന്നെ സ്നേഹം കൊണ്ട്‌ വീര്‍പ്പു മുട്ടിച്ചുകൊണ്ടേയിരുന്നു. അങ്ങനെ സ്നേഹിച്ചു സ്നേഹിച്ചെന്നെ കൊല്ലാറാക്കിയ ഒരു ബന്ധുവീട് എയര്‍പോര്‍ട്ടിനടുത്താണ്. വിമാനമിറങ്ങി നേരെ അവിടെ ചെന്നു. സംഭവങ്ങളുടെ കിടപ്പുവശം മനസ്സിലാക്കിയ ആ സ്ത്രീരത്നം എനിക്ക് മറ്റൊരു ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്തു. മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മതിച്ചു. മറ്റൊരാളിന്‍റെ ശുപാര്‍ശയില്‍ എന്‍റെ ആത്മവിശ്വാസം അംഗീകരിക്കപ്പെടുന്നത്‌ എനിക്കിഷ്ടമില്ലായിരുന്നു. ഇത്രയൊക്കെ സ്നേഹിച്ചതല്ലേയെന്നു കരുതി കൊണ്ടു വന്ന വലിയ പെട്ടി കാലിയാക്കി ഞാന്‍ തിരിച്ചു പോന്നു. വിദ്യാഭ്യാസമുണ്ടെങ്കിലും, ഉയര്‍ന്ന ഉദ്യോഗമുണ്ടെങ്കിലും ചിലര്‍ക്ക് ചിലതിനോടെല്ലാം ഭയങ്കര ആക്രാന്തമാണ്. അത് നമ്മള്‍ മനസ്സിലാക്കണമല്ലോ.&lt;br /&gt;&lt;br /&gt;&lt;br /&gt;അങ്ങനെ അവര്‍ക്ക് നല്ല പരിചയമുള്ള ഒരു പരസ്യ കമ്പനിയിലാണ് ഞാന്‍ ജോലിക്കായി ചെല്ലുന്നത്. ‘ഞാന്‍ എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്’ എന്ന അവരുടെ ധൈര്യപ്പെടുത്തലുകള്‍ ഉള്‍ക്കൊണ്ട്‌ മുതലാളിയുടെ മുന്‍പില്‍ ഇവന്‍ സവിനയം ഇരിപ്പുറപ്പിച്ചു. ബോസ് ബയോഡാറ്റയൊക്കെ വായിച്ച് കഴിഞ്ഞു പറഞ്ഞു ഇവിടെയിപ്പോള്‍ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഒരു ഒഴിവില്ല. പിന്നെയുള്ളതൊരു കോപ്പി റൈറ്ററുടെ വേക്കന്‍സിയാണ്. ആരെയെങ്കിലും അറിയുമെങ്കില്‍ പറയണം. (നല്ല കോപ്പി റൈറ്ററെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്).&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍ പറഞ്ഞു, ഞാന്‍ ചെയ്യാമെന്ന്‌.&lt;br /&gt;അദ്ദേഹം ചോദിച്ചു: അതിന് ഇതിനു മുന്‍പ്‌ എപ്പോഴെങ്കിലും കോപ്പി എഴുതിയിട്ടുണ്ടോ?&lt;br /&gt;ഞാന്‍ പറഞ്ഞു: ഇല്ല, പക്ഷേ കിട്ടിയാല്‍ ചെയ്യും.&lt;br /&gt;&lt;br /&gt;&lt;br /&gt;പോയാലൊരു വാക്ക്, കിട്ടിയാലൊരു ജോലി ഞാനിത്രയേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ കിട്ടി.&lt;br /&gt;&lt;br /&gt;&lt;br /&gt;ബോസ്‌ പറഞ്ഞു, ഈ ആത്മവിശ്വാസം എനിക്കിഷ്ടമായി. തല്‍ക്കാലം അസിസ്റ്റന്‍റ് ആയി ജോയിന്‍ ചെയ്തോ.മാസം നാലായിരം രൂപ ശമ്പളം തരാം. രണ്ടു മാസം കഴിഞ്ഞ് ബോദ്ധ്യപ്പെട്ടാല്‍ ശമ്പളം കൂട്ടിത്തരാം എന്ന്.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇവന്‍ ഇവിടുന്ന് വിദേശത്തേക്ക് വിമാനം കയറുമ്പോള്‍ പഴയ കമ്പനിയില്‍ ലഭിച്ചിരുന്ന ശമ്പളം ഇരുപത്തിയേഴായിരം, ഇപ്പോള്‍ നാലായിരം... മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്നിവിടെ പറയാന്‍ പറ്റുമോ എന്നെനിക്കറിയില്ല. ആ സിറ്റിയില്‍ താമസിച്ച് ഈ ജോലിയില്‍ തുടരണമെങ്കില്‍ കയ്യില്‍ നിന്നു കൂടി കാശു ചിലവാകും എന്നതാണ് സത്യം. ഏതായാലും ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ ഒരു ജോലിയും നാലായിരം രൂപയും എന്നു സമാധാനിച്ചു ജോലിയില്‍ പ്രവേശിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;സര്‍ഗ്ഗധനനായ നാരായണന്‍ നമ്പൂതിരിയെന്ന പ്രഗത്ഭനായ കോപ്പിറൈറ്ററുടെ ജൂനിയര്‍ ആയി ജോലി ആരംഭിച്ചു. ഞങ്ങള്‍ മൂന്നു പേര്‍ ചേര്‍ന്ന് ഒരു കൊച്ചു വാടകവീട്ടില്‍ താമസവും ആരംഭിച്ചു&lt;br /&gt;&lt;br /&gt;&lt;br /&gt;ആദ്യത്തെ കാപ്ഷന്‍ തന്നെ അപ്രൂവല്‍ ആയപ്പോള്‍ സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിച്ചു. ആ സ്ഥാപനത്തില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഇവനെഴുതിയെ ഏറെക്കുറേ മുഴുവന്‍ കോപ്പികളും വിജയം കണ്ടതില്‍ നാരായണന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നെ വളരെ സഹായിച്ചിട്ടുണ്ട്‌. എഴുതാനുള്ള കഴിവ് മാത്രം പോര, ഒരു സാങ്കേതിക എഴുത്തെന്നു വിശേഷിപ്പിക്കാവുന്ന കോപ്പി റൈറ്റിംഗിന്. ആ കുറവുകള്‍ ഏറെക്കുറെ പരിഹരിക്കാന്‍ നാരായണന്‍ എന്നെ ആത്മാര്‍ത്ഥമായി സഹായിച്ചിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;നല്ല ഒരു എഴുത്തുകാരന്‍ കൂടിയാണ് നാരായണന്‍. നാരായണീയം എന്ന പേരില്‍ അദ്ദേഹം ഒരു ആത്മകഥ എഴുതിയിട്ടുണ്ട്‌. ജീവിതാനുഭവങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്ന രസിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കൃതി.&lt;br /&gt;&lt;br /&gt;&lt;br /&gt;ആ സ്ഥാപനത്തിലെ ആര്‍ട്ട് ഡയറക്ടര്‍ ആന്‍ഡ് സീനിയര്‍ വിഷ്വലൈസറാണ് ആശാന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന പ്രതിഭാധനനായ വലിയ മനുഷ്യന്‍. ജീവിതയാത്രയില്‍ അപൂര്‍വ്വമായി മാത്രം കണ്ടെത്താന്‍ കഴിയുന്ന പ്രതിഭയുടെയും നര്‍മ്മത്തിന്‍റെയും കൂടി ആശാനാണദ്ദേഹം. മനസ്സു നിറയെ സ്നേഹവും, വാക്കുകളില്‍ നിറയെ തമാശകളും, ചിന്തയില്‍ നിറയെ ജീവിതപ്രാരബ്‌ധങ്ങളുമുള്ള അസാധാരണക്കാരനായ ഒരു സാധാരണക്കാരന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;ആ സ്ഥാപനത്തിന്‍റെ ഉണര്‍വ്വാണ് ആശാന്‍. അദ്ദേഹമവിടെയുണ്ടെങ്കില്‍ ചിരിയൊഴിഞ്ഞ നേരമില്ല. ഞാന്‍ ഒരു പല്ലു പോയ സീനിയര്‍ വിഷ്വലൈസര്‍ ആണെന്ന് അദ്ദേഹം കുറച്ചു നാള്‍ കഴിഞ്ഞാണ് അറിയുന്നത്. അന്നു മുതല്‍ അദ്ദേഹത്തിന് എന്നോട്‌ അല്പം കൂടുതല്‍ സ്നേഹം തോന്നിത്തുടങ്ങിയിരുന്നോ എന്നെനിക്കു സംശയമുണ്ട്‌. വര്‍ഗ്ഗസ്നേഹം!!!.&lt;br /&gt;&lt;br /&gt;&lt;br /&gt;പതിയെപ്പതിയെ ആശാന്‍ എന്നെ കുറേശ്ശെയായി തട്ടിയെടുക്കാന്‍ തുടങ്ങി. ആശാനു കിട്ടുന്ന ടാസ്ക്കുകളില്‍ എന്നെയും പങ്കാളിയാക്കി. ഇന്നും ഞാന്‍ അഭിമാനത്തോടെ തിരിച്ചറിയുന്നു, ആ കലാകാരന്‍റെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞത് എന്‍റെ ഒരു വലിയ ഭാഗ്യം തന്നെയായിരുന്നു എന്നത്. നാരായണന്‍ തമാശ രൂപേണ ആശാനോട്‌ പരിഭവിക്കുമായിരുന്നു, ആശാനേ എനിക്ക് ആറ്റു നോറ്റിരുന്ന് ഒരു അസിസ്റ്റന്‍റിനെ കിട്ടിയതാണ്, ആശാന് അഞ്ചാറസിസ്റ്റന്‍റുമാരില്ലേ എനിക്കാകെക്കൂടിയുള്ള ഒരെണ്ണത്തിനെ ആശാന്‍ അടിച്ചോണ്ടു പോകരുത് തുടങ്ങി നാരായണന്‍റെ പരിഭവിക്കലും, ആശാന്‍റെ മറുപടിയുമൊക്കെയായി ദിവസങ്ങള്‍ കഴിഞ്ഞു പോയി.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇടക്കാണറിയുന്നത് എന്നെ അവിടെ കൊണ്ടു ചെന്നാക്കിയ ശ്രീമതി ബോസിനോട് പറഞ്ഞു കേള്‍പ്പിച്ച കഥകള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പ്രൊഫഷണല്‍ എന്ന നിലയിലേ അല്ല ആ കമ്പനി എനിക്ക് ജോലി തന്നത്. അത്ര പരിതാപകരമായി ചിത്രീകരിച്ചാണ് അവര്‍ അവിടെ എന്നെ തിരുകി കയറ്റിയത്. ശുപാര്‍ശകളെ അങ്ങേയറ്റം വെറുക്കുന്ന ഞാന്‍ വാസ്തവത്തില്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആ കമ്പനിയില്‍ ചേര്‍ന്നത്. എന്നാല്‍ സഹപ്രവര്‍ത്തകരുടെ സ്നേഹപൂര്‍വ്വമുള്ള പെരുമാറ്റവും, അവിടുത്തെ അന്തരീക്ഷവും എന്നെ അവിടെ തുടരാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. എന്നാല്‍ ഈ വൃത്താന്തം അറിഞ്ഞതു മുതല്‍ എനിക്ക് അവിടെ തുടരാന്‍ മനസ്സുകൊണ്ട്‌ കഴിയാതെ വന്നു. ആത്മവിശ്വാസമുള്ള ഒരു കലാകാരന് ഒരിക്കലും ഇത്തരം താഴ്ത്തിക്കെട്ടലുകള്‍ ഒരു കാലത്തും സഹിക്കുവാനും ക്ഷമിക്കുവാനും കഴിയില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ പറഞ്ഞ ബന്ധു(?) ഇങ്ങനെ ചെയ്തതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്‌. ഇവരുടെ കുട്ടിക്കാലങ്ങളില്‍ എന്‍റെ അമ്മയുടെ അച്ഛന്‍ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്തിരുന്നു. അതിലും കൂടുതല്‍ ഒരു മഹാപരാധം വേറെയില്ലല്ലൊ ഇന്നത്തെക്കാലത്ത് ഒരാള്‍ക്ക് വൈരാഗ്യം ഉണ്ടാകുവാന്‍. ഉണ്ട ചോറിന്‍റെ നന്ദി എന്നു പറയുന്നത് ഇതാണ്. ഇംഗ്ലീഷില്‍ ഇന്‍ഫീരിയോരിറ്റി കോം‍പ്ലക്സെന്നോ മറ്റോ പറയാം. എത്രയൊക്കെ പഠിച്ചാലും, ഉയര്‍ന്ന ജോലി നേടിയാലും ഈ പറഞ്ഞ നന്ദി രക്തത്തില്‍ നിന്നും പോകില്ലല്ലോ. ഞാന്‍ ആ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മറ്റു ചില വഴിയില്‍ ചില ലാഭങ്ങള്‍ കണ്ടിരുന്ന അവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായതോടെ എന്നെ ആ കമ്പനിയില്‍ നിന്നു പുറത്തു ചാടിക്കാനായി അവരുടെ ശ്രമം. എന്നെക്കുറിച്ച് പറയാവുന്ന അപവാദങ്ങളെല്ലാം പറഞ്ഞു കൂട്ടി എന്നത് പല അവസരങ്ങളിലായുള്ള സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍ മറ്റൊരു തൊഴിലിനായി ശ്രമം ആരംഭിച്ചു. ഒന്നു രണ്ടു മാസത്തിനുള്ളില്‍ ഒരു ഇടത്തരം കമ്പനിയില്‍ ഒരു ജോലി തരപ്പെട്ടു. ദിവസവും പോയി വരാവുന്ന, പഴയതിലും മികച്ച ശമ്പളമുള്ള ഒരു ജോലി. ഞാന്‍ ബോസിനോട്, എനിക്ക് ഒരു ഓഫര്‍ കിട്ടിയിട്ടുണ്ട്‌ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. ബോസിന്‍റെ സ്വഭാവം മാറി. ഒരു ബോസിന് തന്‍റെ തൊഴിലാളിയോട്‌ - 6 മാസം ശമ്പളം നല്‍കിയ അധികാരത്തില്‍- ഇത്രമാത്രം വിലയിടിച്ചു സംസാരിക്കാനുള്ള അവകാശമുണ്ടെന്ന്‌ അന്നാണെനിക്കു മനസ്സിലായത്.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാല്‍ ഇന്നും, ഈ നിമിഷവും എനിക്കദ്ദേഹത്തോട്‌ യാതൊരു വിരോധവുമില്ല, പരിഭവവുമില്ല. നിറഞ്ഞ നന്മയുള്ള വലിയ ഒരു മനസ്സിനുടമയാണദ്ദേഹം. ആ സ്ഥാപനത്തില്‍ ഞാന്‍ ജോലി നോക്കിയിരുന്ന അത്രയും കാലം വളരെയധികം പ്രോത്സാഹനവും, പിന്‍‍തുണയും അദ്ദേഹത്തില്‍ നിന്നെനിക്കു കിട്ടിയിട്ടുണ്ട്. എന്തു ശുപാര്‍ശയുടെ പേരിലായാലും ഒരു മുന്‍‍പരിചയവുമില്ലാത്ത ഒരു ഒരു പുതുമുഖത്തെ ഉത്തരവാദിത്വമുള്ള ഒരു ജോലിയില്‍ ഭാഗ്യപരീക്ഷണം നടത്തുവാന്‍ അദ്ദേഹം കാട്ടിയ ആര്‍ജ്ജവം തന്നെ ഒരു നല്ല കലാകാരന്‍ കൂടിയായ ആ വലിയ മനുഷ്യന്‍റെ മനസ്സിന്‍റെ നന്മ മാത്രമെന്നതില്‍ സംശയമില്ല.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;തികഞ്ഞ തെറ്റിദ്ധാരണ മാത്രമാണ് അദ്ദേഹത്തെ എന്നോടങ്ങനെ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്ന സത്യം വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു. പുറം ലോകമറിയുന്ന സ്വഭാവവും, വ്യക്തിത്വവുമല്ല ആ സ്ത്രീയുടെ യഥാര്‍ത്ഥ ഭാവം എന്നത്‌ അവരെ നന്നായി അടുത്തറിയുന്ന ഞങ്ങള്‍ ബന്ധുക്കളുടെ അനുഭവമാണ്. അത് തെളിയിക്കേണ്ട ബാദ്ധ്യത കാലത്തിനാണ്. &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഞാന്‍ അദ്ദേഹത്തോട്‌ പുതിയ ജോലിയുടെ കാര്യം പറയാന്‍ ചെല്ലുമ്പോള്‍ ആശാന്‍റെ ഒരു ജോലിയില്‍ ആശാനെ സഹായിക്കുകയായിരുന്നു. അദ്ദേഹത്തിനു വേണ്ടി കമ്പ്യൂട്ടറിനു മുന്‍പിലിരിക്കുമ്പോള്‍ ഒരു കലാകാരനെന്ന നിലയില്‍ മുന്‍പനുഭവിച്ചിട്ടില്ലാത്ത സുരക്ഷിതത്വ ബോധവും, ഉണര്‍വ്വുമാണ് മനസ്സിന്. ഒരു തികഞ്ഞ കലാകാരനു മാത്രം പകര്‍ന്നു നല്‍കുവാന്‍ കഴിയുന്ന ഊര്‍ജ്ജം ആശാന്‍റെ ഓരോ വാക്കുകളില്‍ നിന്നും ഞാനനുഭവിച്ചിട്ടുണ്ട്. വളരെ സന്തോഷത്തോടെയും കൊതിയോടെയുമാണ് ഞാന്‍ ആശാനോടൊപ്പം ആ ജോലി ചെയ്തുകൊണ്ടിരുന്നത്. രാത്രി എട്ടുമണിയോടു കൂടി ഞാന്‍ സാറിന്‍റെ കാബിനില്‍ എത്തിയപ്പോള്‍ ആശാനും അവിടെയുണ്ടായിരുന്നു. ഞാന്‍ സാറിനോട്‌ ‘സാര്‍ അനുവദിക്കുമെങ്കില്‍ എനിക്കു പുതിയ ജോലിയില്‍ പ്രവേശിച്ചാല്‍ കൊള്ളാം’ എന്നാണ് അറിയിച്ചത്. എന്നാല്‍ ബോസ് പറഞ്ഞത് വേണ്ട തനിക്കിപ്പോള്‍ തന്നെ പോകാമെന്നായിരുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളുടെ കണക്കെടുത്താല്‍, ആശാനോടൊത്ത് ചെയ്തിരുന്ന, പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ആ ജോലി മുന്‍‍പന്തിയില്‍ വരും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍ തിരിച്ചിറങ്ങി വരുമ്പോള്‍ യാത്രചോദിക്കാനെന്ന പോലെ, യാന്ത്രികമായി ആശാനെ നോക്കി. ആശാന്‍റെ മുഖം കുനിഞ്ഞിരുന്നു. ആശാന്‍ എന്‍റെ മുഖത്തോട്ടു നോക്കിയില്ല. അധികമവിടെ നില്‍ക്കാതെ ഞാന്‍ ആ സ്ഥാപനത്തിന്‍റെ പടിയിറങ്ങി. ഞാന്‍ തിരിച്ചിറങ്ങി വരുമ്പൊഴും ആശാന്‍ ആ കാബിനില്‍ ചാരി തല കുനിച്ചു നിന്നിരുന്നു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നോ? എനിക്കറിയില്ല. പക്ഷേ ആ വലിയ കലാകാരന്‍റെ മനസ്സ് എന്നെ നിറഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ടാവാം. ഗുരുതുല്യം ബഹുമാനിക്കുന്ന അദ്ദേഹത്തിന്‍റെ പക്കല്‍ ഈയുള്ളവനു നല്‍കുവാന്‍ അതിലേറെ വിലമതിക്കുന്ന വേറെന്താണുണ്ടാവുക.&lt;br /&gt;&lt;br /&gt;&lt;br /&gt;© ജയകൃഷ്ണന്‍ കാവാലം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-7797601998321074158?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/7797601998321074158/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=7797601998321074158&amp;isPopup=true' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/7797601998321074158'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/7797601998321074158'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/03/blog-post_25.html' title='ആശാന്‍'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-4819654512117981205</id><published>2009-03-08T04:06:00.000-07:00</published><updated>2009-03-08T04:24:48.307-07:00</updated><title type='text'>നന്ദന എന്ന സുന്ദരി</title><content type='html'>&lt;div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: 18px;"&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;എല്ലാ സ്വപ്നങ്ങളിലും കേള്‍ക്കാറുണ്ടായിരുന്ന വളകിലുക്കം, കൂടുതല്‍ അടുത്തടുത്തു വരുന്നതായി എനിക്കനുഭവപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിരിക്കുന്നു. എന്നെ തെല്ലും അലോസരപ്പെടുത്താതെ മനസ്സിന്‍റെ ഓരോ അണുവിലും അനുപമമായ അനുഭൂതികള്‍ തീര്‍ക്കുന്ന ആ വളകിലുക്കത്തോട്‌ എനിക്കു പ്രണയമായിരുന്നു. അതുകൊണ്ടു തന്നെ ആ ദിവസങ്ങളില്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനായിരുന്നു. ഏതോ ശുഭവാര്‍ത്തയുടെ ആഗമമോ, വരാനിരിക്കുന്ന ഏതോ ഐശ്വര്യത്തിന്‍റെ ലക്ഷണമോ എനൊക്കെ എന്നെ സന്ദേഹിപ്പിച്ച് ആ വളകിലുക്കം വീണ്ടും വീണ്ടും എന്നെ കോരിത്തരിപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ കോരിത്തരിക്കലിന്‍റെ അസുഖമുണ്ടായിരുന്ന എനിക്ക് എന്നിട്ടും എന്തുകൊണ്ടോ ഇപ്പൊഴത്തെ ഈ കോരിത്തരിക്കല്‍ പുതുമയുള്ളതായി അനുഭവപ്പെട്ടു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;നീന്തിക്കുളിയും, പാടവരമ്പത്തു കൂടെയുള്ള തെണ്ടി നടക്കലുമൊക്കെയായി ദിവസങ്ങള്‍ കടന്നു പോകവേ ഒരു വാരാന്ത്യത്തിലെ രാത്രിയില്‍ വെറുതേ ഇന്‍റര്‍നെറ്റില്‍ പരതി നടന്നപ്പോള്‍ അതാ ഒരു സൌഹൃദ കമ്യൂണിറ്റിയില്‍ നന്ദന എന്നു പേരുള്ള ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ!!!. കണ്ടതും ഞെട്ടിപ്പോയി. ഇതുവരെ ഇവന്‍ സൌന്ദര്യം സൌന്ദര്യം എന്നു പറഞ്ഞ് അവിടെയുമിവിടെയുമെല്ലാം ആസ്വദിച്ചത് സൌന്ദര്യമേയല്ലായിരുന്നു എന്നിവന് മനസ്സിലായി. കാരണം അന്നാദ്യമായാണ് യഥാര്‍ത്ഥ സൌന്ദര്യം ഇവന്‍ കാണുന്നതെന്ന്‌ മനസ്സിലെ ഏതോ കൊമ്പില്‍ ചേക്കേറിയിരുന്ന ഒരു കിളി എന്നോടു പറഞ്ഞു. ഞാന്‍ കിളിയെ ഒളികണ്ണിട്ടു നോക്കി. മയങ്ങാന്‍ തയ്യാറെടുത്തിരുന്ന കിളി ചിറകൊന്നു കുടഞ്ഞ് ഉഷാറായിട്ട് വീണ്ടും പറഞ്ഞു. എടാ മണ്ടാ അതല്ല ഇതാ സൌന്ദര്യം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;കിളി പറഞ്ഞത് സത്യമാണെന്ന് എനിക്കും തോന്നി. കണ്മഷിയെഴുതിയ കണ്ണുകളിലെ കള്ളനോട്ടം എന്നെ വല്ലാതങ്ങു കീഴ്പ്പെടുത്തിക്കളഞ്ഞു. ഒന്നല്ല ഇനിയുമുണ്ട്‌ ചിത്രങ്ങള്‍. ഓരോന്നായി മാറിമാറി നോക്കവേ ഇവന്‍റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു വരുന്നത്‌ ഇവനറിഞ്ഞു. എന്തിനായിരിക്കും എന്‍റെ നെഞ്ചിങ്ങനെ ബഹളമുണ്ടാക്കുന്നത്? പാതി ചാരിയിരുന്ന ജനാലയിലൂടെ നിലാവിന്‍റെ ചുംബനമേറ്റ് കോരിത്തരിച്ച നിശാഗന്ധിയുടെ മാദകഗന്ധം എന്നെ പരവശനാക്കുവാന്‍ ഒഴുകി വന്നുകൊണ്ടിരിക്കുന്ന രാത്രിയുടെ ഗന്ധര്‍വ്വയാമത്തില്‍, അതുവരെ ഉറക്കത്തില്‍ മാത്രം കേട്ടിരുന്ന ആ വളകിലുക്കം, അതേ വളകിലുക്കം വീണ്ടും ഇവന്‍ കേള്‍ക്കാന്‍ തുടങ്ങി. ആശ്ചര്യത്തോടെ ഇവന്‍ തിരിച്ചറിഞ്ഞു അതേ ഇവളായിരുന്നു എന്‍റെ മനസ്സിന്‍റെ മണിയറയിലിരുന്ന്‌ എന്നും വള കിലുക്കിയിരുന്നത്. ഞാന്‍ അവളുടെ ഫോട്ടോയിലേക്കു സൂക്ഷിച്ചു നോക്കി. കൈ നിറയെ ചുവന്ന കുപ്പിവളകള്‍!!! അതേ ഈ വളകള്‍ തന്നെയാണ് കിലുങ്ങിയത്‌. ഇപ്പൊഴും കിലുങ്ങിക്കൊണ്ടിരിക്കുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവളുടെ മുഖലാവണ്യത്തേക്കുറിച്ച് വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ ഇനിയും സ്വര്‍ഗ്ഗത്തില്‍ നിന്നോ ഗഗനചാരികളായ ഗന്ധര്‍വ്വന്മാരില്‍ നിന്നോ കടം കൊള്ളേണ്ടിയിരിക്കുന്നു. സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്‍‍പ്പം കണ്ണിനു സായൂജ്യം നിന്‍ രൂപം’ എന്ന്‌ ശ്രീകുമാരന്‍ തമ്പി സാര്‍ എഴുതിയത് ചിലപ്പോള്‍ ഇവളുടെ തള്ളയെ കണ്ടിട്ടായിരിക്കും. കാരണം അദ്ദേഹം ഈ ഗാനം എഴുതുന്ന സമയത്ത് ഇവള്‍ ജനിച്ചിട്ടു പോലുമുണ്ടാവില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;വിറയാര്‍ന്ന കൈകളോടെ, പരവശമായ കണ്ഠത്തോടെ, പാരിജാതപ്പൂക്കളില്‍ നിന്നും കിനിഞ്ഞു വീഴുന്ന മധുകണങ്ങള്‍ മഴത്തുള്ളികളായി പൊഴിയുന്ന മനസ്സോടെ ഇവനവള്‍ക്കൊരു പ്രേമലേഖനമെഴുതാന്‍ തീരുമാനിച്ചു. അവളുടെ അച്ഛനേക്കുറിച്ചോര്‍ത്ത് വിറയലും, ആങ്ങളമാരേക്കുറിച്ചോര്‍ത്ത് പാരവശ്യവും അനുഭവപ്പെട്ടു, പക്ഷേ മഴത്തുള്ളി മാത്രം പൊഴിഞ്ഞില്ല. ഇടക്കിടെ ഷവറിന്‍റെ ചുവട്ടില്‍ പോയി നിന്ന് മനസിനെ തലയിലേക്കാവാഹിച്ച് മഴത്തുള്ളിയുടെ സാന്നിദ്ധ്യം ഉള്‍ക്കൊണ്ട്‌ ഇവന്‍ എഴുതാന്‍ തുടങ്ങി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ആയിരം പൂര്‍ണ്ണചന്ദ്രന്‍റെ നിലാവൊത്ത സുന്ദരീ, എന്‍റെ മനസ്സിന്‍റെ മണിയറയില്‍ വീണ മീട്ടുന്ന ഗായികേ, നിന്‍റെ ഹൃദയഗോപുരവാതില്‍ക്കല്‍ ഇതാ ഒരു ഭിക്ഷാംദേഹിയായി ഇവന്‍ കാത്തു നില്‍ക്കുന്നു. നിന്‍റെ കരപല്ലവങ്ങളിലെ കുപ്പിവളകള്‍ കിലുങ്ങുന്ന സംഗീതം അത്‌ എന്‍റെ ഹൃദയംഗീതമാണ് എന്നു നീയറിയുന്നുവോ പ്രിയേ, എന്‍റെ മനസ്സിന്‍റെ ശ്രീകോവിലില്‍ ചന്ദനത്തില്‍ തീര്‍ത്ത കൃഷ്ണവിഗ്രഹം പോലെ വിളങ്ങുന്നവളേ, സാക്ഷാല്‍ നാളീകലോചനന്‍റെ ചാരത്തു നിന്നും ഇവനു വേണ്ടി, ഇവനുവേണ്ടി മാത്രമായി ഭൂമിയിലേക്കിറങ്ങി വന്ന മഹാലക്ഷ്മീ നിന്‍റെ മനോമന്ദിരത്തില്‍ ഇവനിതാ പൂജാപുഷ്പങ്ങളുമായി കാത്തു നില്‍ക്കുന്നു. നിന്‍റെ മനസ്സിന്‍റെ സോപാനത്തില്‍ ഇവന്‍റെ ആത്മാവു പൊഴിക്കുന്ന സംഗീതം നീ കേള്‍ക്കുന്നുവോ? അതിനകമ്പടിയായി നീ കേള്‍ക്കുന്നത് ഇടയ്ക്കയുടെ താളമല്ല പ്രിയേ... അതെന്‍റെ ഹൃദയമിടിപ്പാണ്... നിനക്കായി മാത്രം തുടിക്കുന്ന എന്‍റെ സ്വന്തം ഹൃദയത്തിന്‍റെ മിടിപ്പ്... നീയിവനെ ഒന്നു നോക്കിയാലും, ഇവനില്‍ കടാക്ഷിച്ചാലും, നിന്‍റെ പ്രേമാമൃതം ഇവനില്‍ പ്രസാദമായ് വര്‍ഷിച്ചാലും...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;വിറയാര്‍ന്ന വിരലുകളോടെ ഇവന്‍ മെയില്‍ ബോക്സിന്‍റെ സെന്‍ഡ്‌ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ തൊട്ടപ്പുറത്ത് പൂക്കൈതയുടെ സംഗീതം കേട്ടു നിലകൊള്ളുന്ന അരയാല്‍ മരത്തിനെ ഒരു കാറ്റു വന്നു തലോടി. അനന്തമായ പ്രേമത്തിന്‍റെ അസംഖ്യം പൂത്താലികള്‍ കിലുക്കി നിത്യ താപസനെങ്കിലും വൃക്ഷരാജന്‍ ആ കാറ്റിനെ സ്വാഗതം ചെയ്തു. ആ സമയം കൈതപ്പൂവുകള്‍ മാദകത്വമാര്‍ന്ന പരാഗ ഗന്ധത്തോടെ വിടരുകയും, നക്ഷത്രങ്ങള്‍ തിളക്കമാര്‍ന്നു പ്രകാശിക്കുകയും, വീട്ടിലെ ക്ലോക്കില്‍ മണി ഒന്നടിക്കുകയും ചെയ്തു. ഈ ശുഭലക്ഷണങ്ങള്‍ ഇവനില്‍ അതിയായ സന്തോഷമുണ്ടാക്കി. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;പാതി ചാരിയ ജനാലയെ അവഗണിച്ച് ഇവന്‍ കതകു തുറന്ന് പുറത്തിറങ്ങി ചുറ്റി നടന്നു. അപ്പോഴുണ്ടൊരാള്‍ പതുങ്ങി പതുങ്ങി ഇവന്‍റെ പുറകേ വരുന്നു. ഇവന്‍ ഞെട്ടിത്തിരിഞ്ഞ് ആരാണെന്നു ചോദിച്ചു. കയ്യില്‍ ക്രിക്കറ്റ് കളിക്കുന്ന സ്റ്റമ്പും പിടിച്ച് സാക്ഷാല്‍ വാവക്കുട്ടനമ്മാവന്‍!. പാതിരാതിയില്‍ കള്ളനേപ്പോലെ കറങ്ങി നടന്ന്‌ മനുഷ്യനേ മെനക്കെടുത്താതെ പോയിക്കിടന്നുറങ്ങെടാ കഴുതേ എന്നമ്മാവന്‍ ആക്രോശിച്ചെങ്കിലും, കൂടുതല്‍ വിസ്തരിക്കാന്‍ നില്‍ക്കാതെ ഇവന്‍ അകത്തു കയറി കതകടച്ചെങ്കിലും ഇതെല്ലാം ഒരു മനോഹര സ്വപ്നത്തിനിടയില്‍ തിരിഞ്ഞു കിടക്കേണ്ടി വന്നത്ര ലാഘവത്വത്തോടെ ഇവന്‍ മറന്നു കളഞ്ഞു. മനസ്സു നിറയെ അവളായിരുന്നു... നന്ദന. ഇനിയുള്ള ഇവന്‍റെ ഓരോ നിമിഷങ്ങളിലും അലിഞ്ഞു ചേരേണ്ടവള്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;പാതിരാത്രിയെങ്കിലും ഇവന്‍ ലൈറ്റിട്ട്, ശബ്ദമുണ്ടാക്കാതെ, മറ്റുള്ളവരെ ശല്യപ്പെടുത്താതെ ഷേവ്‌ ചെയ്തു, പൌഡറിട്ടു, മുടി നന്നായി ചീകിയൊതുക്കി, ഇവനെ സൃഷ്ടിച്ചപ്പോള്‍ അല്‍‍പ്പം കൂടി കൂടുതല്‍ സൌന്ദര്യം തരാതിരുന്ന ഈശ്വരനെ പിശുക്കന്‍ എന്നു വിളിച്ചു. മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഉറക്കം വന്നതേയില്ല. പൂക്കൈതയാറും, കിളികളുമെല്ലാം ഉണര്‍ന്നപ്പൊഴും ഇവനുറങ്ങിയില്ല. രാവിലെ തന്നെ പള്ളിയറക്കാവില്‍ പോയി തൊഴുതു. കൃഷ്ണന്‍റെ നടയില്‍ ചെന്ന് കൂടുതല്‍ സമയം പ്രാര്‍ത്ഥിച്ചു, എണ്ണിയാലൊടുങ്ങാത്തത്ര നമസ്‌കരിച്ചു. തൃക്കൈവെണ്ണ നേദിച്ചു, പാല്‍‍പ്പായസം നേദിച്ചു. മനസ്സില്ലാ മനസ്സോടെ കള്ളച്ചിരി തൂകി നില്‍ക്കുന്ന ചെന്താമരക്കണ്ണനെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഇവന്‍ തിരികെ നടന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;വീട്ടില്‍ വന്ന് പൂജാമുറിയില്‍ വീണ്ടും വീണ്ടും ആത്മാര്‍ത്ഥമായി നമസ്കരിച്ചു. നിലവിളക്കില്‍ അഞ്ചു തിരിയിട്ട് കത്തിച്ചു വച്ച് ഇവന്‍ മെല്ലെ കമ്പ്യൂട്ടറിന്‍റെയടുത്തേക്കു നീങ്ങി. കമ്പ്യൂട്ടര്‍ പതിവിലും വേഗത്തില്‍ ബൂട്ടായി വരുന്നു. എല്ലാം നിന്‍റെ കൃപാകടാക്ഷം എന്‍റെ കൃഷ്ണാ എന്ന് മനസ്സുകൊണ്ട്‌ മന്ത്രിച്ചു. കമ്പ്യൂട്ടറിന്‍റെ സ്റ്റാര്‍ട്ട് അപ്പ് സംഗീതമായ സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ മനസ്സിനെ കുളിരു കോരിയണിയിച്ചു. ഇനി ഇതു മാറ്റി നന്ദനന്ദനം ഭജേ എന്നാക്കണമെന്നു തീരുമാനിച്ചു. അതാകുമ്പോള്‍ കൃഷ്ണനും സന്തോഷമാകും നന്ദനയെ കുറിച്ച് ഓര്‍ക്കാനുമെളുപ്പം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;പതിയെ ഇവന്‍ ഇ മെയില്‍ ബോക്സില്‍ പ്രവേശിച്ചു. അതാ... അതാ... അതാ കിടക്കുന്നു ഒരേയൊരു മെയില്‍. ഒരെണ്ണം മാത്രം നന്ദന@...കോം, Re.എന്‍റെ സര്‍വ്വസ്വമേ... ഇവന്‍റെ മിഴികള്‍ നിറഞ്ഞൊഴുകി. ഇതായിരിക്കും ചിലപ്പോള്‍ പ്രേമസാഫല്യം എന്നു പറയുന്ന സാധനം. അല്ല, ഇതു തന്നെയാണ്. ഇവന്‍ ആവേശപൂര്‍വ്വം ആ കത്ത് തുറന്നു. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;എടാ പട്ടീ, പൂവാലന്മാരുടെ ചക്രവര്‍ത്തീ, നട്ടപ്പാതിരാത്രിയില്‍ കുത്തിയിരുന്ന് പെണ്ണുങ്ങള്‍ക്ക്‌ പ്രേമലേഖനമെഴുതുന്ന നേരത്ത് പത്ത് രാമനാമം ജപിച്ച് കിടന്നുറങ്ങാന്‍ നോക്കെടാ അലവലാതീ... പെണ്ണുങ്ങളേ കാണുമ്പോള്‍ നിനക്കൊക്കെ എന്താടാ ഒരു ഇത്?... പോയി.....&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവളുടെ സൌന്ദര്യത്തേക്കാള്‍ പതിന്മടങ്ങ് ഭാഷാജ്ഞാനം കൂടി ഉള്ളവളാണവള്‍ എന്നെനിക്കു ബോദ്ധ്യമായി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഇവന്‍റെ കണ്ണുകളില്‍ നിന്നും ധാരധാരയായി പൊഴിഞ്ഞുകൊണ്ടിരുന്ന ആനന്ദാശ്രുക്കള്‍ വന്ന വഴിയേ തിരിച്ചു പോയി. നിലവിളക്ക് കരിന്തിരി കത്തിയ ഗന്ധം എവിടെ നിന്നോ വന്നെന്നെ അലോസരപ്പെടുത്തി. കാറ്റത്ത് ആടിയുലയുന്ന ആലിലകളുടെ ശബ്ദകോലാഹലം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. മീന്‍ ചന്തയില്‍ കയറിയ പോലുണ്ട്‌‌, ശല്യം എന്ന് ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ട് ഇവന്‍ ജനലുകള്‍ കൊട്ടിയടച്ചു. മുഖത്തു പൊടിഞ്ഞു വന്ന വിയര്‍പ്പുകണങ്ങള്‍ ഇന്നലെ ഷേവ്‌ ചെയ്തപ്പോഴുണ്ടായ മുറിവില്‍ വല്ലാത്ത നീറ്റല്‍ പകര്‍ന്നു. മനസ്സില്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ആ കള്ളക്കിളി എങ്ങോട്ടോ പറന്നു പോയിരുന്നു. ഇവന്‍റെ ഇളിഭ്യത, സ്വന്തം മനഃസ്സാക്ഷിയില്‍ നിന്നും മറച്ചു വയ്ക്കാന്‍ ഇവനൊരു പാട്ടു കേള്‍ക്കാന്‍ തീരുമാനിച്ചു. കണ്ണില്‍ കണ്ട ഒരു ഗാനത്തില്‍ ക്ലിക്ക് ചെയ്തു... മനഃസ്സാക്ഷിയില്ലാത്ത കമ്പ്യൂട്ടര്‍ പാടിത്തുടങ്ങി...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അന്നു നിന്നെ കണ്ടതില്‍ പിന്നെ&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അനുരാഗമെന്തെന്നു ഞാനറിഞ്ഞു&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;അതിനുള്ള വേദന ഞാനറിഞ്ഞു...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;© ജയകൃഷ്ണന്‍ കാവാലം&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-4819654512117981205?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/4819654512117981205/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=4819654512117981205&amp;isPopup=true' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/4819654512117981205'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/4819654512117981205'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/03/blog-post.html' title='നന്ദന എന്ന സുന്ദരി'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-6412060081503618743</id><published>2009-02-14T04:52:00.000-08:00</published><updated>2009-02-14T05:16:13.184-08:00</updated><title type='text'>ജയകൃഷ്ണന്‍റെ വനവാസം അവസാനഭാഗം (കഷ്ടകാണ്ഡം)</title><content type='html'>&lt;a href="http://hrudayathudippukal.blogspot.com/2009/02/1.html"&gt;&lt;span class="Apple-style-span" style="COLOR: rgb(51,51,255)"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: bold"&gt;ഒന്നാം ഭാഗം യാത്രാകാണ്ഡം ഇവിടെ വായിക്കുക&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;a href="http://hrudayathudippukal.blogspot.com/2009/02/blog-post.html"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: bold"&gt;&lt;span class="Apple-style-span" style="COLOR: rgb(51,51,255)"&gt;രണ്ടാം ഭാഗം പാരാകാണ്ഡം ഇവിടെ വായിക്കുക&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: bold"&gt;&lt;a href="http://hrudayathudippukal.blogspot.com/2009/02/3.html"&gt;&lt;span class="Apple-style-span" style="COLOR: rgb(51,51,255)"&gt;മൂന്നാം ഭാഗം പരിതാപകാണ്ഡം ഇവിടെ വായിക്കുക&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="FONT-WEIGHT: bold; COLOR: rgb(51,51,255)font-size:18;" &gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="FONT-WEIGHT: bold; COLOR: rgb(51,51,255)font-size:18;" &gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;വാസ്തവത്തില്‍ ഒരു മീഡിയം ലെവല്‍ കമ്പനിയായ ഞങ്ങള്‍ക്ക് താങ്ങാവുന്നതായിരുന്നില്ല അഞ്ചു നഗരങ്ങളിലായി ഏറ്റെടുത്ത ഈ വലിയ പദ്ധതികള്‍. കമ്പനിയുടെ ഇച്ഛാശക്തിയും, ടീം സ്പിരിറ്റും ഒന്നു മാത്രമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്ന ധൈര്യം. കരാര്‍ പ്രകാരം അതതു സമയങ്ങളില്‍ പണി പൂര്‍ത്തിയാകുന്നതനുസരിച്ച് ഓരോ ഗഡുക്കളായി പണം വാങ്ങേണ്ടതുണ്ടായിരുന്നു. അക്കൌണ്ടന്‍റിനെയാണ് ആ ചുമതല ഏല്‍പ്പിച്ചിരുന്നത്. സമയാസമയങ്ങളില്‍ കമ്പനി റോ മെറ്റീരിയത്സ് വാങ്ങിയിരുന്ന സപ്ലയേഴ്സിന് പണം കൊടുക്കുകയും, അതു പോലെ തന്നെ നമുക്കു ലഭിക്കാനുള്ള പണം വാങ്ങിയെടുക്കുകയും ചെയ്യേണ്ടിയിരുന്ന അക്കൌണ്ടന്‍റ് ആയ വിജയ് ചെയ്തത് മറ്റൊന്നായിരുന്നു. സപ്ലയേഴ്സിനു കൊടുക്കുവാനുണ്ടായിരുന്ന പണം മുഴുവനും അയാള്‍ കൃത്യമായി കൊടുത്തു തീര്‍ത്തു. കരാര്‍ പ്രകാരം പണം വാങ്ങേണ്ടിയിരുന്ന സമയങ്ങളിലൊന്നും പണം വാങ്ങിയതുമില്ല. പദ്ധതി മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞതോടെ ആ പണം വാങ്ങിയെടുക്കുന്നതിനും പ്രയാസമായി. അവര്‍ ഓരോരോ ന്യായങ്ങള്‍ പറഞ്ഞ് പേയ്മെന്‍റ് പെന്‍ഡിംഗില്‍ ഇട്ടു.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;പുതുതായി ഒരു സ്റ്റാഫ് ജോയിന്‍ ചെയ്താല്‍ പോക്കറ്റ്മണി എന്ന പേരില്‍ ആയിരം രൂപ നല്‍കുന്ന ഒരു പതിവുണ്ടായിരുന്നു ഞങ്ങളുടെ കമ്പനിക്ക്. മാഡം തുടങ്ങി വച്ചതാണിത്. ആ കമ്പനിയെ പ്രതിമാസം ശമ്പളം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയില്‍ കൊണ്ടു ചെന്നെത്തിക്കാന്‍ വിജയുടെ ആ ഒരു പ്രവൃത്തി വഴി തെളിച്ചു. ഒരു ദിവസം നിവൃത്തിയില്ലാഞ്ഞ ഘട്ടത്തില്‍ മുഖമടച്ചൊന്നു കൊടുക്കേണ്ടി വന്നതൊഴിച്ചാല്‍ അപ്പൊഴും വിജയിനെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ നല്ലവനായ ഞങ്ങളുടെ ബോസ്‌ തയ്യാറായില്ല.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;കമ്പനി സ്റ്റാഫില്‍ ഞാനും വിജയും ഒഴികെ ബാക്കിയെല്ലാവരും ബാംഗ്ലൂര്‍ സ്ഥിരവാസികളാണ്. വിജയ് എവിടെയോ ഇത്തിള്‍ക്കണ്ണിയായി കൂടിയതു കൊണ്ട്‌ അവനും സാമ്പത്തിക പ്രതിസന്ധികളൊന്നും കാര്യമായുണ്ടായില്ല. മൂന്നു മാസത്തോളം ശമ്പളം ലഭിക്കാതെയായതോടെ എന്‍റെ കാര്യം പരുങ്ങലിലായി. രണ്ടായിരത്തി എണ്ണൂറു രൂപ വാടക കൊടുക്കണം. ഭക്ഷണച്ചിലവ്‌, യാത്രാച്ചിലവ്‌, മറ്റു ചില്ലറ ചിലവുകള്‍ ഒന്നിനും ഒരു മാര്‍ഗ്ഗവുമില്ലാതെയായി. കയ്യില്‍ ആകെ അവശേഷിക്കുന്നത് ഇരുപത്തിയഞ്ചു പൈസ. അന്ന്‌ ബാംഗ്ലൂരില്‍ ഇരുപത്തിയഞ്ചു പൈസ എടുക്കില്ല. ഈ നാണയം തിരിച്ചും മറിച്ചും നോക്കിക്കൊണ്ട്‌ വൈകുന്നേരം റൂമില്‍ വന്ന്‌ വെറുതേ കിടക്കും. ഭക്ഷണം കഴിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌ ഓഫീസ്‌ വിട്ടാല്‍ നേരേ മുറിയിലേക്കു പോരാം. &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;ഏഴാം തീയതി ആയിട്ടും വാടക കൊടുക്കാഞ്ഞപ്പോള്‍ മാര്‍വാഡി ഇറക്കി വിട്ടു. ബാഗും സാധനങ്ങളുമെല്ലാം ഓഫീസില്‍ കൊണ്ടു വച്ചു. മുഴുപ്പട്ടിണിയാണെന്ന വിവരം ആരുമറിയാതിരിക്കാന്‍ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത ആര്‍ട്ട് ഡയറക്ടര്‍ പരമാവധി ശ്രദ്ധിച്ചു. ആദ്യത്തെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പൊഴേ വിശപ്പ് ഇല്ലാതായിരുന്നു. പിന്നീട്‌ വിശപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ വയറ്റില്‍ ഒരു നീറ്റല്‍ പോലെ. അത്രമാത്രം. വൈകിട്ട് എല്ലാവരെയും പോലെ ഓഫീസില്‍ നിന്നിറങ്ങും. എം ജി റോഡില്‍ കമ്മീഷണര്‍ ഓഫീസിന്‍റെ മുന്‍പിലെ ഫുട്ട് പാത്തിലുള്ള ചാരുബഞ്ചില്‍ കിടന്നുറങ്ങും. ഇടക്കെപ്പോഴെങ്കിലും പോലീസുകാര്‍ വന്ന്‌ ചോദ്യോത്തരങ്ങള്‍ നടത്തും. ഐഡന്‍റിറ്റി കാര്‍ഡും സത്യവാങ്മൂലവും കൊടുത്ത് അവരെ സമാധാനിപ്പിച്ചയക്കും. ഇടയ്ക്ക് ചാറ്റല്‍ മഴ പൊഴിയുമ്പോള്‍ മയോ ഹാളിനു സമീപമുള്ള വെയിറ്റിംഗ് ഷെഡില്‍ പോയി കിടക്കും. ഈ കലാപരിപാടികളെല്ലാം അരങ്ങേറുമ്പൊഴും വീട്ടില്‍ അറിയിക്കാനോ, പണം ചോദിക്കാനോ എന്തു കൊണ്ടോ ഇവന്‍ തയ്യാറായില്ല. വിധിയുടെ പരീക്ഷണത്തെ ഏതോ ഒരു ആനന്ദാനുഭൂതിയോടെ ഇവന്‍ ഏറ്റു വാങ്ങി.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;ദിവസം പത്തോളമായി. ശരീരത്തിനു ഭാരം അനുഭവപ്പെടാതെയായി, മാഡം ഇടക്കിടെ ഫോണ്‍ ചെയ്യുമ്പോള്‍ ജെ കെ നിനക്കു സുഖമാണോ എന്നു ചോദിക്കും, നിര്‍വികാരതയോടെ സുഖം എന്നു മറുപടി പറയും. നിന്‍റെ കയ്യില്‍ പണമൊക്കെ ഉണ്ടല്ലോ എന്നു ചോദിക്കും. ഉണ്ടെന്നു പറയും. ഇപ്പൊഴത്തെ ഈ പ്രതിസന്ധി കഴിഞ്ഞ് നമ്മുടെ കമ്പനി വീണ്ടും പഴയതു പോലെയാകും എന്നു മാഡം പറയും. അതും നിര്‍വികാരമായി, പ്രതീക്ഷയുടെ ഒരു നാമ്പു പോലും മനസ്സിലില്ലാതെ യാന്ത്രികമായി കേള്‍ക്കും. പകല്‍ മുഴുവനും ജോലിയും, രാത്രിയില്‍ കൊടും തണുപ്പത്തും, ചാറ്റല്‍ മഴ നനഞ്ഞുമുള്ള ജീവിതവും ഇവനെ മൃതപ്രായനാക്കിക്കൊണ്ടിരുന്നത് ഇവന്‍ അറിയുന്നുണ്ടായിരുന്നു. ഇടക്കിടെ ഉറക്കം കിട്ടിയിരുന്നതു തന്നെ ശരീരത്തിന്‍റെ ക്ഷീണം കൊണ്ടു മാത്രമായിരുന്നു.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;വിറച്ചും, ഇടറിയും ഇവന്‍ തള്ളി നീക്കിയ ആ ദിവസങ്ങളില്‍ എത്രയോ പ്രാവശ്യം ദൂരെ നിന്നും ഇവന്‍റെ അമ്മയുടെ നെടുവീര്‍പ്പുകള്‍ അനുഗ്രഹമായി, തളരരുതു മോനേയെന്ന ശക്തിമന്ത്രമായി, വാര്‍ന്നൊഴുകുന്ന കണ്ണുനീര്‍ തുടക്കുന്ന വാത്സല്യമായി ഇവന്‍ ആത്മാവിനുള്ളീല്‍ അനുഭവിച്ചറിഞ്ഞിരിക്കുന്നു. കിലോമീറ്ററുകള്‍ക്കപ്പുറമിരുന്ന്‌ ഇവനു വേണ്ടി നാമം ജപിച്ച ആ അമ്മയുടെ ഹൃദയശുദ്ധി ഒന്നുമാത്രമാണ് പരീക്ഷണത്തിന്‍റെ ഈ ദിവസങ്ങളില്‍ കാലിടറി വീഴാതെ ഇവനെ താങ്ങി നിര്‍ത്തിയത്. ഇന്നും കണ്ണുകളില്‍ കോപം ഇരച്ചു കയറുമ്പോള്‍ ശാന്തതയിലേക്ക് ജയകൃഷ്ണന്‍ തിരിഞ്ഞു നടക്കുന്നതും, രണ്ടിലേറെ  വ്യാഴവട്ടങ്ങള്‍ ഇവനിലേല്‍പ്പിച്ച മുറിവുകള്‍ പ്രതികാരത്തിന്‍റെ അഗ്നിസ്ഫുലിംഗങ്ങളായി കത്തിക്കയറുമ്പോള്‍ ക്ഷമ എന്ന സമാധിയിലേക്ക് ഇവന്‍ ലയിച്ചു ചേരുന്നതും ആ അമ്മയുടെ പ്രാര്‍ത്ഥനയത്രേ.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;പതിനൊന്നാം ദിവസം രാത്രി മാഡം വന്നു. ഞാന്‍ നാട്ടില്‍ സ്വന്തമായി ഒരു ചെറിയ ബിസിനസ്സ് തുടങ്ങുന്നു എന്ന കാരണം പറഞ്ഞ് രാജിക്കത്തെഴുതി കൊടുത്തു. ഇനി തുടര്‍ന്നാല്‍ ഏതു നിമിഷവും വീണു പോകുമെന്ന അവസ്ഥയായിരുന്നു അപ്പോള്‍. മനസ്സില്ലാ മനസ്സോടെ മാഡം സമ്മതിച്ചു. ഞാന്‍ പറഞ്ഞു മാഡം, എനിക്കു കുറച്ചു പണം കിട്ടിയാല്‍ നന്നായിരുന്നു. മാഡം പറഞ്ഞു നീ ഏതായാലും കുറച്ചു ദിവസം കൂടി ബാംഗ്ലൂരില്‍ കാണുമല്ലോ അപ്പൊഴേക്കും ഞാന്‍ കുറച്ചു പണം ശരിയാക്കി തരാം. അപ്പൊഴും മാഡം അറിഞ്ഞിരുന്നില്ല ഇവന്‍റെ അവസ്ഥ. അങ്ങനെ കമ്പനിയില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി ഇവന്‍ ചെന്നെത്തിയത് കമ്മനഹള്ളി എന്ന സ്ഥലത്തെ സ്നേഹനിധിയായ ഒരു മലയാളിയുടെ സ്റ്റുഡിയോയിലാണ്. ഭാഗ്യത്തിന് അവിടെയൊരു താല്‍ക്കാലിക വേക്കന്‍സിയുണ്ടായിരുന്നു. അവിടെയുണ്ടായിരുന്നയാള്‍ ഒരു മാസത്തെ അവധിയെടുത്ത ഒഴിവ്‌. ഞാന്‍ പറഞ്ഞു ഒരു ദിവസം എനിക്ക് ഇരുപതു രൂപ ശമ്പളം തന്നാല്‍ മതി. അവിടെയടുത്തുള്ള ഒരു ബന്ധുവിന്‍റെ വീട്ടില്‍ തല്‍ക്കാലത്തേക്ക് താമസവും ശരിയാക്കി. കഷ്ടകാലം വരുമ്പോള്‍ ബന്ധുക്കളാണ് ഏറ്റവും വലിയ ശത്രുവാകുന്നതെന്ന്‌ അനുഭവത്തിലൂടെ ഇവന്‍ പഠിക്കുകയായിരുന്നു. തല ചായ്കാന്‍ ഒരു മൂല തന്നതിന്‍റെ അവകാശത്തില്‍ ആ വീട്ടിലെ ഗൃഹനാഥയുടെ കുത്തുവാക്കുകള്‍ മറ്റൊരു നിവൃത്തിയുമില്ലാതിരുന്നതിന്‍റെ പേരില്‍ ഇവന്‍ സഹിച്ചു. ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുന്ന ഗൃഹനാഥന്‍റെ കരുണയോടെയുള്ള നോട്ടം അപ്പൊഴും ഇവനൊരുപാട്‌ ആശ്വാസമായി. എല്ലാം കഴിഞ്ഞു നാട്ടില്‍ ചെന്നപ്പോഴുമുണ്ടായി ജയകൃഷ്ണന്‍റെ ജീവിതത്തേക്കുറിച്ച് ഘോരഘോരം ചിന്തിച്ചു തല പുകയുന്ന ബന്ധുജനങ്ങളുടെ അഭിപ്രായപ്രകടനം. അല്ലെങ്കിലും നിഷേധിയായ അവന്‍ എവിടെ പോയാലും അടങ്ങി നില്‍ക്കില്ല. കൊള്ളാവുന്ന ഉദ്യോഗവും കളഞ്ഞിട്ടു വന്നിരിക്കുന്നു. ബന്ധുക്കള്‍ അല്ലെങ്കിലും അങ്ങനെയാണ്. അവര്‍ക്ക് വിമര്‍ശിക്കുവാനുള്ള കഥാപാത്രങ്ങള്‍ മാത്രമായി തീരും പലപ്പോഴും നമ്മള്‍. നമ്മിലെ മനസ്സു കാണാന്‍ ചിലരെങ്കിലുമുണ്ടാവുമെങ്കില്‍ അത്‌ നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത അന്യരായിരിക്കും. ഇതില്‍ ആരാണ് അന്യര്‍? ആരാണ് സ്വന്തം?&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;ഒരു ദിവസം ഇരുപതു രൂപയേ ഇവന്‍ ശമ്പളം ചോദിച്ചുള്ളൂവെങ്കിലും ആ ചേട്ടന്‍ ഒരു ദിവസം നൂറു രൂപ വീതം എനിക്കു പ്രതിഫലം തന്നു. ദിവസവും അവരുടെ വീട്ടില്‍ വിളിച്ചു കൊണ്ടു പോയി ഭക്ഷണം തന്നു. ആദ്യമൊന്നും ഭക്ഷണം ഇറങ്ങുന്നുണ്ടായിരുന്നില്ല. പിന്നെപ്പിന്നെ കുറേശ്ശെ കഴിക്കാന്‍ സാധിച്ചു. സ്നേഹപൂര്‍വം കൃഷ്ണാ എന്നു വിളിച്ചു. കൂടെപ്പിറപ്പിനെപ്പോലെ സ്നേഹിച്ചു. പത്തിരുപതു ദിവസത്തിനുള്ളില്‍ ലീവെടുത്തു പോയ ആള്‍ തിരിച്ചു വന്നെങ്കിലും അവരെന്നെ പറഞ്ഞു വിട്ടില്ല. നിനക്കു കാശു കിട്ടിയിട്ട് പോയാല്‍ മതിയെന്നു പറഞ്ഞു. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ഞാന്‍ മാഡത്തിനെ കാണാന്‍ ചെന്നു. ഒരു നിവൃത്തിയുമില്ലാതിരുന്നിട്ടും ആയിരത്തിയഞ്ഞൂറു രൂപ മാഡമെനിക്കു തന്നു. എത്ര വര്‍ഷം കഴിഞ്ഞു തിരിച്ചു വന്നാലും ഈ കമ്പനിയുള്ളിടത്തോളം കാലം നിനക്കിവിടെയൊരു കസേര കരുതി വയ്ക്കുമെന്ന് മാഡം പറഞ്ഞു. ഒരാള്‍ രാജി വയ്ക്കാന്‍ ആലോചിക്കുന്നുവെന്നു സംശയം തോന്നുമ്പൊഴേ അവരെ പിരിച്ചു വിടുന്ന മാഡത്തിന്‍റെ വാക്കുകള്‍ ഓഫീസില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇതിനോടകം വിജയ് കമ്പനിയുടെ ലെറ്റര്‍ ഹെഡ്‌ മോഷ്ടിച്ച് വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റും, വ്യാജ എക്സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി അവിടെ നിന്നും പോയിരുന്നു.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;പോകാന്‍ നേരം ഞാന്‍ നിറകണ്ണുകളോടെ എനിക്കഭയം തന്നെ ചേട്ടനോടു പറഞ്ഞു, ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാതിരുന്നതു കൊണ്ടാണ് ഞാന്‍ ചേട്ടനോട്‌ ദിവസം ഇരുപതു രൂപ ആവശ്യപ്പെട്ടത്. നിറഞ്ഞ കണ്ണുകളോടെ എന്നെ ചേര്‍ത്തു നിര്‍ത്തി ആ വലിയ മനുഷ്യന്‍ പറഞ്ഞു. അതെനിക്കന്നേ മനസ്സിലായി. ഞാനും കഷ്ടപ്പെട്ടിട്ടുണ്ട്‌ ഒത്തിരി. നീ നാളെ വലിയ നിലയിലാകുമ്പോള്‍ ഈ ചേട്ടനെ മറക്കാതിരുന്നാല്‍ മതി. എന്‍റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ഏറ്റവും വലിയ കാരുണ്യമായിരുന്നു അത്. തലമുറകളോളം ആ കുടുംബത്തെ ഈശ്വരന്‍ സര്‍വ്വ സൌഭാഗ്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;ഇന്നു ഞാന്‍ ഒരു വറ്റു ചോറു പോലും ഒരു നിവൃത്തിയുണ്ടെങ്കില്‍ കളയില്ല. വിശക്കുന്നവന്‍റെ വേദന കണ്ടാല്‍ ഇവന്‍റെ കണ്ണു നിറയാതിരിക്കില്ല. ഭക്ഷണത്തിനു വേണ്ടി യാചിക്കുന്നവരെ കാണുമ്പോള്‍ ആത്മാവില്‍ കുടികൊള്ളുന്ന കരുണാവാരിധിയായ സര്‍വ്വേശ്വരനിലേക്ക്, മഹാദ്ധ്യാപകനിലേക്ക് ഉള്‍ക്കണ്ണുകള്‍ നീളാതിരിക്കില്ല... ജീവിതമെന്ന മഹാസര്‍വ്വകലാശാലയില്‍ നിന്നും ഇവന്‍ പഠിച്ചെടുത്ത വലിയ പാഠമായിരുന്നു വിശപ്പിന്‍റെ &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;പാരവശ്യത്തില്‍ ഭക്ഷണത്തിന്‍റെ മൂല്യമെന്തെന്നത്.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവസാനിച്ചു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0)"&gt;&lt;span class="Apple-style-span" style="FONT-WEIGHT: normal"&gt;© ജയകൃഷ്ണന്‍ കാവാലം&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-6412060081503618743?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/6412060081503618743/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=6412060081503618743&amp;isPopup=true' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/6412060081503618743'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/6412060081503618743'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/02/blog-post_14.html' title='ജയകൃഷ്ണന്‍റെ വനവാസം അവസാനഭാഗം (കഷ്ടകാണ്ഡം)'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-8167593779534814603</id><published>2009-02-13T22:33:00.000-08:00</published><updated>2009-02-14T05:00:40.664-08:00</updated><title type='text'>ജയകൃഷ്ണന്‍റെ വനവാസം -3 (പരിതാപകാണ്ഡം)</title><content type='html'>&lt;div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;a href="http://hrudayathudippukal.blogspot.com/2009/02/1.html"&gt;&lt;span class="Apple-style-span" style="color: rgb(51, 51, 255);"&gt;ഒന്നാം അദ്ധ്യായം: യാത്രാകാണ്ഡം ഇവിടെ വായിക്കുക&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="color: rgb(51, 51, 255); font-weight: bold;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;a href="http://hrudayathudippukal.blogspot.com/2009/02/blog-post.html"&gt;&lt;span class="Apple-style-span" style="color: rgb(51, 51, 255);"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;രണ്ടാം അദ്ധ്യായം: പാരാകാണ്ഡം ഇവിടെ വായിക്കുക&lt;/span&gt;&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ബോസ്‌ പൊതുവേ ശാന്ത പ്രകൃതമാണ്. ഓഫീസ് കാര്യങ്ങളിലൊന്നും ഇടപെടില്ല. എന്നാല്‍ ദേഷ്യം വന്നാല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ ചെല്ലുക എന്നത് ഒരു വലിയ പരീക്ഷണമായിട്ടായിരുന്നു എനിക്കു തോന്നിയിട്ടുള്ളത്.എല്ലാ ദിവസവും ഓഫീസില്‍ വരുമെങ്കിലും ബിസിനസ് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് മാഡമാണ്. കൈവിട്ടു പോകുന്ന കേസുകള്‍ മാത്രം എനിക്കു തന്നാല്‍ മതി എന്നാണ് ബോസ് പറയാറുള്ളത്. ഇപ്പോഴത്തെ അന്തരീക്ഷം എന്തോ കൈവിട്ടു പോയി എന്നെന്നെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ കാബിന്‍ അകത്തു നിന്നു പൂട്ടി. അവിടെയുണ്ടായിരുന്ന കസേരയില്‍ ഇരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മുഖവുരകളൊന്നുമില്ലാതെ ബോസ്‌ ചോദിച്ചു, ഇന്നലെ എന്തുണ്ടായി?. ഞാന്‍ വിജയിനെ ന്യായീകരിക്കാന്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞു അവര്‍ എന്തോ സംശയത്തിന്‍റെ പേരിലാണ് അവനെ പിടിച്ചത്. അവന്‍ തെറ്റൊന്നും ചെയ്തെന്ന് എനിക്കു തോന്നുന്നില്ല. ബോസ്‌ സര്‍വ്വ നിയന്ത്രണവും വിട്ട് പൊട്ടിത്തെറിച്ചു. ബോസ് പറഞ്ഞു നീ ഇവനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. ഇവന്‍ ഇന്നിവിടെ വന്നു പറഞ്ഞത് കള്ളമാണെന്നു തോന്നിയതു കൊണ്ടാണ് നിന്നെ ഞാന്‍ വിളിച്ചു വരുത്തിയത്. ഇവനിന്നിവിടെ വന്നു പറഞ്ഞതെന്താണെന്നറിയുമോ?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഞാന്‍ അന്തം വിട്ടു നിന്നു. ഇക്കാര്യം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നു കരുതിയിരുന്ന എനിക്കിട്ട് തന്നെ അവന്‍ പണിഞ്ഞു. അവന്‍ രാവിലെ ഓഫീസില്‍ ചെന്ന പാടേ പറഞ്ഞു ജെ കെ സാര്‍ ഇന്നലെ കള്ളു കുടിച്ച് ഹൌസ് ഓണറുടെ അടുക്കളയില്‍ ചെന്നു കയറി. ഞാന്‍ ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത്!!!. എങ്ങനെയുണ്ട്‌...? ഇത്രയുമായപ്പോള്‍ ഞാന്‍ സംഭവങ്ങളെല്ലാം വള്ളിപുള്ളി വിടാതെ വിശദമായിത്തന്നെ ബോസിന്‍റെയടുത്ത് പറഞ്ഞു. അവനെ സഹായിക്കാന്‍ ശ്രമിച്ചതും പോരാഞ്ഞ് ഞാനെന്തിന് ആവശ്യമില്ലാതെ ബലിയാടാവണം? ബോസ്‌ അവിടെ നിന്നും എഴുന്നേറ്റ് അവന്‍റെ അടുത്തു ചെന്നു. ആറടിയോളം പൊക്കവും അതിനനുസരിച്ച ശരീരവുമുള്ള ബോസിന്‍റെ ഒരു വിരല്‍ വീണാല്‍ അവന്‍റെ കാര്യം പോക്കാണ്. അദ്ദേഹം അതിനു മടിക്കില്ലെന്നുള്ളത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. അദ്ദേഹം ഏതു പ്രകാരത്തില്‍ പ്രതികരിക്കുമെന്ന് ആര്‍ക്കും ഒരു രൂപവും കിട്ടിയില്ല. അവന്‍ ആലില പോലെ നിന്നു വിറക്കാന്‍ തുടങ്ങി. അവന്‍റെയടുത്ത് ചെന്ന് ബോസ്‌ ഇത്രമാത്രം പറഞ്ഞു. എനിക്കു നിന്നെയും അറിയാം, അവനെയും അറിയാം. എന്നിട്ട് അവനോട്‌ ഇറങ്ങിപ്പോകാന്‍ പറഞ്ഞു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവന്‍ ഇറങ്ങിപ്പോയതിനു ശേഷം എന്നോട്‌ പറഞ്ഞു, ഇന്നു വൈകുന്നേരം തന്നെ അവനെ അവിടുന്ന്‌ ഇറക്കി വിട്ടില്ലെങ്കില്‍ എന്‍റെ തനി സ്വഭാവം നീയറിയും എന്ന്. ഞാന്‍ ചോദിച്ചു അവന്‍ എങ്ങോട്ടു പോകുമെന്ന്‌, ഇത്രയൊക്കെയായിട്ടും അവനോടുള്ള മമത കൊണ്ടൊന്നുമല്ല ഞാനങ്ങനെ ചോദിച്ചത്. ബാംഗ്ലൂര്‍ പോലെയൊരു പട്ടണത്തില്‍ മറ്റൊരു താമസസ്ഥലം പെട്ടെന്നു ലഭിക്കുക വളരെ ബുദ്ധിമുട്ടാണ്. ഒന്നുമില്ലെങ്കിലും സഹപ്രവര്‍ത്തകന്‍ ആയിപ്പോയില്ലേ. ബോസ്‌ പറഞ്ഞു ലെറ്റ് ഹിം ഗൊ റ്റു ദി ഹെല്‍, നീ വേണ്ടാത്ത കാര്യങ്ങളൊന്നും തലയില്‍ കയറ്റി വയ്ക്കണ്ട എന്ന്. കൂടുതല്‍ അവിടെ നിന്നു വിളമ്പിയാല്‍ പിന്നെ എനിക്കിട്ടും കിട്ടുമെന്ന്‌ അറിയാവുന്നതു കൊണ്ട്‌ ഞാന്‍ തിരികെ താമസസ്ഥലത്തേക്കു പോന്നു. വൈകുന്നേരമായപ്പോള്‍ യാതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ വിജയ് മൂളിപ്പാട്ടും പാടി കയറി വന്നു. ഇന്നു തന്നെ മുറിയൊഴിയണം. വേറേ നിവൃത്തിയില്ലാഞ്ഞിട്ടാണെന്ന്‌ അവന്‍റെ മുഖത്തേക്കു നോക്കാതെ ഞാന്‍ പറഞ്ഞു. അവന്‍ എന്നെ കുറേ തെറിയും വിളിച്ച് അവിടെ നിന്നും ഇറങ്ങിപ്പോയി. രണ്ടു ദിവസം കഴിയുമ്പോഴാണറിയുന്നത് എന്‍റെ ബാഗില്‍ നിന്നും രണ്ടായിരത്തി നാനൂറ്‌ രൂപയോളം എടുത്തുകൊണ്ടാണ് ആശാന്‍ സ്ഥലം വിട്ടതെന്ന്. എപ്പോള്‍ എങ്ങനെ എടുത്തു എന്നുള്ളതൊന്നും എനിക്കറിയില്ല. ഞാന്‍ അതൊട്ടു ചോദിക്കാനും പോയില്ല. അനര്‍ഹമായ സമ്പത്തിന് അനുഭവയോഗമുണ്ടാവില്ലെന്നത് അവനറിഞ്ഞില്ലല്ലോ... കഷ്ടം&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കാലങ്ങള്‍ കടന്നു പോയി. മറ്റൊരു താമസസ്ഥലത്തു നിന്നും പോയിവന്ന് വിജയ് തന്‍റെ ജോലിയും പാരപ്രവര്‍ത്തനങ്ങളും അനുസ്യൂതം തുടര്‍ന്നു കൊണ്ടിരുന്നു. കമ്പനി കുറേക്കൂടി വിപുലമായ പദ്ധതികള്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി. ബാംഗ്ലൂര്‍, ചെന്നൈ, പൂന, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ കമ്പനിക്ക് ശാഖകളും വന്‍ പ്രോജക്ടുകളും ഉണ്ടായി. ഇവന്‍ കമ്പനിയുടെ ഇവന്‍റ്, ആന്‍ഡ് അഡ്വര്‍ടൈസിംഗ് വിംഗിന്‍റെ ആര്‍ട്ട് ഡയറക്ടറായി (ഈ പറഞ്ഞ പണിയെന്താണെന്ന് എനിക്കിപ്പൊഴും അറിയില്ല) കമ്പനിയുടെ ഈ കുതിച്ചു ചാട്ടം ചില ആഭ്യന്തര പ്രശ്നങ്ങള്‍ക്കു വഴി വച്ചു. അതോടെ ബോസിന് കമ്പനി കാര്യങ്ങളില്‍ പലയിടത്തും ശ്രദ്ധിക്കാന്‍ കഴിയാതെയായി. മാഡമാണെങ്കില്‍ പൂനായിലും, അഹമ്മദാബാദിലുമുള്ള ഓഫീസുകളുടെ കാര്യങ്ങള്‍ മാത്രം നോക്കി നടത്തി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വകതിരിവു കെട്ടവനെ ജോലിക്കു വച്ചാലുള്ള കുഴപ്പങ്ങള്‍ തിരിച്ചറിയാന്‍ എന്തുകൊണ്ടോ ഞങ്ങളുടെ കമ്പനി വളരെ വൈകിപ്പോയി എന്നു തിരിച്ചറിഞ്ഞത് ആ വലിയ പ്രതിസന്ധിയോടെയായിരുന്നു. തീരെ പ്രതീക്ഷിച്ചിരിക്കാതെയുണ്ടായ ആ തിരിച്ചടിയില്‍ കമ്പനിയും സ്റ്റാഫും വല്ലാതെ വലഞ്ഞു പോയി&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="color: rgb(51, 51, 255);"&gt;&lt;a href="http://hrudayathudippukal.blogspot.com/2009/02/blog-post_14.html"&gt;&lt;span class="Apple-style-span" style="font-size: large;"&gt;തുടര്‍ന്നു വായിക്കുക...&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="color: rgb(51, 51, 255); font-weight: bold;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="color: rgb(51, 51, 255); font-weight: bold;"&gt;&lt;span class="Apple-style-span" style="color: rgb(0, 0, 0); font-weight: normal; "&gt;© ജയകൃഷ്ണന്‍ കാവാലം&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-8167593779534814603?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/8167593779534814603/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=8167593779534814603&amp;isPopup=true' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/8167593779534814603'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/8167593779534814603'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/02/3.html' title='ജയകൃഷ്ണന്‍റെ വനവാസം -3 (പരിതാപകാണ്ഡം)'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-9186561444231240502</id><published>2009-02-11T20:48:00.000-08:00</published><updated>2009-02-13T22:49:31.415-08:00</updated><title type='text'>ജയകൃഷ്ണന്‍റെ വനവാസം (൨) പാരാകാണ്ഡം</title><content type='html'>&lt;p&gt;&lt;a href="http://hrudayathudippukal.blogspot.com/2009/02/1.html"&gt;&lt;strong&gt;&lt;span style="color:#3333ff;"&gt;ഒന്നാം ഭാഗം യാത്രാ കാണ്ഡം ഇവിടെ വായിക്കുക&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt;&lt;/p&gt;&lt;p&gt;ജോയിന്‍ ചെയ്ത ദിവസം തന്നെ വിജയിനെ ഞാന്‍ ശ്രദ്ധിച്ചു. ഒരു അനാവശ്യ ബഹുമാനത്തിന്‍റെ അസ്ഥാനത്തുള്ള പ്രകടനം. അന്നെന്നെ ഇന്‍റര്‍വ്യൂ ചെയ്തത് മുതലാളിയുടെ പത്നിയും കമ്പനിയുടെ ഓപ്പറേഷന്‍സ് ഹെഡുമായ ഞങ്ങളെല്ലാവരും മാം എന്നു വിളിക്കുന്ന വളരെ നല്ല ഒരു സ്ത്രീയായിരുന്നു. അവരാണ് ഇവനെ ഒരു ഓഫീസിനുള്ളില്‍ നിര്‍വ്വഹിക്കേണ്ടതായ പലവിധ കാര്യങ്ങളും പഠിപ്പിച്ചു തന്നത്. ക്ലയന്‍റ് മീറ്റിംഗ്, എക്സിക്യൂഷന്‍, ഇവന്‍റ് കോര്‍ഡിനേഷന്‍ തുടങ്ങി മറ്റുള്ളവരെ ചീത്ത വിളിക്കാന്‍ വരെ എന്നെ പഠിപ്പിച്ചത് മാഡമാണ്. മാഡം ഓഫീസില്‍ വരുമ്പോള്‍ എന്‍റെ കൈ കൊണ്ട്‌ ഒരു കപ്പ് കാപ്പി ഉണ്ടാക്കി കൊടുക്കണമെന്നത് ഇടക്കെപ്പൊഴോ തുടങ്ങിയ ഒരു പതിവാണ്. എന്നെ മകനേപ്പോലെ കരുതിയിരുന്ന അവരോടുള്ള കടമയും, അവകാശവുമായി ഇവനതു തുടര്‍ന്നു പോന്നു. വിജയ് വന്നു മൂന്നാം ദിവസം എന്‍റെ ഈ അവകാശത്തില്‍ അവന്‍ കൈ വച്ചു. വന്നതിന്‍റെ മൂന്നാം ദിവസം തന്നെ അങ്ങനെ മാഡത്തിന്‍റെ ചീത്തവിളി കേള്‍ക്കുവാനുള്ള ഭാഗ്യം അവനു സിദ്ധിച്ചു. ‘നീ ഇങ്കെ അക്കൌണ്ടന്‍റായി വന്തതോ അതോ ഓഫീസ്‌ ബോയ് വേല പാക്കിറുതുക്കു വന്തതാ? അപ്പടിയാനാല്‍ ഉനക്കു ഓഫീസ് ബോയ് സാലറി പോതുമാ?’ കാപ്പിയുമായി ചെന്ന പാടേ മാഡം അവനോട്‌ അലറി. അവന്‍ പരുങ്ങലിലായി. നാന്‍ അന്തമാതിരിയൊന്നുമേ നിനക്കലേ മാഡം, ഇങ്കെ ജേ കേ സാര്‍ ഉങ്കളുക്ക് കോഫി പോട്ട് തരുവത് പാര്‍ത്തേന്‍ ആനാ ഇപ്പൊ അവങ്കള്‍ ബിസിയെന്നു നിനച്ച് താന്‍ നാനേ പോട്ട് വന്തത്... അവന്‍ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു... ആ സ്ഥാപനത്തിലും, അവരുടെ മനസ്സിലും ഇവന്‍റെ വിലയെന്തെന്ന് ആദ്യമായി തിരിച്ചറിഞ്ഞ മറുപടിയായിരുന്നു അവര്‍ പറഞ്ഞത്. അവന്‍ എനക്ക് എന്നുടെ വിഗ്‌നേഷ് മാതിരി, നീ യാരപ്പാ? അവന്‍ എന്ന പണ്ണിയാലും നീയും അപ്പടി പണ്ണുമാ?... വിഗ്‌നേഷ് അവരുടെ ഏക മകനാണ്. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, നല്ല പെരുമാറ്റമുള്ള, ചുറുചുറുക്കുള്ള മിടുക്കന്‍ അഞ്ചു വയസ്സുകാരന്‍. ഇപ്പുറത്ത് കാബിനിലിരുന്ന് മാഡത്തിന്‍റെ ഈ വാക്കുകള്‍ കേട്ട് ഇവന്‍ കരഞ്ഞു പോയി. വിജയ് ഒരു ദിവസത്തേക്ക് ഫ്യൂസ് പോയതു പോലെ ഇരിപ്പിടത്തില്‍ നിന്നും അനങ്ങാതെ ഇരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അടുത്ത ദിവസം മുതല്‍ പിന്നെയും തുടങ്ങി പരാക്രമം. ഓഫീസിലെ ശിവകുടുംബത്തിന്‍റെ ചിത്രത്തില്‍ ദിവസവും മുല്ലപ്പൂ മാല വാങ്ങി ചാര്‍ത്തിയിരുന്നത് ഇവനായിരുന്നു. അതു കക്ഷി ഏറ്റെടുത്തു. ആരു ചാര്‍ത്തിയാലും ഭഗവാനു മാല കിട്ടണം. അതായിരുന്നു എന്‍റെ നിര്‍ബന്ധം. കക്ഷി ഇതേറ്റെടുത്തതോടെ പ്രതിമാസം തൊണ്ണൂറു രൂപയില്‍ കവിയാത്ത ഈ ഇടപാട്‌ നൂറു രൂപയ്ക്കു മുകളിലായി കമ്പനി അക്കൌണ്ടിലേക്ക് ഗതി മാറി. ഇവനിതെല്ലാം ഒരു നല്ല ആസ്വാദകനെപ്പോലെ കണ്ടു മിണ്ടാതിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഒരാഴ്ച്ചക്കുള്ളില്‍ പുതിയ ആവശ്യവുമായി വിജയ് ഇവന്‍റെ മുന്‍പില്‍. അവനു ശമ്പളം നാലായിരമേ ഉള്ളൂ. അതില്‍ രണ്ടായിരം വീട്ടില്‍ അയച്ചു കൊടുക്കണം, ബാക്കി രണ്ടായിരം രൂപ കൊണ്ട്‌ ഒന്നിനും തികയില്ല, താമസം ഭക്ഷണം എല്ലാത്തിനും കൂടി ഇതു തികയില്ല എങ്ങനെയെങ്കിലും സഹായിക്കണം, അവനെ എന്‍റെ കൂടെ താമസിപ്പിക്കണം തുടങ്ങി രാവിലെ മുതല്‍ വൈകുന്നേരം വരെ പുഷ്പാഞ്ജലി. വൈകുന്നേരമായപ്പോള്‍ ഞാന്‍ മാഡത്തിനോടു ചോദിച്ചു ഇവനെക്കൂടെ എന്‍റെ കൂടെ കൂട്ടട്ടെ എന്ന്. മാഡം പറഞ്ഞു, നന്നായി ആലോചിച്ചു മാത്രം തീരുമാനിക്കുക, കൂടെ കൂട്ടിയാലും ഭക്ഷണം, താമസം തുടങ്ങിയവയുടെ എല്ലാം നേര്‍ പകുതി അവന്‍റെ കയ്യില്‍ നിന്നു നിര്‍ബന്ധമായും വാങ്ങിയിരിക്കണം എന്ന്. അവിടെ ഇവനൊരു കള്ളത്തരം ചെയ്തു. അവനോട്‌ പറഞ്ഞു, മാഡം ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്നാല്‍ നീ വാടകയുടെ പകുതിയൊന്നും തരണ്ട എനിക്ക് അഞ്ഞൂറു രൂപ മാത്രം വാടക തന്നാല്‍ മതി. രണ്ടായിരത്തി എണ്ണൂറു രൂപയാണ് വാടക ഭക്ഷണം പുറത്തു നിന്നാണ് കഴിക്കുന്നത്. അവന്‍ സമ്മതിച്ചു. അവന്‍ പറഞ്ഞു ഈ മാസം എന്‍റെ കയ്യില്‍ പണമില്ല അടുത്ത മാസം മുതല്‍ ഞാന്‍ പണം തരാമെന്ന്. ഞാന്‍ സമ്മതിച്ചു. അങ്ങനെ ഞങ്ങള്‍ താമസം തുടങ്ങി. അവനു കിടക്കാനും, പുതക്കാനും വരെ വാങ്ങിക്കൊടുത്ത് ഞാനവനെ കൂടെ കൂട്ടി. അന്നു മുതല്‍ കക്ഷി എന്‍റെ ചിലവിലായി ഭക്ഷണവും മറ്റു ചിലവുകളും. അവനു വീട്ടില്‍ കൊടുക്കാനല്ലേ എന്നു കരുതി ഞാന്‍ ഒന്നും കാര്യമായെടുത്തില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വീട്ടുടമ ഞങ്ങളുടെ മുറ്റത്തു തന്നെയാണ് താമസം. ഒരു ദിവസം രാത്രി അവര്‍ നോക്കിയപ്പോള്‍ വിജയ് അവരുടെ അടുക്കളയില്‍ നില്‍ക്കുന്നു! അവര്‍ കയ്യോടെ പിടി കൂടി. ചോദിച്ചപ്പോള്‍ ചന്ദനത്തിരി കത്തിക്കാന്‍ തീപ്പെട്ടി ചോദിക്കാന്‍ ചെന്നതാണെന്ന്‌ അവന്‍ പറഞ്ഞു. രണ്ടോ മൂന്നോ തീപ്പെട്ടി ഉണ്ടായിരുന്നിട്ടും ഇവനെന്തിനാണ് അവിടെ പോയതെന്നു മാത്രം എനിക്കു മനസ്സിലായില്ല. അവന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും വീട്ടുടമ അവകാശപ്പെടുന്നു. എന്നാല്‍ എനിക്കതനുഭവപ്പെട്ടുമില്ല. കണ്ടാല്‍ ഗുസ്തിക്കാരനെപ്പോലെ തോന്നുന്ന അയാള്‍ ഡല്‍ഹിയില്‍ നിന്നും ബാംഗ്ലൂരില്‍ വന്നു സ്ഥിരതാമസമാക്കിയിരിക്കുന്ന ഒരു മാര്‍വാഡിയാണ്. സുഖമില്ലാതിരുന്ന ഞാന്‍ നേരത്തെ ഉറങ്ങുകയും ചെയ്തു. ഇവനെ പൊക്കിയെടുത്ത് അവര്‍ എന്‍റെയടുത്തു വന്നു. ഇവനെ ഇവിടുന്നു പറഞ്ഞു വിട്ടില്ലെങ്കില്‍ നിന്നെയും കൂടി ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തി. ഞാന്‍ അവരുടെ കാലു പിടിച്ചു. ഇവന് മറ്റൊരു താമസസ്ഥലം കിട്ടുന്നതുവരെയെങ്കിലും അവനെ അവിടെ താമസിക്കാന്‍ അനുവദിക്കണമെന്നു പറഞ്ഞ്‌ അപേക്ഷിച്ചു. ഒടുവില്‍ ഞാനില്ലാത്തപ്പോള്‍ അവനിവിടെ കാണാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ അവര്‍ സമ്മതിച്ചു.&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt;&lt;/p&gt;&lt;p&gt;പിറ്റേ ദിവസം ഞാന്‍ ലീവായിരുന്നു. രാവിലെ എഴുന്നേറ്റ് കുളിയും, പ്രാര്‍ത്ഥനയും, ഭക്ഷണവുമെല്ലാം കഴിഞ്ഞ് മരുന്നും കഴിച്ച് ഞാന്‍ കിടന്നുറങ്ങി. അപ്പോഴുണ്ട്‌ ഓഫീസില്‍ നിന്നു ഫോണ്‍ വിളി. എത്രയും പെട്ടെന്ന്‌ ഓഫീസില്‍ എത്തണം. ഞാന്‍ ഒരു ഓട്ടോ വിളിച്ച് ഓഫീസിലെത്തിയപ്പോള്‍ ബോസിന്‍റെ കാബിനില്‍ ബോസ്‌, പ്രൊഡക്ഷന്‍ മാനേജര്‍, വിജയ് തുടങ്ങിയവര്‍ അക്ഷമരായി കാത്തു നില്‍ക്കുന്നു. ബോസിന്‍റെ മുഖം കോപം കൊണ്ട്‌ ജ്വലിക്കുന്നു. കാര്യമറിയാതെ നിന്ന എന്നോട്‌ ആ കാബിന്‍ അകത്തു നിന്നു പൂട്ടാന്‍ ബോസ്‌ പറഞ്ഞു... &lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="color: rgb(51, 51, 255); font-size: 18px; font-weight: bold;"&gt;&lt;a href="http://hrudayathudippukal.blogspot.com/2009/02/3.html"&gt;&lt;span class="Apple-style-span" style="color: rgb(51, 51, 255);"&gt;&lt;span class="Apple-style-span" style="font-size: x-large;"&gt;തുടര്‍ന്നു വായിക്കുക...&lt;/span&gt;&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;© ജയകൃഷ്ണന്‍ കാവാലം&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-9186561444231240502?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/9186561444231240502/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=9186561444231240502&amp;isPopup=true' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/9186561444231240502'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/9186561444231240502'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/02/blog-post.html' title='ജയകൃഷ്ണന്‍റെ വനവാസം (൨) പാരാകാണ്ഡം'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-8327738952921131960</id><published>2009-02-09T22:32:00.000-08:00</published><updated>2009-02-11T21:27:03.304-08:00</updated><title type='text'>ജയകൃഷ്ണന്‍റെ വനവാസം (൧) യാത്രാകാണ്ഡം</title><content type='html'>ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ബാംഗ്ലൂരിലേക്ക് വണ്ടി കയറുമ്പോള്‍ മനസ്സു ശൂന്യമായിരുന്നു. അന്നു ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഇവന് അയ്യായിരം രൂപ ശമ്പളം. യാത്രാ ചിലവുകളും മറ്റു ചിലവുകളും കഴിച്ച് വലിയ മിച്ചമൊന്നുമില്ലെങ്കിലും വലിയ പ്രവൃത്തി പരിചയമൊന്നുമില്ലാത്ത ഇരുപത്തിയൊന്നു വയസ്സുകാരന് അത് തികച്ചും യോജ്യമായ തുകയെങ്കിലും, സ്ഥാപനവുമായി ചേര്‍ന്നു പോകാന്‍ മനസ്സനുവദിച്ചില്ല. അതിന്‍റെ ഉടമയായ ആ വലിയ മനുഷ്യനോട്‌ യാത്ര ചോദിച്ചിറങ്ങുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമൊന്നും എന്‍റെ മനഃസ്സാക്ഷി എന്നോടു ചോദിച്ചില്ല...&lt;br /&gt;&lt;br /&gt;&lt;br /&gt;ബാംഗ്ലൂര്‍ എന്നൊരു സ്വപ്നഭൂമിയെക്കുറിച്ച് പെട്ടെന്നാണൊരു ഉള്‍വിളിയുണ്ടായത്. നേരേ അങ്ങോട്ടു വിട്ടു. തിരുവനന്തപുരം - എറണാകുളം വഴി പ്രകൃതി മാടി വിളിക്കുന്ന സത്യമംഗലം കാടും താണ്ടി ഒരു യാത്ര. പ്രപഞ്ചം കണ്ണടച്ചു തുറന്നത് അന്നു വരെ കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന ഉദ്യാനഭൂമിയിലെ മായക്കാഴ്ചകളിലേക്ക്. ആകെ കേട്ടറിവുള്ളത് ഇലക്ട്രോണിക് സിറ്റി എന്ന പേരു മാത്രമാണ്. ആരോടൊക്കെയോ ചോദിച്ച് അവിടെയെത്തിയപ്പോള്‍ പല കമ്പനികളുടെയും വാതില്‍ക്കല്‍ നില്‍ക്കുന്ന കാവല്‍ക്കാര്‍ മീശ പിരിച്ചു കാട്ടി ഓടിച്ചു. വന്ന വഴിയെ തിരിച്ചു നടന്നപ്പോഴാണ് അവിടെ എ സി മെക്കാനിക്കായി ജോലി ചെയ്യുന്ന ആന്‍റണിയെ പരിചയപ്പെടൂന്നത്. അവനും മറ്റു മൂന്നു പേരും കൂടി അവിടെയൊരു മുറിയെടുത്തു താമസിക്കുകയാണ്. വാടക പങ്കിടാമെന്ന ആശ്വാസത്തില്‍ ഹൊസാ റോഡ് എന്ന സ്ഥലത്ത് എനിക്കും ഒരിടമവര്‍ തന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അവിടെ ചെന്നപ്പോഴാണറിയുന്നത് പ്രതിമാസം കിട്ടുന്ന ആയിരത്തിയഞ്ഞൂറു രൂപ ബസ്‌ കൂലിക്കും വാടകയ്ക്കും മാത്രം തികയുന്ന അവര്‍ മുഴുപ്പട്ടിണിയാണെന്ന സത്യം. കയ്യില്‍ ഏഴായിരത്തോളം രൂപ കരുതിയിരുന്നതില്‍ കുറേയൊക്കെ ചിലവായി. ബാക്കി പണം കൊണ്ട്‌ ഞങള്‍ നാലു പേരും കുറച്ചു ദിവസങ്ങള്‍ തള്ളി നീക്കി. എത്ര നിര്‍ബന്ധിച്ചാലും കഴിക്കാന്‍ കൂട്ടാക്കാത്ത അവരെ അടിയല്ലാത്തതെല്ലാം നടത്തിയാണ് ഒന്നെഴുന്നേല്‍പ്പിക്കുക വരെ ചെയ്യുന്നത്. ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി. മൂന്നാം ദിവസം വഴിയില്‍ നിന്നു വാങ്ങിയ ഒരു ക്ലാസ്സിഫൈഡ്‌ പരസ്യത്തില്‍ കണ്ട കമ്പനിയില്‍ നേരേ കേറി ചെന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ആഢ്യയായ ഒരു സ്ത്രീ എം ഡിയുടെ കസേരയില്‍ പുറം തിരിഞ്ഞിരിക്കുന്നു. ഇന്‍റര്‍വ്യൂവിനു വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഇരിക്കാന്‍ പറഞ്ഞു. പത്തില്‍ കവിയാത്ത കുറേ ചോദ്യങ്ങള്‍, അവരുടെ പുതിയ ബ്രാന്‍ഡിന് ഒരു ലോഗോ ഉണ്ടാക്കാന്‍ പറഞ്ഞു ഇത്രയും കഴിഞ്ഞപ്പോള്‍ അവസാനമായി ഒരു ചോദ്യം. എത്ര ശമ്പളം പ്രതീക്ഷിക്കുന്നു. അയ്യായിരം രൂപ ശമ്പളം വാങ്ങിയിരുന്നവന്‍ കണ്ണു പൂട്ടി ഒരു തട്ടു തട്ടി ടെന്‍ തൌസന്‍ഡ്‌ റുപ്പീസ് പെര്‍ മന്ത്... പോയി രണ്ടു ദിവസം കഴിഞ്ഞ് വിളിക്കൂ വിവരമറിയിക്കാം എന്ന് ഉത്തരവും കിട്ടി.&lt;br /&gt;&lt;br /&gt;&lt;br /&gt;പത്താം നിലയിറങ്ങുമ്പോള്‍ മനഃസ്സാക്ഷി എന്നെ ചീത്ത വിളിച്ചു. വല്ല കാര്യവുമുണ്ടോ പതിനായിരം രൂപ ചോദിച്ചിട്ട്? ഈ പണി പോയതു തന്നെ. പട്ടിണി കിടക്കാന്‍ നേരമാ അവന്‍റെയൊരു അത്യാഗ്രഹം... വേണ്ടിയീരുന്നില്ലെന്ന് എനിക്കും തോന്നി. രണ്ടു ദിവസം തികയുന്ന നിമിഷം വിളിച്ചു. തല്‍ക്കാലം എണ്ണായിരം രൂപ തരാം. രണ്ടു മാസം കഴിഞ്ഞ് കൂട്ടിത്തരാമെന്ന് മറുതലയ്ക്കല്‍ നിന്നു കേട്ടതും, മനസ്സൊന്നു കുളിര്‍ത്തു. ഇന്ന് തീയതി പത്ത്. പതിനഞ്ചാം തീയതി ജോയിന്‍ ചെയ്യാം. പന്ത്രണ്ടാം തീയതി ആയപ്പൊഴേക്കും ഇവന്‍റെ പോക്കറ്റ് കാലി. തുടര്‍ന്നു വന്ന മൂന്നു ദിവസം ആ സഹജീവികള്‍ എവിടെ നിന്നു ഭക്ഷണം കൊണ്ടു വന്നു എന്നു ചോദിക്കാന്‍ ഇവനു ധൈര്യമുണ്ടായില്ല. ഉള്ളതു ഞങ്ങള്‍ പങ്കിട്ടു കഴിച്ചു. പതിനഞ്ചാം തീയതി രാവിലെ പോകാനൊരുങ്ങിയപ്പോള്‍ എങ്ങനെ അവിടെ വരെയെത്തുമെന്നതിന് യാതൊരു രൂപവുമില്ലായിരുന്നു. എങ്കിലും ഒരുങ്ങി. പക്ഷേ അപ്പോള്‍ ആന്‍റണിയും കൂട്ടരും മുപ്പതു രൂപ ഇവന്‍റെ പോക്കറ്റില്‍ ഇട്ടു തന്നു. എന്നിട്ടു ചോദിച്ചു എം ജി റോഡ്‌ വരെ ഇതെങ്കിലുമില്ലാതെ നീ എങ്ങനെ പോകും? അവര്‍ ഈ പണം എങ്ങനെയുണ്ടാക്കിയെന്ന്‌ ഇന്നും എനിക്കറിയില്ല. പീന്നീട്‌ ഓഫീസിനടുത്ത് ഒരു പേയിംഗ് ഗസ്റ്റ് അക്കോമഡേഷനിലേക്കു ഞാന്‍ സൌകര്യാര്‍ത്ഥം മാറി. അതിനു ശേഷം രണ്ടു പ്രാവശ്യം ഞാന്‍ അവിടെ പോയെങ്കിലും അവരെ എനിക്കു കാണാന്‍ കഴിഞ്ഞില്ല. ഇടക്കൊരു ദിവസം ആന്‍റണി എന്നെ വിളീച്ച് വാടക കൊടുക്കാന്‍ കുറച്ചു പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അന്നെന്‍റെ കയ്യില്‍ അതുണ്ടായിരുന്നില്ല. ആ ദുഃഖം ഇന്നും എന്‍റെ മനസ്സില്‍ ഒരു വേദനയായി നിലനില്‍ക്കുന്നു. അവര്‍ തന്നയച്ച മുപ്പതു രൂപയില്ലായിരുന്നെങ്കില്‍ എനിക്കന്ന്‌ ആ ജോലിക്കു കയറാന്‍ തന്നെ സാധിക്കുമായിരുന്നില്ല. എന്നിട്ടും ഒരു ആപദ്‌ഘട്ടത്തില്‍ എനിക്ക് ആ സഹജീവികളോട്‌ നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല. അതു കഴിഞ്ഞിന്നോളം എനിക്കവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. എറണാകുളത്ത് ചിറ്റൂര്‍ എന്ന സ്ഥലത്ത് ഏതോ ഒരു പുഴയുടെ അക്കരെയാണ് ആന്‍റണിയുടെ വീട്‌. മനസ്സു നിറയെ ഡെയ്സി എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി എന്നോടൊപ്പം പട്ടിണി കിടന്ന ആ കൂട്ടുകാരനെ കണ്ടെത്താന്‍ ഈ അക്ഷരങ്ങള്‍ എന്നെ സഹായിച്ചെങ്കില്‍ എന്ന്‌ വെറുതേ ആശിച്ചു പോകുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;രണ്ടു മാസം കഴിഞ്ഞ്‌ പതിനായിരം രൂപയാക്കി ശമ്പളം തരാമെന്നു പറഞ്ഞെങ്കിലും, രണ്ടു മാസം കഴിഞ്ഞും അവര്‍ അനങ്ങിയില്ല. എന്നാല്‍ മൂന്നാം മാസം അവര്‍ എനിക്ക് പന്ത്രണ്ടായിരം രൂപയായി അതുയര്‍ത്തി തന്നു. ഇവനവിടെ ഒരു കൊച്ചു മുറിയെടുത്തു താമസമാരംഭിച്ചു. ജീവിത രീതികള്‍ മെച്ചപ്പെട്ടു. കമ്പനി വളര്‍ന്നതോടൊപ്പം ഇവന് ജൂനിയേഴ്സുണ്ടായി, സീനിയര്‍ വിഷ്വലൈസര്‍ എന്ന പദവിയിലേക്ക് ഉയര്‍ന്നു, സ്വന്തമായി കാബിനും കൂടുതല്‍ ഉത്തരവാദിത്വങ്ങളും ഒപ്പം കൂടുതല്‍ പണവും അവര്‍ എനിക്കു തന്നു. ജെ.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഞാന്‍ സ്ഥാപനത്തിന്‍റെ കീ പേഴ്സണ്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങി. അന്നും ഇടക്കിടെ വിശന്നു തളര്‍ന്ന ആ കൂട്ടുകാരുടെ വാടിയ മുഖം എന്നെ കീറിമുറിച്ചു കൊണ്ടിരുന്നു. എല്ലാ മാസവും ശമ്പളം വാങ്ങുമ്പോള്‍ എന്‍റെ മനസ്സ്‌ എന്തിനെന്നറിയാതെ പിടഞ്ഞു... മനഃപൂര്‍വ്വമല്ലെങ്കിലും അവരോട്‌ ചെയ്യേണ്ടി വന്ന അനീതിയെ ചൊല്ലി എന്‍റെ മനഃസ്സാക്ഷി എന്നോടു നിരന്തരം കലഹിച്ചു കൊണ്ടിരുന്നു&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു ദിവസം കമ്പനിയില്‍ പുതിയ ഒരു അക്കൌണ്ടന്‍റ് ജോയിന്‍ ചെയ്തു. വിജയ് എന്നു പേരുള്ള ഒരു തമിഴന്‍. ഇവന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്ത പല സംഭവങ്ങള്‍ക്കും കാരണമാകാനായിരുന്നു അവന്‍റെ ആഗമം എന്ന് പിന്നീടാണ് ഇവനു മനസ്സിലാകുന്നത്‌... ഇവന്‍റെ മനഃസ്സാക്ഷിയുടെ ശാപം പോലെ...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:100%;"&gt;&lt;a href="http://hrudayathudippukal.blogspot.com/2009/02/blog-post.html"&gt;&lt;span style="color:#3333ff;"&gt;തുടര്‍ന്നു വായിക്കുക...(ഇതിലേ പോവുക)&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;© ജയകൃഷ്ണന്‍ കാവാലം&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-8327738952921131960?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/8327738952921131960/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=8327738952921131960&amp;isPopup=true' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/8327738952921131960'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/8327738952921131960'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/02/1.html' title='ജയകൃഷ്ണന്‍റെ വനവാസം (൧) യാത്രാകാണ്ഡം'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-8321738228330405106</id><published>2009-02-02T03:37:00.001-08:00</published><updated>2009-02-02T03:54:42.916-08:00</updated><title type='text'>നഗ്നന്‍റെ ദുഃഖം (മുത്തു പൊഴിയുന്ന കാവാലം 9)</title><content type='html'>ജയകൃഷ്ണന് ഭ്രാന്തായിരുന്ന കാലം.&lt;br /&gt;&lt;br /&gt;&lt;br /&gt;കാവാലത്തെ വീട്ടില്‍ ഇവന്‍ ഒറ്റക്കുള്ള ഒരു പ്രഭാതം. അമ്മ സുഖമില്ലാതെയിരിക്കുന്ന അമ്മൂമ്മയെ കാണാനായി യാത്രയാവുകയാണ്. എന്നോടു പറഞ്ഞു മോനേ മറ്റന്നാള്‍ ചിങ്ങം ഒന്നാണ്. ആണ്ടുപിറപ്പും ഒന്നാംതീയതിയുമായിട്ട് വീടൊന്നും വൃത്തിയാക്കിയിട്ടില്ല നീ നിന്നെക്കൊണ്ടാവുന്ന പോലെ ഒന്നു വൃത്തിയാക്കിയിട്ടേക്കണം. മുന്‍ വശത്തെ മുറിയും വിളക്കു കത്തിക്കുന്ന മുറിയും മാത്രമെങ്കിലും ഒന്നു കഴുകിയിടണം, നിന്‍റെ തുണിയെല്ലാം നനച്ചുണങ്ങണം. ഞാന്‍ പറഞ്ഞു അതിനെന്താ അമ്മേ ചെയ്തേക്കാം. രണ്ടു മൂന്നു ദിവസം എന്തിന്‍റെയോ അവധിയാണ്. പുറത്തിറങ്ങുന്ന ശീലം പണ്ടേയില്ലാത്തതു കൊണ്ട്‌ ധാരാളം സമയമുണ്ട്‌. വൃത്തിയാക്കല്‍ പരിപാടി വിപുലമായി തെന്നെ ചെയ്തേക്കമെന്നു കരുതി.&lt;br /&gt;&lt;br /&gt;&lt;br /&gt;അമ്മ വരുമ്പോള്‍ ഞെട്ടണം. ഇങ്ങനെ ഒരു മോനെ എവിടെ കിട്ടുമെടാ എവിടെ കിട്ടും എന്ന്‌ അമ്മയെക്കൊണ്ട്‌ പറയിപ്പിക്കണം. അടുത്ത വീട്ടിലെ സെഞ്ചോയോടും, രാജേഷിനോടുമൊക്കെ വീട്ടുകാര്‍ എടാ ആ ജയകൃഷ്ണനെ കണ്ടു പഠിക്ക് എന്നു പറയുന്നത് ഇവിടെ കേള്‍ക്കണം സ്വന്തം കഴിവു തെളിയിക്കാന്‍ കിട്ടിയ ഒരവസരമാണ് എന്നൊക്കെ തീരുമാനിച്ച് ഇവന്‍ പരിപാടി തുടങ്ങി. രണ്ടു മുറി എന്നു പറഞ്ഞിടത്ത് മുഴുവന്‍ മുറിയും സോപ്പും ഇഞ്ചയും ഉപയോഗിച്ചു കഴുകി വെടിപ്പാക്കി. കക്കൂസ് മുഖം നോക്കാന്‍ പരുവത്തിന് വൃത്തിയാക്കി, തട്ടിന്‍പുറം വരെ അടുക്കി, എന്നിട്ടും സമാധാനം വരാഞ്ഞ് പുറം ഭിത്തികള്‍ വരെ വെള്ളമൊഴിച്ചു കഴുകി (എന്നാലല്ലേ നാട്ടുകാര്‍ കാണൂ) എന്നിട്ടു കുറച്ചു നേരം ഞെളിഞ്ഞു നിന്ന്‌ ഓര്‍ത്തോര്‍ത്ത് അഭിമാനിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇനി അടുത്ത പടി തുണിയലക്കാണ്. അതും വിപുലമാക്കിക്കളയാമെന്നു തീരുമാനിച്ചു. കാവാലത്തുകാര്‍ ഈയടുത്ത കാലം വരെ തുണിയലക്കിക്കൊണ്ടിരുന്നത് തോട്ടിലും ആറ്റിലുമൊക്കെയാണ്. തോട്ടിലേക്കു താഴ്ത്തിക്കെട്ടിയിരിക്കുന്ന കല്‍പ്പടവുകളില്‍ ഒരു കരിങ്കല്‍ ഉണ്ടാവും അതിലടിച്ചാണ് നനക്കുന്നത്. ഈ കല്‍പ്പടവുകള്‍ക്ക് എന്‍റെ ജീവിതത്തില്‍ വളരെ വലിയ സ്ഥാനമുണ്ട്‌. വീട്ടില്‍ വരെ വന്നെത്തുന്ന തോട്ടിലേക്ക് നാലു കടവുകള്‍ പണിതിട്ടുണ്ട്. ഒന്ന്‌ വീടിനു മുന്‍ വശത്ത് അല്‍ഫോന്‍സ മാവിന്‍റെ ചുവട്ടില്‍, മറ്റൊന്ന് വീടിനു പുറകുവശത്ത്, ഇനിയൊന്നും പുറകുവശത്തു തന്നെ ബോട്ടുപുരയിലേക്കുള്ള കടവ്‌, മറ്റത് മറുവശത്തു നിന്നും ബോട്ടുപുരയിലേക്കു കയറുവാനായി മാളികമുറ്റം മാവിന്‍റെ ചുവട്ടില്‍. മാളികമുറ്റം മാവിന് ആ പേരു വന്നത് ചാലയില്‍ മാളികയുടെ (ഞാന്‍ സല്‍പ്പേര് രാമന്‍ കുട്ടി, ആയിരപ്പറ, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളില്‍ ഉള്ള അതേ മാളിക) ചുവട്ടില്‍ ഉണ്ടായിരുന്ന മാവാണത് അതുകൊണ്ടാണ്. ആ മാവിന് മറ്റെന്തോ പേരുണ്ട്‌ പക്ഷേ കാവാലത്തുകാര്‍ ആ മാങ്ങ ദുബായില്‍ ചെന്നു കണ്ടാലും പറയും നമ്മുടെ മാളികമുറ്റം മാങ്ങയല്ലേ ഇതെന്ന്‌.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എന്‍റെ സ്വപ്നങ്ങള്‍ ഏറെയും പൂത്തു വിടര്‍ന്നിട്ടുള്ളത് ഈ കടവുകളിലാണ്. ഈ കടവില്‍ ചെന്നു നിന്ന്‌ അപ്പുറത്തേക്ക്‌ വാവക്കുട്ടനമ്മാവനെക്കേറി മാവോ എന്നു വിളിച്ചു കൂവുന്നതു വളരെ സുഖമുള്ള ഒരു പരിപാടിയാണ്. എന്താടാ കഴുതേ എന്ന് അമ്മാവന്‍ വിളി കേള്‍ക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ അമ്മയുടെ തല്ലും കൊണ്ട്‌ കരയാനും ഇവിടെയാണ് ചെന്നിരിക്കാറുള്ളത്, മീനുകളെ കാണാനും, മാക്രിയെ കാണാനും, ചില അവസരങ്ങളില്‍ കുളിക്കാനും അങ്ങനെ ജീവിതത്തിന്‍റെ പല സുപ്രധാന നിമിഷങ്ങളും കഴിച്ചു കൂട്ടിയിരുന്നത് ആ കല്‍പ്പടവുകളിലായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;വീടിനു പിന്നിലെ കടവിലാണ് തുണിയലക്കല്‍ കലാപരിപാടി അരങ്ങേറുന്നത്. ആ കടവില്‍ നിന്നാല്‍ വീടിനു മുന്‍പിലൂടെ പോകുന്ന വഴി കാണാം. സര്‍വ്വശക്തിയുമെടുത്ത് കല്ലിലടിച്ച് ഒച്ചയുണ്ടാക്കിയിട്ടും വഴിയേ പോകുന്ന ഒരുത്തന്‍ പോലും ഈ കഠിനാദ്ധ്വാനം ശ്രദ്ധിച്ചില്ല. ഷര്‍ട്ടിലെ ബട്ടണുകള്‍ പൊട്ടിയതു ബാക്കി. അമ്മ പറഞ്ഞതു കൂടാതെ നനച്ചിട്ടിരുന്ന തുണികള്‍ കൂടിയെടുത്ത് വീണ്ടുമലക്കി. ഇട്ടിരുന്ന ഷര്‍ട്ടും ഊരി അലക്കി. എന്നിട്ടും തീരാതായപ്പോള്‍ ഒരു തോര്‍ത്തിന്‍റെ പിന്‍ ബലത്തോടെ ശരീരത്തില്‍ ബാക്കി അവശേഷിച്ചിരുന്ന തുണികളും ഊരി അലക്കി. ഉള്ളിന്‍റെയുള്ളില്‍ സന്തോഷം തിര തല്ലി. നാളെയുടെ പ്രഭാതം ഇവനുള്ളതാണ്.  എല്ലാവരും അഭിനന്ദിക്കുന്നു, പ്രശംസിക്കുന്നു ഹോ... ഓര്‍ക്കാന്‍ പോലും വയ്യ. കുളിരു കോരുന്നു...&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;തുണിയെല്ലാം അയയില്‍ വിരിച്ച് തിരിഞ്ഞു നടന്നപ്പോഴാണത് സംഭവിച്ചത് ദൈവം തമ്പുരാന്‍ അറിഞ്ഞു പരീക്ഷിച്ച സംഭവം. വഴിയില്‍ കിടന്നിരുന്ന ചാണകത്തില്‍ ചവിട്ടി അതേ ചാണകത്തിലോട്ടു തന്നെ വീണു. വീണ കിടപ്പില്‍ കിടന്നു കൊണ്ടു തന്നെ തൊഴുത്തില്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കറുകപ്പുല്ലും ചവച്ചു നിന്ന പശുവിനെ കടുപ്പിച്ചൊരു നോട്ടം നോക്കി. വകതിരിവില്ലാത്ത ജന്തുവിന് വേറെ ഒരു ദിവസവും കണ്ടില്ലേ വഴിയില്‍ കൊണ്ടുവന്നു ചാണകമിടാന്‍. ഇവനുള്ള തുണി മുഴുവനും അതാ നനഞ്ഞപടി അയയില്‍ കിടക്കുന്നു. ഉടുത്തിരുന്ന തോര്‍ത്തിലാണെങ്കില്‍ മുഴുവന്‍ ചാണകം. എന്തു ചെയ്യും???&lt;br /&gt;&lt;br /&gt;&lt;br /&gt;ചുറ്റും നോക്കി. ഇപ്പോള്‍ നടന്ന സംഭവം ആരും കണ്ടില്ല ഭാഗ്യം. വീടിന്‍റെ പുറകുവശം നല്ല അടവാണ് ഇടതൂര്‍ന്ന മരങ്ങളും, വേലിയില്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കാട്ടു ചീരയുമൊക്കെയായി പുറത്തു നിന്നും അകത്തേക്കു കാണാന്‍ ഒരു മാര്‍ഗ്ഗവുമില്ല. വേറെ ആരറിയാന്‍ എന്നു കരുതി ഇവന്‍ ഉടുത്തിരുന്ന തോര്‍ത്തും നനച്ചു വിരിച്ച് അകത്തു കയറി ഒരു ബെഡ്‌ഷീറ്റും ഉടുത്ത് ഇരിപ്പായി. നല്ല വെയിലുണ്ട്‌ ഏറിയാല്‍ ഒരിരുപതു മിനിട്ടു മതി ഉണങ്ങാന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പൊഴാണ് വേലിയിറമ്പില്‍ ഒരു ആള്‍പ്പെരുമാറ്റം കേട്ടത്‌. ഇവന്‍ ഒളിഞ്ഞു നോക്കി. ഈശ്വരാ ഇതു നിന്‍റെ പരീക്ഷണം തന്നെ. പരക്കാട്ടെ രാഘവന്‍ പിള്ളാച്ചന്‍റെ ഞങ്ങളുടെ വേലിയരികില്‍ നില്‍ക്കുന്ന മഞ്ചാടിമരം മുറിക്കാന്‍ ആളു കൂടിയിരിക്കുകയാണ്. മരത്തിന്‍റെ മുകളില്‍ രണ്ടു പേര്‍. മരം വെട്ടു കാണാനും, അങ്ങോട്ടു പിടി ഇങ്ങോട്ടു പിടി എന്നൊക്കെ വെട്ടുകാര്‍ക്ക് ഉപദേശം കൊടുക്കാനുമൊക്കെയായി ബാക്കി നാട്ടുകാരും. ചിലര്‍ വേലിക്കിടയിലൂടെ നൂഴ്ന്നിറങ്ങി ശരിക്കു കാണാന്‍ വേണ്ടി ഇപ്പുറത്തും വന്നു നിലയുറപ്പിച്ചു. ഇവന്‍ എലിപ്പെട്ടിക്കകത്തു പോയ എലിയെപ്പൊലെ പാരവശ്യത്തോടെ ഓടാനും തുടങ്ങി. പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ കാണും. ബെഡ്‌ ഷീറ്റും ഉടുത്ത് എത്ര സമയം അകത്തിരിക്കും?&lt;br /&gt;&lt;br /&gt;&lt;br /&gt;അധികസമയം കഴിയുന്നതിനു മുന്‍പു തന്നെ അടുത്ത പുലിയും നീളമുള്ള വാലുമായി ഓടിയെത്തി. അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ്. ജയകൃഷ്ണന്‍റമ്മേ ജയകൃഷ്ണന്‍റമ്മേ എന്നു വിളിച്ചു കൊണ്ട്‌ അവള്‍ വീടിന് മൂന്നു പ്രദക്ഷിണം വച്ചു, അതു കഴിഞ്ഞു ജയകൃഷ്ണാ എന്നായി വിളി. അതും പോരാഞ്ഞ് ജനലിലൂടെയും കതകിന്‍റെ ഇടയിലൂടെയുമൊക്കെ ഒളിഞ്ഞു നോക്കി എല്ലാരും ഇതെവിടെപ്പോയി എന്നു സ്വയം ചോദിക്കലും.&lt;br /&gt;&lt;br /&gt;&lt;br /&gt;മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടെന്നു പറയുന്നതു ശരിയാ. അന്നു ഞാന്‍ അവരെയെല്ലാം പേരെടുത്തു വിളിച്ചിരുന്നു. ആരാണ്ടൊക്കെ കേട്ടു, അല്ലായിരുന്നെങ്കില്‍ ശ്വാസം പോലും എടുക്കാന്‍ കഴിയാതെ അവിടെ അനങ്ങാതെ നിന്ന ഇവനെ ആ പെണ്‍കുട്ടി കണ്ടേനെ. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ജയകൃഷ്ണന്‍ ആദിമനുഷ്യനായി രൂപാന്തരം പ്രാപിച്ച വൃത്താന്തം നാട്ടുകാരെ ബോധിപ്പിച്ചേനെ. പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം.&lt;br /&gt;&lt;br /&gt;&lt;br /&gt;ഏതായാലും ആ പെണ്‍കുട്ടി സ്ഥലം വിട്ടു. വീട്ടിലെ ഫോണ്‍ നിലയ്ക്കാതെ ബെല്ലടിച്ചുകൊണ്ടിരുന്നപ്പോഴും ഉണ്ടായി വാവക്കുട്ടനമ്മാവനടക്കമുള്ള മരം വെട്ടു പ്രോത്സാഹനക്കമ്മറ്റി അംഗങ്ങളുടെ വക ഒളിഞ്ഞു നോട്ടം. ഈ കൊരങ്ങന്‍ ഇതെവിടെ പോയിക്കിടക്കുവാണെന്ന അമ്മാവന്‍റെ ശബ്ദം ഞാന്‍ വ്യക്തമായി കേട്ടതാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;അങ്ങനെ സന്ധ്യയോടെ മരം വെട്ടും അവസാനിപ്പിച്ച് ആളുകള്‍ പിരിഞ്ഞു. എന്നിട്ടും ഇവനു പുറത്തിറങ്ങാന്‍ പേടി. എല്ലാവരും പോയോ? വേലിയുടെ അടവ്‌ മാറി അവിടെയൊക്കെ തെളിഞ്ഞു കാണുമോ? ദീപാരാധന തൊഴാന്‍ പോയ അടുത്ത വീടുകളിലെ സുന്ദരിമാര്‍ക്ക് ദര്‍ശനസൌഭാഗ്യമാകുമോ ഇവന്‍റെ ജീവിതം? തുടങ്ങിയ ആകുലതകള്‍ ഇവനെ വേട്ടയാടി... അവസാനം രാത്രി പത്തുമണിയോടെ ഒറ്റച്ചാട്ടത്തിനു പുറത്തിറങ്ങി ജയകൃഷ്ണന്‍ വീണ്ടും ജയകൃഷ്ണനായി.&lt;br /&gt;&lt;br /&gt;&lt;br /&gt;അതിനു ശേഷം ഞാന്‍ ഒരിക്കലും പറയാത്ത പണികള്‍ ചെയ്തിട്ടില്ല, നാട്ടുകാരെക്കൊണ്ട്‌ പ്രശംസിപ്പിക്കണമെന്ന്‌ ആഗ്രഹിച്ചിട്ടില്ല, ഒരിക്കലും ഒരിക്കലും അഴുക്കു പറ്റിയതാണെങ്കിലും മുഴുവന്‍ തുണിയും ഒരുമിച്ചെടുത്തു നനച്ചിട്ടുമില്ല. കാവാലത്തെ ആ ‘നഗ്നമായ‘ പകലിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്നു മായുവോളം ഇവനതൊക്കെ എങ്ങനെ ചെയ്യാന്‍ കഴിയും?&lt;br /&gt;&lt;br /&gt;&lt;br /&gt;© ജയകൃഷ്ണന്‍ കാവാലം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-8321738228330405106?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/8321738228330405106/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=8321738228330405106&amp;isPopup=true' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/8321738228330405106'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/8321738228330405106'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/02/9.html' title='നഗ്നന്‍റെ ദുഃഖം (മുത്തു പൊഴിയുന്ന കാവാലം 9)'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-7541409697590914445</id><published>2009-01-30T23:23:00.000-08:00</published><updated>2009-11-25T20:18:32.577-08:00</updated><title type='text'>ഒരു വിവാഹ പരസ്യം</title><content type='html'>&lt;div&gt;ഇതൊരു വിവാഹ പരസ്യം ആണ്. ഇതില്‍ പറഞ്ഞിരിക്കുന്ന ഗുണഗണങ്ങള്‍ ഉള്ള പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരോ അവരുടെ ബന്ധുക്കളോ എനിക്ക് ഇ മെയില്‍ അയക്കുക.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;മുടിയുടെ നീളം:&lt;/span&gt; 1.7 മീറ്റര്‍ (പനങ്കുല പോലെ ഭംഗി വേണം)&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;മുടിയുടെ നിറം:&lt;/span&gt; കറുപ്പ് അല്ലെങ്കില്‍ നീല&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;നീളം: &lt;/span&gt;5 അടി 11 ഇഞ്ച് മുതല്‍ 5 അടി 8 ഇഞ്ചുവരെ&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;വണ്ണം:&lt;/span&gt; ആനുപാതികം&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;തൂക്കം:&lt;/span&gt; 58 കിലോയില്‍ കൂടരുത്&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;കണ്ണുകള്‍:&lt;/span&gt; ഉണ്ടക്കണ്ണായിരിക്കണം, നീല നിറം അത്യാവശ്യം, ആ കണ്ണുകള്‍ എപ്പോഴും അവളുടെ നിത്യ കാമുകനായ എന്നെ തിരയുന്നതു പോലെ ചലിച്ചുകൊണ്ടിരിക്കണം.&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;മൂക്ക്:&lt;/span&gt; ചാമ്പക്കായ പോലെ നീണ്ടു ചുവന്ന മൂക്കുകള്‍&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;ചുണ്ടുകള്‍:&lt;/span&gt; ചെന്തൊണ്ടിപ്പഴം പോലുള്ള മനോഹരമായ ചുണ്ടുകള്‍&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;നെറ്റി:&lt;/span&gt; വിസ്തൃതമായ നടുഭാഗം അല്പം ഉയര്‍ന്ന് മുടിയിഴകള്‍ പാറിപ്പറക്കുന്ന നെറ്റി.&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;കവിളുകള്‍:&lt;/span&gt; അല്പം ചുവന്ന് കാളിമ മങ്ങിയ രോമരാജികള്‍ ചെവിയുടെ മുകളില്‍ നിന്നും ഒഴുകിയിറങ്ങിയ, ആ മുടിയിഴകളുടെ ചുംബനമേറ്റു ലജ്ജയാല്‍ തുടുത്ത കവിളുകള്‍. കണ്ടാല്‍ ഒരു കൊച്ചു കുട്ടിയുടെ കവിളുകള്‍  പോലെ തോന്നിക്കണം.&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;താടി:&lt;/span&gt; ഇടക്കിടെ താടിയില്‍ പിടിച്ചു കൊഞ്ചിക്കാന്‍ പറ്റിയ അധികം നീണ്ടു പോകാത്ത താടി. (&lt;span class="Apple-style-span" style="text-decoration: underline;"&gt;പക്ഷേ മറ്റാരും കൊഞ്ചിച്ചിട്ടില്ലാത്ത താടി ആയിരിക്കണം&lt;/span&gt;)&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;ചെവി:&lt;/span&gt; ഇട തൂര്‍ന്ന കാര്‍കുന്തളത്തിന്‍റെ ഇടയിലൂടെ എന്‍റെ പരിലാളനങ്ങള്‍ക്കു ചെവി കൊടുക്കാനെന്ന വണ്ണം അല്പം മാത്രം വെളിയില്‍ കാണുന്ന എന്‍റെ മധുരമന്ത്രണത്തിനു മാത്രമായി കാത്തിരിക്കുന്ന ചെവികള്‍.&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;കഴുത്ത്: &lt;span class="Apple-style-span" style="font-weight: normal; "&gt;വലം&lt;span class="Apple-style-span" style="font-weight: bold;"&gt; &lt;/span&gt;പിരി ശംഖു പോലെയുള്ള കഴുത്ത് (അധികം നീണ്ട്‌ ജിറാഫിനെപ്പോലെയാകാന്‍ പാടില്ല)&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവളുടെ കണ്ണുകള്‍ എപ്പോഴും തന്‍റെ നിത്യകാമുകനായ എന്നെ തിരയുന്നവയായിരിക്കണം, പേടിച്ച പേടമാനിനെപ്പോലെ വശ്യതയുള്ളവയായിരിക്കണം. എപ്പോഴും അവളുടെ ചുണ്ടുകളില്‍ വശ്യമായ ഒരു മന്ദഹാസം ഉണ്ടാവണം. എന്നും തുളസിപ്പൂ ചൂടുന്നവളാകണം. എല്ലാദിവസവും എന്‍റെ കാല്‍ തൊട്ടു വന്ദിക്കുന്നവളാകണം (കാലേല്‍ പിടിച്ചു വലിക്കരുത്) എല്ലാവരോടും സഹാനുഭൂതിയും ദയയും ഉണ്ടാവണം. തികഞ്ഞ ഗുരുഭക്തിയുള്ളവളായിരിക്കണം, മുതിര്‍ന്നവരോട്‌ എപ്പോഴും ബഹുമാനത്തോടെയും സ്വരം താഴ്ത്തിയും സംസാരിക്കുന്നവളാകണം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അടുക്കളയില്‍ അമ്മയെപ്പോലെയും, പൂമുഖത്തു നെയ്‌വിളക്കു പോലെയും, പൂന്തോട്ടത്തില്‍ രാജകന്യയെപ്പോലെയും, സ്വീകരണ മുറിയില്‍ മഹാലക്ഷ്മിയെപ്പോലെയും, സംഗീതത്തില്‍ സരസ്വതിയെപ്പോലെയും പരിശോഭിക്കുന്നവളും, പതിവ്രതയും ആവണം. ദുഃഖത്താല്‍ മനം നൊന്ത് ഓടിയണയുമ്പോള്‍ അവളുടെ മടിയിണകള്‍ എനിക്ക് അമ്മയുടെ മടിയിണകളാവണം, സന്തോഷം വരുമ്പോള്‍ അവളെനിക്കു മകളോ കുഞ്ഞനുജത്തിയോ ആകണം, തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വല്യേച്ചിയാകണം, പുറത്തിറങ്ങിയാല്‍ അവള്‍ അടക്കവും, ഒതുക്കവും, കുലീനത്വവും ,ആഢ്യത്വവും ഉള്ള ധര്‍മ്മ പത്നിയാവണം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പാട്ടു പാടുന്നവളും, നൃ്ത്തം അഭ്യസിച്ചവളും എല്ലാ കലകളേയും സ്വാഗതം ചെയ്യുന്നവളും, കലാകാരന്മാരെയും, കലാകാരികളെയും ആദരിക്കുന്നവളും ആയിരിക്കണം&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മദ്യം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളോട്‌ വെറുപ്പുള്ളവളാകണം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവളുടെ മനസ്സ് ഒരു കവിത പോലെയായിരിക്കണം, അവള്‍ നടന്നു പോകുന്നതു കണ്ടാല്‍ ഒരു അരയന്നമാണോ ആ നടന്നു പോകുന്നത്‌ എന്ന് (താറാവല്ല) സംശയം തോന്നണം. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാത്തവളും പാരമ്പര്യ വസ്ത്രധാരണ രീതികളോട്‌ എന്നും ആദരവുള്ളവളും ആയിരിക്കണം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സൌമ്യമായ മന്ദഹാസത്തിന്‍റെ നിലാവെളിച്ചത്തില്‍ ആരുടെ ദുഃഖങ്ങളേയും നിമിഷ നേരം കൊണ്ട്‌ തുടച്ചു മാറ്റാന്‍ കഴിവുള്ളവളും, സത്സ്വഭാവിയും, നിഷ്കളങ്കയും, വിദ്യാസമ്പന്നയുമായിരിക്കണം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സ്ത്രീധനം വേണ്ട (സ്ത്രീയാണു ധനം)&lt;/div&gt;&lt;div&gt;അച്ഛന്‍ തരികിടയാണെങ്കിലും കുഴപ്പമില്ല, അമ്മയുടെ സ്വഭാവമാണ് പെണ്‍കുട്ടികള്‍ക്കു കിട്ടുന്നത്&lt;/div&gt;&lt;div&gt;അമ്മ സത്സ്വഭാവിയായിരിക്കണം&lt;/div&gt;&lt;div&gt;പൂമ്പാറ്റകളേപ്പോലെ പാറി നടക്കുന്ന കുഞ്ഞനുജത്തിമാര്‍ ഉണ്ടെങ്കില്‍ നല്ലത്&lt;/div&gt;&lt;div&gt;വീടിന്‍റെയടുത്ത് കായല്‍, നെല്‍പ്പാടം, തെങ്ങിന്‍ തോപ്പ്, പൂന്തോട്ടം എന്നിവയുണ്ടെങ്കില്‍ നല്ലത്. (ഇതൊന്നും സ്വന്തം ആയിരിക്കണമെന്നു നിര്‍ബന്ധമില്ല. പഞ്ചായത്തിന്‍റെയായാലും മതി)&lt;/div&gt;&lt;div&gt;വീടിന്‍റെ 100 മീറ്റര്‍ ചുറ്റളവില്‍ കള്ളുഷാപ്പുകള്‍ ഉണ്ടാവാന്‍ പാടുള്ളതല്ല&lt;/div&gt;&lt;div&gt;വീട്ടില്‍ മണ്മറഞ്ഞതോ, ജീവിച്ചിരിക്കുന്നതോ ആയ കലാകാരന്മാര്‍ ഉണ്ടെങ്കില്‍ നല്ലത്&lt;/div&gt;&lt;div&gt;കാമുകനാല്‍ വഞ്ചിക്കപ്പെട്ടവരെയും പരിഗണിക്കും പക്ഷേ എക്സ്-കാമുകന്‍ തിരിച്ചു വന്നു വിളിച്ചാല്‍ ചാടിപ്പോകാന്‍ പാടില്ല&lt;/div&gt;&lt;div&gt;ഭരതനാട്യം, മോഹിനിയാട്ടം, വീണ തുടങ്ങിയവ അഭ്യസിച്ചിട്ടുള്ളവര്‍ക്കു പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്.&lt;/div&gt;&lt;div&gt;പ്രണയിച്ചു കാമുകനെ വഞ്ചിച്ചിട്ടു കൊള്ളാവുന്നവനെ കാണുമ്പോള്‍ കൂടെ വരുന്നവള്‍ ആകാന്‍ പാടില്ല&lt;/div&gt;&lt;div&gt;സ്വന്തമായി അഭിപ്രായങ്ങള്‍ ഉള്ളവളാണെങ്കില്‍ നല്ലത്. പക്ഷേ ആ അഭിപ്രായങ്ങള്‍ അവകാശങ്ങളും അധികാരങ്ങളും ആയി എനിക്കിട്ടോ എന്‍റെ മാതാപിതാക്കള്‍ക്കിട്ടോ പ്രയോഗിക്കാന്‍ ശ്രമിക്കുന്നവള്‍ ആയിരിക്കരുത്.&lt;/div&gt;&lt;div&gt;ദിവസവും പല്ലു തേക്കുന്നവളും കുളിക്കുന്നവളും ആയിരിക്കണം&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മേല്‍പ്പറഞ്ഞ ഗുണഗണങ്ങള്‍ ഉള്ളവര്‍ക്കു ബന്ധപ്പെടാം. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ ഒരാള്‍ അയക്കുന്നതു പരിഗണിക്കുന്നതല്ല. എന്‍റെ അടുത്ത ബന്ധുക്കളോ അവരുടെ ബന്ധുക്കളോ അപേക്ഷ അയക്കലില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന്‌ അപേക്ഷിക്കുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;© ജയകൃഷ്ണന്‍ കാവാലം&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-7541409697590914445?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/7541409697590914445/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=7541409697590914445&amp;isPopup=true' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/7541409697590914445'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/7541409697590914445'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/01/blog-post_30.html' title='ഒരു വിവാഹ പരസ്യം'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-6347392573524941639</id><published>2009-01-26T00:21:00.000-08:00</published><updated>2009-01-26T00:28:09.223-08:00</updated><title type='text'>കള്ളന് ഒരു തുറന്ന കത്ത്</title><content type='html'>എത്രയും സ്നേഹം നിറഞ്ഞ ശ്രീ കള്ളന്‍ വായിച്ചറിയുന്നതിന്,&lt;br /&gt;&lt;br /&gt;താങ്കള്‍ ഇന്നലെ എന്‍റെ വീട്ടില്‍ വന്നിരുന്നതായി അറിഞ്ഞു. താങ്കളുടെ കര്‍മ്മമേഖലയായി എന്‍റെ വീടു തന്നെ തിരഞ്ഞെടുത്തതില്‍ അളവില്ലാത്ത നന്ദി അറിയിച്ചു കൊള്ളുന്നു. എന്നാല്‍ അങ്ങയെ വേണ്ട വിധം സല്‍ക്കരിക്കുവാന്‍ കഴിയാതെ പോയി. ആ പെരുമഴയില്‍ താങ്കള്‍ അവിടെ കഠിനാധ്വാനം ചെയ്യുമ്പോള്‍ ഒരു ആതിഥേയന്‍റെ മാന്യത കൈവെടിഞ്ഞ് കിടന്നുറങ്ങിപ്പോയതില്‍ ഇവന്‍ ആത്മാര്‍ത്ഥമായി ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;വെളുപ്പാന്‍ കാലമായപ്പോള്‍ അമ്മയാണ് താങ്കള്‍ ജനലഴികള്‍ മുറിച്ചിട്ടിരിക്കുന്നത് കണ്ടത്. വൈകിയെങ്കിലും അപ്പോള്‍ തന്നെ താങ്കളെ വന്നു കാണുവാനും, സ്വീകരിക്കുവാനും ഇവന്‍ തയ്യാറായതാണ്. എന്നാല്‍ എന്നെ കാണുന്ന സന്തോഷത്തില്‍ താങ്കള്‍ എന്നെ ഉപദ്രവിച്ചേക്കുമോ എന്ന് അമ്മ ഭയന്നു. യാതൊരു വിധത്തിലും അങ്ങോട്ടു കടന്നു വരുവാന്‍ അമ്മ എന്നെ അനുവദിച്ചില്ല. ഒരു പക്ഷേ താങ്കളേക്കാളും പ്രായം കൂടുതല്‍ കണ്ടേക്കാവുന്ന അബലയായ ഒരു സ്ത്രീയെന്ന നിലയില്‍ ആ മര്യാദകേടിനു കൂടി ഇവന്‍ ക്ഷമ ചോദിക്കുകയാണ്.&lt;br /&gt;&lt;br /&gt;ഇത്രയും ബലമുള്ള ആ ജനലഴികള്‍ ഒരു ശബ്ദം പോലുമുണ്ടാക്കാതെ അറുത്തു മാറ്റിയ അങ്ങയുടെ പാടവം അങ്ങേയറ്റം ശ്ലാഖനീയമാണ്. തന്‍റെ തൊഴിലില്‍ അങ്ങു നേടിയെടുത്ത വൈദഗ്ധ്യം എന്നെ അത്ഭുതപ്പെടുത്തുകയും അങ്ങയെക്കുറിച്ച് ബഹുമാനം ഉണര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ അത്രയേറെ കഷ്ടപ്പെട്ടിട്ടും അങ്ങേയ്ക്ക് ഇവിടെ നിന്നും ഒന്നും തന്നെ ലഭിക്കാതെ പോയതില്‍ ഇവന് അതിയായ ഖേദമുണ്ട്‌. താങ്കളുടെ പണിക്കൂലി പോലും നഷ്ടമായതോര്‍ത്ത് ഇവന്‍ സ്വയം കുറ്റപ്പെടുത്തുകയാണ്. പുതുതായി വന്ന ബാങ്ക് മാനേജരുടെ പ്രലോഭനത്തില്‍ അകപ്പെട്ടതു കൊണ്ടാണ് ഇവന്‍ സ്വര്‍ണ്ണവും പണവുമെല്ലാം അവിടെ കൊണ്ടു വച്ചത്. അത് താങ്കളെ ഇങ്ങനെയൊരു വെട്ടില്‍ കൊണ്ടു  ചാടിക്കുമെന്ന്‌ ഇവന്‍ സ്വപ്നേപി വിചാരിച്ചില്ല.&lt;br /&gt;&lt;br /&gt;പണിയെടുത്ത് താങ്കള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുമെന്ന്‌ ഇവന്‍ ശങ്കിക്കുന്നു. ഇടക്കു ക്ഷീണം വരുമ്പോള്‍ കഴിക്കാന്‍ ലഘുഭക്ഷണമോ പാനീയങ്ങളോ മറ്റോ അങ്ങു കരുതിയിരുന്നോ? ഇനിയെങ്കിലും ഗ്ലൂക്കോസ് പോലെ കയ്യില്‍ കരുതാവുന്ന എന്തെങ്കിലും എപ്പോഴും കയ്യിലുണ്ടാവണം. ഇനിയെങ്കിലും ഇതു വഴി വരുവാന്‍ തരപ്പെട്ടാല്‍ ഒരു എസ് എം എസ് അയക്കുകയാണെങ്കില്‍ ഞാന്‍ ബാങ്കിലുള്ള ഉരുപ്പടികള്‍ വീട്ടില്‍ കൊണ്ടുവന്നു സൂക്ഷിക്കാം. അതുമല്ലെങ്കില്‍ ഒരു മിസ്സ്‌ഡ്‌ കോള്‍ തന്നാലും മതി ഞാന്‍ തിരിച്ചു വിളിച്ചോളാം.&lt;br /&gt;&lt;br /&gt;ഇന്നലെ താങ്കള്‍ വന്നു പോയതില്‍ പിന്നെ ഒരു പോള കണ്ണടക്കാന്‍ കഴിഞ്ഞില്ല. താങ്കളോടു കാണിച്ച മര്യാദകേടിനെയോര്‍ത്ത് എന്‍റെ മനസ്സു വല്ലാതെ വേദനിച്ചിരുന്നു. ഫ്രിഡ്‌ജില്‍ കഴിഞ്ഞ ദിവസം വാങ്ങിയ തണ്ണിമത്തങ്ങ അതേപടി ഇരിപ്പുണ്ടായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ അതെങ്കിലും എടുത്ത് താങ്കള്‍ക്ക് എടുക്കാവുന്ന സ്ഥലത്തു ഞാന്‍ വച്ചേനെ. മാത്രവുമല്ല വന്ന സ്ഥിതിക്ക് കുറഞ്ഞ പക്ഷം അങ്ങേയ്ക്ക് അല്പം വിശ്രമിച്ചിട്ടെങ്കിലും പോകാമായിരുന്നു. ഞങ്ങളെ അന്യരെപ്പോലെ കരുതിയതില്‍ ഇവന് അതിയായ സങ്കടമുണ്ട്‌.&lt;br /&gt;&lt;br /&gt;ഇതൊക്കെയാണെങ്കിലും അങ്ങു വന്നപ്പോള്‍ മദ്യപിച്ചിരുന്നതായി ഞാനറിഞ്ഞു. വേലിയിറമ്പില്‍ നിന്നും ഒരു ഒഴിഞ്ഞ ത്രിബിള്‍ എക്സ് റമ്മിന്‍റെ കുപ്പി ലഭിച്ചിരുന്നു. അതു മോശമായിപ്പോയി എന്നാണ് എനിക്കു പറയാനുള്ളത്. ഒരു വീട്ടില്‍ ആദ്യമായിട്ടു വരുമ്പോള്‍ കുറഞ്ഞ പക്ഷം സ്ത്രീകള്‍ ഒക്കെയുള്ള വീടാണെന്നെങ്കിലും ആലോചിക്കേണ്ടതല്ലേ? മാത്രവുമല്ല മദ്യപിച്ചുകൊണ്ട്‌ ഒരു തൊഴില്‍ ചെയ്യുന്നത് മാന്യതയല്ലല്ലോ. ഇനിയൊന്നു കൂടി ഓര്‍മ്മിപ്പിക്കുവാനുള്ളത് ഇത്തരം കൂതറ മദ്യം വാങ്ങി ഉപയോഗിക്കരുത്. താങ്കളേപ്പോലെ കഠിനാദ്ധ്വാനിയും, ബഹുമാന്യനുമായ ഒരു വ്യക്തി അല്പം കൂടി നിലവാരമുള്ള മദ്യം കഴിക്കുന്നതാവും അഭികാമ്യം. താങ്കളുടെ ആരോഗ്യത്തെക്കൂടി കരുതിയാണ് ഞാനിതു പറയുന്നത്.&lt;br /&gt;&lt;br /&gt;താങ്കള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കുമെല്ലാം സുഖമെന്നു കരുതുന്നു. സമയം കിട്ടുമ്പോള്‍ ഇടക്കിടെ ഇറങ്ങണം. ഇനി വരും കാലങ്ങളില്‍ ധാരാളം കുടുംബങ്ങള്‍ കട്ടുമുടിക്കുവാനുള്ള ത്രാണിയും കെല്‍പ്പും സര്‍വ്വേശ്വരന്‍ തന്ന്‌ താങ്കളെ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.&lt;br /&gt;&lt;br /&gt;താങ്കളെ സല്‍ക്കരിക്കാന്‍ കഴിയാതെ പോയതില്‍ ഒരിക്കല്‍ക്കൂടി ക്ഷമ ചോദിച്ചു കൊണ്ട്‌&lt;br /&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt;&lt;/p&gt;&lt;p&gt;അളവില്ലാത്ത സ്നേഹത്തോടെ&lt;br /&gt;ജയകൃഷ്ണന്‍ &lt;span class=""&gt;പണിക്കര്‍&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt;&lt;/p&gt;&lt;p&gt;© ജയകൃഷ്ണന്‍ കാവാലം&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-6347392573524941639?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/6347392573524941639/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=6347392573524941639&amp;isPopup=true' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/6347392573524941639'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/6347392573524941639'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/01/blog-post_26.html' title='കള്ളന് ഒരു തുറന്ന കത്ത്'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-6513393950755879460</id><published>2009-01-17T00:56:00.000-08:00</published><updated>2009-01-17T01:01:35.538-08:00</updated><title type='text'>താമ്രപര്‍ണ്ണിക്കരയിലെ പെണ്‍കൊടി</title><content type='html'>ജയകൃഷ്ണന്‍ തപസ്സനുഷ്ഠിച്ചിരുന്ന കാലം. ഇവന്‍റെ പര്‍ണ്ണശാലക്കപ്പുറത്ത് ഒരു ഗള്‍ഫ്കാരന്‍ ഒരു പലചരക്ക് കട തുടങ്ങി. മലയാളിയായ രമേഷ്. എണ്ണ, കര്‍പ്പൂരം തുടങ്ങിയ പൂജാ ദ്രവ്യങ്ങള്‍ വാങ്ങുവാന്‍ ചെന്നുണ്ടായ ആ പരിചയം ഒരു നല്ല സൌഹൃദമായി മാറി. അങ്ങനെ ആശ്രമത്തില്‍ ഒഴിവുള്ള സമയങ്ങളില്‍ ഇവന്‍ അവിടെ പോയി സംസാരിച്ചിരിക്കുക പതിവായി. അങ്ങു ദൂരെ തലയെടുപ്പോടെ നില്‍ക്കുന്ന കൂറ്റന്‍ കരിമ്പാറയും, തൊട്ടപ്പുറത്തു കൂടി വന്യമായ സൌന്ദര്യത്തോടെ കൂലം കുത്തിയൊഴുകുന്ന താമ്രപര്‍ണ്ണി നദിയും അവിടവിടെ ഏകാന്ത തപസ്വികളായി കാളീസ്തവം ജപിച്ചു നില്‍ക്കുന്ന കരിമ്പനകളും, മലയാളവും, തമിഴും ഇട കലര്‍ന്ന വൃത്തികെട്ട ഭാഷ സംസാരിക്കുന്ന മനുഷ്യരും, എല്ലാം നിറഞ്ഞ ആ പ്രദേശം ഇവന്‍റെ ജീവിതത്തില്‍ അത്ര വലിയ മുദ്രകളൊന്നും ചാര്‍ത്തിയിട്ടില്ലെങ്കിലും രമേഷേട്ടന്‍റെ കടയിലെ സല്ലാപവേളകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ആ സംഭവം ഒരു സംഭവം തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;തൊട്ടപ്പുറത്തെ സ്കൂള്‍ വിട്ടു പോകുന്ന സുന്ദരിമാരുടെയും, അവരെ പഠിപ്പിക്കുന്ന അവിവാഹിതരായ അപൂര്‍വം ചില സുന്ദരി ടീച്ചര്‍മാരുടെയും കടാക്ഷങ്ങളില്‍ ഇവന്‍ പ്രസാദിച്ചിട്ടേയില്ല. അവരുടെയൊക്കെ മുന്‍പില്‍ ഒരു സന്യാസിയുടെ ആഢ്യതയോടെ തന്നെ ഇവന്‍ നിലയുറപ്പിച്ചു. അവര്‍ ഭക്തിപൂര്‍വം സമര്‍പ്പിച്ച തുളസിമാലകള്‍ ഇവന്‍ അണിഞ്ഞില്ല, പാല്‍പ്പായസത്തേക്കാള്‍ മാധുര്യമൂറുന്ന പുഞ്ചിരികള്‍ നുകര്‍ന്നില്ല, പ്രേമപൂര്‍വ്വം വിടര്‍ന്ന കണ്ണുകളില്‍ ഇവന്‍റെ രൂപം പ്രതിഫലിച്ചുമില്ല, അവരുടെ സ്വപ്നങ്ങളില്‍ ഒരു നിഴലായി പോലും ഇവനണഞ്ഞുമില്ല.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെയാണ് അതുവഴി ഒരു പെണ്‍കുട്ടി കടന്നുപോകുന്നത്. അവളെ കണ്ടതും രമേഷേട്ടനുമായി ഹിമാലയത്തിലെ മഞ്ഞില്‍ സന്യാസിമാര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന ഇവന്‍ പൊടുന്നനെ സംസാരം നിര്‍ത്തി. ഇവനെ ആവരണം ചെയ്തു നിന്നിരുന്ന യോഗപ്രഭ അത്യന്തം ദീപ്തമായി ജ്വലിക്കുവാന്‍ തുടങ്ങി. കാളീസ്തവം ജപിച്ചു നിന്ന കരിമ്പനകള്‍ കാറ്റില്ലാതിരുന്നിട്ടും ആടിയുലഞ്ഞു, കരിമ്പാറയില്‍നിന്നും കന്മദങ്ങള്‍ ഉരുകി വീണുകൊണ്ടിരുന്നു, താമ്രപര്‍ണ്ണിയുടെ ഗതിവേഗം കൂടി, കലങ്ങി മറിഞ്ഞും, കരയെ വന്യമായി തലോടിയും, അവളിലേക്കു ചെന്നെത്തുന്നതെല്ലാം സ്വാര്‍ത്ഥതയോടെ തന്‍റെ ആഴങ്ങളിലേക്ക് വലിച്ചടുപ്പിച്ചും ഒഴുകിയിരുന്ന അവള്‍ കൂടുതല്‍ രൌദ്രമായി സീല്‍ക്കാര നാദത്തോടെ ഒഴുകുവാന്‍ തുടങ്ങി. എന്‍റെ ജീവിതം അജ്ഞാതമായ എന്തോ ഒരു മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുവാണെന്നെനിക്കു തോന്നി.&lt;br /&gt;&lt;br /&gt;സൌന്ദര്യം എന്ന പദത്തിന്‍റെ സൌന്ദര്യം പോലും അവളായിരുന്നു. കയ്യില്‍ ഒരു കുടയുമായി നടന്നു പോയ അവളെ പുണരുവാന്‍ ചാറ്റല്‍ മഴ കാറ്റിന്‍റെ ചിറകിലേറി അവളിലേക്കു പറന്നണഞ്ഞു കൊണ്ടിരുന്നു. കുഞ്ഞിലകളില്‍ തങ്ങി നിന്നിരുന്ന ഓരോ മഴത്തുള്ളികളിലും അവളുടെ മുഖം പ്രതിഫലിച്ചു, മഴയെ അതിജീവിച്ച് ആ തുള്ളികളില്‍ പതിച്ചു തിരിച്ചു വന്ന സൂര്യകിരണങ്ങള്‍ അവളെ ആയിരം പ്രകാശരേണുക്കളായി എന്‍റെ കണ്ണീല്‍ ആരതി തീര്‍ത്തു... കറുത്ത മുടിച്ചുരുളുകള്‍ പാറിക്കളിക്കുന്ന മുഖം ചരിച്ച് അവള്‍ കടയിലേക്കു നോക്കി രമേഷേട്ടനെ നോക്കി ഒരു പുഞ്ചിരിയും സമ്മാനിച്ചവള്‍ നടന്നു പോയി. അന്നാണ് ‘കണ്ണു കണ്ണില്‍ കൊണ്ട നിമിഷം മുതല്‍ കളിയാടി തോല്‍ക്കുകയാണെന്‍ നെഞ്ചം’ എന്ന ശ്രീനിവാസന്‍ അഭിനയിച്ച ഗാനത്തിന്‍റെ അര്‍ത്ഥം എനിക്കു മനസ്സിലാകുന്നത്. സ്വപ്നലോകത്തില്‍ നിന്നും രമേഷേട്ടന്‍റെ വിളി കേട്ടു ഞാന്‍ ഭൂമിയിലേക്കിറങ്ങി വന്നു. ഞാന്‍ ചോദിച്ചു രമേഷേട്ടാ ആരാണവള്‍? ഇതിനോടകം തന്നെ എന്‍റെ ആശ്രമത്തിന്‍റെ മണ്ണൊലിച്ചു പോകുന്നതു ശ്രദ്ധിച്ചിരുന്ന രമേഷേട്ടന്‍ പറഞ്ഞു, അവള്‍ ആ നദിക്കരയില്‍ താമസിക്കുന്ന കുട്ടിയാണ്.&lt;br /&gt;&lt;br /&gt;അന്നു മുതല്‍ ഇവന്‍റെ തപസ്സ് അവള്‍ക്കു വേണ്ടിയായി, ഇവന്‍റെ ധ്യാനങ്ങളില്‍ സാക്ഷാല്‍ വിശ്വമോഹിനീരൂപമാര്‍ന്ന് അവള്‍ നിറഞ്ഞു നിന്നു. രമേഷേട്ടന്‍റെ കടയിലെ പതിവു സന്ദര്‍ശനം ഇവന്‍റെ തപശ്ചര്യകളില്‍ പ്രധാനമായി. അവളോടുള്ള പ്രണയം മനസ്സില്‍ വല്ലാതെ അധികരിച്ചു വരുന്നെങ്കിലും നേരില്‍ ഒരു വാക്കു പോലും സംസാരിക്കാനുള്ള ധൈര്യം ഇവനില്ലായിരുന്നു. എനിക്കു വേണ്ടി രമേഷേട്ടന്‍ അവളോട്‌ എന്നും സംസാരിച്ചു തുടങ്ങി. അവള്‍ അതു വഴി കടന്നു പോകുമ്പോള്‍ എവിടെ പോകുന്നു മോളേ, അച്ഛനുണ്ടോ വീട്ടില്‍ തുടങ്ങി നിര്‍ദ്ദോഷങ്ങളായ സംസാരത്തിലൂടെ അവളുടെ സ്വരസൌഭാഗ്യം എന്നിലേക്കെത്തിക്കാന്‍ രമേഷേട്ടന്‍ ആവതും ശ്രമിച്ചു കൊണ്ടിരുന്നു. അവളുടെ അമ്മൂമ്മ സ്ഥിരമായി കടയില്‍ വരാറുണ്ടായിരുന്നു. അമ്മൂമ്മയുമായി ഇവന്‍ സൌഹൃദത്തിലായി. പക്ഷേ ഒരിക്കല്‍ പോലും അമ്മൂമ്മ ഇവനെ വീട്ടിലേക്കു ക്ഷണിച്ചില്ല. അവളുടെ അച്ഛനെയും, അമ്മാവന്മാരെയുമെല്ലാം പരിചയപ്പെട്ടു. സ്ഥിരമായി അമ്പലത്തില്‍ പോയി കുളിച്ചു തൊഴുതു പ്രാര്‍ത്ഥിച്ചു. പുതുതായി ഒരു അമ്പലം തന്നെ പണികഴിപ്പിക്കാനുള്ള പണം കാണിക്കയിട്ടു. ഒരു രക്ഷയുമില്ല. ഇതു കൊണ്ടൊന്നും സ്ഥിരമായി കാണാറുള്ള ഇവന്‍റെ മുഖത്തേക്ക് ഒന്നു നോക്കാനുള്ള സന്മനസ്സു പോലും അവള്‍ കാണിച്ചില്ല. എത്ര ആലോചിച്ചിട്ടും അതിന്‍റെ കാരണം ഇവനൊട്ടു മനസ്സിലാകുന്നുമില്ല.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെയാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം ഇവനറിയുന്നത്. അവളുടെ അച്ഛന്‍ ഒരു മഹാ മന്ത്രവാദിയാണെന്ന സത്യം. വശ്യം, മാരണം, കൂടോത്രം തുടങ്ങിയവയില്‍ സ്പെഷ്യലിസ്റ്റ്!. കുട്ടിച്ചാത്തന്‍ സേവയും, യക്ഷി, ഗന്ധര്‍വ്വാദി സേവയുമൊക്കെയുള്ള മന്ത്രവാദത്തിന്‍റെ ഈറ്റില്ലമാണത്രേ അവളുടെ വീട്‌. ഇവന്‍ ഞെട്ടിപ്പോയി. എത്ര കുട്ടിച്ചാത്തന്മാര്‍ ഇവള്‍ക്ക് അകമ്പടി പോകുന്നുണ്ടാവാം? എത്ര ഭൂത പ്രേത പിശാചുക്കള്‍ ഇവള്‍ക്ക് ചുറ്റും കോട്ട തീര്‍ത്തിട്ടുണ്ടാവാം? ഈശ്വരാ ചുമ്മാതല്ല ഇവന്‍റെ കുളിച്ചു തൊഴീലില്‍ ഒരുത്തര്‍ക്കും തീരെ താല്പര്യമില്ലാതായത്. അങ്ങേരു കൂടോത്രം ചെയ്തു കൊന്നിട്ടുള്ള ആത്മാക്കള്‍ പോലും എന്നെ വെറുതെ വിടില്ല. അന്നു മുതല്‍ ആ കൂടോത്ര ചിന്താമണിയെ കാണുമ്പോള്‍ ഞാന്‍ ആദിത്യഹൃദയവും, ബഗളാമുഖീമന്ത്രവുമൊക്കെ ജപിച്ചു സ്ഥലം കാലിയാക്കും. ചുമ്മാതല്ല അന്ന് ആദ്യമായി അവളെ കണ്ടപ്പോള്‍ കരിമ്പനകള്‍ ആടിയതും, കല്ലില്‍ കന്മദം പൊടിഞ്ഞതും, താമ്രപര്‍ണ്ണി കലങ്ങിയതും.&lt;br /&gt;&lt;br /&gt;കൂടോത്രത്തിലൊന്നും തീരെ വിശ്വാസമില്ലെങ്കിലും, അത്തരക്കാരെ എന്നും വിമര്‍ശിച്ചിട്ടു മാത്രമേയുള്ളെങ്കിലും സ്വന്തം കാര്യത്തില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാന്‍ മറ്റു പലരേയും പോലെ ഇവനും തയ്യാറല്ലായിരുന്നു.&lt;br /&gt;&lt;br /&gt;അങ്ങനെ ഹ്രസ്വകാലമെങ്കിലും മധുരമയമായ ആ പ്രണയത്തിനു തിരശ്ശീല വീണു. എങ്കിലും ആകാശത്ത് നക്ഷത്രങ്ങളും, നിലാവുമുള്ള രാത്രികളില്‍, നിശാഗന്ധിപ്പൂക്കള്‍ വിടരാറുള്ള യാമങ്ങളില്‍, മണ്ണിലും മനസ്സിലും ചാറ്റല്‍ മഴ പൊഴിയുന്ന നിമിഷങ്ങളില്‍... ഞാന്‍ അവളേക്കുറിച്ചോര്‍ക്കാറുണ്ട്‌... നഷ്ടസ്വപ്നത്തിന്‍റെ നൊമ്പരങ്ങളൊന്നും തന്നെയില്ലാതെ... കണ്ണനു നേദിച്ച ത്രിമധുരം നുണയുന്ന മാനസികാഹ്ലാദത്തോടെ...&lt;br /&gt;&lt;br /&gt;© ജയകൃഷ്ണന്‍ കാവാലം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-6513393950755879460?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/6513393950755879460/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=6513393950755879460&amp;isPopup=true' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/6513393950755879460'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/6513393950755879460'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/01/blog-post_5379.html' title='താമ്രപര്‍ണ്ണിക്കരയിലെ പെണ്‍കൊടി'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-5198544814074211145</id><published>2009-01-13T22:00:00.000-08:00</published><updated>2009-01-14T02:40:47.924-08:00</updated><title type='text'>പ്രണയത്തിന്‍റെ രസതന്ത്രം (കൂടെ ഒരു പ്രണയ ലേഖനവും)</title><content type='html'>&lt;div&gt;കാമുകന്‍ എന്നു പറയുന്നവന്‍ ഒരു ഭയങ്കരന്‍ തന്നെയാണ്. ആരും കാമുകനായി ജനിക്കുന്നില്ല. സാഹചര്യവും അവനെ കാമുകനാക്കുന്നില്ല. എന്നാല്‍ മഹാശക്തനായ സാക്ഷാല്‍ കാമദേവന്‍റെ കൃപാകടാക്ഷം ഒന്നു കൊണ്ടു മാത്രമാണ് ഒരുവന്‍ കാമുകനായിത്തീരുന്നത്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കൃപാകടാക്ഷം എങ്ങനെ, ഏതു രീതിയില്‍ ഒരാളില്‍ വന്നു പതിക്കുമെന്നു പ്രവചിക്കുവാന്‍ കഴിയില്ല. ഈ വ്യത്യസ്തതയാണ് ഓരോ പ്രണയത്തെയും വ്യത്യസ്തമാക്കുന്നതും, പ്രണയം എന്ന കലാപരിപാടിയുടെ പുതുമ നഷ്ടമാവാതെയിരിക്കുന്നതിന്‍റെ രഹസ്യവും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പണ്ടു കാലത്തു പ്രണയം മരച്ചുവട്ടിലും, കടത്തു വള്ളത്തിലും, ഒറ്റത്തടിപ്പാലത്തിന്‍റെ നടുക്കും അങ്ങനെ വളരെ ചുരുങ്ങിയ ഇടങ്ങളില്‍ മാത്രം പൂവിട്ടിരുന്നെങ്കില്‍ ഇന്ന്‌ അതിനു കൂടുതല്‍ വിശാലത കൈവന്നിരിക്കുന്നു. നമ്മുടെ നാടു വികസിക്കുന്നില്ലെന്നു മുറവിളി കൂട്ടുന്നവര്‍ ഈ ‘വികാസങ്ങളൊന്നും’ അറിയുന്നില്ലായിരിക്കുമോ?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇന്നു തരാതരത്തിലുള്ള ഐസ്ക്രീം പാര്‍ലര്‍, കോഫി ഷോപ്പുകള്‍, തുടങ്ങി ഷോപ്പിംഗ് മാളുകളും, മള്‍ട്ടിപ്ലക്സുകളും വരെ പ്രണയിക്കാനുള്ള സാഹചര്യമൊരുക്കിയിരിക്കുന്നു. മരം ചുറ്റി നടന്നു പ്രേമിച്ച് തലയില്‍ കാക്കയുടെ ‘കടാക്ഷം’ ഏറ്റു വാങ്ങാതെ. എയര്‍കണ്ടീഷണറിന്‍റെ തണലിലും, മുണ്ടകന്‍ പാടത്തിന്‍റെ വരമ്പില്‍ നിന്നും സൈബര്‍ പാര്‍ക്കുകളുടെ ഇടനാഴികളിലേക്കും, റെഡിമേഡ് പൂന്തോട്ടങ്ങളിലേക്കുമൊക്കെ അവര്‍ തങ്ങളുടെ പ്രണയത്തെ വ്യാപരിപ്പിച്ചിരിക്കുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പ്രേമലേഖനങ്ങള്‍ക്കും ഒട്ടേറെ മാറ്റങ്ങള്‍ കൈവന്നിരിക്കുന്നു. പണ്ടു കാലത്ത് ശകുന്തള മുതല്‍ എഴുതിയും, അതിനേക്കുറിച്ചു കവികളും കലാകാരന്മാരും വര്‍ണ്ണിച്ചും മനോഹരമാക്കിത്തീര്‍ത്ത ഒന്നാണല്ലോ പ്രേമലേഖനങ്ങള്‍. ഒരു കാലഘട്ടത്തില്‍ മലയാളഭാഷയെ ധന്യമാക്കിയ ഒട്ടേറെ പ്രേമലേഖനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അറിവുള്ളവര്‍ പറയുന്നത്‌. എന്നാല്‍ ഇന്ന്‌ റഫറന്‍സിനു പോലും ഒരെണ്ണം കിട്ടാനില്ലാത്ത അവസ്ഥയാണ്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചില നാടന്‍ പ്രേമലേഖനക്കൈമാറ്റങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്‌. കഥാപാത്രങ്ങള്‍ രണ്ടുപേരും എതിര്‍ ദിശയില്‍ നടന്നു വരും. രണ്ടു പേരും കണ്ട ഭാവം നടിക്കില്ല. കടന്നു പോകുന്ന സമയം കയ്യില്‍ നിന്നും ഓരോ കടലാസ്സ് താഴെ വീഴും രണ്ടു പേരും അതു കുനിഞ്ഞെടുത്ത് വന്ന പോലെ നടന്നു പോവുകയും ചെയ്യും. എന്നാല്‍ എടുക്കുന്ന കടലാസ്സുകള്‍ പരസ്പരം മാറിയിട്ടുണ്ടാവും. അതുപോലെ തന്നെ വേലി, മതില്‍, പുസ്തകം തുടങ്ങി പാമ്പിന്‍റെ പൊത്തു വരെ കമിതാക്കളുടെ പോസ്റ്റ്ബോക്സ് ആകാറുണ്ട്‌. ഒരു പക്ഷേ ലോകത്തെ ആദ്യത്തെ തപാല്‍ സര്‍വീസ് ഇങ്ങനെയായിരിക്കാം തുടങ്ങിയിട്ടുണ്ടാവുക. ഇക്കൂട്ടത്തില്‍ ഹംസം തുടങ്ങിയ സന്ദേശവാഹകരുടെ കാര്യം അവിസ്മരണീയമാണ്. എന്നാല്‍ ഇന്നു കഥ മാറി ഇ മെയിലുകളായി, എസ് എം എസ്സുകളായി, എം എം എസ്സുകളായി ഇങ്ങനെ പല പല മാധ്യമങ്ങളിലൂടെ പ്രണയം തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. എങ്കിലും പരമ്പരാഗത പ്രേമലേഖനങ്ങളുടെ ഊര്‍ജ്ജവും ഊഷ്മാവും ഇപ്പൊഴത്തെ ഇലക്ട്രോണിക് പ്രേമലേഖനങ്ങള്‍ക്കുണ്ടോ എന്നു സംശയമാണ്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പ്രേമലേഖനങ്ങളുടെ എഴുത്തില്‍ തന്നെയുണ്ടായിരുന്നു പല പല ‘വെറൈറ്റികള്‍‘. ഇലച്ചാറുകൊണ്ടെഴുതുക, പഴച്ചാറുകൊണ്ടെഴുതുക തൂവല്‍ കൊണ്ടെഴുതുക. സ്വന്തം ശരീരം കീറി മുറിച്ച്‌ (ചില കള്ളക്കാമുകന്മാര്‍ വീട്ടില്‍ വളര്‍ത്തുന്ന പക്ഷിമൃഗാദികളുടെ ചോര കൊണ്ടും) ‘ഇതെന്‍റെ ഹൃദയരക്തമാണ്’ തുടങ്ങി പ്രസ്തുത ലേഖനം വായിക്കുന്നയാളിന്‍റെ അലിയാത്ത ഹൃദയത്തെ മഞ്ഞു പോലെ അലിയിപ്പിക്കുന്ന ഡയലോഗുകളോടെയുള്ള എഴുത്ത്, ലേഖനം വായിക്കുന്നയാളിന്‍റെ ഇഷ്ടപ്പെട്ട നിറത്തിലുള്ള കത്തുകള്‍... തുടങ്ങി എത്രയെത്ര വ്യത്യസ്തമായ രീതികള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ടായിരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചുരുക്കിപ്പറഞ്ഞാല്‍ എത്ര വര്‍ണ്ണിച്ചാലും തീരാത്ത വര്‍ണ്ണവിന്യാസങ്ങളുള്ള പ്രണയം ഭയങ്കര ഒരു സംഭവം തന്നെയാണ്. നൂറ്റാണ്ടുകളായി കവികള്‍ എഴുതിയിട്ടും തീരുന്നില്ല, നാട്ടിലുള്ളവരൊക്കെ പ്രേമിച്ചിട്ടും പ്രേമിച്ചിട്ടും തീരുന്നില്ല. പ്രേമിച്ചു തീരാഞ്ഞിട്ട് ഒന്നിച്ചു കെട്ടിത്തൂങ്ങിച്ചത്ത എത്രയോ പ്രേമരക്തസാക്ഷികള്‍ നമുക്കുണ്ട്‌.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;‘കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ’ എന്ന് എത്ര ആത്മാര്‍ത്ഥതയോടെയാവും ഒരു കാലത്തെ (ഇപ്പൊഴും) കമിതാക്കളുടെ ഊര്‍ജ്ജകേന്ദ്രമായിരുന്ന കാല്പനികപ്രണയത്തിന്‍റെ ഭാവഗായകന്‍ വയലാര്‍ എഴുതിയിട്ടുണ്ടാവുക. അദ്ദേഹത്തിന്‍റെ പാട്ടുകള്‍ കൊണ്ടു തന്നെ പ്രേമസായൂജ്യം നേടിയ എത്രയോ കമിതാക്കള്‍ നമുക്കുണ്ട്‌. ഇനി അഥവാ സായൂജ്യം കിട്ടിയില്ലെങ്കിലോ?... മാനസ മൈനയും, സന്യാസിനിയും, സുമംഗലീ നീ യും തുടങ്ങി എത്രയോ വിരഹ ഗാനങ്ങള്‍ നമുക്ക് ആശ്വാസം വാഗ്ദാനം ചെയ്തു കാത്തു നില്‍ക്കുന്നു. സ്വന്തമായി വാക്കുകള്‍ ചിന്തിച്ചെടുത്ത് വിലപിക്കുവാന്‍ വിരഹ കാമുകീകാമുകന്മാര്‍ക്ക് ആ സമയത്തു സാധിച്ചില്ലെന്നു വരാം. അവിടെയും നമ്മുടെ കവികള്‍ എത്ര ഉദാരമതികളായിരിക്കുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒരു വ്യക്തിയെ സ്വാര്‍ത്ഥനാക്കുന്നതും, ഉദാരനാക്കുന്നതും, കൊലപാതകിയാക്കുന്നതും വരെ ചിലയവസരങ്ങളില്‍ പ്രണയമാണെന്നു പറയാം. കണ്ണില്ലാത്ത പ്രസ്തുത കലാപരിപാടി തുടങ്ങിയാല്‍ പിന്നെ ഊണും വേണ്ട ഉറക്കവും വേണ്ട. പകല്‍ സമയം കിട്ടാത്ത ചില കള്ളക്കമിതാക്കളെ എനിക്കു നേരില്‍ പരിചയമുണ്ട്‌. പകല്‍ മുഴുവന്‍ കഠിനാദ്ധ്വാനവും നട്ടപ്പാതിരായ്ക്ക് കൊടുമ്പിരിക്കൊണ്ട പ്രേമവുമായി കഷ്ടപ്പെടുന്നവര്‍. നമ്മുടെ നോട്ടത്തില്‍ ഇതൊരു കഷ്ടപ്പാടാണെങ്കിലും അവര്‍ക്ക് അതു ജീവിത ലക്ഷ്യം തന്നെയാണ്. ജന്മസാഫല്യമാണ്. നോക്കെത്താ ദൂരത്തിരിക്കുന്ന രണ്ടും കൂടി പാതിരാത്രിയില്‍ മൊബൈല്‍ കമ്പനിക്ക്‌ കാശും കൊടുത്ത് പ്രണയിക്കുമ്പോള്‍ ഇതു കമ്പനിയുടെ കോള്‍സെന്‍ററില്‍ ഉറക്കം തൂങിയിരിക്കുന്ന വല്ല കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവിനും ഒളിഞ്ഞു കേള്‍ക്കാന്‍ പറ്റുന്നുണ്ടോ എന്നാര്‍ക്കറിയാം. പിന്നെ, പ്രണയത്തിന്‍റെ ഭാഷയും, വ്യാകരണവുമൊക്കെ ഓരോരുത്തര്‍ക്കും ഓരോന്നായതുകൊണ്ട്‌ ചിലപ്പോള്‍ മനസ്സിലായില്ലെന്നു വരാം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഭാഷയും, ശാസ്ത്രവും സാങ്കേതികത്വവുമൊക്കെ ഇതുപോലെ ഒത്തു ചേരുന്ന വേറേ ഒരു ഇടപാടും ഈ ഭൂലോകത്തില്‍ ഇല്ലെന്നു തന്നെ പറയാം. പ്രണയത്തിന്‍റെ ഭാഷ വേറെയാണ്.ചിലരില്‍ അതു മധുരോദാരമായിരിക്കും, മറ്റുചിലരില്‍ ദൈന്യത നിറഞ്ഞതും, ഇനിയും ചിലരില്‍ കഠിനവും ആയിരിക്കാം. ഇനിയൊരു കൂട്ടരില്‍ കറ കളഞ്ഞ സാഹിത്യമായിരിക്കാം മാധ്യമം, മറ്റു ചിലരില്‍ നെടുവീര്‍പ്പുകളും ദീര്‍ഘനിശ്വാസങ്ങളും വരെ സം‌വദിച്ചുവെന്നിരിക്കാം. ഏതായാലും ഇതിനൊരു മാന്ത്രികതയുണ്ടെന്നതില്‍ സംശയമില്ല. ചുമ്മാതല്ലല്ലോ കാമദേവന്‍ അമ്പുകള്‍ നാലഞ്ചെണ്ണം* ആവനാഴിയില്‍ ഇട്ടോണ്ടു നടക്കുന്നത്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്നിവയാണത്രേ അവയേറ്റു കഴിഞ്ഞാല്‍ സംഭവിക്കുക. നോക്കണേ മനുഷ്യന്‍ കടന്നു പോകുന്ന ഓരോരോ അവസ്ഥകള്‍! ഇതു വല്ലതും ഈ പ്രേമിക്കുന്നവര്‍ തിരിച്ചറിയുന്നുണ്ടോ ആവോ!!!&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ജീവിതം പോലെ തന്നെ വലിയ കണക്കുകള്‍ നിറഞ്ഞതാണ് ഈ ഇടപാടും. കൂട്ടലുകളും കിഴിക്കലുകളും ധാരാളം നടക്കും. (ശിഷ്ടം, വല്ലതും കിട്ടിയാല്‍ ഭാഗ്യമെന്നേ പറയേണ്ടൂ.)&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അതു പോലെ തന്നെയാണ് കെമിസ്‌ട്രിയുടെ കാര്യവും. പ്രണയത്തിന്‍റെ രസതന്ത്രം അതു വേറെയാണ്. അതറിയണമെങ്കില്‍ പ്രണയിക്കുക തന്നെ വേണം. എന്നാല്‍ പ്രണയത്തില്‍ ബയോളജി കടന്നു വരികയും, അതു നാലു പേരറിയുകയും ചെയ്യുമ്പോഴാണ് ഫിസിക്‌സിന്‍റെ ആപ്ലിക്കേഷന്‍ ഉണ്ടാവുക. (എന്നു വച്ചാല്‍ നാട്ടുകാരു തല്ലി കാലൊടിക്കും അന്നര്‍ത്ഥം. ‘തല്ലി കാലൊടിക്കുക’ എന്ന പ്രക്രിയ ഒരു ഭൌതിക പ്രവര്‍ത്തനമാണല്ലോ.)&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പയ്യന്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഒരെണ്ണത്തിനെ വളച്ചെടുക്കുക’ എന്നു പറയുന്നത്‌ മാനേജ്‌മന്‍റ്‌ സയന്‍സിന്‍റെ ഒരു ഭാഗമാണെന്നു പറയാം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇങ്ങനെ എല്ലാ മേഖലകളിലും നാളിതു വരെ നാട്ടുകാരു കണ്ടുപിടിച്ചിട്ടുള്ള എല്ലാ ശാസ്ത്രസാങ്കേതിക വിദ്യയും സമ്മേളിക്കുന്ന വേറെ ഒരു ഇടപാടും മനുഷ്യര്‍ക്കിടയില്‍ ഇല്ല.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എനിക്ക്‌ ഒരു കാലത്ത് പ്രണയിച്ചാല്‍ കൊള്ളാമെന്നു തോന്നിയതായിരുന്നു. പക്ഷേ ആ തോന്നല്‍ മുന്‍ കൂട്ടി തിരിച്ചറിഞ്ഞതുകൊണ്ടാവാം വാവക്കുട്ടന്‍ അമ്മാവന്‍ എന്നെ സയന്‍സ്‌ പഠിക്കാന്‍ പ്രേരിപ്പിച്ചത്. അതോടെ ആ ആഗ്രഹം ഞാന്‍ വേണ്ടെന്നു വച്ചു. കാരണം സയന്‍സ് പഠിച്ചു മിടുക്കനായിക്കൊണ്ടിരുന്നപ്പോഴല്ലേ ഫിസിക്സ്‌ ഇത്ര വലിയ ഒരു ശാസ്ത്രമാണെന്നു തിരിച്ചറിയുന്നത്. അതു കൊണ്ട്‌ മനസ്സിലെ കാമുകനെ അവിടെക്കിടത്തിയുറക്കി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതൊക്കെയാണെങ്കിലും ഈ ലോകത്തിലെ സര്‍വ്വ കാമുകീകാമുകന്മാരോടും എനിക്കു ബഹുമാനവും, ആരാധനയും, സ്നേഹവും, സാഹോദര്യവും മാത്രമെയുള്ളൂ. കാരണം അവരാണ് ലോകം കാണുന്നവര്‍. അവരാണ് ഈ മനോഹരിയായ പ്രകൃതിയെ ആസ്വദിക്കുന്നവര്‍. ഇനിയൊരര്‍ത്ഥത്തില്‍ അവരാണ് ഈ പ്രകൃതിയുടെ മനോഹാരിത കൂട്ടുന്നതും. അവര്‍ക്കു വേണ്ടിയാണ് ഇവിടെ കിളികള്‍ പാടുന്നതും, പൂക്കള്‍ വിരിയുന്നതും, കായലും, കുഞ്ഞോളങ്ങളും, ആറും ആറ്റുതീരവുമെല്ലാം അവര്‍ക്കുവേണ്ടി മാത്രമാണ് നിലകൊള്ളുന്നത്‌. പ്രണയമില്ലെങ്കില്‍, പ്രണയസങ്കല്പങ്ങളില്ലെങ്കില്‍ ഇവിടെ കവിതയുണ്ടാകുമായിരുന്നില്ല, കവികളുണ്ടാകുമായിരുന്നില്ല, വസന്തവും മഴക്കാലവും വരുമായിരുന്നില്ല. പ്രണയം തന്‍റെ അഭൌമമായ ഇന്ദ്രജലത്താല്‍ ഇവയെയെല്ലാം മനുഷ്യനുമായി ഇണക്കി നിര്‍ത്തുന്നു. അതെ, പ്രണയം ആത്മീയവും, അചഞ്ചലവും, അനാദിയും, അനന്തവും, മധുരവും, മനോഹരവുമായ ഒന്നു തന്നെ. (ഇതൊന്നുമല്ലാതെ തല്ലിപ്പൊളി പ്രണയങ്ങളും നിലവിലുണ്ട്‌)&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="FONT-WEIGHT: bold"&gt;&lt;span class="Apple-style-span" style="TEXT-DECORATION: underline"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="COLOR: rgb(0,0,153)"&gt;ഇനിയും തീരാഞ്ഞിട്ട്‌...&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്‍റെ കരളില്‍ കിളിര്‍ത്ത പയര്‍മണി വിത്തേ, നിനക്കു വെള്ളം കോരി വെള്ളം കോരി എന്‍റെ നടുവൊടിഞ്ഞെടീ... നീയെന്നാണെന്‍റെ ജീവിതമാകുന്ന ഉണങ്ങിയ വെലിക്കമ്പില്‍ പടര്‍ന്നു കയറുന്നത്? നീ വരുന്ന നിമിഷത്തിനായി ഞാന്‍ കാത്തു കാത്തിരിക്കുന്നു. വീടിനു മുന്‍പിലെ പെരുവഴിയിലൂടെ ആന നടന്നു പോകുന്ന ചങ്ങലനാദം കേട്ട് എത്രയോ തവണ, അതു നിന്‍റെ നൂപുരനാദമെന്നു തെറ്റിദ്ധരിച്ച് ഞാന്‍ പുറത്തിറങ്ങി നോക്കുന്നു. നട്ടപ്പാതിരാത്രിയില്‍, കില്ലപ്പട്ടികള്‍ രണ്ടു കാലില്‍ കുത്തിയിരുന്ന്‌ നാല്പ്പത്തിയഞ്ചു ഡിഗ്രി ആംഗിളില്‍ മുകളിലേക്കു നോക്കിയിരുന്ന്‌ ഓരിയിടുന്ന നിലാവുള്ള രാത്രിയില്‍, നാട്ടിലെ നാനാവര്‍ണ്ണപ്പാര്‍ട്ടികളുടെ മുദ്രാവാക്യം വിളികളും, തൊട്ടപ്പുറത്തെ വീട്ടിലെ കുടിയന്‍ പപ്പനാവന്‍റെ പൂരപ്പാട്ടും ഉറങ്ങിയിട്ടും, ഞാന്‍ നിനക്കു വേണ്ടി... നിനക്കു വേണ്ടി മാത്രം കാത്തിരിക്കുന്നു സഖീ...&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നിന്നെ കെട്ടി പെരയ്ക്കകത്താക്കുവാന്‍ ഞാന്‍ എന്‍റെ മനസ്സില്‍ കെട്ടിപ്പൊക്കിയ മുല്ലപ്പന്തലിലെ മുല്ലമൊട്ടുകളെല്ലാം വിടര്‍ന്നിട്ടും, മണിയനീച്ചകള്‍ തലങ്ങും വിലങ്ങും പറന്ന്‌ ആ പന്തലിലാകെ വഴിവക്കിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നു വരുന്നതു പോലെയുള്ള സ്വരം സൃഷ്ടിച്ചിട്ടും, അവിടെയും ഞാന്‍ നിന്‍റെ കാലൊച്ച തിരയുകയാണു പ്രിയേ... തോട്ടില്‍ നീന്തി നടക്കുന്ന വാല്‍ മാക്രികളെ കാണുമ്പോഴെല്ലാം ഞാന്‍ നിന്നെക്കുറിച്ചോര്‍ക്കുന്നു പ്രിയേ... ഒരു പക്ഷേ ഈ വാല്‍ മാക്രികളാവും കവികള്‍ വാഴ്ത്തിപ്പാടാറുള്ള ജലകന്യകകള്‍. നീ എന്‍റെ മുന്നില്‍ ഒരു വാല്‍ മാക്രിയായി നീന്തിത്തുടിച്ചെത്തുമെന്നു ഞാന്‍ എന്നും സ്വപ്നം കാണാറുണ്ട്‌.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നിന്‍റെ വരവിനായി, സ്മാര്‍ട്ട് സിറ്റി വരുന്നതും നോക്കി നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ഇരിക്കുന്നതു പോലെ ഞാന്‍ കാത്തു കാത്തിരിക്കുന്നു... പെരുവഴിക്കണ്ണുമായി...&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്ന്&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പ്രണയ്പൂര്‍വ്വം&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നിന്‍റെ മാത്രം സ്വന്തം&lt;/div&gt;&lt;div&gt;ഞാന്‍ !&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;*&lt;/span&gt; കാമദേവന്‍റെ അഞ്ച് അമ്പുകള്‍: അരവിന്ദം, അശോകം, നീലോല്പലം, നവമാലിക, ചൂതം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div&gt;© ജയകൃഷ്ണന്‍ കാവാലം&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-5198544814074211145?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/5198544814074211145/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=5198544814074211145&amp;isPopup=true' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/5198544814074211145'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/5198544814074211145'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/01/blog-post_13.html' title='പ്രണയത്തിന്‍റെ രസതന്ത്രം (കൂടെ ഒരു പ്രണയ ലേഖനവും)'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-4516329576257204305</id><published>2009-01-07T00:28:00.000-08:00</published><updated>2009-01-07T00:29:49.484-08:00</updated><title type='text'>ലക്ഷണ (മുത്തു പൊഴിയുന്ന കാവാലം 8)</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കാവാലത്തെ ഒരു സാധാരണ പ്രഭാതം. ആ പ്രഭാതത്തിന് അസാധാരണത്വം നല്‍കിയ ഒരു പെണ്‍കുട്ടിയായിരുന്നു ലക്ഷണ. രാവിലെ ഉറക്കമുണര്‍ന്ന് പൂക്കൈതയാറ്റില്‍ മുങ്ങിക്കുളിച്ച് പ്രഭാത പ്രാര്‍ത്ഥനയും കഴിഞ്ഞ് വെറുതേ വെളിയിലേക്ക് വായീനോക്കി നിന്ന സമയമാണ് അവള്‍ രണ്ടു മൂന്നു പുസ്തകവും മാറോട് ചേര്‍ത്ത് ഗേറ്റിനു മുന്‍പിലൂടെ കടന്നു പോയത്. ഒന്നേ നോക്കിയുള്ളൂ, കാഴ്ചയുടെ വര്‍ണ്ണവസന്തം എനിക്കു തന്ന അവളുടെ മാറില്‍ ചാഞ്ഞ ആ പുസ്തകങ്ങളോട്‌ എനിക്കടങ്ങാത്ത അസൂയ തോന്നി. നേരേ കിഴക്കോട്ടു നോക്കി കണ്ണില്‍ക്കണ്ട ആദിത്യഭഗവാനോട്‌ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഭഗവാനേ എന്‍റെ ഈ ജീവിതം ഇപ്പോള്‍ ഈ നിമിഷം അവസാനിപ്പിച്ച്, അവളുടെ പുസ്തകത്തിന്‍റെ പുറംചട്ടയായി എന്നെ പുനര്‍ജനിപ്പിക്കണേ... ആദിത്യഭഗവാന്‍ കേട്ടില്ല പക്ഷേ കിഴക്കേ വീടിന്‍റെ തെങ്ങില്‍ ചെത്താന്‍ കേറിയിരുന്ന ചെത്തുകാരനതു കേട്ടു. അയാള്‍ എന്നെ നോക്കി ഇളിച്ചു കാട്ടി. ഞാനും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അന്നുമുതല്‍ ജയകൃഷ്ണന്‍ വീണ്ടും സുന്ദരനാവാനും നാട്ടുകാരുടെ കണ്ണിലുണ്ണിയാവാനും തീരുമാനിച്ചു. മോന്തക്കു പൊടിച്ചു വന്നിരുന്ന പൊടിമീശ (അന്നതിനെ മീശയെന്നു വിളിച്ചാല്‍ മീശക്കു നാണക്കേടാകുന്ന സമയം.)പലവിധ അലങ്കാരപ്പണികളും ഐ ലൈനറും ഒക്കെ ഉപയോഗിച്ചു സമ്പന്നമാക്കി. വാവക്കുട്ടനമ്മാവനെ മനസ്സില്‍ ധ്യാനിച്ച് മുടി ചീകി, പല വിധ പുഞ്ചിരികളേക്കുറിച്ച് ഒരു ഗവേഷണം തന്നെ നടത്തി, സ്ഥലത്തെ മാന്യന്മാരുമായി ദിവസവും മുടങ്ങാതെ സംസാരിച്ചു, കരാട്ടേ പഠനം അവസാനിപ്പിച്ച് പെണ്ണമ്മടീച്ചറിന്‍റെ ഭരതനാട്യം ക്ലാസ്സില്‍ ചേര്‍ന്നു, ക്ഷേത്രദര്‍ശനം ഒരു നേരമെന്നുള്ളത് രണ്ടാക്കി, മുല്ലശ്ശേരി പീടികയില്‍ പൌഡറിനും, ഫെയര്‍ ആന്‍റ് ലൌവ്‌ലിക്കുമായി ഒരു പ്രത്യേക അക്കൌണ്ട് തന്നെ തുറന്നു, പ്രത്യേകിച്ച് ഒരു കാര്യവുമില്ലെങ്കിലും ദിവസവും സ്റ്റേറ്റ് ബാങ്കില്‍ പോയി കറങ്ങിത്തിരിഞ്ഞ് നിന്ന് അവിടെ നിന്നും ഗംഭീരമായി തിരിച്ചിറങ്ങി പോന്നു അങ്ങനെ ജീവിതം അടിമുടി പൊളിച്ചെഴുതി. അവാര്‍ഡ് പടം പോലെയായിരുന്ന ജയകൃഷ്ണന്‍റെ ജീവിതം ലക്ഷണ കാരണം ഒരു സൂപ്പര്‍ഹിറ്റ് ആക്ഷന്‍ ത്രില്ലറിന്‍റെ നിലവാരത്തിലേക്കു ഗതി മാറി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ലക്ഷണയെ അതിനു മുന്‍പു ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും അന്നൊന്നും എനിക്കു തോന്നാഞ്ഞ ഈ ഒരു ഇത് ആ പ്രത്യേകസാഹചര്യത്തില്‍ തോന്നിയതിന്‍റെ പൊരുള്‍ എനിക്കിപ്പൊഴും അറിയില്ല. സാക്ഷാല്‍ കാമദേവന്‍ അവളുടെ പിന്നില്‍ നിന്ന് അമ്പുകളഞ്ചും ഒന്നിച്ച് എന്‍റെ നെഞ്ചത്തേക്ക് എയ്തു പിടിപ്പിക്കുകയായിരുന്നു. എനിക്ക് ഊണില്ലാതായി, ഉറക്കമില്ലാതായി, മനസ്സു പിടഞ്ഞു പിടഞ്ഞ് ഇനി പിടക്കാന്‍ കഴിയാത്ത അവസ്ഥയിലായി അങ്ങനെ ഒരു ദിവസം അലങ്കാരങ്ങളൊന്നുമില്ലാതെ, മുഖവുരകളൊന്നുമില്ലാതെ ഞാന്‍ അവളോടു പറഞ്ഞു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ലക്ഷണാ, എനിക്കു നിന്നെ വേണം. ഞാന്‍ നിന്നെ കഠിനമായി പ്രണയിക്കുന്നു, നിന്‍റെ സ്നേഹം എനിക്കു തരൂ... ഇല്ലെങ്കില്‍ യുഗങ്ങളോളം ഞാന്‍ നിന്നെ ധ്യാനിച്ചു ധ്യാനിച്ച് മോക്ഷം തേടിയലയും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവള്‍ അതു കേട്ട് ഒരു നിമിഷം പകച്ചു നിന്നു, പിന്നെ പൊട്ടിക്കരഞ്ഞു. ഞാന്‍ അന്തം വിട്ടു, ഞാന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും വീണ്ടും തിരിച്ചും മറിച്ചും ചിന്തിച്ചു നോക്കി. അതിലൊന്നും അവളെ കരയിക്കാന്‍ പോന്ന ഒരു വാക്കും കണ്ടെടുക്കാന്‍ കഴിയാതെ ഞാന്‍ വലഞ്ഞു. കരച്ചിലിനിടയില്‍ അവളെന്നോടു പറഞ്ഞു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്തിനാ എന്നോടിതു പറയാന്‍ ഇത്ര നാള്‍ കാത്തിരുന്നത്?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈശ്വരാ... ഇവള്‍ എന്നെയും സ്നേഹിക്കുന്നു!. എനിക്കും വന്നു കരച്ചില്‍. ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം കൈവന്നവന്‍റെ കരച്ചില്‍. അങ്ങനെ ആ പ്രണയം പൂത്തുലഞ്ഞു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അന്നു മുതല്‍ കാവാലത്തിന്‍റെ ഗ്രാമഭംഗി കളര്‍ കറക്ഷന്‍ ചെയ്ത സിനിമാസ്കോപ്പ് ചിത്രം പോലെ മനോഹരമായി. കല്പ്പടവുകളില്‍ വന്നു തട്ടി കുണുങ്ങിപ്പോകുന്ന പൂക്കൈതയാറിന്‍റെ കുഞ്ഞോളങ്ങള്‍ കിലുകിലാന്നു മന്ത്രിക്കുന്നത് ഞങ്ങളുടെ കഥകളായി, കിഴക്കുപുറം പാടത്തെ നെല്ലോലകളും, കമ്യൂണിസ്റ്റ് പാര്‍ട്ടി തട്ടാശ്ശേരി ജംഗ്ഷനില്‍ കെട്ടിയിരുന്ന ചെങ്കൊടിയും, മധുച്ചേട്ടന്‍റെ ചായക്കടയില്‍ ഈച്ചയെ പിടിക്കാന്‍ എണ്ണയില്‍ മുക്കി കെട്ടിത്തൂക്കിയിരുന്ന ദേശാഭിമാനിപ്പത്രവും, തേങ്ങാവെട്ടുന്ന കുട്ടപ്പായിച്ചേട്ടന്‍ കാക്കയെ ഓടിക്കാന്‍ കയറില്‍ കെട്ടിത്തൂക്കിയ കാക്കത്തൂവല്‍ പോലും ഒരേ പോലെ ഞങ്ങളെ തലയാട്ടി അഭിവാദ്യം ചെയ്തു. പതിവിലും കൂടുതല്‍ ഭക്ഷണം കഴിച്ചു, കൂടുതല്‍ നന്നായി പഠിച്ചു, അതിലും കൂടുതലായി സ്വപ്നങ്ങള്‍ കണ്ടു അങ്ങനെ ജീവിതം ഒരു മഹാകാവ്യമായി മാറി. പക്ഷേ തേന്മാവിന്‍റെ ചുവട്ടില്‍ കെട്ടിയ കടിയന്‍പട്ടിയെപ്പോലെ അവളുടെ അച്ഛന്‍ ഈ മാധുര്യം നിറഞ്ഞ ജീവിതത്തില്‍ അകലം തീര്‍ത്തു. ആ മഹാപാപി പറഞ്ഞത്, നേരേ ചൊവ്വേ ആയിരുന്നെങ്കില്‍ ഞാന്‍ സമ്മതിച്ചേനേ ഇത് എന്നോടു ചോദിക്കാതെ പ്രണയിച്ചതു കൊണ്ട്‌ എന്തായാലും ഞാനിതു സമ്മതിക്കില്ലെനാണ്. ഇതെന്തൊരു തന്ത? ലോകത്തിലാരെങ്കിലും സ്വന്തം അച്ഛനോട്‌ ചോദിച്ചിട്ട് പ്രേമിക്കാന്‍ പോകുമോ?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അയാള്‍ ലക്ഷണയെ വീട്ടിലിട്ടു പൂട്ടി. വൈകുന്നേരങ്ങളില്‍ പറയനടി ഷാപ്പില്‍ സഹകുടിയന്മാരോട് എന്നെ കൊല്ലുമെന്നു പറഞ്ഞു. (പുറത്തു വന്നു പറഞ്ഞില്ല) എന്നെ കാണുമ്പോള്‍ പതിഞ്ഞ ഒരു മുരളലോടെ എന്നെ നോക്കി കൊന്നു. അനശ്വരപ്രണയത്തിന്‍റെ ഉത്തുംഗശൃംഗത്തില്‍ ജയകൃഷ്ണന്‍ ഒരു സാമ്രാജ്യത്തിന്‍റെ അധിപനായി വിരാജിച്ചു. അല്പകാലമായി ‘മാന്യന്‍‘ ആയി നടന്നിരുന്ന ജയകൃഷ്ണനും ഉണ്ടായി അനുയായികള്‍. ചില മധ്യസ്ഥന്മാര്‍ ഒത്തു തീര്‍പ്പിനു ശ്രമിച്ചു. ആസിഡ്‌ ഒഴിച്ചു ചെവി കഴുകിയാലും പോകാത്ത തെറി കൊണ്ടയാള്‍ അവരെ ഒളിമ്പിക്സിനുള്ള ട്രെയിനിംഗ് കൊടുത്തു വിട്ടു. ഇനി മുതല്‍ ഇവള്‍ക്കു ഭക്ഷണം കൊടുക്കണ്ട എന്നയാള്‍ ഭാര്യയോടും, ജോലിക്കാരിയോടും ആജ്ഞാപിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ജോലിക്കാരി ശാന്തമ്മച്ചേച്ചി ഞങ്ങളുടെ ഇടയിലെ ഹംസമായി. ഞങ്ങളുടെ നെടുവീര്‍പ്പുകള്‍ വഹിക്കുവാനുള്ള പളുങ്കുപാത്രമായി ആ ഹൃദയം രൂപാന്തരപ്പെട്ടു. ഒരു ദിവസം ആരുമറിയാതെ ശാന്തമ്മച്ചേച്ചി ലക്ഷണക്കു ഭക്ഷണം കൊടുത്തത് അവളുടെ അലവലാതി അച്ഛന്‍ തട്ടി തെറിപ്പിച്ചുവത്രേ. തറയില്‍ വീണ ചോറ് വാരി അവള്‍ കഴിച്ചു. അയാള്‍ പോയിക്കഴിഞ്ഞ് ശാന്തമ്മച്ചേച്ചി അവളോടു ചോദിച്ചു,&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്തിനാ മോളേ ഈ മണ്ണു പറ്റിയ ചോറ്‌ നീ കഴിക്കുന്നത്, അച്ഛന്‍ പോയിക്കഴിഞ്ഞ് ഞാന്‍ വേറേ തരാം&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവള്‍ പറഞ്ഞു, എനിക്ക് ജീവിക്കണം, എന്‍റെ ജീവന്‍ എന്നെ ജീവനു തുല്യം സ്നേഹിക്കുന്നവനുള്ളതാണ്. അതു കാത്തു സൂക്ഷിക്കുകയാണ്‌ ഞാന്‍.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇത് അതേപടി ശാന്തമ്മച്ചേച്ചി എന്നെ ബോധിപ്പിച്ചു. ഞാന്‍ തകര്‍ന്നു പോയി. ഇങ്ങനെ എന്നെ സ്നേഹിക്കാന്‍ ഇവളാരാണ്. ജീവന്‍ പോയാലും ഞാന്‍ ഇവളെ മറ്റൊരാള്‍ക്കു വിട്ടു കൊടുക്കില്ല. ഗുരുവായൂരപ്പന് അസംഖ്യം ശയനപ്രദക്ഷിണങ്ങള്‍ നേര്‍ന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഈ പ്രണയ വ്യഥകള്‍ മുഴുവന്‍ ഞാന്‍ പങ്കുവച്ചിരുന്നത് അടുത്ത സുഹൃത്തായ ശ്രീകുമാറിനോടായിരുന്നു. ശ്രീകുമാര്‍ ആളൊരു പാവമാണ്. മാന്യന്‍, മിതഭാഷി, സര്‍വ്വോപരി സുന്ദരന്‍. ഞാന്‍ കരഞ്ഞപ്പോഴെല്ലാം അവനും കരഞ്ഞു. എന്‍റെ ദുഃഖങ്ങള്‍  ആയിരം മടങ്ങായി ഞാന്‍ അവന്‍റെ മുഖത്ത് കണ്ടു. അതെന്നെ പിന്നെയും ദുഃഖിതനാക്കി. ഒടുവില്‍ ഞങ്ങള്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. ആ വീടിന്‍റെ ഏഴയലത്തു ചെന്നാല്‍ അവളുടെ അച്ഛന്‍ എന്നെ പൊക്കും. അതും പോരാഞ്ഞ് അയാളേക്കാള്‍ ആമ്പിയറുള്ള ഒരു പട്ടിയും. ആ പട്ടിക്കാണെങ്കില്‍ എന്നെ കാണുന്നതേ ചതുര്‍ത്ഥിയാണ്. എങ്ങനെ ശരിയാകും അയാളുടെയല്ലേ മൊതല്. ശ്രീകുമാറിനെ ഈ ദൌത്യം ഏല്‍പ്പിച്ചു. ശാന്തമ്മച്ചേച്ചി വഴി വിവരങ്ങളെല്ലാം അവിടെ അറിയിച്ചു. അവളും കാത്തിരുന്നു. അന്നു രാത്രി ഞാന്‍ കൃഷ്ണപുരം ജംഗ്ഷനില്‍ കാറുമായി കാത്തു നിന്നു. അവന്‍ അവളെ അവിടെയെത്തിക്കുന്നു, ഞങ്ങള്‍ ഒരു പുതിയ ജീവിതം ആരംഭിക്കുന്നു. ഇതിനെല്ലാം ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം. കോഴിച്ചാല്‍ പാടത്തിലെ ഇളംകാറ്റ്‌ ഉരുകുന്ന മനസ്സിലേക്ക് ഒരു കുമ്പിള്‍ കുളിരുമായി ചൂളമടിച്ചെത്തി. അങ്ങു ദൂരെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ആ ദിവ്യസമാഗമത്തിന് സാക്ഷ്യം വഹിക്കുവാന്‍ അക്ഷമരായി കാത്തു നിന്നു. നിമിഷങ്ങള്‍ മണിക്കൂറുകളായി, സമയം പാതിരാത്രിയായി. കാറിന്‍റെ ഡ്രൈവറിന്‍റെ കൂര്‍ക്കം വലി എന്നെ അലോസരപ്പെടുത്തി... എന്നിട്ടും അവള്‍ വന്നില്ല, അവനും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവിടെ കല്ലുപാലത്തില്‍ കിടന്നുറങ്ങിയ ഞാന്‍ രാവിലെ ഡ്രൈവര്‍ തട്ടി വിളിച്ചപ്പോഴാണുണര്‍ന്നത്. കാശും വാങ്ങി അയാള്‍ സ്ഥലം വിട്ടു. തിരിച്ചു വീട്ടില്‍ പോയി. വൈകുന്നേരം പുറത്തിറങ്ങിയപ്പോള്‍ എല്ലാവരുമെന്നെ അതീവ ബഹുമാനത്തോടെ നോക്കാന്‍ തുടങ്ങി. സമയം മുന്നോട്ടു പോകവേ അവരറിഞ്ഞ കഥ ഞാനുമറിഞ്ഞു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്‍റെ ആത്മ മിത്രം ശ്രീകുമാറും ലക്ഷണയുമായുള്ള ദിവ്യപ്രണയം നാട്ടുകാരറിയാതിരിക്കാന്‍ ഞാന്‍ എന്‍റെ പേരു പറയുകയായിരുന്നു. അങ്ങനെ അവര്‍ക്കു പ്രേമിക്കുവാനുള്ള എല്ലാ സഹായങ്ങളും ചെയ്ത് ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ ഒരു മറയായി നില്ക്കുകയായിരുന്നുവത്രേ. അവസാനം അവര്‍ക്ക്  ഒളിച്ചോടാനുള്ള സഹായം വരെ ചെയ്തു കൊടുത്ത ജയകൃഷ്ണനെ ബഹുമാനിക്കണ്ടേ? അതു കൊണ്ടാണെല്ലാവരും എന്നെ ബഹുമാനിച്ചത്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചതി. കൊലച്ചതി. അവള്‍ ‘ഇതെന്നോട് പറയാന്‍ എന്തിനിത്ര വൈകി’ എന്നു ചോദിച്ചത് എന്നോടുള്ള സ്നേഹം കൊണ്ടല്ലായിരുന്നു. ശ്രീകുമാറുമായുള്ള കമ്യൂണിക്കേഷന്‍ സുഗമം ആക്കാനായിരുന്നു. ഞാനും അങ്ങനെ മറ്റൊരു ഹംസം ആയി. കൃഷ്ണപുരത്ത് ഞാന്‍ കാത്തു നിന്ന സമയം അവന്‍ അവളേയും കൊണ്ട്‌ കൈനടി വഴിക്കു ചങ്ങനാശ്ശേരിയിലെത്തി. ദുഷ്ടന്‍.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ലക്ഷണ എന്നെ സ്നേഹിച്ചിട്ടേയില്ലായിരുന്നു. അവരെ പിന്നീടു ഞാന്‍ കണ്ടിട്ടേയില്ല.ദിവ്യമായ പ്രേമത്തിന്‍റെ അനശ്വരഗാനത്തിന്‍റെ ശീലുകള്‍ ഇന്നും കാവാലത്തിന്‍റെ ഗ്രാമ്യസംഗീതത്തില്‍ എവിടെയൊക്കെയോ ഉണ്ടാവും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;© ജയകൃഷ്ണന്‍ കാവാലം&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-4516329576257204305?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/4516329576257204305/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=4516329576257204305&amp;isPopup=true' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/4516329576257204305'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/4516329576257204305'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2009/01/8.html' title='ലക്ഷണ (മുത്തു പൊഴിയുന്ന കാവാലം 8)'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-7342970458018184507</id><published>2008-11-17T00:48:00.001-08:00</published><updated>2010-05-18T21:22:24.310-07:00</updated><title type='text'>പ്രണയകലയില്‍ എം ബി എ, പ്രിയതമക്കു പ്രാണന്‍ പോരേ?</title><content type='html'>&lt;span style="color:#ff9900;"&gt;&lt;strong&gt;അഥവാ ഒരു പൈങ്കിളിക്കഥ&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#ff9900;"&gt;&lt;strong&gt;&lt;span class=""&gt;&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000000;"&gt;മാനേജ്‌മെന്‍റ് വിദ്യാഭ്യാസം എന്നു പറയുന്നത് ഒരു ഭയങ്കര സംഭവമാണ്. തന നിറയെ മണ്ടത്തരങ്ങള്‍, ഒരല്പം മന്ദബുദ്ധിത്തരം, ധാരാളം വിവരക്കേട്‌, ഏതു പച്ചക്കള്ളവും ഉആതൊരു ഭാവവ്യത്യാസവുമില്ലാതെ വിളിച്ചു പറയാനുള്ള വൈദഗ്ധ്യം, ആരെങ്കിലും മുഖത്തു നോക്കി തന്തക്കു വിളിച്ചാലും മന്ദസ്മിതം തൂകുവാനുള്ള അപാരമായ തൊലിക്കട്ടി, ഒപ്പം മോന്ത ക്ലീന്‍ ഷേവ് ചെയ്ത് മുട്ടത്തോടു പോലെ ആക്കുകയും കൂടി ചെയ്താല്‍ ഇതില്പരം ഒരു യോഗ്യതയില്ല ഈ പണിക്ക്. ഒരു കാരണവശാലും കൊള്ളാവുന്ന സര്‍വ്വകലാശാലകളില്‍ നിന്നൊന്നും ഈ ‘അഭ്യാസം’ പഠിച്ചെടുക്കരുത്. മുംബൈയിലെ ഉല്ലാസ് നഗര്‍ യൂണിവേഴ്സിറ്റി, ബാംഗ്ലൂരിലെ ശിവാജി നഗര്‍ യൂണിവേഴ്സിറ്റി, എറണാകുളം ഫോര്‍ട്ട് കൊച്ചി യൂണിവേഴ്സിറ്റി, തിരുവനന്തപുരം ചെങ്കല്‍ച്ചൂള യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ മാത്രം ചേര്‍ന്നു പഠിക്കുക. എം ബി ബി എസ്സിന് 12000, എം ബി എ 6000 തുടങ്ങി വിവിധ വിലകളില്‍ ‘സാധനം’ കയ്യില്‍ കിട്ടുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.&lt;/span&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span style="color:#000000;"&gt;&lt;/span&gt;ധാരാളം മണ്ടന്മാര്‍ക്ക് സ്വന്തമായി കമ്പനികളുള്ള ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം അഭ്യസ്ത വിദ്യന്മാര്‍ക്ക് ഒരു ജോലി കിട്ടാനും വളരെ എളുപ്പം.&lt;br /&gt;&lt;br /&gt;&lt;p&gt;&lt;span style="color:#000000;"&gt;നമ്മുടെ കഥാപാത്രം 2003 വരെയും കല്‍ക്കട്ടക്കാരനായിരുന്നു. കല്‍ക്കട്ടയിലുള്ള ഏതോ ഉഡായിപ്പു യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റും കൊണ്ടാണ് അന്നദ്ദേഹം അവതരിച്ചിരുന്നത്‌. മധുരക്കാരനായ ഞങ്ങളുടെ മധുരാക്ഷന്‍ മുതലാളിക്ക്‌ എം ബി എ എന്നു കേട്ടപ്പോഴേ കണ്ണു മഞ്ഞളിച്ചു. ചെന്തമിഴ് മന്നന്‍റെ ചെന്താമരക്കണ്ണുകളില്‍ തൊട്ടു മുന്‍പിലിരിക്കുന്ന സുന്ദരക്കുട്ടപ്പനോട്‌ എന്തെന്നില്ലാത്ത ഒരു അഭിനിവേശം. തോളറ്റം കിടക്കുന്ന തന്‍റെ കാര്‍കുന്തളങ്ങളില്‍ തഴുകിക്കൊണ്ട്‌ അദ്ദേഹം മൊഴിഞ്ഞു. യൂ ആര്‍ അപ്പോയിന്‍റഡ്‌. ഈ മധുരവചസ്സുകള്‍ കേട്ട് തൊട്ടപ്പുറത്തെ കാബിനിലിരുന്ന്‌ അന്നത്തെ ഡെയിലി റിപ്പോര്‍ട്ടില്‍ എന്തെങ്കിലുമൊക്കെ ഒന്നു വരച്ചു വയ്ക്കുവാന്‍ പെടാപ്പാടു പെട്ടുകൊണ്ടിരുന്ന ഈയുള്ളവന്‍ ഒന്നു പാളി നോക്കി. ഇടക്കിടെ പാതി തുറന്ന് അടിയനെ ചീത്ത പറയുവാനായി മാത്രം സ്ഥാപിതമായിട്ടുള്ള ചില്ലു ജാലകത്തിലൂടെ മുതലാളിയുടെയും, ഭാവി തൊഴിലാളിയുടേയും മോന്തക്ക് പതിനായിരം വാട്ട്‌സിന്‍റെ പ്രകാശം കണ്ട്‌ രോമാഞ്ചമണിഞ്ഞു പോയി. നവാഗതന്‍ നറുനെയ്യില്‍ വറുത്ത്, നറുതേനില്‍ കുതിര്‍ത്ത്, നാണത്തില്‍ കുളിച്ച് പറഞ്ഞ തന്‍റെ കഴിവുകളില്‍ മതിമയങ്ങി ബഹുമാനപ്പെട്ട മുതലാളി അല്പ സമയം മറ്റേതോ ലോകങ്ങളിലൊക്കെ കറങ്ങിത്തിരിഞ്ഞ് വന്നപ്പൊഴേക്കും ഓഫര്‍ ലെറ്ററും പോക്കറ്റിലിട്ട്‌ ആശാന്‍ സ്ഥലം വിട്ടിരുന്നു.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;ചീത്ത വിളിക്കാനായി തുറക്കപ്പെടുന്ന ചില്ലുജാലകത്തിന്‍റെ മെല്ലെയുള്ള ഞരക്കം കേട്ട് പുതിയ ചീത്തകള്‍ കേള്‍ക്കുവാന്‍ കാതുകള്‍ തയ്യാറെടുത്തു. എന്നാല്‍ മൈലാഞ്ചി തേച്ച കപ്പടാമീശയുടെ അടിയില്‍ തിളങ്ങുന്ന, കോറ്റ്പ്പറേഷന്‍ പുതുതായി പെയിന്‍റടിച്ച മയില്‍ക്കുറ്റി പോലുള്ള പല്ലുകള്‍ എന്നെ നോക്കി ഫ്ലാഷടിച്ചു. ഞാനും ഒരു വിഡ്ഢിപ്പുഞ്ചിരി തിരിച്ചു നല്‍കുവാന്‍ മറന്നില്ല. അങ്ങനെ അവിടെയൊരു പുഞ്ചിരിയുടെ പൂനിലാവു പരക്കെ അദ്ദേഹം മധുരമൃദുലമായി മൊഴിഞ്ഞു... ജെ.കെ ഹീ ഈസ് ഗോയിംഗ് റ്റൊ ജോയിന്‍ വിത്ത് അസ്‌...&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;ഒരു ഭാഗ്യവാനെ സഹപ്രവര്‍ത്തകനായി കിട്ടിയ അത്മനിര്‍വൃതിയില്‍ ഈയുള്ളവനും നീരാടി...&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;വന്നതിന്‍റെ മൂന്നാം ദിവസം മുതല്‍ പുതിയ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് അപ്രത്യക്ഷനായി. ആര്‍ക്കും ഒരു വിവരവുമില്ല.ഏഴാം ദിവസം മുതലാളിയുടെ സഹധര്‍മ്മിണിയും ഞങ്ങളുടെ ഓപ്പറേഷന്‍സ് ഹെഡുമായ സാക്ഷാല്‍ ഭഗവതി വെങ്കിടാചലം രംഗപ്രവേശം ചെയ്തു. വന്ന പാടേ താന്‍ ടൂറിലായിരുന്ന സമയങ്ങളില്‍ ഇവിടെയുള്ള പ്രജകള്‍ എന്തൊക്കെ ചെയ്തു എന്നു തിരക്കി. ചില സത്യങ്ങളും കുറേ ക്രിയേറ്റീവായ കള്ളങ്ങളും അടിയനും തട്ടി വിട്ടു. (ഓഫീസിലിരിക്കുന്ന കെട്ടിയവനെ കാണാന്‍ ആരൊക്കെ വന്നു എന്തൊക്കെ മിണ്ടി എന്നൊക്കെ ചോദിച്ചാല്‍ കള്ളമല്ലാതെ വേറെന്തു പറയും? മിണ്ടിയാല്‍ വലിയ പ്രയോജനമൊന്നുമില്ലെങ്കിലും സ്വന്തമായി ആകെക്കൂടിയുള്ള തല അതിയാന്‍ വെട്ടിയെടുക്കും) അതിനു ശേഷം അറ്റന്‍ഡന്‍സ് ബുക്കില്‍ ആരെയൊക്കെ ചീത്ത വിളിക്കാന്‍ ചാന്‍സ് ഉണ്ടെന്നു പരതി. അപ്പോഴാണ് നമ്മുടെ ഭാഗ്യവാന്‍റെ പേരു കാണുന്നത്.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;പ്രതീക്ഷിച്ചതു പോലെ തന്നെ തൊട്ടടുത്തിരുന്ന പണ്ടാരം നിലവിളിക്കാന്‍ തുടങ്ങി. മറ്റൊന്നുമല്ല ഒരു ചില്ലുജാലകത്തിന്‍റെ അകലം മാത്രമുള്ള തൊട്ടപ്പുറത്തെ കാബിനില്‍ നിന്നും അടിയനെ വിളിക്കാന്‍ അവിടെ സ്ഥാപിതമായിരിക്കുന്ന സാക്ഷാല്‍ ഫോണ്‍!!!&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;ശാന്തമായി, ഗംഭീരമായി, ചെമ്പുകുടത്തില്‍ വെള്ളം കോരുന്നതുപോലെയുള്ള ‘കുയില്‍ നാദം’ ഫോണിലൂടെ ഒഴുകിയെത്തി... ജെ. കെ ഇന്ത പക്കം കൊഞ്ചം വരുവാങ്കളാ...&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;ആ കാബിനില്‍ കയറണമെങ്കില്‍ ചില നിയമങ്ങളൊക്കെയുണ്ട്‌. കയ്യിലൊരു സ്ക്രിബ്ലിംഗ് പാഡും, എഴുതിയാല്‍ തെളിയുന്ന പേനയും കയ്യിലുണ്ടായിരിക്കണം, ഷര്‍ട്ടും ടൈയുമെല്ലാം നീറ്റ് ആന്‍ഡ് ക്ലീന്‍ ആയിരിക്കണം ഇങ്ങനെ പോകും... അതില്ലെങ്കില്‍ പിന്നെ അവിടെ നടക്കുന്ന കോലാഹലമൊന്നും പറയാതിരിക്കുകയാവും ഭേദം. മേല്‍ പറഞ്ഞ കുണ്ടാമണ്ടികളെല്ലാം വാരിയെടുത്തു കെട്ടി ഈയുള്ളവന്‍ സമക്ഷം ചെന്നപ്പോള്‍ കിട്ടിയ പണി ഊരു ചുറ്റാനുള്ള ആജ്ഞയായിരുന്നു. കൊണ്ടു പോയ കടലാസ്സില്‍ ഒന്നും എഴുതാതെ തലയില്‍ എഴുതിയ തമ്പുരാന് എന്‍റെ കുടുംബത്തില്‍ ആരോടോ ഉള്ള തീര്‍ത്താല്‍ തീരാത്ത പകയെ മനസ്സാ ശപിച്ച് തിരിച്ചിറങ്ങി പോന്നു...&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;സംഭവം മറ്റൊന്നുമല്ല. ചെന്നപാടേ എന്നോടു ചോദിച്ചു നമ്മടെ ‘ലവന്‍‘ എവിടെ പോയെന്ന്‌. കാണ്മാനില്ലെന്ന്‌ അടിയന്‍റെ മറുപടി. അന്വേഷിക്കാത്തതെന്താണെന്നു മറുചോദ്യം. സീനിയര്‍ വിഷ്വലൈസറുടെ പണി അതല്ലെന്നു മറുപടി. കയ്യിലിരുന്ന അറ്റന്‍ഡന്‍സ് ബുക്ക് മലര്‍ക്കെ തുറന്ന് പൊക്കിക്കാണിച്ച് ഡെസിഗനേഷന്‍ വായിക്കാന്‍ ആജ്ഞ. അപ്പോഴാണ് സത്യത്തില്‍ അതു വരെ കാണാത്ത പുതിയൊരു സാഹിത്യം അടിയന്‍ അതില്‍ കാണുന്നത്. (അപ്പോള്‍ എഴുതി ചേര്‍ത്തതാണോ എന്നും സംശയമില്ലാതില്ല) “സീനിയര്‍ വിഷ്വലൈസര്‍ കം ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍!!!“ (വേറൊന്നുമല്ല, വരുന്നവന്‍റേം പോകുന്നവന്‍റേം ജാതകം നോക്കണം, അറ്റന്‍ഡന്‍സ് ബുക്ക് രാവിലെ ഒന്‍പതരയാകുമ്പോള്‍ എടുത്ത് പൂഴ്ത്തി വച്ച് ബാക്കിയുള്ളവന്‍റെ തന്തക്കു വിളി കേള്‍ക്കണം, ഓഫീസ് സ്റ്റേഷണറികള്‍ ആവശ്യമായവര്‍ക്ക് മാത്രം കൊടുത്ത് ബാക്കിയുള്ളവന്‍ പൂട്ടി വയ്ക്കണം. ചുരുക്കത്തില്‍ സ്റ്റോര്‍ കീപ്പറിന്‍റെ പണി...) സംഗതി കൊള്ളാം. പക്ഷേ ഇത്രയും നീളത്തില്‍ ശമ്പളവും ഒന്നു നീണ്ടു വന്നെങ്കില്‍ എന്ന മധുരസ്മൃതിയില്‍ ഒരു ഇളിഞ്ഞ ചിരി മാത്രം സമര്‍പ്പിച്ച് അടിയന്‍ മിണ്ടാതെ നിന്നു. (ശമ്പളം നീളാറുണ്ടെന്നതു സത്യം. കിട്ടുന്ന തുകയല്ല. കിട്ടാനുള്ള തീയതിയും, കാത്തിരിപ്പുമാണു നീളുന്നതെന്നു മാത്രം) അപ്പോ ഇന്ത വേല ഇങ്കെ യാരു പാക്കണോ... ശൊല്ലപ്പാ... താളാത്മകമായ മൊഴിയുടെ ഒടുവില്‍ പോയി ആളെപ്പിടിക്കേണ്ട ചുമതല ഇവനാണെന്നു ബോധ്യമാക്കിത്തന്നു.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;ഫോണില്‍ വിളിച്ചപ്പോള്‍ ആശാന്‍ പറഞ്ഞത് തീരെ സുഖമില്ലെന്നാണ്. എന്തായാലും പോയിപ്പിടിക്കാതെ തരമില്ലല്ലോ. ആകയാല്‍ അടിയന്‍ ബാംഗ്ലൂര്‍ തെരുവുകളിലൂടെ തേരാ പാരാ നടന്നു... ഒടുവില്‍ അദ്ദേഹം താമസിക്കുന്ന പേയിംഗ് ഗസ്റ്റ് അക്കൊമഡേഷന്‍ കണ്ടെത്തി. ‘അന്വേഷിക്കുവിന്‍ കണ്ടെത്തുമെന്ന‘ വചനത്തിന്‍റെ പൂര്‍ണ്ണതയെ മനസ്സാ വണങ്ങി നേരേ കേറിച്ചെന്നു. അവിടുത്തെ അരിവെപ്പുകാരന്‍ ഒരു മലയാളിയാണ്. അയാള്‍ പറഞ്ഞു തന്നു രോഗവിവരം. പുതിയ പണി കിട്ടിയതൊന്നാഘോഷിച്ചതാണ് ആശാന്‍. ഏതോ പട്ടാളക്കാരന്‍റെ കയ്യില്‍ ചിലവാകാതെയിരുന്ന മദ്യം മുഴുവന്‍ മൊത്തവിലയ്ക്കു വാങ്ങി സംഭരിച്ചിരിക്കുകയാണ്. അതു തീരാതെങ്ങനെയാ ആപ്പീസില്‍ വരുന്നത്? അടുത്ത കടയില്‍ നിന്നും ചിക്കന്‍ കബാബ് വാങ്ങാനും, പുറത്തു പറയാന്‍ കൊള്ളാത്ത സി ഡി എടുക്കാനുമല്ലാതെ നമ്മുടെ കഥാനായകന്‍ പുറത്തു പോകാറുമില്ലെന്ന സത്യവാങ്മൂലം അടിയന്‍ വിശ്വസിച്ചു. അടിയനെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം നടത്തിയെ അഭിനയത്തിന്‍റെ ദൃക്‌സാക്ഷി വിവരണവും അരിവപ്പുകാരന്‍റെ സത്യവാങ്മൂലവും സഹിതം (കയ്യില്‍ നിന്നും യാതൊന്നും ചേര്‍ക്കാതെ) അടിയന്‍ മേലാവിലറിയിച്ചു.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;പിന്നീടെന്തു സംഭവിച്ചുവെന്നറിയില്ല. അടുത്ത ദിവസം ആഘോഷത്തിനു വിരാമമിട്ടുകൊണ്ട്‌ എം ബി എക്കാരന്‍ ആപ്പീസിലെത്തി. ഇവനും കിട്ടി മഹാത്മാവിന്‍റെ വക ഒരു ‘നോട്ടം‘. ഹൊ... വായീനോക്കികള്‍ പെണ്ണുങ്ങളെ പോലും ഇങ്ങനെ നോക്കത്തില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, ഞാനങ്ങു നാണിച്ചു പോയെന്നെ...&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;തുടര്‍ന്നുള്ള രണ്ടുമൂന്നു ദിവസങ്ങളില്‍ തൊട്ടടുത്തുള്ള ഓഫീസുകളിലുള്ളവരെല്ലാം ബോസിന്‍റെ വിവിധ തരത്തിലുള്ള പഞ്ചവര്‍ണ്ണത്തെറികള്‍ കേട്ട് കോരിത്തരിച്ചു. ഞങ്ങളും. ആ വിളികള്‍ എനിക്കിട്ടാണു കിട്ടിയതെന്നു മറ്റുള്ളവര്‍ കരുതുമോ എന്നു ഞാന്‍ ശങ്കിച്ചു.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;കാലങ്ങള്‍ അങ്ങനെ കടന്നു പോയി. കാലങ്ങളെന്നു പറഞ്ഞാല്‍ വര്‍ഷങ്ങളൊന്നുമല്ല. ഇവിടെ മാസത്തിലോ, ആഴ്ചയിലോ, ദിവസത്തിലോ അതുമല്ല സെക്കന്‍റിലോ ഒക്കെ കാലത്തെ അളന്നാല്‍ മതി.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;ഇതിനിടെ ഈ കഥാപാത്രത്തിനെയും കൊണ്ട്‌ മുതലാളി അഹമ്മദാബാദ് കാണാന്‍ പോയി. ഇടക്കെവിടെയോ ഒരു സ്ഥലത്തെത്തിയപ്പോള്‍ രണ്ടു പേര്‍ക്കും ഒരു മൂത്രശങ്ക. ഡ്രൈവര്‍ കാപ്പികുടിക്കാന്‍ പോയ ഇടവേളയില്‍ രണ്ടു പേരും ഇറങ്ങി ശങ്ക തീര്‍ത്തു. മുതലാളി തിരിച്ചു വന്നപ്പോള്‍ തൊഴിലാളിയെ കാണാനില്ല. മെട്രോ നഗരത്തില്‍ പുതുമുഖമായ ഇതിയാനെ തേടി ഈ പാതിരാത്രിയില്‍ എവിടെ പോകുമെന്നായി അദ്ദേഹത്തിന്‍റെ ചിന്ത. അന്വേഷിച്ചു നടന്നപ്പോള്‍ അതാ ഇരിക്കുന്നു അവിടെ കിടന്ന ഒരു ലോക്കല്‍ ബസ്സിന്‍റെയുള്ളില്‍! ഇവര്‍ പോയത് ഐരാവതം എന്ന കര്‍ണ്ണാടക സര്‍ക്കാരിന്‍റെ ഹൈടെക്ക് ലക്ഷ്വറി ബസ്സില്‍. ആശാന്‍ ഇരുന്നത്‌ ഒരു തുരുമ്പെടുത്ത തല്ലിപ്പൊളി പാട്ടയില്‍.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;പിറ്റേ ദിവസം ഒരു പതിനൊന്നു മണിയായപ്പോള്‍ ഫോണിലൂടെ അയാളെക്കുറിച്ച് മുതലാളി പറഞ്ഞ തെറികള്‍ ഭഗവതിയമ്മ ഞങ്ങളെ സ്പീക്കര്‍ ഫോണിലൂടെ കേള്‍പ്പിച്ചു. ദൈവമേ... ഇംഗ്ലീഷ്, തമിഴ് ഭാഷകളെ ഇങ്ങനെയും ഒക്കെ ഉപയോഗിക്കാമോ? വൃത്തവും, വ്യാകരണവുമൊന്നും തെറ്റാതെ പ്രാസമൊപ്പിച്ച് തെറി പറയുന്ന കാര്യത്തില്‍ അദ്ദേഹം ഒരു സര്‍വ്വകലാശാല തന്നെയായിരുന്നു.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;പിന്നെയും കാലത്തിന്‍റെ കച്ചടാവണ്ടി ഞൊണ്ടിയും, തെണ്ടിയും, പഞ്ചറൊട്ടിച്ചും മുന്‍പോട്ടു പോകവേ... ഓഫീസിലെ പ്രൊഡക്ഷന്‍ മാനേജരുമായി ആശാന്‍ പ്രണയബദ്ധനായി. ഈയുള്ളവന്‍റെ തലക്കു മുകളില്‍ കസേരയുള്ള പ്രൊഡക്ഷന്‍ മാനേജരുടെ പ്രണയലീലകള്‍ക്ക് മൂകസക്ഷിയാകാനേ അടിയനു കഴിഞ്ഞുള്ളൂ. മുപ്പത്തിയഞ്ചാം വയസ്സിലും അവരുടെ കണ്ണുകളില്‍ മുപ്പതു വയസ്സു മാത്രം പ്രായമുള്ള നമ്മുടെ കഥാനായകന്‍റെ മധുരമന്ത്രണങ്ങളുടെ പ്രതിഫലനങ്ങള്‍ നന്നേ ദൃശ്യമായിരുന്നു. ആ കണ്ണുകള്‍ കവിത രചിക്കുമായിരുന്നു. തെങ്ങുകള്‍ക്കു മണ്ടരി ബാധിക്കുന്നതിനു മുന്‍പുള്ള കാലത്തെ വെള്ളക്കാ പോലുള്ള ആ കണ്ണുകളില്‍ നവരസങ്ങളില്‍ ചിലതൊക്കെ പകര്‍ന്നാടുന്നത് ഒരു നല്ല ആസ്വാദകന്‍റെ മാനസിക വിശുദ്ധിയോടെ ഇവന്‍ കണ്ടിരുന്നിട്ടുണ്ട്‌. തന്‍റെ മോട്ടോര്‍സൈക്കിളില്‍ എണ്‍പതുകളിലെ മലയാളസിനിമയെ അനുസ്മരിപ്പിക്കുമാറ്‌ അയാള്‍ ആ ‘അമ്മച്ചിയെ‘ കൊണ്ടു നടക്കുന്നതു കണ്ടപ്പോള്‍ ലാല്‍ബാഗിലെ പൂക്കള്‍ക്കു പോലും നാണം വന്നു. കബന്‍ പാര്‍ക്കില്‍ വായീനോക്കാന്‍ വരുന്ന യുവമിഥുനങ്ങള്‍ അതു കണ്ടിരുന്നെങ്കില്‍ അവന്‍ അന്നത്തോടെ ആ പണി നിര്‍ത്തിയേനെ. കൂടെ ജോലി ചെയ്യുന്ന അരസികന്മാരായ അസൂയക്കാരില്‍ ചിലര്‍ പറഞ്ഞു ‘മേലുദ്യോഗസ്ഥയെ സോപ്പിടുവാണെന്ന്’. ആ പറഞ്ഞ വാക്കുകള്‍ക്ക് ആരൊക്കെ മാപ്പു കൊടുത്താലും ഞാന്‍ മാപ്പു കൊടുക്കില്ല. രണ്ടു കമിതാക്കളുടെ മാനസിക വിശുദ്ധിയെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കെന്താണവകാശം?&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;വാരാന്ത്യത്തിലെ മദ്യലഹരിയില്‍ പെണ്‍കുട്ടികള്‍ ‘അര്‍ദ്ധ നിമീലിത കാതര നയന’ങ്ങളുമായി, റോഡിന്‍റെ അരികു ചേര്‍ന്നു മിണ്ടാതെ പോകുന്ന എന്നെപ്പോലെയുള്ള നിഷ്കളങ്കന്മാരെ മാടി വിളിക്കുന്ന ഒരു ശനിയാഴ്ച വൈകുന്നേരം, ഷോപ്പിംഗ് മാളുകളിലെയും, ഓഫീസ് വരാന്തകളിലെയും എക്സിക്യൂട്ടീവ് പ്രണയം കഴിഞ്ഞ് പ്രണയാലസ്യത്താല്‍ തോളില്‍ ചാഞ്ഞു കിടക്കുന്ന പ്രിയതമയെയും വഹിച്ചു കൊണ്ട്‌ (ചുമന്നു കൊണ്ട്‌ എന്നു പറയുന്നത്‌ കാമുക ഹൃദയങ്ങളെ മുറിപ്പെടുത്തുമത്രേ) കാമുകക്കൂട്ടങ്ങള്‍ ജാഥ പോലെ തിരക്കിട്ടും, അല്ലാതെയും നീങ്ങുന്ന പെരുവഴിയിലേക്ക് വെറുതേ വായീനോക്കി നിന്ന എന്നൊട്‌ ഒരു സഹപ്രവര്‍ത്തക വന്ന്‌ ഒരു സത്യം രഹസ്യമായി പറഞ്ഞു. നമ്മുടെ കഥാപാത്രങ്ങള്‍ രണ്ടും സ്ഥലം വിട്ടു!!!&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;മനസ്സില്‍ വല്ലാത്ത സന്തോഷം തോന്നി.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;ഒന്നാമതായി ഒരു പ്രണയം വിജയിച്ചല്ലോ, കാത്തു കാത്തിരുന്ന രണ്ടു ഹൃദയങ്ങള്‍ ഒന്നായല്ലോ എന്ന, സഹജീവികളുടെ ഉന്നമനത്തിനായി എന്നും ആഗ്രഹിക്കുന്നവനും സര്‍വ്വോപരി പ്രണയം മനസ്സില്‍ സൂക്ഷിക്കുകയും കൊള്ളാവുന്ന ആളെ കിട്ടാത്തതിനാല്‍ പ്രയോഗിക്കാതിരിക്കുകയും ചെയ്യുന്ന ഒരു നിഷ്കളങ്കന്‍ എന്ന നിലയില്‍.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;രണ്ടാമതായി ഒഴിയാബാധ പോലെ തലക്കു മുകളില്‍ തൂങ്ങിക്കിടന്ന ഒരു കൊടുവാള്‍ ഒരുത്തന്‍റെ കൂടെ ചാടിപ്പോയല്ലോ എന്ന വിനീതനായ ഒരു കീഴ്ജീവനക്കാരന്‍റെ ആശ്വാസത്തില്‍ നിന്നും ഉടലെടുത്ത സന്തോഷം.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;മൂന്നാമതായി, ഒരു പണിയും ചെയ്യാതെ കമ്പ്യൂട്ടറില്‍ ചീട്ടും കളിച്ച്, യാഹൂ മെസ്സഞ്ചറില്‍ ചാറ്റും ചെയ്തിരിക്കുന്ന മേല്‍ പറഞ്ഞ പ്രൊഡക്ഷന്‍ മാനേജര്‍ കാരണം തൊട്ടപ്പുറത്തെ ഓഫീസിലെ റിസപ്ഷനിസ്റ്റായ ഒരു സര്‍വ്വാംഗസുന്ദരിയുടെ കടാക്ഷങ്ങള്‍ക്ക് ഒരിക്കല്‍ പോലും ദര്‍ശനം കൊടുക്കാന്‍ കഴിയാതിരുന്ന എന്നിലെ കാമുകഹൃദയം ചുമ്മാ കേറിയങ്ങു സന്തോഷിച്ചതാ. ഞാന്‍ വേണമെന്നു വച്ചിട്ടല്ല.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;തുടര്‍ന്നു വന്ന ദിവസങ്ങളില്‍ ഒരു പുതിയ ഡിക്ഷണറിയുണ്ടാക്കുവാനും മാത്രം പോരുന്ന പുതിയ പുതിയ പഞ്ചവര്‍ണ്ണത്തെറികളാല്‍ മുതലാളി ആ നവദമ്പതികളെ വേണ്ടുവോളം ശകാരിച്ചുകൊണ്ടിരുന്നു. (കുറ്റം പറയാന്‍ പറ്റുകേല... കുറ്റം പറയരുത്‌)&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;അങ്ങനെ വീണ്ടും കാലത്തിന്‍റെ കച്ചടാവണ്ടി, ലൈസന്‍സും, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുമില്ലാതെ, ഇന്‍ഷുറന്‍സും പുതുക്കാതെ മുന്നോട്ട്...&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;കൃത്യമായി മുപ്പതാം തീയതി ശമ്പളം കിട്ടുന്ന കമ്പനിയില്‍ ജോലി ചെയ്തു മടുത്തതു കൊണ്ടും, ഒരു സായിപ്പ്‌ ചിരിച്ചു കാണിച്ചതു കൊണ്ടും അടിയന്‍ അവിടെ നിന്നും വിട കൊണ്ടു. (സായിപ്പിനെ കണ്ടാല്‍ പണ്ടേ നമ്മള്‍ മലയാളികള്‍ക്ക് അല്പം ഇളക്കം ഉണ്ടാവുന്നതു പതിവാണല്ലോ)&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;കാലം കുറച്ചു കൂടി വേഗത്തില്‍ പോകാന്‍ തുടങ്ങി. (പുതിയ വണ്ടി വാങ്ങി... ഞാനല്ല. കാലം) അങ്ങനെയിരിക്കേ സായിപ്പിന്‍റെ പൂമുഖപ്പടിയില്‍ ഒരു തേജോമയമായ മുഖകമലം കണ്ടു ഞാനൊന്നമ്പരന്നു. നമ്മടെ പഴയ കാമുകന്‍!&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;പതിയെ ചെന്നു പരിചയം പുതുക്കി. അല്പം പോലും ചമ്മലില്ലാതെ ആശാന്‍ എന്നോടു സംസാരിച്ചു. സംസാര മധ്യേ കൈവശമുണ്ടായിരുന്ന ആത്മപ്രശംസാപത്രിക വാങ്ങി ഒന്നു തുറന്നു നോക്കി. അന്നു കൊണ്ടുവന്ന ഉഡായിപ്പു യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഒന്നു കൂടിക്കണ്ട്‌ സായൂജ്യമടയാനാണ് തുറന്നു നോക്കിയത്. പക്ഷേ കണ്ടതു മറ്റൊരു ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മാരിറ്റല്‍ സ്റ്റാറ്റസ്‌ എഴുതി വച്ചിരിക്കുന്നു ആശാന്‍ ഇപ്പൊഴും ഒറ്റക്കാണെന്ന്‌!!! നമ്മുടെ പഴയ പ്രൊഡക്ഷന്‍ മാനേജരെ വഴിയാധാരമാക്കിയിട്ടാണോ അദ്ദേഹം ഇങ്ങോട്ടു നാടു വിട്ടത്? അതോ അമ്മച്ചി ഈ പയ്യന്‍സിനെയാണോ വഴിയാധാരമാക്കിയത്?&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;ഇതിനിടെ സായിപ്പിന്‍റെ കിങ്കരന്‍ വന്ന് ആശാനെ അകത്തോട്ടു കൊണ്ടു പോയി. ഞാന്‍ എന്‍റെ വഴിക്കും പോയി... പിന്നീടിതു വരെ ഞാനയാളെ കണ്ടിട്ടില്ല. പക്ഷേ അയാള്‍ അപേക്ഷിച്ചിരുന്ന പോസ്റ്റില്‍ കൊള്ളാവുന്ന ഒരുത്തന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്‌. ഏകദേശം അഞ്ചാറു മാസമായിക്കാണും.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;© ജയകൃഷ്ണന്‍ കാവാലം&lt;/span&gt;&lt;/p&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-7342970458018184507?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/7342970458018184507/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=7342970458018184507&amp;isPopup=true' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/7342970458018184507'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/7342970458018184507'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2008/11/blog-post_17.html' title='പ്രണയകലയില്‍ എം ബി എ, പ്രിയതമക്കു പ്രാണന്‍ പോരേ?'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-7811918307618813244</id><published>2008-11-07T23:24:00.000-08:00</published><updated>2008-11-07T23:28:10.333-08:00</updated><title type='text'>ഒരു അപേക്ഷ</title><content type='html'>എത്രയും ബഹുമാനപ്പെട്ട എം.ഡി സാറിന് കായംകുളം താപനിലയത്തിന്‍റവിടുന്ന് ചേപ്പാട്ടോട്ടു പോകുമ്പം മമ്മൂഞ്ഞിന്‍റെ ഷാപ്പിന്‍റവിടുന്ന് മൂന്നാമത്തെ വീട്ടില്‍ സ്ഥിരതാമസക്കാരനായ ശശി എന്ന ഞാന്‍ സമര്‍പ്പിക്കുന്ന കമ്പനി തൂപ്പു ജോലിക്കുള്ള അപേക്ഷ.&lt;br /&gt;&lt;br /&gt;സാര്‍,&lt;br /&gt;&lt;br /&gt;സാറിന്‍റെ സ്ഥാപനത്തില്‍ ഒരു ഒഴിവുള്ളത് അറിയാനിടയായി. എനിക്ക് ആ ജോലി തരുന്നതുകൊണ്ട്‌ എന്തുകൊണ്ടും സാറിന് പ്രയോജനമല്ലാതെ മറ്റൊന്നും ഉണ്ടാവില്ലെന്ന് സാര്‍ മനസ്സിലാക്കണം. ഈ സ്ഥാപനത്തിന്‍റെ എം ഡി ആയ സാര്‍ കുറഞ്ഞത് ഒരു എം എ ബിരുദ ധാരിയെങ്കിലും ആയിരിക്കുമല്ലോ. തീര്‍ച്ചയായും ഏഴാം ക്ലാസ് വരെയെ പെഠിച്ചിട്ടുള്ളെങ്കിലും ഞാനും സാര്‍ പള്ളിക്കൂടത്തിലും കോളേജിലുമായി ചിലവഴിച്ച അത്രയും കാലം കൊണ്ടാണ് ഏഴു ക്ലാസ്സുകള്‍ പിന്നിട്ടത്. അതായത് നമ്മുടെ രണ്ടു പേരുടെയും വിദ്യാഭ്യാസകാലഘട്ടം ഏകദേശം ഒന്നുതന്നെയാണ്. എന്തു പഠിച്ചു എന്നതിനേക്കാള്‍ എത്രകാലം പഠിച്ചു എന്ന പുരോഗമനാത്മകമായ ചിന്തയിലേക്ക് സാര്‍ മാറിച്ചിന്തിക്കും എന്നെനിക്കുറപ്പുണ്ട്‌.&lt;br /&gt;&lt;br /&gt;മറ്റൊന്നുള്ളത് ഞാന്‍ ഒരു അവിവാഹിതന്‍ ആണെന്നുള്ളതാണ്. ഞാന്‍ സാറിന്‍റെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ സാവധാനം സാറിന്‍റെ ഏക മകളെ എനിക്കു വിവാഹം ചെയ്യാന്‍ കഴിയും. സാറിന്ന് ഈ വയസ്സുകാലത്ത് ഈ കഷണ്ടിയും, കുടവയറും എല്ലാമായി ഈ കമ്പനി ഉന്തിയും തള്ളിയും കൊണ്ടുപോകുന്നതിന്‍റെ കഷ്ടപ്പാടുകള്‍ എനിക്കു മനസ്സിലാകും. സാറിന്‍റെ മരുമകന്‍ എന്ന നിലയില്‍ ഈ കമ്പനി ഏറ്റെടുത്തു നടത്താനും ഞാന്‍ തയ്യാറാണ്.&lt;br /&gt;&lt;br /&gt;ഞാന്‍ സാറിന്‍റെ കമ്പനിയില്‍ ജോലിക്കു വരുമ്പോള്‍ സാറിനെക്കേറി അമ്മാവാ എന്നു വിളിക്കുവാന്‍ താല്പര്യപ്പെടുന്നു. അല്ലെങ്കില്‍ പിന്നീട് മാറ്റി വിളിക്കുന്നത് ബിദ്ധിമുട്ടായിത്തീരുമല്ലോ. ഇപ്പൊഴത്തെ ജീവിതച്ചിലവുകളും, ഞാന്‍ മേല്‍ സൂചിപ്പിച്ച കാര്യങ്ങളേക്കുറിച്ച് ഭാവിയിലേക്കു നീണ്ടു നില്‍ക്കുന്ന ചിന്തയും കണക്കിലെടുത്ത് കുറഞ്ഞത് സാര്‍ എനിക്ക് ഒരു പതിനായിരം രൂപയില്‍ കുറയാതെ ശമ്പളം തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നായാലും ഇതെല്ലാം എനിക്കു വന്നു ചേരേണ്ടതാണല്ലോ.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എന്തായാലും നമ്മുടെ ഈ ആസൂത്രണങ്ങളെക്കുറിചൊന്നും സാറിന്‍റെ മകള്‍ ഇപ്പോള്‍ അറിയണ്ട. അവളുടെ ഭാവിയെ കരുതിയാണ് ഞാനിതു പറയുന്നത്. പിന്നെ ഒരു കാര്യം അവള്‍ ചുരിദാറിടുന്നത് എനിക്കിഷ്ടമില്ല. അതു കൊണ്ട്‌ അവളോട്‌ ഇനു മുതല്‍ സാരി ഉടുത്താല്‍ മതിയെന്ന് ഉപദേശിക്കണം. ഇക്കാര്യം ജോലിക്കുള്ള അപേക്ഷയില്‍ സൂചിപ്പിച്ചതില്‍ അപാകതയുണ്ടെന്ന് സാറിന് തോന്നുമായിരിക്കാം. പക്ഷേ എന്‍റെ സുതാര്യവും, സത്യസന്ധവുമായ പ്രകൃതം സാറിന്‍റെ മുന്‍പില്‍ ആവിഷ്കരിക്കാന്‍ വേണ്ടി മാത്രമാണ് ഇതു കൂടി കൂട്ടിച്ചേര്‍ത്തത്.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്ന്&lt;br /&gt;മോഹനപ്രതീക്ഷകളും, സ്വപ്നങ്ങളും,&lt;br /&gt;ആത്മവിശ്വാസവുമായി&lt;br /&gt;&lt;br /&gt;ശശി&lt;br /&gt;പുലിമടയില്‍ ഹൌസ്&lt;br /&gt;നിയര്‍ താപനിലയം,&lt;br /&gt;ബിഹൈന്‍ഡ് മമ്മൂഞ്ഞ്‌സ് ഷാപ്പ്&lt;br /&gt;ചേപ്പാട് പ്.ഒ.&lt;br /&gt;കായംകുളം&lt;br /&gt;ആലപ്പുഴ,കേരള,ഇന്‍ഡ്യ,ഏഷ്യ,എര്‍ത്ത്.&lt;br /&gt;&lt;br /&gt;© ജയകൃഷ്ണന്‍ കാവാലം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-7811918307618813244?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/7811918307618813244/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=7811918307618813244&amp;isPopup=true' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/7811918307618813244'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/7811918307618813244'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2008/11/blog-post.html' title='ഒരു അപേക്ഷ'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-7957203456759363429</id><published>2008-10-24T21:06:00.001-07:00</published><updated>2008-10-24T21:32:36.197-07:00</updated><title type='text'>മനുഷ്യനും പ്രേതങ്ങളും ചില യാഥാര്‍ഥ്യങ്ങളും 2 (അവസാന ഭാഗം)</title><content type='html'>&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;strong&gt;&lt;span style="color:#3333ff;"&gt;ആദ്യ ഭാഗം &lt;/span&gt;&lt;/strong&gt;&lt;a href="http://hrudayathudippukal.blogspot.com/2008/10/1.html"&gt;&lt;strong&gt;&lt;span style="color:#cc0000;"&gt;ഇവിടെ&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഇപ്പൊ വന്നേയുള്ളോ?&lt;br /&gt;&lt;br /&gt;അതേ&lt;br /&gt;&lt;br /&gt;എല്ലാവരും പോയോ?&lt;br /&gt;&lt;br /&gt;പോയി&lt;br /&gt;&lt;br /&gt;ഇനി എത്ര നാള്‍?&lt;br /&gt;&lt;br /&gt;ആര്‍ക്കറിയാം... കാത്തിരിക്കാതെ നിവൃത്തിയില്ലല്ലോ...&lt;br /&gt;&lt;br /&gt;രണ്ടു പേരും പരേതാത്മാക്കളാണ്. ഒരാളെ ഇപ്പോള്‍ കൊണ്ടു വന്ന് ചിതയില്‍ വച്ചതേയുള്ളൂ. മറ്റേ വിദ്വാന്‍ കുറേ ദിവസമായ ലക്ഷണമുണ്ട്‌. ഏതായാലും ഞാനും അവരുടെ കൂട്ടത്തില്‍ കൂടി. എന്നെക്കണ്ടപ്പോള്‍ അവര്‍ക്കാകെ ഒരു പരിഭ്രമം. ഞാന്‍ കൂട്ടു കൂടാന്‍ ചെന്നപ്പോള്‍ ഒരുത്തന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;നീ മനുഷ്യനല്ലേ? ഞങ്ങള്‍ ഒരു വിധത്തില്‍ ആ വൃത്തികെട്ട വേഷത്തില്‍ നിന്നു പുറത്തു ചാടിയതേയുള്ളൂ. നീ ശരിയാവില്ല.&lt;br /&gt;&lt;br /&gt;ഞാന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞു: സുഹൃത്തേ... ഞാന്‍ ചത്തില്ലെന്നേയുള്ളൂ മനസ്സുകൊണ്ട് ഞാന്‍ നിങ്ങളോടൊപ്പമാ. മനുഷ്യന്‍റെ തോന്ന്യാസങ്ങളൊന്നും ഞാനും കാണിക്കാറില്ല. എന്നെക്കൂടി നിങ്ങളുടെ സുഹൃത്താക്കണം. നിങ്ങള്‍ക്കെന്നെ വിശ്വസിക്കാം&lt;br /&gt;&lt;br /&gt;എന്‍റെ നിഷ്കളങ്കമായ മുഖത്തേക്ക്. മനുഷ്യരൂപമാര്‍ന്ന മഞ്ഞു പോലെയുള്ള ആ രണ്ടു പേരും അല്പനേരം സൂക്ഷിച്ചു നോക്കി. ഒരു നിമിഷം ഞാന്‍ ചിന്തിച്ചു.&lt;br /&gt;&lt;br /&gt;എത്ര നിഷ്കളങ്കമായ മുഖം. ഇത്രയും നിഷ്കപടതയാര്‍ന്ന ഇവരുടെ രൂപം കാണുമ്പോള്‍ മനുഷ്യന് ഇരിക്കപ്പൊറുതിയില്ലാതാവുന്നതെന്തു കൊണ്ടാ? എവിടെയെങ്കിലും ഇവരുടെ വെട്ടം കണ്ടു പോയെങ്കില്‍ നിലവിളിയായി, ബഹളമായി, മന്ത്രവാദിയുടെ അടുത്തേക്ക് നെട്ടോട്ടമായി... അതും പോരാഞ്ഞ് മന്ത്രവാദിയുടെ കയ്യില്‍ നിന്നു നല്ല വീക്കും അവസാനം ഏതെങ്കിലും ആണിയില്‍ വല്ല മരത്തിലോ, കുടത്തിലോ... കഷ്ടം ചത്താലും വിടാതെ ദ്രോഹിക്കാന്‍ മനുഷ്യര്‍ ചെയ്യുന്നതിലും എന്തു ദ്രോഹമാണിവര്‍ ചെയ്യുന്നത്?&lt;br /&gt;&lt;br /&gt;എന്തായാലും എന്‍റെ വാക്കുകള്‍ അവര്‍ക്കു വിശ്വാസമായി. അങ്ങനെ ഞങ്ങള്‍ അല്പനേരം സംസാരിച്ചിരുന്നു. സംസാരമദ്ധ്യേ ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;ഇവിടെ എല്ലാവരും നല്ല ഉറക്കമാണെന്നു തോന്നുന്നല്ലോ. ആരെയും കാണുന്നില്ല. നിങ്ങള്‍ മാത്രമെന്താ ഇവിടിങ്ങനെ ചുറ്റിക്കറങ്ങി നടക്കുന്നത്‌?&lt;br /&gt;&lt;br /&gt;അപ്പൊള്‍ കൂട്ടത്തില്‍ ഒരുത്തന്‍ പറഞ്ഞു. ഞങ്ങള്‍ മാത്രമല്ല അതാ അങ്ങോട്ടു നോക്കൂ വേറെയും ചിലരുണ്ട്‌.&lt;br /&gt;&lt;br /&gt;ശരിയാണ്. വേറെ കുറേപ്പേര്‍ കൂടിയുണ്ട്‌. കുറേപ്പേര്‍ കപ്പലണ്ടിത്തോട്ടത്തില്‍ കറങ്ങി നടന്ന് വിളവെത്തിയ കപ്പലണ്ടികള്‍ മാന്തിത്തിന്നുന്നു. വേറെ ചിലര്‍ മരങ്ങളില്‍ തലകീഴായി ആടിക്കളിക്കുന്നു. ഇനിയും ചിലര്‍ കാര്യമായെന്തൊക്കെയോ ചിന്തിച്ചും, കണക്കു കൂട്ടിയും അവിടവിടെ ചുറ്റിത്തിരിയുന്നു. ഇനിയും ചിലര്‍ ചിതയില്‍ കത്തിക്കൊണ്ടിരിക്കുന്ന തലയോട്ടി എടുത്തു തിരിച്ചും മറിച്ചും നോക്കി എന്തൊക്കെയോ അഭിപ്രായങ്ങള്‍ തമ്മില്‍ തമ്മില്‍ പറയുന്നു.&lt;br /&gt;&lt;br /&gt;ഞാന്‍ ചോദിച്ചു. എന്താ നിങ്ങള്‍ക്കൊക്കെ ഇങ്ങനെ നടന്നാല്‍ മതിയോ? പരലോകം എന്നൊരു സ്ഥലമുണ്ടെന്നു കേട്ടിട്ടുണ്ട്‌. അങ്ങോട്ടേക്കു പോകുന്നില്ലേ?&lt;br /&gt;&lt;br /&gt;അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു. പോകണമെന്നു ഞങ്ങള്‍ക്കാഗ്രഹമുണ്ട്‌. എന്നാല്‍ ചത്തു മേലോട്ടു ചെന്നപ്പോഴാണ് അവിടെ ചെല്ലുന്നതിന്‍റെ നൂലാമാലകള്‍ പിടികിട്ടിയത്.&lt;br /&gt;&lt;br /&gt;എന്തു നൂലാമാലകള്‍? ഞാന്‍ ചോദിച്ചു&lt;br /&gt;&lt;br /&gt;ഭൂമിയില്‍ പിള്ളേര്‍ക്ക് നേഴ്സറിയില്‍ അഡ്മിഷന്‍ കിട്ടാനുള്ളതിനേക്കാള്‍ കഷ്ടമാ അവിടേക്ക് പ്രവേശനം കിട്ടാന്‍. മരിച്ചു കഴിഞ്ഞാല്‍ നമ്മുടെ വാസനകള്‍ നമ്മെ പിന്തുടരുമെന്നുള്ള കാര്യം അറിയാമല്ലോ? ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ പാപമൂല്യം ഒരു നരകത്തിനും ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു. അഫിലിയേഷന്‍ ഇല്ലാത്തതു കൊണ്ട്‌ രണ്ടുമൂന്നു നരകങ്ങള്‍ പൂട്ടുക കൂടി ചെയ്തതോടെ വളരെ കര്‍ക്കശമാണ് അവിടുത്തെ നിയമങ്ങളിപ്പോള്‍. അതുകൊണ്ട്‌ ഭൂമിയില്‍ തന്നെ പുനര്‍ജനിച്ചോ, എല്ലെങ്കില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന, ഞങ്ങള്‍ക്കൊപ്പം പാപബലമുള്ള ആരുടെയെങ്കിലും ശരീരത്തില്‍ കൂടിയോ ഇനിയും നിറവേറാന്‍ കഴിയാത്ത ആഗ്രഹങ്ങളെല്ലാം സാധിച്ചിട്ട് അങ്ങോട്ടു ചെന്നാല്‍ മതിയെന്നു പറഞ്ഞു.&lt;br /&gt;&lt;br /&gt;എന്നാല്‍ പിന്നെ നേരം കളയാതെ പോയി പുനര്‍ജനിച്ചു കൂടേ? ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;അയ്യോ വയ്യ. ഇനി ഒരിക്കല്‍ക്കൂടി ആ വൃത്തികെട്ടവന്മാരുടെ കൂടെ ജീവിക്കാന്‍ വയ്യ.&lt;br /&gt;&lt;br /&gt;എന്നാൽപ്പിന്നെ പറ്റിയ ആരുടെയെങ്കിലും ശരീരം കണ്ടെത്തി കൂടെ കൂടാമല്ലോ... അങ്ങനെയൊരു ഓപ്ഷന്‍ കൂടി കാലന്‍ തന്നിട്ടില്ലേ?&lt;br /&gt;&lt;br /&gt;അതു ശരിയാണ്. പക്ഷേ അതിനു പറ്റിയ ഒരുത്തനെ അന്വേഷിച്ചിട്ട് കിട്ടുന്നില്ല.&lt;br /&gt;&lt;br /&gt;ഞാന്‍ ചോദിച്ചു. ആട്ടേ, ജീവിച്ചിരുന്നപ്പോള്‍ നിങ്ങള്‍ ആരൊക്കെയായിരുന്നു?&lt;br /&gt;&lt;br /&gt;ഒന്നാമന്‍ പറഞ്ഞു: ഞാന്‍ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. വിഗ്രഹം അടിച്ചോണ്ട് പോയവഴിക്ക്‌ നാട്ടുകാരു തല്ലിക്കൊന്നതാ.&lt;br /&gt;&lt;br /&gt;രണ്ടാമന്‍ പറഞ്ഞു: ഞാന്‍ കേരളത്തില്‍ ഒരു സ്വകാര്യ പ്രൊഫഷണല്‍ കോളേജിന്‍റെ ഉടമയായിരുന്നു. നാടു വിട്ടു പോന്നതാ ഇങ്ങോട്ട്. ഇവിടെ വച്ചായിരുന്നു അന്ത്യം.&lt;br /&gt;&lt;br /&gt;ഓഹോ... അപ്പോള്‍ മലയാളിയാണല്ലേ? ഞാനും മലയാളിയാ... കണ്ടുമുട്ടിയതില്‍ സന്തോഷം... ഞാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;ഓര്‍ക്കാപ്പുറത്ത് അയാള്‍ അയ്യോ എന്നൊരു വിളി വിളിച്ചു.&lt;br /&gt;&lt;br /&gt;ഞാന്‍ പറഞ്ഞു, പേടിക്കണ്ട ഞാനൊന്നും ചെയ്യില്ല. എങ്കിലും അയാള്‍ പിന്നീട് ഒരു അകലം പാലിച്ചേ നിന്നുള്ളൂ. ഇതിനിടയില്‍ ഒന്നിച്ചു കെട്ടിത്തൂങ്ങിച്ചത്ത കമിതാക്കളുടെ ആത്മാക്കള്‍ പരസ്പരം ശൃംഗരിച്ചു കൊണ്ടു കടന്നു പോയി. അവര്‍ ഞങ്ങളെ കണ്ടതേയില്ല.&lt;br /&gt;&lt;br /&gt;എന്തായാലും കഴിയുമെങ്കില്‍ ഇവരെ അനുയോജ്യമായ ശരീരങ്ങള്‍ കണ്ടെത്താന്‍ ഒന്നു സഹായിക്കാമെന്നു തോന്നി.&lt;br /&gt;&lt;br /&gt;നാട്ടിലെ രാഷ്ട്രീയക്കാര്‍, പ്രൊഫഷണല്‍ കോളേജുടമകള്‍, സര്‍ക്കാരുദ്യോഗസ്ഥര്‍, ബാംഗ്ലൂരില പെണ്‍കുട്ടികള്‍, മഹാരാഷ്ട്രയിലെ ദാദാമാര്‍, തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവര്‍മാര്‍, ചങ്ങനാശ്ശേരിയിലെ ലോറി ഡ്രൈവര്‍മാര്‍, തമിഴ്നാട്ടിലെ അര്‍ദ്ധരാത്രിയില്‍ കുട പിടിക്കുന്ന പ്രൊഫഷണത്സ്, തമിഴ്നാട്ടിലെ സര്‍ക്കാര്‍ ബസ്സിലെ ജീവനക്കാര്‍, ആന്ധ്രയിലെ കാളക്കച്ചവടക്കാര്‍, എനിക്കറിയാവുന്ന നാട്ടിലെ കോളേജുകളിലെ ബലാത്സംഗ വീരന്മാരായ അദ്ധ്യാപകര്‍, ജനിച്ചിട്ടു കള്ളം മാത്രം പറഞ്ഞിറ്റൂള്ള ജ്യോത്സ്യന്മാര്‍, കെ.എസ്.ആര്‍.ടി.സി യില്‍ കാന്‍റീന്‍ നടത്തുന്നവര്‍, കാശു മേടിച്ചു കീശയിലാക്കിയിട്ട് മൂക്കു പോലും പൊത്താതെ ബസ്സ്സ്റ്റേഷനുകളിലെ മൂത്രപ്പുരക്കു കാവല്‍ നില്‍ക്കുന്നവന്മാര്‍, കാവാലത്തെ ബോട്ട് ജട്ടികളിലും, കലുങ്കുകളിലും വായീ നോക്കാനിരിക്കുന്നവന്മാര്‍, മെഗാസീരിയല്‍ പ്രവര്‍ത്തകര്‍, അഴിമതിക്കാരായ മന്ത്രിമാര്‍ തുടങ്ങി ഓര്‍മ്മയില്‍ തെളിഞ്ഞു വന്ന എല്ലാ മഹാപാപികളുടെ പേരുകളും ഞാന്‍ പറഞ്ഞു നോക്കി.&lt;br /&gt;&lt;br /&gt;അവരൊക്കെ ഞങ്ങളേക്കാള്‍ റേഞ്ച് കൂടിയവരാ... അത്രേം മഹാപാപം ഞങ്ങള്‍ ചെയ്തിട്ടില്ല. അവരോടൊപ്പം കൂടിയാല്‍ ഞങ്ങള്‍ വഴി പിഴച്ചു പോകും. പോറ്റിപ്രേതം പറഞ്ഞു.&lt;br /&gt;&lt;br /&gt;ഞാന്‍ പ്രൊഫഷണല്‍ കോളേജ് തുടങ്ങി ഒന്നര മാസത്തിനകം ചത്തു. അതു കൊണ്ട്‌ എനിക്കു യോജിച്ചവന്മാരും ഇല്ല. അവരൊക്കെ ഇപ്പോള്‍ പാപത്തിന്‍റെ കാര്യത്തില്‍ എന്നെക്കാള്‍ സീനിയേഴ്സായി. മറ്റേ പ്രേതവും നിസ്സഹായനായി.&lt;br /&gt;&lt;br /&gt;അങ്ങനെ എങ്ങുമെങ്ങുമെത്താതെ ഞങ്ങള്‍ പിരിഞ്ഞു. പിന്നെയും ഇടക്കിടെ ഞങ്ങള്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;അങ്ങനെ നാളുകള്‍ കുറേ കഴിഞ്ഞപ്പോള്‍ പോറ്റിപ്രേതത്തിന് വിദ്യാഭ്യാസം കഴിഞ്ഞ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് മൂന്നു മണിക്കൂറുകള്‍ മാത്രം പിന്നിട്ട ഒരു ഡോക്ടറുമായി പാപം മാച്ചായി. വേദനയോടെ യാത്ര പറഞ്ഞ് ആ പ്രേതം അയാളുടെ കൂടെ കൂടി. പിന്നീടുള്ള കണ്ടുമുട്ടലുകളില്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രമായി. മനുഷ്യനായ എന്നോടു കൂട്ടു കൂടുന്നതിന്‍റെ പേരില്‍ സഹപ്രേതങ്ങളുടെ കുത്തുവാക്കുകള്‍ അയാളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരു ദിവസം അയാള്‍ വിഷമത്തോടെ എന്നോടു പറഞ്ഞു:&lt;br /&gt;&lt;br /&gt;നിങ്ങളോടു കൂട്ടു കൂടുന്നതിന്‍റെ പേരില്‍ അവരാരും എന്നെ അടുത്തേക്കു പോലും ചെല്ലാന്‍ അനുവദിക്കുന്നില്ല. ഞാന്‍ നടക്കുന്ന വഴിയില്‍ അവര്‍ വെള്ളം തളിച്ച് ശുദ്ധമാക്കിയിട്ടേ നടക്കുകയുള്ളൂ. ഏകാന്തതയില്‍ ഞാന്‍ ഒരു പാട്ടു പാടിയാല്‍ തന്നെ അതു കേട്ടവര്‍ ചെവി പൊത്തുന്നു. മനുഷ്യനായ നിങ്ങളോടു കൂട്ടു കൂടിയാല്‍ എന്‍റെ പാപം ഇനിയും കൂടുമെന്നാണവര്‍ കരുതുന്നത്‌. എങ്കിലും എനിക്കു നിങ്ങളുടെ സൌഹൃദം അവസാനിപ്പിക്കാന്‍ മനസ്സു വരുന്നില്ല. മനുഷ്യന്‍റെ കൂടെ കൂടുന്നതിലും ഭേദം വല്ല ആണിയിലോ, പാലമരത്തിലോ നൂറ്റാണ്ടുകളോളം ശ്വാസം മുട്ടി കഴിയുന്നതാണെന്നാണവരു പറയുന്നത്.&lt;br /&gt;&lt;br /&gt;അയാളുടെ ദൈന്യ സ്ഥിതിയില്‍ എനിക്കു വിഷമം തോന്നി. അങ്ങനെ കറങ്ങി നടന്നപ്പോള്‍ അതു വഴി ഒരു സന്യാസി പോകുന്നതു കണ്ടു. ഞാന്‍ സുഹൃത്തിനോടു ചോദിച്ചു. ആ പോകുന്നയാള്‍ എങ്ങനെയുണ്ട്‌? തനിക്കു പറ്റുമോ?&lt;br /&gt;&lt;br /&gt;അയാള്‍ മെല്ലെപ്പറന്ന് ആ സന്യാസിയെ ഒന്നു വലം വച്ചു തിരിച്ചു വന്നു. അയാളുടെ മുഖം പ്രസന്നമായിരുന്നു. മഞ്ഞു പോലെ വെളുവെളുത്ത ആ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു നിന്നിരുന്നു. സ്നേഹപൂര്‍വം അയാള്‍ എന്‍റെ താടിക്കു പിടിച്ചു കൊഞ്ചിച്ചു കൊണ്ടു പറഞ്ഞു. നീയെന്‍റെ സുഹൃത്ത് തന്നെയാണ്. ആ പോകുന്നവന്‍ ഒരു പൂച്ച സന്യാസിയാ. അയാളുടെ കാവി വസ്ത്രത്തിനുള്ളീല്‍ ഒരു പായ്കറ്റ് ‘വിത്സും’ ഒരു ഫോറിന്‍ ലൈറ്ററുമുണ്ട്‌. അവന്‍ ഇട്ടിരിക്കുന്ന ചെരുപ്പ് ‘ബാറ്റാ’യുടേതാണ്. നരച്ച മുടിയില്‍ മുഴുവനും വില കൂടിയ ‘ഡൈ’ തേച്ചിരിക്കുവാ. അവനിപ്പോള്‍ പായ്ക്കറ്റ് ചാരായം അടിക്കാനുള്ള പോക്കാ. അവന്‍ അതു കുടിച്ചു കഴിഞ്ഞാല്‍ അവന്‍റെ പാപമൂല്യം ഇനിയും കൂടും. പിന്നെ എനിക്കവനില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഞങ്ങളുടെ പാപങ്ങള്‍ ഏതാണ്ടു തുല്യമാ. ഞാന്‍ പോയി വരട്ടേ...&lt;br /&gt;&lt;br /&gt;പ്രേതത്തിന്‍റെ നനുനനുത്ത പഞ്ഞിക്കൈകള്‍ എന്‍റെ താടിയില്‍ ആത്മീയമായ ഒരു കുളിരു പകര്‍ന്നു. അയാള്‍ തിരിഞ്ഞു നോക്കാതെ ആ സന്യാസിയിലേക്കു മെല്ല പറന്നടുത്തു. ആ പ്രേതം പ്രവേശിച്ചതിലൂടെ അപ്പോഴുണ്ടായിരുന്നതിലും ഭേദപ്പെട്ട ഒരു രൂപമായി ആ സന്യാസി മാറി...&lt;br /&gt;&lt;br /&gt;പിന്നീടൊരിക്കലും ഞാന്‍ ആ ശ്മശാന ഭൂമിയില്‍ പോയിട്ടില്ല. സ്വസ്ഥതയാഗ്രഹിക്കുന്ന പ്രേതാത്മാക്കള്‍ക്ക് മനുഷ്യന്‍റെ സാമീപ്യം എത്രമാത്രം ദുഃസ്സഹമാണെന്നത് ആ പ്രേതത്തിന്‍റെ ദയനീയ അവസ്ഥയില്‍ നിന്നും എനിക്കു ബോദ്ധ്യമായിരുന്നു.&lt;br /&gt;&lt;br /&gt;© ജയകൃഷ്ണന്‍ കാവാലം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3346401413117431974-7957203456759363429?l=hrudayathudippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hrudayathudippukal.blogspot.com/feeds/7957203456759363429/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3346401413117431974&amp;postID=7957203456759363429&amp;isPopup=true' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/7957203456759363429'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3346401413117431974/posts/default/7957203456759363429'/><link rel='alternate' type='text/html' href='http://hrudayathudippukal.blogspot.com/2008/10/2.html' title='മനുഷ്യനും പ്രേതങ്ങളും ചില യാഥാര്‍ഥ്യങ്ങളും 2 (അവസാന ഭാഗം)'/><author><name>ജയകൃഷ്ണന്‍ കാവാലം</name><uri>http://www.blogger.com/profile/10574034210717457170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_8Cbkzh0Zu90/TDsAM1MRcPI/AAAAAAAAAIo/GRqq9PX2pcc/S220/me.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-3346401413117431974.post-9948939437506319</id><published>2008-10-22T22:07:00.000-07:00</published><updated>2008-10-24T21:16:16.578-07:00</updated><title type='text'>മനുഷ്യനും പ്രേതങ്ങളും ചില യാഥാര്‍ഥ്യങ്ങളും 1</title><content type='html'>&lt;div align="center"&gt;&lt;span style="color:#cc0000;"&gt;&lt;strong&gt;ഇത് ഒരു പ്രേതകഥയാണ്. ആരും പേടിക്കില്ല എന്നു വിശ്വസിക്കുന്നു. രണ്ടു ഭാഗങ്ങളായി അവതരിപ്പിക്കട്ടെ.&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;span style="color:#000099;"&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;അദ്ധ്യായം ഒന്ന്&lt;/span&gt;&lt;br /&gt;&lt;br /&gt;പൂനായില്‍ പഠിക്കുന്ന കാലം...&lt;br /&gt;&lt;br /&gt;പഠനത്തിന്‍റെ വസന്തകാലം... പ്രൊഫഷണല്‍ വിദ്യാഭ്യാസം എന്ന അഭ്യാസം തകൃതിയായി&lt;br /&gt;നടക്കുമ്പൊഴും ഉള്ളിലുറങ്ങുന്ന കാവാലത്തുകാരന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിന്‍റെ അസ്ക്യതകള്‍ അല്പാല്പം പ്രകടമായിരുന്നു.&lt;br /&gt;&lt;br /&gt;മലയാളം പറ്റില്ല എന്നൊരു ദുരവസ്ഥയുണ്ടായിരുന്നതൊഴിച്ചാല്‍ ബാക്കിയൊക്കെ ശുഭം. എങ്കിലും മലയാളിയുടെ വിലയെന്തെന്നറിഞ്ഞ മനോഹര കാലം. മലയാളിക്ക് ബുദ്ധി കൂടുതലാണത്രേ!!! (അപ്പോള്‍ അല്പം കൂടിയ മലയാളിയായ കാവാലത്തുകാരനോ? തീര്‍ച്ചയായും വക്രബുദ്ധിയാവില
